ചുറ്റും ഇരുട്ടാണ്.
ആകാശത്തെ ഇരുട്ട് ഘനീഭവിച്ച്
മണ്ണിലേക്ക് ഇറ്റിറ്റു വീഴുന്നുണ്ട്.
കണ്മഷിയേക്കാൾ കറുപ്പും കൊഴുപ്പുമുള്ള
മണവും തണുപ്പുമില്ലാത്ത കരിച്ചാർ.
മണ്ണിന്റെ സൂക്ഷ്മസുഷിരങ്ങളിലേക്ക്
ഇറങ്ങാൻ സമ്മതിക്കാത്ത കട്ടിയുണ്ടതിന്.
നടക്കുമ്പോൾ ചെരിപ്പും കടന്ന് അത്
എന്റെ പാദങ്ങളിൽ പടരുന്നുണ്ട്.
മാനത്തു നിന്നു പൊഴിഞ്ഞ തുള്ളികൾ
കറുത്ത ആലിപ്പഴം പോലെ കിടക്കുന്നു.
അതിൽ വഴുതി കറുപ്പിന്റെ കയങ്ങളിലേവിടേക്കോ
വീണുപോകുമെന്ന് ഭയന്ന്
നടക്കാൻ തന്നെ എനിക്ക് മടിയാണ്.
മണ്ണും പയ്യെ ഇരുട്ടിന്റെ നിറത്തെ പുണരുന്നുണ്ട്.
അതങ്ങനെ പയ്യെ കറുപ്പാകുന്നത്
ഞാൻ കണ്ടിരുന്നു.
പച്ചിലകളിൽ കറുപ്പ് കളിതുടങ്ങുന്നതും
പ്രകാശവീചികളുടെ തുകയിൽ
കാളിമകലരുന്നതും ഞാൻ അറിഞ്ഞിരുന്നു.
എന്റെ ദേഹം കറുപ്പായിരുന്നെങ്കിലും
വെറുപ്പ് തോന്നുന്ന കറുപ്പതെല്ലെന്ന്
നിറം മാറവേ ഞാനുമറിഞ്ഞു.
അറിവ് നിറവാകും മുൻപ്
പല്ലും കണ്ണിന്റെ വെള്ളയും വരെ കറുത്തു.
അതുകണ്ട് ഒരുനുള്ളുമിക്കരി
ഊറിച്ചിരിച്ചു; ഒപ്പം കണ്മഷിയും.
സന്ധ്യകടന്നു രാത്രി വന്നതറിയാതെ
ഉറക്കം കൺകൂടണഞ്ഞ നേരമറിയാതെ
ഞാൻ ഉറങ്ങാൻ കിടന്നു.
പിന്നെയൊരിക്കലും നേരം പുലർന്നില്ല.
കറുപ്പിൽ ഞാനലിഞ്ഞത്
ഇരുട്ടിൽ ആരും കണ്ടില്ല.
ലോകത്തിന്റെ സകല ഇന്ദ്രിയങ്ങളും
കരിക്കറകൊണ്ട് മൂടിപ്പോയിരുന്നു.
ആകാശത്തെ ഇരുട്ട് ഘനീഭവിച്ച്
മണ്ണിലേക്ക് ഇറ്റിറ്റു വീഴുന്നുണ്ട്.
കണ്മഷിയേക്കാൾ കറുപ്പും കൊഴുപ്പുമുള്ള
മണവും തണുപ്പുമില്ലാത്ത കരിച്ചാർ.
മണ്ണിന്റെ സൂക്ഷ്മസുഷിരങ്ങളിലേക്ക്
ഇറങ്ങാൻ സമ്മതിക്കാത്ത കട്ടിയുണ്ടതിന്.
നടക്കുമ്പോൾ ചെരിപ്പും കടന്ന് അത്
എന്റെ പാദങ്ങളിൽ പടരുന്നുണ്ട്.
മാനത്തു നിന്നു പൊഴിഞ്ഞ തുള്ളികൾ
കറുത്ത ആലിപ്പഴം പോലെ കിടക്കുന്നു.
അതിൽ വഴുതി കറുപ്പിന്റെ കയങ്ങളിലേവിടേക്കോ
വീണുപോകുമെന്ന് ഭയന്ന്
നടക്കാൻ തന്നെ എനിക്ക് മടിയാണ്.
മണ്ണും പയ്യെ ഇരുട്ടിന്റെ നിറത്തെ പുണരുന്നുണ്ട്.
അതങ്ങനെ പയ്യെ കറുപ്പാകുന്നത്
ഞാൻ കണ്ടിരുന്നു.
പച്ചിലകളിൽ കറുപ്പ് കളിതുടങ്ങുന്നതും
പ്രകാശവീചികളുടെ തുകയിൽ
കാളിമകലരുന്നതും ഞാൻ അറിഞ്ഞിരുന്നു.
എന്റെ ദേഹം കറുപ്പായിരുന്നെങ്കിലും
വെറുപ്പ് തോന്നുന്ന കറുപ്പതെല്ലെന്ന്
നിറം മാറവേ ഞാനുമറിഞ്ഞു.
അറിവ് നിറവാകും മുൻപ്
പല്ലും കണ്ണിന്റെ വെള്ളയും വരെ കറുത്തു.
അതുകണ്ട് ഒരുനുള്ളുമിക്കരി
ഊറിച്ചിരിച്ചു; ഒപ്പം കണ്മഷിയും.
സന്ധ്യകടന്നു രാത്രി വന്നതറിയാതെ
ഉറക്കം കൺകൂടണഞ്ഞ നേരമറിയാതെ
ഞാൻ ഉറങ്ങാൻ കിടന്നു.
പിന്നെയൊരിക്കലും നേരം പുലർന്നില്ല.
കറുപ്പിൽ ഞാനലിഞ്ഞത്
ഇരുട്ടിൽ ആരും കണ്ടില്ല.
ലോകത്തിന്റെ സകല ഇന്ദ്രിയങ്ങളും
കരിക്കറകൊണ്ട് മൂടിപ്പോയിരുന്നു.


