Thursday, January 27, 2011

ജനുവരിക്കാറ്റ്‌

രാത്രി മുഴുവന്‍ നീണ്ട യാത്രയ്ക്കൊടുവിലാണ്‌ ഞാന്‍ വീട്ടില്‍ കയറിച്ചെന്നത്‌. പതിനാലു മണിക്കൂര്‍. ദൂരം ഇന്നു സമയം കൊണ്ട്‌ അളക്കുകയണ്‌ എളുപ്പം. വീട്ടിലേക്ക്‌ കയറ്റം നടന്നു കയറുമ്പോള്‍ ആര്‍ത്തിയോടെ ശ്വാസനാളം കൂര്‍ത്ത മകരത്തണുപ്പുള്ള കാറ്റ്‌ ഉള്ളിലേക്കു വലിച്ചെടുത്തു. ഏലച്ചെടികള്‍ ഇലകളാട്ടി പരിചയമറിയിച്ചു. കുരുമുളകു വള്ളികളില്‍ അങ്ങിങ്ങ്‌ പരിഭവച്ചെമപ്പു കലര്‍ന്ന മണികള്‍. 'ഈ വഴിയൊക്കെ മറന്നോ'യെന്ന് ഒരു മരംകൊത്തിക്കിളി കുശലം ചോദിച്ചു.

നന്നേ ക്ഷീണിതനായിരുന്നെങ്കിലും എന്റെ സ്വന്തം മണ്ണിന്റെ മണം എന്റെ മനസ്സുണര്‍ത്തി. ഞാന്‍ വന്നൂ എന്നുറക്കെ വിളിച്ചു കൂവാന്‍ തോന്നി. വീട്‌. അച്ഛന്‍, അമ്മ, പത്നി, മകള്‍. കുറെ വളര്‍ത്തുമൃഗങ്ങള്‍. എന്റെ മുറിയില്‍ കയറാനൊരുമ്പെടും മുന്‍പ്‌ രണ്ടുവട്ടം ആലോചിക്കുന്ന ചക്കിപ്പൂച്ച ഗൗരവത്തില്‍ വന്ന്‌ മുഖത്തുനോക്കാതെ കടന്നു പോയി. തെറിച്ച മൂന്നു കുഞ്ഞുങ്ങളുണ്ടവള്‍ക്ക്‌. തൊഴുത്തിലെ പുല്‍ക്കൂടാണ്‌ അവരുടെ ഈറ്റില്ലവും താവളവും. ഒന്നിനെ പെറ്റിട്ട്‌ അതിന്റെ രണ്ട്‌ ഫോട്ടോസ്റ്റാറ്റ്‌ കോപ്പി കൂടി എടുത്തു വെച്ചപോലുണ്ട്‌ മൂന്നിനെയും കണ്ടാല്‍. ഒന്നുണ്ടെങ്കില്‍ ഉപകാരവും അധികമായാല്‍ ശല്യവുമാണ്‌ ഈ ജന്തു.

പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞപ്പോള്‍ തെല്ലൊരുന്മേഷം തോന്നി. പതിനൊന്നു മണി. മോള്‍ നല്ല മൂഡിലല്ലെന്നു തോന്നുന്നു. കുളിക്കാനുള്ള ഒരുക്കത്തിലാണ്‌. എണ്ണയൊക്കെ തേച്ചു കിടക്കുന്നു. ഒരു വ്യായാമമെന്നപോലെ കയ്യും കാലുമൊക്കെ എടുത്തു കുടയുന്നുണ്ട്‌. എന്നിട്ട്‌ ഇടത്തോട്ടും വലത്തോട്ടും നോക്കുന്നു. അസ്പഷ്ടമായി എന്തൊക്കെയോ പറയുന്നു.

കപ്പ പുഴുങ്ങിയതും മുളകു ചമ്മന്തിയും. മേലെ ചൂടന്‍ ചായ കൂടി ആയപ്പോള്‍ ഓപ്പണിങ്ങ്‌ ഷോട്ട്‌ മനസ്സിനു നന്നേ പിടിച്ചു. ഈയിടെയായി പശുവിനെ രാവിലെ മാത്രമേ കറക്കാറുള്ളൂ. സ്വന്തം വീട്ടിലെ പശുവിന്‍ പാല്‍ മോള്‍ക്കും ക്ഷ പിടിച്ച മട്ടാണ്‌.

നല്ല കാറ്റുണ്ട്‌. ഹൈറേഞ്ചുകാര്‍ ജനുവരിക്കാറ്റെന്നാണു പറയുക. പൊങ്ങി നില്‍ക്കുന്ന കവുങ്ങിന്‍ തലപ്പുകള്‍ ആഞ്ഞ്‌ ആടുന്നതുകാണാം. ദേഹം മുഴുവന്‍ കുളിര്‍കോരിയിടും. യാത്ര ചെയ്ത വഴിക്കും തണുപ്പ്‌ നന്നായുണ്ടായിരുന്നു. കോട്ട്‌ നല്ല രക്ഷ തന്നു.

നിശ്ശബ്ദം കുളി കഴിഞ്ഞ്‌ പിയേഴ്‌ സോപ്പിന്റെ വാസന ചൂടി മോളെത്തി. ഒന്നു കൊഞ്ചിച്ചു വിളിച്ചാല്‍ ആ മുഖം വിടരും. ശബ്ദമില്ലാതെ, പാല്‍ച്ചുണ്ടുകള്‍ വിരിയിച്ചു ചിരിക്കും. ഇമവെട്ടാതെ മുഖത്തുനോക്കും. 'ശീലിച്ചോണം നീയീ കാറ്റും തണുപ്പുമെല്ലാം!' എന്തു മനസ്സിലായിട്ടോ എന്തോ അവള്‍ വീണ്ടും ചിരിച്ചു. നല്ലയുടുപ്പിട്ട്‌ കണ്ണെഴുതി പൗഡറിട്ടു മിടുക്കിയായി. അവള്‍ അമ്മയോടെന്തോ രഹസ്യം പറഞ്ഞു. വിശക്കുന്നെന്നാവണം. അവര്‍ സ്വകാര്യമായി അകത്തു പോയി.

ഞാന്‍ മുറ്റത്തിറങ്ങി നടന്നു. കരിംപച്ചനിറമുള്ള പ്ലാവിലകള്‍ക്കിടയിലൂടെ സംക്രമസൂര്യന്‍ ഏലച്ചെടികളെ നോക്കുന്നു. ശാന്തമായ പ്രകൃതി. മകരവിളക്കു തൊഴുതുമടങ്ങിയ അയ്യപ്പഭക്തരുടെ നിര്യാണത്തില്‍ പ്രകൃതിയും അനുശോചിക്കുന്നതുപോലെ. സംസ്ഥാനം കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ ഒരു കൂട്ടക്കുരുതിയില്‍ നടുങ്ങിനിന്നുപോയ നാട്‌.

ലുങ്കിയുടെ തലപ്പ്‌ കാറ്റില്‍ പറന്നുലഞ്ഞു. ടി-ഷര്‍ട്ടിനെ മറികടന്ന് നേര്‍ത്ത തണുപ്പ്‌ നെഞ്ചിലെ ചൂടുതേടി വന്നു. പാല്‍മണമൂറുന്ന ചുണ്ടില്‍ കള്ളച്ചിരിയുമായി അന്‍വി വീണ്ടും മുന്നിലെ മുറിയിലേക്കു വന്നു. ചെവി മൂടുന്ന കമ്പിളിത്തൊപ്പി അണിയിച്ചു. കണ്ണുകളില്‍ എന്തോ ഒരസ്വസ്ഥത പിടഞ്ഞുണര്‍ന്നു. ഇടത്തെ ചെവിക്കുട തിങ്ങി മടങ്ങിയിരിക്കുന്നു. ശരിപ്പെടുത്തിയപ്പോള്‍ ആള്‍ സമാധാനിച്ചു.

'വല്ലാത്ത കാറ്റ്‌. ആ കതക്‌ അടച്ചേരെ.'
'ഇല്ല, ഞങ്ങള്‍ പുറത്തിറങ്ങുന്നു.'

അവളെ കയ്യിലെടുത്തു ഞാന്‍ മുറ്റത്തിറങ്ങി. ഒരു തുളസിക്കതിരെടുത്ത്‌ ഞെരടി മണപ്പിച്ചു; കുറെ നേരം. മനസ്സില്‍ തോന്നിയ കുറെ കുഞ്ഞുപാഠങ്ങള്‍ കാഴ്ചകളായി പഠിപ്പിച്ചു. വലംകൈ എന്റെ തോളില്‍ ചേര്‍ന്നിരുന്നു. കുഞ്ഞിവിരലുകള്‍കൊണ്ട്‌ എന്റെ കുപ്പായം അല്‍പം വലിച്ച്‌ കയ്യിലിറുക്കിപ്പിടിച്ചു.

വെറുതെ മുറ്റത്തിന്റെ താഴേക്കു വളഞ്ഞുനീങ്ങുന്ന വഴിയിലേക്കിറങ്ങി. ഗ്രാമത്തിന്റെ താഴ്‌വരയില്‍ നിന്നും ഞങ്ങളെക്കാണാന്‍ വീണ്ടും ഒരു കാറ്റ്‌ ഓടിവന്നു. പച്ചപ്പ്‌ കണ്ണിലും കുളിരേകി നിറഞ്ഞു.

അവളുടെ ഇഷ്‌ടപ്പെട്ട വായ്‌ത്താരികള്‍ ഞാന്‍ പാടിനോക്കി. അവള്‍ ഗൗനിച്ചില്ല. എനിക്കറിയാത്ത ഏതോ സുഖാലസ്യം അവളില്‍ പ്രകടമാവുന്നു. ഞാന്‍ തിരികെ നടന്നു.

ചെമന്ന ഷാള്‍ പുതച്ച്‌, തന്റെ കുഞ്ഞിത്തലയിണയില്‍ ചാഞ്ഞ്‌ അവള്‍ തൊട്ടിലില്‍ കിടന്നു. ലോലമായ അന്ദോളനങ്ങളില്‍ അലിഞ്ഞ്‌ ആ നീലമിഴിയിണകള്‍ ക്രമമായി കൂമ്പിയടഞ്ഞു. കട്ടിലിലെ വിരിപ്പൊന്നു പയ്യെ കുടഞ്ഞശേഷം ഞാന്‍ അവളെ നോക്കി. കണ്ണുപൂട്ടി മയങ്ങുന്നു. നേര്‍ത്ത മന്ദഹാസം മഞ്ഞുപോലെ മറയിട്ട ഭാവം. കിഞ്ഞേ, നീയെത്ര ഭാഗ്യവതി! നീയാണീലോകത്തില്‍ ഏറ്റവും സന്തോഷവതി. നിനക്കുറങ്ങാന്‍ സൗമ്യമായ താരാട്ടുപോലും ഒരാര്‍ഭാടമാണല്ലോ! നിനക്കുണ്ണാന്‍ സ്നേഹത്തിന്റെ മധുരം ചാലിച്ച അമൃതുണ്ടല്ലോ. നിനക്കീ ലോകത്തിന്റെ വേഗവും ഭാവവും ഭാഷയും അന്യമാണല്ലോ. ഉറങ്ങിക്കോളൂ. നന്നായുറങ്ങിക്കോളൂ. നാളെകള്‍ ഒരിക്കലും ഈ ശാന്തി നിനക്കു തരില്ല. തൊട്ടില്‍ ആട്ടം നിര്‍ത്തിയതറിയാതെ മോളുറങ്ങി. മൂഢം, ആ ശാന്തിയെ സ്നേഹിച്ചു ഞാനും.

കണ്ണുതുറക്കുമ്പോള്‍ അന്‍വി എനിക്കരികില്‍ കിടക്കുന്നുണ്ട്‌. 'അന്‍വിവാവേ..!' ഞാന്‍ വിളിച്ചു. സശ്രദ്ധം എന്നെനോക്കി അവളാ പതിവുചിരി തന്നു. വലതുവശം ചെരിഞ്ഞുകിടന്നു; കൈകാലിട്ടടിച്ചു. അവളുടെ നേരെ കൈ നീട്ടി. ആ കുഞ്ഞുവിരലുകള്‍ കൊണ്ട്‌ എന്റെ ചൂണ്ടുവിരലില്‍ മുറുകെപ്പിടിച്ച്‌ അവള്‍ സ്വന്തം മുഖത്തേക്കടുപ്പിച്ചു. എന്റെ പുതപ്പിന്റെ ഒരരികുകൊണ്ട്‌ അവളെ ഞാന്‍ മൂടി, ആ മൃദുമേനിയോടു ചേര്‍ന്നു കിടന്നു. ഏതോ അസുലഭഗന്ധമുള്ള ആ നെറ്റിയില്‍ ഒരുമ്മ. എന്റെ ചൂടുതേടി, എന്നെ മാത്രം നോക്കി, അനങ്ങാതെ അവള്‍ കിടന്നു. നിര്‍മ്മലമായ ആ ശാന്തിയുടെ നിഴല്‍ പറ്റി ഞാനും.

Friday, January 21, 2011

അന്തോണിയുടെ ന്യായങ്ങള്‍

1) ഇന്ദി!

അന്തോണിയും കുറെ കുടുംബ സുഹൃത്തുക്കളും കൂടി ഒരു നോര്‍ത്‌ ഇന്ത്യന്‍ ടൂറിനു പോയി. അവിടാണേല്‍ മുടിഞ്ഞ തണുപ്പ്‌. ഗഡികളെല്ലാം കൂടി അറ്റകൈക്ക്‌ ഒരു ബാറില്‍ കയറി. കൂട്ടത്തില്‍ രണ്ടുമൂന്നു പേര്‍ ഹിന്ദിയും ഇംഗ്ലീഷും അറിയാവുന്നവരായി ഉണ്ടായിരുന്നതിനാല്‍ കമ്മ്യൂണിക്കേഷന്‌ ഒരു പ്രശ്നവും ഉണ്ടായില്ല. എന്നിരുന്നാലും വാളയാര്‍ കഴിഞ്ഞതോടുകൂടി അന്തോണിക്ക്‌ അല്‍പമൊക്കെ അപകര്‍ഷതാ ബോധം തോന്നിത്തുടങ്ങി. വിദ്യാഭ്യാസം പണ്ടേ കുറവാ. ഇംഗ്ലീഷ്‌ അറിയാമായിരുന്നെകില്‍ അല്‍പം ഭേദമായിരുന്നു. പുറംനാട്ടിലൊന്നും പോയി തങ്ങിയോ ജോലി ചെയ്തോ പരിചയവും ഇല്ല. അല്‍പം തമിഴാണ്‌ മലയാളം കഴിഞ്ഞാല്‍ വഴങ്ങുന ഏക ഭാഷ. അതുകൊണ്ട്‌ വടക്കുചെന്നിട്ട്‌ എന്തു കാര്യം? മൊത്തത്തില്‍, ഒരു ബീഡി വാങ്ങാന്‍ പോലും ദ്വിഭാഷിയെ വെക്കണം എന്ന അവസ്ഥ. എന്തായാലും മച്ചാന്മാര്‍ ബാറില്‍ കയറിയിരുന്ന്‌ അടി തുടങ്ങി. കോച്ചുന്ന തണുപ്പത്ത്‌ നല്ല ലോക്കല്‍ സാധനം ആണ്‌ പൂശുന്നത്‌. അങ്ങനെ ഒരു ലെവലായപ്പോ അന്തോണിക്കും ഒരു പൂതി. തനിക്കും ഇന്ദി സംസാരിക്കണം. അന്തോണി ഒരു ഇരയെ തപ്പി. നോക്കുമ്പോ ദാ, മേശയാകെ അലങ്കോലമായിക്കഴിഞ്ഞു. തിരിഞ്ഞുനോക്കി അന്തോണി മേശ തുടയ്ക്കുന്ന ചെക്കനെ വിളിച്ചു -

"ഹെയ്‌, ക്ലീന്‍ ചെയ്യുന്ന ആദ്‌മീ, ഇങ്ങാട്ട്‌ വാ!"

അദ്ഭുതം! പുള്ളി കേട്ടു, വന്നു, നീറ്റായി മേശ തുടച്ചു. അന്തോണിക്ക്‌ അതോടെ ഭാഷ അറിയാത്തതിന്റെ വിഷമം തീര്‍ന്നു.


2) ആട്ടിറച്ചി

അന്തോണിക്ക്‌ ഇംഗ്ലീഷ്‌ തീരെ അറിയില്ല എന്നും ധരിക്കരുതു കേട്ടോ. അതാണ്‌ ഇനി പറയാന്‍ പോകുന്നത്‌. മകന്‍ ആഭാസ്‌കുമാറിന്റെ ചെറുപ്പകാലത്ത്‌, ഒരുനാള്‍ അന്തോണിയും ആഭാസും കൂടി ഒരു കല്യാണത്തിനു പോയി. സദ്യ നോണ്‍-വെജ്‌ ആയിരുന്നു. തുടക്കം അപ്പവും മട്ടണ്‍ ചാപ്സും! മട്ടണ്‍ ചാപ്സ്‌ അത്ര പതിവുള്ള ഒരു വിഭവം അല്ലാത്തതിനാല്‍ ആഭാസ്‌ ചോദിച്ചു 'അപ്പാ ഇതെന്നാ ഇറച്ചിയാ' എന്ന്‌.

"ആട്ടിറച്ചി" അന്തോണിയുടെ മറുപടി.

"ആടിനു ഇംഗ്ലീഷില്‍ 'ഗോട്ട്‌' എന്നല്ലേ പറയുക പിന്നെ എന്തിനാ 'ഗോട്ട്‌ ചാപ്സ്‌' എന്നു പറയാതെ 'മട്ടണ്‍ ചാപ്സ്‌' എന്നു പറയുന്നെ?" തികച്ചും ന്യായമായ ചോദ്യം.

അന്തോണി ദശയുള്ള രണ്ട്‌ പീസ്‌ നോക്കി മകനു വിളമ്പിക്കൊടുത്തിട്ട്‌ ഒന്നാലോചിച്ചു. എന്നിട്ടു പറഞ്ഞു.

"എടാ, സാധാരണ കശാപ്പു ചെയ്യുന്നത്‌ ആണാടിനെ അല്ലേ?"

"അതെന്താ പെണ്ണാടിനെ കശാപ്പു ചെയ്യാത്തെ?" ഇതാണു പിള്ളാരടെ കുഴപ്പം. ഒരു കാര്യം പറഞ്ഞുവരുമ്പോ അതിനെടേക്കൂടെ വേറെന്തെങ്കിലും എടുത്തിടും.

"എടാ, പെണ്ണാട്‌ എപ്പോളും പ്രസവവും കുഞ്ഞുങ്ങളും കറവയുമൊക്കെയായിട്ടു ബിസി ആയിരിക്കും. അതുകൊണ്ടാ മെയിനായിട്ടും ആണാടിനെ എറച്ചിക്ക്‌ തട്ടുന്നത്‌!"

"ഉം.."

"നമ്മള്‌ ആണാടിനു പറയുന്ന പേരെന്താ?"

"വിക്രു!"

"ഹോ! എടാ അതു നമ്മടെ വീട്ടിലെ ആടിന്റെ പേര്‌ അല്ലേ? ഞാന്‍ ചോദിച്ചത്‌ ആണാടുകള്‍ക്കു പൊതുവേ പറയുന്ന പേരാ!"

"ഓ... മുട്ടനാട്‌!"

"ആ, ഈ ചാപ്സും റോസ്റ്റും ബിരിയാണീം ഒക്കെ ഉണ്ടാക്കാന്‍ സാധാരണയായി പൂശുന്നതു മുട്ടനാടിനെ ആയിരിക്കും. 'മുട്ടനെ' തട്ടീട്ട്‌ ഉണ്ടാക്കുന്ന ബിരിയാണി 'മുട്ടന്‍ ബിരിയാണി'. അതു ഇംഗ്ലീഷില്‍ ആക്ക്യപ്പോ മട്ടന്‍ ബിരിയാണി. അത്രേള്ളൂ!" പറഞ്ഞു നിര്‍ത്തിയിട്ട്‌ അന്തോണി ചോറിലേക്കു കടന്നു. പക്ഷേ, മകന്‍ വിടാന്‍ ഭാവമില്ലായിരുന്നു.

"അങ്ങനെയാണെങ്കില്‍ എന്താ കോഴി ബിരിയാണിക്കു 'കോക്ക്‌ ബിരിയാണി' എന്നു പറയാതെ ചിക്കന്‍ ബിരിയാണീന്നു പറയുന്നെ?"

"എടാ, നമ്മള്‍ കഴിഞ്ഞ ക്രിസ്‌മസ്സിനു വീട്ടില്‍ കറിവെച്ച പൂവനെ ഓര്‍ക്കുന്നില്ലേ? അവന്‍, ഒരു ഒത്ത പൂവന്‍ അല്ലാരുന്നോ? അവന്‌ എന്തു പ്രായം ഉണ്ടാരുന്നു എന്നറിയാമോ? രണ്ട്‌ വയസ്സ്‌! എന്നാലോ, ഈ ബ്രോയിലര്‍ കോഴി ഒണ്ടല്ലോ? അതിനെയൊക്കെ നാല്‍പ്പതു നാല്‍പ്പത്തഞ്ചു ദിവസം കൊണ്ട്‌ ഹോര്‍മോണൊക്കെ കുത്തിവെച്ച്‌ നിര്‍ബന്ധിച്ച്‌ ഇറച്ചി വെയ്‌പ്പിക്കുന്നതാ. വലിപ്പത്തില്‍ മുറ്റാണെങ്കിലും മനസ്സുകൊണ്ട്‌ കോഴി ചെറുപ്പമായിരിക്കും. ആണായാലും പെണ്ണായാലും. അവറ്റോളെ പൂവനോ പെടയോ എന്നൊന്നും പറയാനുള്ള പരുവം ആയിട്ടില്ലാരിക്കുമെന്നേ... ഡാ.. ആ മെഴുക്കുപെരട്ടി ഇങ്ങു തന്നേ.. ആ.. അതൊക്കെ കുഞ്ഞു കോഴികള്‍ മാത്രമാ. അപ്പോ പിന്നെ അവറ്റകളെ ചിക്കന്‍ എന്നല്ലേ പറയാമ്പറ്റൂ? കറിവെക്കുമ്പോള്‍ ചിക്കന്‍ കറി എന്നും?"

ആഭാസ്‌ എല്ലാം മനസ്സിലായി എന്നയര്‍ഥത്തില്‍ തലയാട്ടിക്കൊണ്ട്‌ ചിക്കന്‍ റോസ്റ്റ്‌ സ്വന്തം പാത്രത്തിലേക്കു പകര്‍ന്നു. അനന്തരം അച്ചാര്‍ ഒന്നു തൊട്ടുനക്കി, ചോറിനിട്ട്‌ അടുത്ത പിടി പിടിച്ചു.

സിഗരറ്റ്‌

"ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ സിഗരറ്റ്‌ പോലെയല്ലേ ജീവിതവും?"

കാര്യം മനസ്സിലാകാതെ ഞാന്‍ അവന്റെ മുഖത്തേക്കു നോക്കി.

"കയ്യിലിരിക്കുന്ന കാശ്‌ കൊടുത്ത്‌ ഇതു വാങ്ങുന്നത്‌ പുകയുടെ ലഹരി കിട്ടാന്‍. കാമുകിയുടെ തേന്‍ ചുണ്ടുകള്‍ പോലെ നീയതു നിന്റേതിനോട്‌ ചേര്‍ത്തുവെയ്ക്കുന്നു. നിന്റെ ജീവശ്വാസത്തില്‍ കലര്‍ത്തി നീ ഉയിരില്‍ ഉരുക്കിച്ചേര്‍ക്കുന്നു. പ്രണയം പോലെ ഒരു തീരാക്കറയായി അതു നിന്റെ ഉള്ളില്‍ പടരുന്നു. ഒരായിരം ചുടുതന്മാത്രകളായി നിന്റെ സിരകളില്‍ ഒഴുകുന്നു..."

ഞാന്‍ ചിരിച്ചു.

".. അവള്‍ വെന്തെരിയുകയാണ്‌. നീയതറിയുന്നു. ദേഹമെരിച്ചവള്‍ നിന്നില്‍ അലിയുന്നു."

"ശേഷം?"

"ഇനിയല്ലേ കഥ! നീറിത്തീര്‍ന്ന കുറ്റി നീ നിഷ്കരുണം എറിയുന്നു. ചവിട്ടിയരച്ചു കെടുത്തുന്നു."

ഞാന്‍ വീണ്ടും ചിരിച്ചു. "വാസ്തവം തന്നെ."

അനന്തരം, പുകയില തീര്‍ന്നപ്പോള്‍ എന്നെപ്പോലെ അവനും അതു റോഡിലിട്ടു ചവിട്ടിക്കെടുത്തി. അവ എന്തിനെന്നറിയാതെ എരിഞ്ഞു തീര്‍ന്ന മറ്റു രണ്ടാത്മാക്കളായി.

Thursday, January 20, 2011

അവസ്‌ഥാന്തരം

ക്ലാസ്സിലെല്ലാം ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.

"ഉണ്ണിക്കുട്ടന്‍ പിങ്കിമോളെ കിസ്സടിച്ചു!"

"പിങ്കിമോള്‍ കരഞ്ഞു കൊണ്ടാണ്‌ ഇന്നലെ വീട്ടില്‍ പോയത്‌..!"

"ഇന്നലെ ക്ലാസ്സ്‌ കഴിഞ്ഞ നേരത്താണു സംഭവം..!"

"പിങ്കിമോള്‍ പഠിത്തം നിര്‍ത്തുമോ?"

"ഉണ്ണിക്കുട്ടന്റെ ധൈര്യം സമ്മതിക്കണം...!"

എല്ലാവരും തമ്മില്‍ തമ്മില്‍ കുശുകുശുത്തു. ചിലര്‍ ഇതേച്ചൊല്ലി തമാശ പറഞ്ഞു. ചിഞ്ചുവിനെ പണ്ടേ ഒരു നോട്ടമുണ്ടായിരുന്ന മനോജിന്‌ ഇത്‌ ഒരു പ്രചോദനം പോലെ ആണു തോന്നിയത്‌. പക്ഷേ വീട്ടിലറിഞ്ഞാല്‍...? പപ്പയുടെ മുഖം ഓര്‍ത്തപ്പോളേ അവന്‍ ആ ചിന്ത വിഴുങ്ങി!

ക്ലാസ്‌ തുടങ്ങാറായി. സുമേഷ് ഡസ്കിനടിയില്‍ തന്റെ സ്കെച്ച് പേന തിരഞ്ഞുവലഞ്ഞു. ഉണ്ണിക്കുട്ടന്‍ ഇതു വരെ ക്ലാസ്സില്‍ എത്തിയിട്ടില്ല. പിങ്കിമോളെയും കാണാനില്ല. പിന്നിലത്തെ നിരയിലിരിക്കുന്ന സന്ദീപ്‌ അന്നും പതിവു പോലെ അനുമോളുടെ വാട്ടര്‍ ബോട്ടിലില്‍ നിന്നും വെള്ളം കട്ടു കുടിച്ചു. പാവം, അവളെന്നും ഊണിന്റെ സമയമാവുമ്പോഴേ വെള്ളം പകുതിയായ വിവരം അറിയൂ!

ബെല്ലടിച്ചതും സുധാകരന്‍ സാര്‍ ക്ലാസ്സിലേക്കു കടന്നു വന്നു. സുധാകരന്‍ സാര്‍ പഠിപ്പിക്കുന്നതു കണക്കാണ്‌. അല്ല, സുധാകരന്‍ സാര്‍ കണക്കാണു പഠിപ്പിക്കുന്നത്‌. ഉടന്‍ വാതില്‍ക്കല്‍ ഒരു തല പ്രത്യക്ഷപ്പെട്ടു.

ഉണ്ണിക്കുട്ടന്‍!

"മേ ഐ കം ഇന്‍, സര്‍?"

സാര്‍ തന്റെ നേര്‍ത്ത കണ്ണടയ്‌ക്കിടയിലൂടെ വാതില്‍ക്കലേക്കു നോക്കി. എല്ലാ മുഖങ്ങളിലും ഇനിയെന്തു സംഭവിക്കും എന്നൊരു ആകാംക്ഷ പടര്‍ന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും ഒന്നോ രണ്ടോ അടക്കിയ ചിരികള്‍ തെളിഞ്ഞു കേട്ടു.

"യെസ്‌!" സാറിന്റെ ഘനീഭവിച്ച ശബ്ദം.

ഉണ്ണിക്കുട്ടന്‍ രണ്ടാമത്തെ നിരയിലെ തന്റെ സീറ്റിലേക്കു നടന്നു. അവന്റെ മുഖം വിവര്‍ണ്ണമായിരുന്നു. ആസന്നമായ ഒരു ദുരന്തം അവന്‍ പ്രതീക്ഷിച്ചിരിക്കണം. പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്കു നോക്കാന്‍ അവനു ധൈര്യമില്ലായിരുന്നു.

തല്‍സമയം അറ്റന്‍ഡര്‍ ക്ലാസിലേക്കു കടന്നു വന്നു. മൂപ്പര്‍ കൊണ്ടുവന്ന കുറിപ്പ്‌ സുധാകരന്‍ സാര്‍ വായിച്ചു. എന്നിട്ടു പറഞ്ഞു :

"ഉണ്ണിക്കുട്ടന്‍ ഇസ്‌ റിക്വസ്‌റ്റഡ്‌ ടു മീറ്റ്‌ ദ പ്രിന്‍സിപ്പല്‍."

ഉണ്ണിക്കുട്ടന്റെ മനസ്സില്‍ ഒരു മണ്ണട്ടി ഇടിഞ്ഞു വീണു. ബാഗ്‌ സീറ്റില്‍ വെച്ചിട്ട്‌ തല താഴ്‌ത്തി ക്ലാസ്സിനു പുറത്തേക്കു നടന്നു.

പ്രിന്‍സിപ്പലിന്റെ മുറിയില്‍ കടന്ന ഉണ്ണിക്കുട്ടന്‍ കുടഞ്ഞു ഞെട്ടി. പിങ്കിമോളും അവളുടെ അടുത്ത്‌ അവടച്‌ഛനും!

അവനെ കണ്ടപാടെ പ്രിന്‍സിപ്പലിന്റെ ചോദ്യം: “നീയിന്നലെ ഇവളോട് തോന്ന്യാസം കാണിച്ചെന്നു കേട്ടതു നേരാണോടാ?”

അതെയെന്നര്‍ഥമുള്ള ഒരു മൌനം മറുപടിയായി വന്നു.

പ്രിന്‍സി. അലറി: “നീയാരാടാ പഠിക്കാന്‍ വരുന്ന പെമ്പിള്ളാരെ കേറിയങ്ങു കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും? എന്തോ പുഴുങ്ങാനാ സ്ഥിരം ഇങ്ങു കെട്ടിയെടുക്കുന്നത്‌? ഏഹ്‌? നിനക്കൊക്കെ അത്ര മൂത്തു നിക്കുവാണെങ്കില്‌..... ഓഹ്‌! ഞാനൊന്നും പറയുന്നില്ല. എടാ, ഒരെന്‍ജിനീയറിംഗ്‌ സ്റ്റുഡന്റിനു ചേര്‍ന്ന പണിയാണോടാ നീയിന്നലെ കാണിച്ചേ? ആണോ..? എടാ ആണോന്ന്‌? കോളേജിന്റെ മാനം കളയാനായിട്ട് ഓരോ കഴു...”

ഉണ്ണിക്കുട്ടന്‍ അവിടെ നിന്ന്‌ ഒരു സ്വപ്‌നം കണ്ടു. ഭൂമി പിളര്‍ന്ന്‌ താനങ്ങു താണു പോകുന്നു. അല്ല, താനും പിങ്കിമോളും...!

Tuesday, January 11, 2011

കണ്ണീര്‍ക്കണം

നേരായിരുന്നോ? അവളെ ഞാന്‍ സ്നേഹിച്ചിരുന്നോ?
ചോദ്യം കനലില്‍ ചുട്ടെറിഞ്ഞുതന്നത്‌ കാലം.
പൊള്ളലിന്റെ നീറ്റലിനെക്കാള്‍ മുന്‍പേ
ആ സംശയത്തിന്റെ മുനയെന്നെ നോവിച്ചു.
മുറിവുകളില്‍ നീതന്നെ പച്ചിലച്ചാറിറ്റിച്ചു തന്നിട്ട്‌
കാലമേ, നീയെന്നെ എന്തിനിന്നവിശ്വസിച്ചു?
ഓ! നീയില്ലെങ്കില്‍ എനിക്ക്‌ 'ഇന്ന്‌' എന്നൊന്ന്‌
അവകാശപ്പെടാനില്ലല്ലോ!
നിന്റെയൗദാര്യമായി അതും ഞാന്‍ സ്വീകരിക്കുന്നു.
പിന്നെ, ചോദ്യത്തിനുത്തരമായി ഒരു കണ്ണീര്‍ക്കണം ഇതാ!
ഫേസ്ബുക്ക് താളുകള്‍ക്കിടയിലെ
മയില്‍പ്പീലി ഇതറിയരുതേ!
ഇതു നിനക്കു മാത്രം രുചിക്കാനുള്ള എന്റെ ജീവന്റെ ഉപ്പാണ്‌.

Monday, January 10, 2011

Fresh water fish fry at Electronic city, Bangalore

Being a person from an agricultural rural area of Kerala, I was not used to explore the delicacies called fast food and junk food (except those in the country wayside shops called 'thattukada'). In fact it was only after joining Infy I tasted something called pizza.

Then I didn’t like it too. How can one feel okay when he is so distressed since missing the boiled rice in the food court. It was the only one item available in the company food court which tasted somewhere close to my home food.

Same is the case with foods from other parts of the country.

Exceptions: Roti, naan, North Indian non veg dishes, Bengali items served in Rumi's Food court, Tandor Chicken, Andhra style chicken biriyani... yeah, over. Since it is rice, somehow I am OK with fried rice. Pizza - I am no enemy of it. That's all. Chilly/Egg bajji are OK. Pani puri I can’t take :-(. If the breakfast menu has something like idly, dosa, upma, poori or any Kerala special (of course not in our food courts) appam, idiyappam, putt, kappa (this is too much to expect) I’ll be happy. To summarize, I am very homesick in terms of food also.

Similarly, I kept a distance from street foods also. It is prepared at roadside. Dust, smoke, poor oil, low quality ingredients, unclean surroundings and utensils. There are n reasons. But still i fell for one. Yes! That too a non veg dish. It is the fish fry sold after sunset on cart, behind the bus stop, opposite to NTTF, E-city, Bangalore.

I have been to this area for 3.5 years. I never bothered to notice what are prepared there. Here you can see a place for sugar cane juice, a fast food center(friend rice etc.), another cart for non-veg dishes(fried chicken, chicken liver, mackerel fish fry etc.), One cart selling chily/egg bajji, bonda, etc. My cart, the exclusive fish fry cart is the last one, usually seen at the first position as viewed from the bus stop.

In fact they are doing big business, as they collect thousands in a few hours every evening. As I mentioned earlier, I haven't noticed the big business going on here all these years. I was not interested in street food for the sake of the stable state of my stomach. A nice meal can make me happy for the whole day and a bad eat can spoil my next day too. One day, my cousin, he is a manager in a premium automobile dealership, asked me whether i had ever had the fish fry sold there. He knows my interest in fish/seafood.

I told no.

He smiled, "Man, you must try it. It is very good."

"Uh.. How come you having these? Street foods?"

His smile spread again. He is used to street foods and tried all varieties of food available at least in South India. I trusted his words. He doesn’t say anything just like that. But, still i was a bit hesitant to try it out. 'Chettan' told, "I haven’t tasted Catla fish this good and tasty in my life ever." I couldn’t believe his words because more than 5 years he had been to Mangalore where fish/seafood is a lifestyle and culture. He added, "Rajmon, I don’t suggest a dish to any one if it is not approved by my stomach. I didn’t face tough time after eating this, instead liked it."

"Okay." I was convinced.

One day, after leaving office, I walked to E-city as usual. This fish cart was there. A lean lady was frying catla on a big thick pan. The oven was a cylindrical one with almost one foot height. One part of it was open; through this opening the lady put the firewood. A CFL lamp is hung from the roof of the cart spreading cool light over the frying pan. Spicy steam was coming from the pan and the heat radiated from the urn as she set more fire. About 8-10 whole fishes were placed on the pan. The fins/scales were properly removed, retaining the tail and each of the fish was opened very neatly right below its chin to the abdomen(?) whilst removing its internal unusable parts. On the flesh, vertical cracks were made so that oil and masala can reach inside the flesh and the item tastes uniformly. While frying, the fish was not dipped fully in the oil. Instead, occasionally she was pouring 1-2 tablespoons of oil using the flat ended spoon which she used to pick/flip the fish pieces. Interesting part is the fish is already cleaned and some masala is applied and kept in a big bucket at the right side of the cart. Now, while frying she again smears a masala (from the smell and taste it seems to be a mixture of red chilly powder, salt and pepper powder) using the spatula two three times. On the hot plate the masala unites with the 'Ruchi Gold' oil and sticks to the fleshy fish.

It takes 5-8 minutes to prepare a fish ready for serving. She puts it on a piece of dry leaf spread on a sheet of folded newspaper. As you hold it, if you feel your piece is too hot to hold, get some more paper to stack your serving. There is no other way because you should enjoy it when it is very hot.

The fish is from some dam near Krishnagiri. Every day the fish is brought from there. Sometimes it won’t be the lady; a guy will be handling the shop. My personal opinion is it tastes better when the 'Akka' (the lady) fries it. She charges you based on the size of the fish; generally the price range is Rs. 15-40. Remember, ordinary restaurants in E-city charge at least Rs. 50 for a fish fry. Anyway, I second my cousin's opinion after trying it there. I love the dish, I am almost regular there and it has no history of blasting inside!

PS: A problem is the shop is not regular. You have to eat standing, stray dogs will be around you expecting a share (in the form of bones though) and the premises are not ideal for eating. Just turn towards Hosur road, start from tail end and finish with head, watch for sharp or needle like bones in each pinch of flesh and enjoy!