Monday, October 22, 2018

മുനിയുടെ ശാപം

ശാപം കഴിഞ്ഞ ക്ഷീണത്തിൽ ഒരു തുടം വലിയചന്ദനാദി എണ്ണ കൊണ്ട് ജഡാഭാരം നനച്ച മഹർഷി മെഡിമിക്സ് സോപ്പും തോർത്തുമെടുത്ത് കുളിക്കാൻ പോയി.

അടുക്കളത്തിണ്ണയിൽ കൊരണ്ടിപ്പലകമേലിരുന്ന് അവിയലിനു നുറുക്കുകയായിരുന്ന അനസൂയ പിറുപിറുത്തു-
"ആ പാവത്തിനെ ശപിച്ചപ്പോ കെളവന്റെ കഴപ്പങ്ങ് തീർന്നു."

****

കാലചക്രത്തിന് ലെയ്ലാന്റ് എഞ്ചിന്റെ വേഗം കിട്ടി. അന്നും ജീവിതത്തിന്റെ ടേണിങ് പോയിന്റ് തേടിയാണ് അവളാ മുടിചൂടാമന്നന്റെ സവിധത്തിൽ‌ ചെന്നത്. ഒന്നു ഞെട്ടിയുണർന്നപ്പോഴേക്കും ആ പകലിനുണ്ടായിരുന്ന സൂര്യശോഭ മനസ്സിൽ നിന്നും അങ്ങ് അണഞ്ഞു പോയി. നാശം പിടിച്ച മറവിയെ മനസാപ്രാകി അവൾ ചോദിച്ചു..

"ഈ മാധവൻകുട്ടിക്കൊരു എരട്ടപ്പേരുണ്ടല്ലോ മക്കളേ, അതെന്തുവാ?"

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'