<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6425434557037174768</id><updated>2012-02-04T17:30:20.059+05:30</updated><category term='serial'/><category term='കവിത'/><category term='school life'/><category term='news'/><category term='പ്രണയം'/><category term='നൊസ്റ്റാള്‍ജിയ'/><category term='a_a_journey_and_much_more'/><category term='politics'/><category term='വാവ'/><category term='Idukki'/><category term='non-veg'/><category term='language'/><category term='social'/><category term='അന്തോണി'/><category term='Dave'/><category term='kalyanam'/><category term='New Year Wishes'/><category term='Munnar'/><category term='kavitha'/><category term='Workplace'/><category term='Onam'/><category term='life'/><category term='Bangalore'/><category term='Fantasy'/><category term='punishment'/><category term='people'/><category term='devotional'/><category term='നാട്'/><category term='food'/><category term='Travel'/><category term='serial2'/><category term='ഇരട്ടപ്പേര്‌'/><category term='Kattappana'/><category term='ഞാനെന്തായിങ്ങനെ'/><category term='College Life'/><category term='Precious Pearls'/><category term='Boby'/><category term='blogs'/><category term='കഥ'/><category term='humor'/><category term='friends'/><title type='text'>ഓലപ്പീപ്പി | olapeeppi</title><subtitle type='html'>ആര്‍പ്പോന്നു കൂവി, ആര്‍ത്തൊന്നു പാടി, &lt;br&gt;പഴങ്കഥയോതി, കളിവാക്കു ചൊല്ലി, &lt;br&gt;കള്ളം പറഞ്ഞുമൊന്നോടിത്തിമിര്‍ത്തും &lt;br&gt;ആകെച്ചിരിച്ചുമൊരല്പം കരഞ്ഞും...</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://olapeeppi.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default?max-results=100'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default?start-index=101&amp;max-results=100'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>141</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6425434557037174768.post-520987262335238827</id><published>2012-02-04T17:19:00.001+05:30</published><updated>2012-02-04T17:30:20.179+05:30</updated><category scheme='http://www.blogger.com/atom/ns#' term='Idukki'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='Kattappana'/><category scheme='http://www.blogger.com/atom/ns#' term='serial'/><category scheme='http://www.blogger.com/atom/ns#' term='friends'/><category scheme='http://www.blogger.com/atom/ns#' term='Travel'/><title type='text'>ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 4</title><content type='html'>വോള്‍ടേജ്‌ ഇല്ലാതിരുന്ന ഒരു ഗ്രാമത്തില്‍ ട്രാന്‍സ്‌ഫോര്‍മര്‍ വെച്ച ദിവസത്തെ സന്ധ്യപോലെ പ്രകാശപൂരിതം ആയിരുന്നു കപ്പ തിന്ന എല്ലമുഖങ്ങളും. ഹൈറേഞ്ചിലെ തണുപ്പിനോടും കാറ്റിനോടും പൊരുത്തപ്പെടാനാവാതെ അപ്പോഴും സംഘം മുന്‍വാതില്‍ അടച്ചിട്ട്‌ പത്രോം വായിച്ച്‌ ടി.വീം കണ്ടിരുന്നു. ഒരു പതിനൊന്നര ആയിക്കാണും, ആരുടെയോ ഫോണില്‍ അരുണ്‍ സ്റ്റീഫന്‍ എന്ന സ്റ്റീവിന്റെ വിളി. വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തിട്ട്‌ അവനെ കാത്തിരുന്നു.&lt;br /&gt;&lt;br /&gt;അഞ്ചു മിനിറ്റു കഴിഞ്ഞില്ല ഇതാ വരുന്നു വീണ്ടും സ്റ്റീവിന്റെ വിളി. "ഇറച്ചിക്കട കാണുന്നില്ലല്ലോ! ഞാന്‍ കുറേ നടന്നു!" സ്റ്റീവ്‌ വഴിപിഴച്ചു പോയെന്നു ഞങ്ങള്‍ ഉറപ്പിച്ചു. ധൃതിയില്‍ താഴെ റോഡിലേക്കു ഞാന്‍ ചെന്നപ്പോള്‍ സ്റ്റീവ്‌ വീട്ടിലേക്കുള്ള വഴിക്കു തിരിയുന്നുണ്ട്‌. അച്ഛന്‍ അവിടെ ഉണ്ടായിരുന്നത്‌ അവനു രക്ഷയായി. തലേദിവസത്തെ അവന്റെ പണിപ്രാരാബ്‌ധവും യാത്രാദുരിതവും ഒക്കെ പറഞ്ഞ്‌ ഞങ്ങള്‍ വീട്ടിലേക്കുള്ള കയറ്റം കയറി. സ്റ്റീവും കയറ്റത്ത്‌ അല്‍പം കിതയ്‌ക്കാതിരുന്നില്ല.&lt;br /&gt;&lt;br /&gt;അതെ, ഇതാണ്‌ അരുണ്‍ സ്റ്റീഫന്‍. പി.എസ്‌.സി. പരീക്ഷയിലോ ബാങ്ക്‌ ടെസ്റ്റിലോ 'മലയാളചളിയുടെ പിതാവാര്‌' എന്നൊരു ചോദ്യം കണ്ടാല്‍ കണ്ണുമടച്ച്‌ ഇവന്റെ പേര്‌ എഴുതിക്കോളുക. എല്ലാം കൊടുക്കുന്നോര്‍ക്ക്‌ എന്തെങ്കിലുമൊരു കുറവ്‌ ദൈവം ബാക്കിവെക്കും എന്നതിന്റെ ഉത്തമ ഉദാഹരണം. സംസാരത്തില്‍ ഓഫ്‌ ടോപ്പിക്‌ അടിക്കാനും 'ഒന്നു മിണ്ടാതിരിക്കാമോ' എന്നു കേള്‍വിക്കാരെക്കൊണ്ട്‌ ചോദിപ്പിക്കുന്നയിനം കൂതറ തമാശ ഇറക്കാനും ഇവനുള്ള വ്യഗ്രതയാണ്‌ ആ കുറവ്‌. എന്‍ട്രന്‍സ്‌ എഴുതിയപ്പോള്‍ എന്‍ജിനീയറിങ്ങിനു നല്ല റാങ്കും(വിത്ത്‌ ഫ്ലൈയിങ്ങ്‌ കളേഴ്‌സ്‌) മെഡിക്കലിനു മോശം റാങ്കും കിട്ടിയത്‌ ഏതൊക്കെയോ രോഗികളുടെ ആയുസ്സിന്റെ ബലം. അല്ലെങ്കില്‍ ഡോക്‌ടറുടെ തമാശ കേട്ട്‌ രോഗി മരിച്ചു എന്നൊക്കെ ഇക്കാലത്തു നാം പത്രത്തില്‍ വായിച്ചേനെ. ഇവനെന്തായാലും മനുഷ്യനെ ചികില്‍സിക്കുന്ന ഡോക്‌ടര്‍ ആവില്ലാരുന്നു എന്നു റംസ്‌ അടക്കം പറയുന്നു. കണ്ടാല്‍ തെറ്റൊന്നും പറയില്ല. ഒത്ത പൊക്കം, പാകത്തിനു വണ്ണം. ഹൃദ്യമായ പെരുമാറ്റം. അറിവ്‌, വിവരം, ബുദ്ധി, ശക്തി, നട്ടെല്ല്‌ എല്ലാ സംഗതികളും ഉണ്ട്‌. മള്‍ട്ടിയുടെയത്ര സഹൃദയനല്ല. അതുകൊണ്ടു തന്നെ നിറ്റ്‌സ്‌ വ്യാകുലപ്പെടുന്നതെന്തിനോ അതൊന്നും ഇവനൊരു വിഷയമേയല്ല. റംസിന്റെ 'എന്നാലും അവളെന്നെ പറ്റിച്ചല്ലോ' എന്ന ഭാവം മുഖത്തിന്റെ ഏഴയലത്തുകൂടി പോയിട്ടില്ല. ചിക്കുവിന്റെ സന്തത സഹചാരിയായ മൗനം ഇവന്‍ നില്‍ക്കുന്ന താലൂക്കില്‍ പോലും കാണില്ല. യാതൊരു ദു:ശീലവും ഇല്ല താനും. പറഞ്ഞിട്ടെന്താ, ഈ മള്‍ട്ടിയെയും ചിക്കുവിനെയും നിറ്റ്‌സിനെയും ഒക്കെ സമ്മതിക്കണം. സ്റ്റീവിന്റെ കൂടെ കഴിഞ്ഞ്‌ ഇവരുടെയെല്ലാം ക്ഷമകോഷ്യന്റ്‌ ബുര്‍ജ്‌ ദുബായിയുടെ മേലെയാണിപ്പോള്‍ നില്‍ക്കുന്നത്‌. അല്ലെങ്കില്‍ പിന്നെ ഇവനെ അവര്‍ എമ്പണ്ടേ അടിച്ചു കൊന്നേനെ! ഈ ഒരുദാഹരണം കൂടി പറയാതെ സ്റ്റീഫന്‍ പരിചയം പൂര്‍ത്തിയാവില്ല.&lt;br /&gt;&lt;br /&gt;ഈ യാത്രയ്‌ക്കിടയില്‍ സ്റ്റീവ്‌ എന്നോടൊരു കടംകഥ ചോദിച്ചു. ഒരു പെയിന്റര്‍ ആമസോണ്‍ വനത്തില്‍ അകപ്പെട്ടു പോയി. അയാളുടെ കയ്യില്‍ പണമായി ആകെ പത്തു രൂപയാണുള്ളത്‌. അയാള്‍ക്ക്‌ തോപ്പുംപടിക്ക്‌(നമ്മടെ എറണാകുളത്തെ തോപ്പുംപടി, അതുതന്നെ, പീഡനം നടന്ന സ്ഥലം) പോകണം. അയാളെങ്ങനെ ഈ സെറ്റപ്പില്‍ നിന്നു തോപ്പുംപടിക്കു പോകുമെന്നാണു ചോദ്യം. ഞാന്‍ തലയറഞ്ഞാലോചന തുടങ്ങി. കഥയറിയാവുന്ന ബാക്കി നാലുപേരും എന്റെ ചിന്താഭാരം കണ്ടു ചിരിയും തുടങ്ങി. അവസാനം ഞാന്‍ സുല്ലിട്ടു. ചളിക്കുടയ ചാരുമൂര്‍ത്തി ചളിശ്രീ പീ.ജേ.ഭൂഷണം ശ്രീ സ്റ്റീവ്‌ കഥയുടെ കുരുക്കഴിച്ചുതന്നു.&lt;br /&gt;&lt;br /&gt;"അയാളിപ്പോ എവിടെയാ?"&lt;br /&gt;"ആമസോണ്‍ വനത്തില്‌"&lt;br /&gt;"ആ ആണല്ലോ. അപ്പോ അവിടെ കാണുന്ന ഒരു ഇല അങ്ങു പറിക്ക്യ. ആളൊരു പെയിന്ററല്ലേ? ആ ഇലയില്‍ വെളുത്ത പെയിന്റ്‌ അടിക്ക്യ. ഇപ്പോ ആ ഇല എന്തായി? വെള്ള ഇല. എന്നു വെച്ചാ വൈറ്റ്‌-ഇല. വൈറ്റിലയില്‍ നിന്നാല്‍ തോപ്പുംപടിക്ക്‌ വണ്ടി കിട്ടാനാണോ പാട്‌? കയ്യിലുള്ള പത്തുരൂപാ ബസ്സുകൂലിക്ക്‌.. സിമ്പിള്‍..!!"&lt;br /&gt;&lt;br /&gt;ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ സ്റ്റീവും മറ്റവന്മാര്‍ ഞങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവേന തകര്‍ത്തു ചിരിയും. ഞാന്‍ ഒന്നും പറഞ്ഞില്ല. ഒരു തെറി പോലും പറഞ്ഞില്ല. സ്റ്റീവിന്റെ കൂട്ടുകാരോട്‌ സഹതാപം പ്രകടിപ്പിച്ചില്ല. ഒരു രണ്ടു മൂന്നു മിനിറ്റത്തേക്ക്‌ തലയില്‍ കൈ വെച്ച്‌ ഒരേയിരിപ്പായിരുന്നു.&lt;br /&gt;&lt;br /&gt;&lt;div align='center'&gt;***** ***** *****&lt;/div&gt;&lt;br /&gt;സ്റ്റീവിനെയും കുളിപ്പിച്ചു കപ്പയും തീറ്റിച്ചെങ്കിലും പുറത്തേക്കിറങ്ങാനുള്ള മൂഡായില്ല. വാളുവെച്ച ക്ഷീണത്തിനു ബദലായിക്കിട്ടിയ കപ്പയുടെ ആലസ്യത്തിനു വഴിപ്പെട്ട്‌ മള്‍ട്ടിയും നിറ്റ്‌സും കിടന്നുറക്കമായി. ആ കിടപ്പൊന്നു കാണണമായിരുന്നു. ഇരുവരും ഒരേ പോസില്‍. കൈത്തലം തുടകള്‍ക്കിടയില്‍ അമര്‍ത്തിവെച്ച്‌ കൊഞ്ച്‌ ചുരുണ്ടിരിക്കുന്നതുപോലെ വളഞ്ഞു കിടന്ന്‌ ഒരുറക്കം. അവരുടെ പ്രത്യേക അഭ്യര്‍ഥനപ്രകാരം ആ ദൃശ്യം ഇതുവരെ പുറത്തു വിട്ടിട്ടില്ല.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-QLvwd-XWQME/Ty0Kpmg7DnI/AAAAAAAAAuc/fUvWppkOYoM/s1600/IMG_1151_copy.JPG" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" height="320" width="480" src="http://1.bp.blogspot.com/-QLvwd-XWQME/Ty0Kpmg7DnI/AAAAAAAAAuc/fUvWppkOYoM/s800/IMG_1151_copy.JPG" /&gt;&lt;/a&gt;&lt;/div&gt;സ്റ്റീവ്‌ പാത്രം വടിച്ചു നക്കുന്നു, ചിക്കു പത്രവും.&lt;br /&gt;&lt;br /&gt;&lt;br /&gt;അവരെ ഉറങ്ങാന്‍ വിട്ടിട്ട്‌ ഞാനും ചിക്കുവും റംസും സ്റ്റീവും കൂടി പറമ്പിലൊക്കെ ഒന്നു കറങ്ങാന്‍ പോയി. ഏലച്ചെടികളെ പരിചയപ്പെട്ടു, പച്ചക്കാ ഇറുത്തു രുചിച്ചു, കുളം കണ്ടു, കുരുമുളകും കാപ്പിയും കണ്ടു. പറമ്പിന്റെ അങ്ങേ അറ്റത്തെത്തി. അടുത്ത പറമ്പില്‍ ഉശിരോടെ ഉയര്‍ന്നുവരുന്ന റബര്‍ മരങ്ങള്‍ക്കിടയില്‍ തോട്ടപ്പയര്‍ തഴച്ചു വളര്‍ന്നു കിടക്കുന്നു. അടുത്തിടെ അവിടെ നിന്നും വമ്പനൊരു മൂര്‍ഖന്‍ പാമ്പിനെ ഒരു അയല്‍പക്കംകാരന്‍ കണ്ടതായി ഞാന്‍ പറഞ്ഞപ്പോള്‍ റംസ്‌ പറഞ്ഞു: "നമുക്കിനി തിരിച്ചു പോയാലോ?"&lt;br /&gt;&lt;br /&gt;&lt;div align='center'&gt;***** ***** *****&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-mPpcJCze-Ag/Ty0LZEKGWwI/AAAAAAAAAuk/l-2ME3mABXg/s1600/IMG_1160_copy.JPG" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0"  height="480" width="320" src="http://2.bp.blogspot.com/-mPpcJCze-Ag/Ty0LZEKGWwI/AAAAAAAAAuk/l-2ME3mABXg/s800/IMG_1160_copy.JPG" /&gt;&lt;/a&gt;&lt;/div&gt;ഇവന്റെ ജനനം പാല്‍പ്പാത്രം നിറച്ചു&lt;br /&gt;&lt;br /&gt;&lt;br /&gt;വീണ്ടും വിശ്രമവും തുടര്‍ന്ന്‌ ഊണും. ഊണിനു രാവിലത്തെ മീന്‍കറി തന്നെ പ്രധാന വിഭവം. എടുത്തു പറയാനൊന്നും വേറെയില്ല. ഊണു കഴിഞ്ഞ്‌ പിന്നേം വിശ്രമം. ഇങ്ങനെ വിശ്രമിച്ചോണ്ടിരുന്നാല്‍ നമ്മള്‍ വന്ന കാര്യം നടക്കില്ലല്ലോ! ഉച്ച കഴിഞ്ഞിട്ടും നിനക്കൊക്കെ തണുപ്പാണോ? വാ വല്ലയിടത്തും പോകണ്ടേ? ചോദ്യങ്ങളുടെ ശരമാരി സംഘത്തിന്റെ കര്‍ത്തവ്യബോധത്തെ പിടിച്ച്‌ ഇക്കിളിയിട്ടു. രാജ്‌ ഭയങ്കര റിയലിസ്റ്റിക്കാണ്‌, മാത്രവുമല്ല നമ്മള്‍ക്ക്‌ ഈ സ്ഥലമൊന്നും വെല്യ പിടീമില്ല. അത്‌ കൊണ്ട്‌ പുള്ളി പറയുന്നതിനു കാതോര്‍ക്കാം.&lt;br /&gt;&lt;br /&gt;നമ്മടെ ഈ സെറ്റപ്പ്‌ വെച്ച്‌ മൂന്നാറൊന്നും കറങ്ങുന്ന കാര്യം ഓര്‍ക്കണ്ട. കുമളിയില്‍ എന്തൊക്കെയോ പ്രശ്‌നമാണെന്നു കേള്‍ക്കുന്നു, അതുകൊണ്ട്‌ തേക്കടി സന്ദര്‍ശനവും വെട്ടാം. അവിടെ ഒന്നു കറങ്ങണമെങ്കില്‍ ഒരു പകുതി പകല്‍ സമയമെങ്കിലും വേണം താനും. ഇടുക്കി ഡാം സന്ദര്‍ശനം. സാധാരണ ക്രിസ്‌മസ്‌-പുതുവല്‍സരം പ്രമാണിച്ച്‌ തുറന്നു കൊടുക്കാറുള്ളതാണ്‌. ഇത്തവണ അങ്ങനെയൊന്നും കേട്ടില്ല. അതിന്റെ കാര്യവും ഗോവിന്ദ. ഇനി പെട്ടെന്നു തീര്‍ക്കാവുന്നതും ലളിതവുമായ രണ്ട്‌ ഐറ്റങ്ങള്‍ ഉള്ളത്‌ ഒന്ന്‌, കട്ടപ്പനയുടെ പ്രാന്തപ്രദേശമായ കല്യാണത്തണ്ട്‌ മലയാണ്‌. വലിയ അപകടമൊന്നുമില്ലാത്ത ഒരു ട്രെക്കിംഗ്‌. രണ്ട്‌, രാമക്കല്‍മേട്‌. കുഞ്ഞു ട്രെക്കിംഗ്‌. കിടിലന്‍ വ്യൂപോയിന്റ്‌. പക്ഷേ പത്തിരുപതു കി.മീ.യാത്രയുണ്ട്‌, ഇന്നിത്ര താമസിച്ചതുകൊണ്ട്‌ അതിനി നടക്കില്ല. സോ, നമ്മുടെ മുന്നിലെ ഏക വഴി കല്യാണത്തണ്ടിലേക്ക്‌! വേറെ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ തീരുമാനം ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;പിന്നെ ഒരു കൂട്ടപ്പൊരിച്ചില്‍. ക്യാമറയെടുക്കുന്നു, ഡ്രെസ്സു ചെയ്യുന്നു, ഫോണെടുക്കുന്നു, ജാക്കറ്റിടുന്നു, ബാഗില്‍ കുടിക്കാന്‍ വെള്ളം കരുതുന്നു.... ടപ്പേന്നെല്ലാവരും റെഡിയായി. കൊച്ചുതോവാളയിലത്തി. ഒറ്റ വണ്ടിയില്ല. ഓട്ടോ, അത്‌ ആപേ ആയാലും, ഞങ്ങള്‍ ആറുപേര്‍ക്ക്‌ തികയില്ല. കടയിലെ സജി ചേട്ടന്‍ അവിടെയുണ്ട്‌. ജീപ്പ്പും കിടപ്പുണ്ട്‌. പുള്ളിയെ കട്ടപ്പനയ്‌ക്ക്‌ ഓട്ടം വിളിച്ചു. അല്‍പസമയത്തിനകം സജി ചേട്ടന്‍ തയ്യറായി വന്നു. ജീപ്പ്പിലേക്കു കയറുന്ന വഴിക്ക്‌ മടക്കി വെച്ചിരുന്ന ആംറെസ്റ്റ്‌ ചാഞ്ഞു വരികയും തെറ്റില്ലാത്ത വിധം ചിക്കുവിന്റെ നെറ്റി അതിനൊരുമ്മ കൊടുക്കുകയും ചെയ്‌തു. ചിക്കു നേരിട്ട ക്ലേശങ്ങളുടെ തുടക്കം ആ ജീപ്പ്പിന്റെ ചവിട്ടുപടിയില്‍ നിന്നു തുടങ്ങി.&lt;br /&gt;&lt;br /&gt;പത്തു മിനിട്ടിനകം ഞങ്ങള്‍ കട്ടപ്പന ഐ.ടി.ഐ. ജംക്‌ഷനു സമീപം ഇന്‍ഫന്റ്‌ ജീസസ്‌ സ്‌കൂളിനടുത്ത്‌ വണ്ടിയിറങ്ങി. അവിടെയാണ്‌ ബ്ലോഗറുടെ ഉറ്റസുഹൃത്ത്‌ ജോബി എന്ന ജോച്ചായന്റെ വീട്‌. കല്യാണത്തണ്ടിലേക്കുള്ള ബ്ലോഗറുടെ മുന്‍യാത്രകള്‍ ഈ ജോബിക്കൊപ്പം ആയിരുന്നു. അതിനാല്‍ ഈ യാത്രയിലും ബ്ലോഗര്‍ക്കു ജോച്ചായന്‍ ഒപ്പം വേണമെന്നൊരു മോഹം. ആയത്‌ മുന്‍കൂട്ടി വിളിച്ച്‌ അറിയിച്ചിട്ടുണ്ട്‌. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഒരു മൂന്നു മണി കഴിഞ്ഞിട്ടുണ്ടാവണം. അച്ചായന്റെ വീട്ടില്‍ കയറിയെന്നു വരുത്തി(പഴം തിന്നാന്‍ വേണ്ടി മാത്രം). മള്‍ട്ടിയാണെങ്കില്‍ അന്നു കപ്പയും ചോറുമൊന്നും കഴിച്ചില്ലെന്നു സംശയം ജനിപ്പിച്ചു. റംസ്‌ ഒരു മല്‍സരത്തിനു ശ്രമിച്ചെങ്കിലും ഒന്നാം ലാപ്പില്‍ തന്നെ പിന്‍വാങ്ങി. അധികം താമസിയാതെ(ബോറാക്കാതെ) ഞങ്ങള്‍ പുറപ്പെട്ടു.&lt;br /&gt;&lt;br /&gt;വഴിക്ക്‌ സന്ദര്‍ശകര്‍ അച്ചായനുമായി പരിചയപ്പെട്ടു. തമാശകള്‍ പറഞ്ഞും മള്‍ട്ടിയുടെ ജീവിതരഹസ്യങ്ങള്‍ തേടിയും നടക്കുന്നതിനിടയില്‍ ആദ്യത്തെ കയറ്റം അത്ര വിഷമിപ്പിച്ചില്ല. പിന്നീട്‌ കുത്തനെയുള്ള ഒരിറക്കം. തുടക്കത്തില്‍ അങ്ങു ദൂരെ തലയുയര്‍ത്തി നില്‍ക്കുന്ന കല്യാണത്തണ്ടുമലയുടെ ഉച്ചി കാണുമാറായി. മുഖങ്ങളില്‍ 'ഇതിനു വരേണ്ടിയിരുന്നോ' എന്നൊരു ഭാവം 'ഏതു മലയും ഇന്നു കീഴടക്കിയിട്ടേയുള്ളൂ' എന്ന നിശ്ചയദാര്‍ഢ്യവുമായി പോരടിച്ചു നിന്നു. ചിതറിക്കിടക്കുന്ന ഉരുളന്‍ കല്ലുകളില്‍ ചവിട്ടി ചിക്കു ഒന്നുരണ്ടു വട്ടം സ്ലിപ്പായി. ആലപ്പുഴയില്‍ ഇങ്ങനത്തെ വഴികളും ഇറക്കവും കല്ലുകളും ഇല്ലാത്തതു കൊണ്ടാവും. ചമ്മല്‍ മറയ്‌ക്കാനെന്നോണം അവന്‍ ചെരിപ്പിനെ കുറ്റം പറഞ്ഞു. അതിന്റെ കണ്ടീഷന്‍ മോശമാണത്രേ. പിച്ച പിച്ച ചിച്ചു, വീണ്ടും ഒരു സ്‌കേറ്റിംഗ്‌ വിദഗ്‌ധനെപ്പോലെ തെന്നി നീങ്ങി. ഞങ്ങളുടെ ചിരി അതിരുകടന്നപ്പോള്‍ ഇനിയെന്തായാലും വീഴാതെ നോക്കണം എന്ന വാശിയിലായി ആശാന്‍. ഭാഗ്യം, ഇറക്കം തീര്‍ന്നു. ആ വഴി ചെന്നുചേരുന്ന റോഡിനക്കരെ മറ്റൊരു മണ്‍റോഡ്‌. അതൊരു ഒന്നര കയറ്റം. ചങ്കിടിപ്പിനു ശക്തി കൂടി. നടപ്പിനു വേഗം വല്ലാതെ കുറഞ്ഞു. 'ഈ കുന്നും മലയുമൊക്കെ കണ്ടുപിടിച്ചവനെ കൊല്ലണം' സ്റ്റീവ്‌ പറഞ്ഞതു മറ്റെല്ലാവരും കേട്ടില്ലെന്നു നടിച്ചു. ചുറ്റും കാപ്പിയും മുളകും ഏലവുമൊക്കെ വളരുന്ന കൃഷിയിടങ്ങള്‍. അതിനെല്ലാം മധ്യത്തില്‍ ഓരോ വീടുകള്‍. നഗരത്തിന്റെ ശബ്‌ദങ്ങളില്ലാത്ത അന്തരീക്ഷം. പോക്കുവെയിലിനു ചൂടുണ്ടെങ്കിലും തണുത്ത കാറ്റ്‌ അതിനും വിയര്‍പ്പിനും മരുന്നായി.&lt;br /&gt;&lt;br /&gt;രണ്ടാമത്തെ കയറ്റത്തിനപ്പുറം അല്‍പം നിരപ്പ്‌. നടപ്പിന്റെ വേഗം തെല്ലു കൂടി. ആ റോഡിന്നവസാനം പാറമാത്രമെന്നു തോന്നിക്കുന്ന ഒരു കുന്നിന്റെ ചുവട്ടിലെത്തി. നില്‍ക്കാതെ നടപ്പു തുടരവേ ബ്ലോഗര്‍ പറഞ്ഞു 'ദേ, ഈ പാറേടെ പുറത്തൂടെ കേറിവേണം പോകാന്‍!'&lt;br /&gt;&lt;br /&gt;'ഈ പാറേടെയോ?' ചോദ്യം പലനാവുകളില്‍ നിന്നും ഒന്നിച്ചു പൊങ്ങി. നടന്നും കുന്നുകയറിയും സഹികെട്ട സഹയാത്രികര്‍ ബ്ലോഗറെ അടിച്ചു കൊന്നാല്‍ വീട്ടിലറിയിക്കാനായിരിക്കും അച്ചായനെകൂടെ കൂട്ടിയത്‌.&lt;br /&gt;&lt;br /&gt;'നടക്കെടാ ഉവ്വേ.. ഒരു ടൂര്‍ ഓപ്പറേറ്ററും കാണിക്കാത്ത കാഴ്‌ചകളിലേക്കാണു ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്നത്‌!' ബ്ലോഗറുടെ വാക്കുകള്‍ ബൂസ്റ്റിന്റെ ഫലം ചെയ്‌തു.&lt;br /&gt;&lt;br /&gt;'വീയാര്‍ റോക്കിങ്ങ്‌..!' സ്റ്റീവ്‌ ആവേശത്തോടെ അലറി.&lt;br /&gt;&lt;br /&gt;ശ്വാസമെടുക്കാന്‍ തത്രപ്പെടുന്നതിനിടയില്‍ ചിക്കു ചോദിച്ചു: "എന്തോന്നു റോക്കിങ്ങ്‌?"&lt;br /&gt;&lt;br /&gt;"എടാ നമ്മള്‍ പാറപ്പുറത്തുകൂടി കയറുവാന്ന്‌..!"&lt;br /&gt;&lt;br /&gt;കാളച്ചാണകം എന്ന് ഇംഗ്ലീഷില്‍ പറഞ്ഞുകൊണ്ട്‌ അല്‍പം ഓക്‍സിജന്‍ കിട്ടുമോന്നറിയാന്‍ റംസ്‌ കിഴക്കോട്ടു തിരിഞ്ഞു നിന്നു.&lt;br /&gt;&lt;br /&gt;പക്ഷേ ആ പാറ കയറിയപ്പോള്‍ ആദ്യത്തെ പിറ്റ്‌സ്റ്റോപ്പിനുള്ള വിളി മുഴങ്ങി. അല്‍പനേരം വിശ്രമം. സകലവനും പട്ടിയെപ്പോലെ കിതച്ചു ഫ്ലാറ്റ്‌ ആയി. ബ്ലോഗറുടെ ആവേശമൊക്കെ വാചകത്തിലേ ഉള്ളൂ എന്നു മലബാറുകാരു തിരിച്ചറിഞ്ഞു.&lt;br /&gt;&lt;br /&gt;പിന്നെയും ഒരു ഇരുനൂറു മീറ്റര്‍ കൂടി. സകലരും തളര്‍ന്നു. ചെരിഞ്ഞു വിശാലമായിക്കിടക്കുന്ന പാറമേല്‍ ഞങ്ങളിരുന്നു. രണ്ടാമത്തെ പിറ്റ്‌സ്റ്റോപ്‌.&lt;br /&gt;&lt;br /&gt;"അങ്ങനെ പാതി വഴിയായി!" ബ്ലോഗര്‍ പ്രഖ്യാപിച്ചതു കേട്ട്‌ അച്ചായന്‍ ഒന്നു ചിരിച്ചു.&lt;br /&gt;&lt;br /&gt;"പകുതിയേ ആയൊള്ളോ? അയ്യോ...!" ചിക്കു നിരാശ മറച്ചു വെച്ചില്ല.&lt;br /&gt;&lt;br /&gt;"സമയമൊന്നു നോക്കിയേ! നമ്മള്‍ നടക്കാന്‍ തുടങ്ങിയിട്ട്‌ ഒരു മണിക്കൂര്‍ പോലും ആയില്ല." അപ്പോഴാണ്‌ എല്ലാവരും അക്കാര്യം ശ്രദ്ധിച്ചത്‌. വഴി ഉയര്‍ത്തിയ വെല്ലുവിളികള്‍ ഒരുപാടു നടന്നതായി തോന്നിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്‌തു. മള്‍ട്ടിയും നിറ്റ്‌സും പാറപ്പുറത്ത്‌ മാനം നോക്കി മലര്‍ന്നു കിടന്നു. വെയിലിന്റെ ചൂടുണ്ട്‌ പാറയ്‌ക്ക്‌. സൂര്യന്‍ മലയ്‌ക്കപ്പുറത്തു പടിഞ്ഞാറു ചായാന്‍ പോകുന്നു. കൃഷിസ്ഥലങ്ങളെല്ലാം തീര്‍ന്നു. ഞങ്ങളിരുന്നിടത്തു നിന്നും കിഴക്കോട്ടു നോക്കിയാല്‍ കട്ടപ്പന പട്ടണവും അതിനു കിഴക്ക്‌ അതിരുതീര്‍ക്കുന്ന മലനിരകളും പ്രകൃതിയുടെ വിശാലമായ കാന്‍വാസിലെ ഹരിതാഭമായ ഒരു ചിത്രം പോലെ. ഇനി മേലേക്ക്‌ കുറ്റിച്ചെടികളും പുല്ലും മാത്രം വളര്‍ന്നു നില്‍ക്കുന്ന മേട്‌ മാത്രം, പക്ഷേ കയറ്റം തന്നെ.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-wNBxg3xlS6o/Ty0P3seIT8I/AAAAAAAAAuw/naSibZhJGVc/s1600/IMG_1177_copy.JPG" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0"  height="320" width="480" src="http://2.bp.blogspot.com/-wNBxg3xlS6o/Ty0P3seIT8I/AAAAAAAAAuw/naSibZhJGVc/s800/IMG_1177_copy.JPG" /&gt;&lt;/a&gt;&lt;/div&gt;കല്യാണത്തണ്ടിലേക്കുള്ള വഴിയില്‍ നിന്നും കട്ടപ്പന പട്ടണത്തിന്റെ ദൃശ്യം&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-9-yF5h7d7e0/Ty0QcR6V9EI/AAAAAAAAAu8/twQLiaA-YwY/s1600/IMG_1182_copy.JPG" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0"  height="320" width="480" src="http://2.bp.blogspot.com/-9-yF5h7d7e0/Ty0QcR6V9EI/AAAAAAAAAu8/twQLiaA-YwY/s800/IMG_1182_copy.JPG" /&gt;&lt;/a&gt;&lt;/div&gt;നടപ്പിന്റെ ഇടവേളയിലെ കിടപ്പിന്റെ സുഖം - മള്‍ട്ടിയും റംസും&lt;br /&gt;&lt;br /&gt;&lt;br /&gt;വെള്ളം കുടിച്ചു. ഇരുന്നും കിടന്നും കിതപ്പാറ്റി, വിയര്‍പ്പു തോര്‍ന്നപ്പോള്‍ ഒറ്റകുതിപ്പിനു മുകളിലെത്താമെന്നു തോന്നിപ്പോയി. വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലൂടെ, കല്ലിലും മുള്ളിലും ചവിട്ടി മലകയറി. ഏറ്റവും മുകളില്‍ കല്യാണത്തണ്ട്‌ ക്ഷേത്രം കാണാം. പക്ഷേ ആ ദിശയിലല്ല, പിന്നെയും വലത്തോട്ടാണു ഞങ്ങള്‍ക്കു പോകേണ്ടത്‌. പുല്ലുപടര്‍ന്നു വളര്‍ന്ന മലഞ്ചെരിവിലൂടെ പിന്നെയും ഉയരങ്ങള്‍ താണ്ടി നടപ്പ്‌. അവസാനം നിറുകയിലെത്തി, സഹ്യന്റെ ഉച്ചിയിലെന്നു തോന്നിക്കും വിധം മനോഹരമായ പ്രകൃതിയുടെ നിറുകയില്‍!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-520987262335238827?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/520987262335238827/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=520987262335238827' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/520987262335238827'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/520987262335238827'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2012/02/idukki-yathra04.html' title='ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 4'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-QLvwd-XWQME/Ty0Kpmg7DnI/AAAAAAAAAuc/fUvWppkOYoM/s72-c/IMG_1151_copy.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-3101459514006067277</id><published>2012-02-04T15:55:00.001+05:30</published><updated>2012-02-04T15:56:44.104+05:30</updated><category scheme='http://www.blogger.com/atom/ns#' term='Idukki'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='Kattappana'/><category scheme='http://www.blogger.com/atom/ns#' term='serial'/><category scheme='http://www.blogger.com/atom/ns#' term='friends'/><category scheme='http://www.blogger.com/atom/ns#' term='Travel'/><title type='text'>ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 3</title><content type='html'>ബ്ലോഗര്‍ക്കങ്ങനെ ക്ഷീണമൊന്നും കാണാനില്ല. വന്നപാടെ വേഷോം മാറി പത്രത്തിലും ടി.വി.യിലുമൊക്കെ ഒന്നു കണ്ണുപായിച്ച്‌ ഇതിനിടെ മൂപ്പിലാന്‍ പല്ലും തേച്ചു, ചായേം കുടിച്ചു. ഞങ്ങള്‍ക്കാണെങ്കില്‍ തണുത്തിട്ടു തറയില്‍ കാലുകുത്താന്‍ വയ്യ. കസേരയിലിരുന്നാല്‍ കട്ടിലില്‍ ഇരിക്കാന്‍ തോന്നും. കട്ടിലില്‍ ഇരുന്നാല്‍ കിടക്കാന്‍ തോന്നും. കിടന്നാല്‍ പുതയ്‌ക്കാന്‍ തോന്നും.&lt;br /&gt;&lt;br /&gt;അങ്ങനെ നിക്കുമ്പോളാണു ബ്ലോഗര്‍ പറേണത്‌ കുളിക്കാന്‍. ഞങ്ങ എല്ലാരും മുഖത്തോടു മുഖം നോക്കി. ഇനി ഇവിടെ കുളിച്ചിട്ടു വന്നാലേ ഭക്ഷണം വിളമ്പത്തൊള്ളോ? അല്ല, ഓരോയിടത്തും ഓരോ രീതികളായിരിക്കുമല്ലോ! ഒന്നു രണ്ടു തവണ ബ്ലോഗര്‍ പറഞ്ഞു: "എന്നാ ഓരോരുത്തരായി റൊട്ടൈന്‍സ്‌ ഒക്കെ നടത്തിക്കോളൂ. ഒരു ബാത്‌റൂം ദാ ഇവിടെ, വേറൊരെണ്ണം ദാണ്ടവിടെ.."&lt;br /&gt;പൊതുവേ എല്ലാര്‍ക്കും ഒരു നിസ്സംഗത ആയിരുന്നു അതു കേട്ടപ്പോള്‍. പ്രതിഷേധസൂചകമായി ശരീരത്തിലെ ഓരോ രോമവും എഴുന്നേറ്റു നിന്നു സഭ സ്‌തംഭിപ്പിച്ചു. ബ്ലോഗര്‍ക്കു കാര്യം മനസ്സിലായി. "ചൂടുവെള്ളം വേണംന്നുള്ളോര്‍ക്ക്‌ വെള്ളം ചൂടാക്കുന്നുണ്ട്‌..." ഇതു കേട്ടപ്പോള്‍ പകുതി തണുപ്പു മാറി. എന്നാലും ആ പറച്ചിലേ - ചൂടുവെള്ളം വേണംന്നുള്ളോര്‍ക്കു പോലും! കുളിക്കാനേ തോന്നുന്നില്ല, അപ്പോഴല്ലേ പച്ചവെള്ളത്തിലെ കുളി. ഒരുത്തനും പച്ചവെള്ളത്തില്‍ കുളിക്കാനുള്ള സ്റ്റാമിന ഇല്ലെന്നു കണ്ട ബ്ലോഗര്‍ ക്രൂരമായ ഒരു ആനന്ദത്തോടെ എന്നാല്‍ ഞാന്‍ കുളിച്ചേച്ചും വരാം എന്നും പറഞ്ഞ്‌ ഒരു തോര്‍ത്തുമെടുത്ത്‌ അന്റാര്‍ട്ടിക്കേല്‍ പോയാലും ഞാന്‍ പച്ചവെള്ളത്തിലേ കുളിക്കൂ എന്ന ഭാവം വിരിയുന്ന ഒരു നോട്ടം ഞങ്ങളുടെ നേരേ എറിഞ്ഞിട്ടു പോയി.&lt;br /&gt;&lt;br /&gt;അടുക്കളയില്‍ നിന്നാണെങ്കില്‍ എന്തെല്ലാമോ ശബ്‌ദങ്ങള്‍ കേള്‍ക്കുന്നുണ്ട്‌. ചീനച്ചട്ടിയില്‍ കടുകു വറക്കുന്നതിന്റെ മണവും എന്തോ ഇളക്കിമറിക്കുമ്പോള്‍ ചട്ടുകം ചീനച്ചട്ടിയില്‍ തട്ടിയുണ്ടാകുന്ന മണിനാദവും പിന്നെയും എന്തെല്ലാമോ രുചിയും മണവും വര്‍ണ്ണവുമാകുന്നതിനിടയില്‍ ആവിയായി പൊങ്ങുന്നതിന്റെ നേര്‍ത്ത വാസനയും... കുളിയൊന്നു കഴിഞ്ഞുകിട്ടുന്നതുവരെ ആമാശയത്തെ ഒന്നടക്കിയിരുത്താന്‍ ഞങ്ങള്‍ പെട്ട പാട്‌!&lt;br /&gt;&lt;br /&gt;അന്നും ബ്ലോഗര്‍ തണുത്തവെള്ളത്തിലാണു കുളിച്ചത്‌. കുളിമുറിയില്‍ ആദ്യത്തെ വെള്ളത്തുള്ളികള്‍ ബ്ലോഗറുടെ ദേഹത്തുവീണ സമയത്ത്‌ ഒരാര്‍ത്തനാദം മുഴങ്ങിയെന്നു ഒരു ശ്രുതി പടര്‍ന്നു. ബ്ലോഗറോടു ചോദിച്ചാല്‍ നാടിന്റെ കുളിര്‌ ശരീരത്തിലൂടെ മനസ്സിലേക്ക്‌ സ്വാംശീകരിക്കുന്നതാണ്‌ എന്നെങ്ങാനും അങ്ങേര്‌ സാഹിത്യഭാഷയില്‍ കാച്ചിയാലോ എന്നു പേടിച്ച്‌ ആരും അതെന്താണെന്നു ചോദിച്ചില്ല. പഴം പൊളിക്കുന്ന ലാഘവത്തോടെ നാടന്‍ കോഴിയുടെ തൊലി ഉരിക്കാന്‍ പോന്നത്ര ചൂടുള്ള വെള്ളത്തില്‍ കുളിച്ചിട്ടും വിറയ്‌ക്കാതെ നില്‍ക്കാന്‍ കഷ്‌ടപ്പെടുന്ന ഞങ്ങള്‍ക്ക്‌ അതു ചോദിക്കാന്‍ എന്തവകാശം?&lt;br /&gt;&lt;br /&gt;"എന്നാ ബാ.. നമക്കു വല്ലോം കഴിക്കാം!" അടുക്കളയില്‍ കയറി ഒരു റൗണ്ടടിച്ചു വന്ന ബ്ലോഗര്‍ എന്തോ സാധനം ഉപ്പുനോക്കാനെടുത്തു ചവച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു. ഈ 'കര്‍ണ്ണാമൃതം കര്‍ണ്ണാമൃതം' എന്നു കേട്ടിട്ടില്ലേ? ആയുര്‍വേദ മരുന്നിന്റെ പേരുപോലെ തോന്നുമെങ്കിലും അതൊന്നുമല്ല. ദേ, ഇക്കേട്ടമാതിരി വാക്കുകളെയാണ്‌ അങ്ങനെ പറയുന്നത്‌. എന്താന്നുവെച്ചാ, റെസ്‌പോണ്‍സ്‌ അങ്ങനെ ആയിരുന്നു. വാളുവെച്ച ക്ഷീണത്തിന്റെ പുറത്ത്‌ കുളിച്ചിട്ടു വന്ന്‌ മനോരമപത്രത്തിലെ ചരമകോളത്തില്‍ പരിചയക്കാരുടെ ആരുടെയോ പടം കണ്ടമാതിരി മുഖം പൂഴ്‌ത്തിയിരുന്ന നിറ്റ്‌സ്‌ ഒക്കെ ദാണ്ടെടാ ആ കട്ടിലിന്നടീല്‍ ബോംബുണ്ട്‌ എന്നു കേട്ട മാതിരിയല്ലേ ചാടിയെഴുന്നേറ്റ്‌ സേഫ്‌ അസംബ്ലി പോയിന്റായിട്ട്‌ മാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന ഊണുമേശയ്‌ക്കരികില്‍ വന്നത്‌!&lt;br /&gt;&lt;br /&gt;പിന്നെ കാര്യങ്ങളൊക്കെ ശഠപഠേന്നാണു നടന്നത്‌. കസേരകള്‍ മേശയേ ലക്ഷ്യമാക്കു പാഞ്ഞടുത്തു. അതിഥികള്‍ ഉപവിഷ്‌ടരായി. ബ്ലോഗര്‍ ഒരു സപ്ലയറുടെ ചാതുര്യത്തോടെ കപ്പപ്പുഴുക്കു വിളമ്പിയ പാത്രങ്ങള്‍ ഒന്നൊന്നായി ഞങ്ങളുടെ മുന്നില്‍ നിരത്തി വെച്ചു.&lt;br /&gt;&lt;br /&gt;ഹയ്യട ഹയ്യാ! എന്നു വെച്ചാ, അതായത്‌ ഈ കപ്പപ്പുഴുക്കെന്നു പറഞ്ഞാ, നല്ല നാടന്‍ കപ്പ കൊത്തി നുറുക്കിക്കഴുകി, വാവട്ടമുള്ള കലത്തിലിട്ടു വറ്റാനും മാത്രം പാകത്തിനു വെള്ളം ചേര്‍ത്ത്‌ ഉപ്പിട്ടങ്ങനെ വേവിച്ച്‌, നാടന്‍ മഞ്ഞളും ഉള്ളിയും വെളുത്തുള്ളീം ചേര്‍ത്തരച്ച്‌ തേങ്ങയും പച്ചമുളകും കരിയാപ്പിലയും പാതിയരവു പാകത്തില്‍ ഒതുക്കിയെടുത്ത്‌, കപ്പയങ്ങു വെന്തു വരുന്ന വരവിന്‌ ഈ അരപ്പിനെ കലത്തിന്റെ വക്കോളം നിറയുന്ന കപ്പയുടെ മേലെ വെച്ച്‌, കലമെടുത്ത്‌ രണ്ടു കുലുക്കുമ്പോള്‍ അടിഭാഗത്തു കിടന്ന കപ്പ മേലെയും മേലേ കിടന്ന അരപ്പും കപ്പയും കൂടി അങ്ങു താഴെയും ചെല്ലുന്ന മാന്ത്രികവിദ്യ കാട്ടി, ഈ സംവിധാനം അരപ്പു വേകാന്‍ പാകത്തില്‍ ചെറുതീയിലൊന്നാവി കേറ്റി, അറിയാമെങ്കിലും മൂടി തുറന്ന്‌ ഒരു കഷണം കപ്പയെടുത്ത്‌ ഉള്ളം കയ്യിലിട്ട്‌ ഊതിയാറ്റി, കടിച്ചു വേവുനോക്കി, വട്ടം തുണികൂട്ടിപ്പിടിച്ചു വാങ്ങി തറയില്‍ വെച്ച്‌, കൊരണ്ടിപ്പലകയിട്ടിരുന്ന്‌, പൊള്ളാതെ തുണികൂട്ടി ഇരു കാല്‍പാദങ്ങളും കൊണ്ട്‌ കലം അമര്‍ത്തിപ്പിടിച്ച്‌, കാലാകാലങ്ങളായി കപ്പയിളക്കല്‍ നിര്‍വ്വഹിച്ചു പോരുന്ന അലകുകൊണ്ടുള്ള തുടുപ്പെന്നു പേരുള്ള ആ വടികൊണ്ട്‌ അധികം കുഴയാതെയും എന്നാല്‍ എല്ലായിടത്തും ഒരേപോലെ അരപ്പു ചെല്ലാനും പാകത്തില്‍ കപ്പ കുഴച്ചു തീര്‍ത്ത്‌, തുടുപ്പിങ്ങെടുക്കുമ്പോള്‍ അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുഴുക്ക്‌ ചൂണ്ടുവിരല്‍ കൊണ്ട്‌ വടിച്ചെടുത്ത്‌, പുഴുക്കിന്റെ സത്തായ ഈ സാധനം വായിലാക്കി ഒന്നു നുണഞ്ഞ്‌ "മ്‌..റ്റ!!" എന്നു നാക്കുകൊണ്ട്‌ ഒരു ഞൊടിശബ്ദം കേള്‍പ്പിച്ചിട്ട്‌ "കപ്പ റെഡീ.." എന്നു പറയുമ്പോഴാണ്‌ കപ്പപ്പുഴുക്കു വിളമ്പാറാവുന്നത്‌. ഇച്ചിരെ ഓവറാക്കമെന്നുണ്ടെങ്കില്‍ വെളിച്ചെണ്ണയില്‍ കടുകുപൊട്ടിച്ച്‌ ചെമന്നുള്ളി വട്ടത്തിലരിഞ്ഞ്‌ ഇറുത്തിട്ട നാലഞ്ച്‌ വറ്റല്‍മുളകും ചേര്‍ത്തുമൂപ്പിച്ച്‌ കപ്പപ്പുഴിക്കില്‍ ചേര്‍ത്തിളക്കിയെടുക്കാം. (കണ്ടില്ലേ നിസ്സാര കേസേ ഉള്ളൂ, എന്നിട്ടാണു ചിലര്‍ പറയുന്നതു കപ്പ കഴിക്കുവാണേല്‍ കള്ളുഷാപ്പിലെ കപ്പ കഴിക്കണംന്ന്‌. അവരടെ ഉദ്ദേശം വേറെയാ! )&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-QDZffN4uJyI/Ty0EklpsnnI/AAAAAAAAAuM/IzgwsPinPbk/s1600/IMG_1142_copy.JPG" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0"  height="320" width="480" src="http://2.bp.blogspot.com/-QDZffN4uJyI/Ty0EklpsnnI/AAAAAAAAAuM/IzgwsPinPbk/s800/IMG_1142_copy.JPG" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-T87ilSJ-LwE/Ty0EkS0qveI/AAAAAAAAAuA/P1h9V-UFdTU/s1600/IMG_1141_copy.JPG" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" height="320" width="480" src="http://3.bp.blogspot.com/-T87ilSJ-LwE/Ty0EkS0qveI/AAAAAAAAAuA/P1h9V-UFdTU/s800/IMG_1141_copy.JPG" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പിന്നാലെ വന്നതു തേങ്ങായരച്ച നാടന്‍ മീന്‍ കറി! ഈ മീന്‍ കറീന്നു പറഞ്ഞാല്‌, മഞ്ഞളിന്റെയും മുളകിന്റെയും ഒരു ഐക്യവും അനുപാതവും കാരണം ചെന്തെങ്ങിന്റെ നിറമുള്ള നല്ല കൊഴുത്ത ചാറ്‌. അതിലിങ്ങനെ തനിക്കുള്ളതെല്ലാം സ്വയം സമര്‍പ്പിച്ചു ദേഹം മാത്രമായി പൊന്തിക്കിടക്കുന്ന ഒരു തണ്ടു കരിയാപ്പില. ന്യൂനപക്ഷമാണെങ്കിലും കാഴ്‌ചയിലും മണത്തിലും ഗുണത്തിലും തങ്ങളുടെ സജീവസാന്നിദ്ധ്യം അറിയിച്ചുകൊണ്ട്‌ കേരളാകോണ്‍ഗ്രസ്സ്‌ പോലെ പിളര്‍ന്നു കിടക്കുന്ന പച്ചമുളകുകള്‍. ശാലീനസുന്ദരിയുടെ കവിളത്തെ കാക്കപ്പുള്ളിപോലെ ചാറിനുമേലേക്ക്‌ കുറുപ്പു നിറത്തില്‍ പൊന്തി നില്‍ക്കുന്ന കുടമ്പുളിക്കഷണത്തിന്റെ അരിക്‌. കഷണം കഷണമായി നിരന്നു കിടന്നു ചാറില്‍ തിങ്ങുന്ന മീന്‍നുറുക്കുകള്‍. രാവിലെ വെച്ച കറിയായതുകൊണ്ട്‌ പുളി പിടിച്ചു വരുന്നതേയുള്ളൂ. അനക്കാതെ, പുളി ചാറില്‍ മുക്കിയിട്ടിട്ട്‌ ഒരു മൂന്നാലു മണിക്കൂര്‍ കഴിഞ്ഞിട്ട്‌ ഒന്നു രുചിച്ചു നോക്കിയേ! ലോ.. ലതാണ്‌ മീന്‍കറി!&lt;br /&gt;&lt;br /&gt;ആനന്ദലബ്‌ധിക്കിനിയെന്തു വേണം. ഒരഞ്ചു മിനിറ്റു നേരത്തേക്ക്‌... വെള്ളമെടുക്കുമ്പോള്‍ ഗ്ലാസ്‌ തട്ടുകയും മുട്ടുകയും ചെയ്യുന്നതും, "കപ്പയിങ്ങെടുത്തേ..", "മീന്‍ പാത്രമിങ്ങു തന്നേ.." എന്നിങ്ങനെ 'പൊതുവായ' ചില ഹ്രസ്വവാചകങ്ങളുമല്ലാതെ വേറൊന്നും അവിടെ കേള്‍ക്കാനില്ലായിരുന്നു. അവിടെ മോസ്റ്റ്‌ ഗ്ലാമറസ്‌ സകലകലാവല്ലഭന്‍ മള്‍ട്ടിയില്ല, ഉള്ളാലെ നടന്‍ സിദ്ധാര്‍ത്ഥിന്റെ ഒരു കട്ടുണ്ടെന്നു ഭാവിക്കുന്ന റംസില്ല, ആലപ്പുഴയിലൊക്കെ കിട്ടുന്നതാണു മോനേ മീന്‍ എന്ന്‌ ആധികാരികമായി പറയാന്‍ ശേഷിയുള്ള ചിച്ചുവില്ല, ഇടപെടുന്ന ഏതു പെണ്ണിനും സഹോദര്യം തോന്നിപ്പോകുന്ന തങ്കപ്പെട്ട സ്വഭാവത്തിനുടമയായ നിറ്റ്‌സ്‌ ഇല്ലേയില്ല. എന്തിന്‌, ബ്ലോഗറുപോലും താന്‍ തന്റെ അതിഥികള്‍ക്കു മുന്നിലാണെന്ന നിയന്ത്രണമൊന്നുമില്ലാതെ തന്റെ പ്രൊഫൈലില്‍ പറഞ്ഞിട്ടുള്ള 'കപ്പയും മീനും പോലത്തെ നാടന്‍ ഐറ്റംസിനോടുള്ള താല്‍പര്യം' സുദൃഢം സ്‌ഥാപിക്കുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു. അല്‍പനേരം കഴിഞ്ഞപ്പോഴാണ്‌ എല്ലാവരും ലോകകാര്യങ്ങളൊക്കെ സംസാരിക്കാനും, എന്തിന്‌ മുഖത്തോടു മുഖം നോക്കാനുംകൂടി തയ്യാറായത്‌. തങ്ങളെ പിടിച്ചടിമകളാക്കുന്നതില്‍ വിജയിച്ചതു വിശപ്പാണോ അതോ കപ്പയുടെയും കറിയുടെയും മഹത്വമാണോ എന്നറിയാന്‍ പ്രിയപ്പെട്ട കൂട്ടുകാരോടു തന്നെ ചോദിക്കണം.&lt;br /&gt;&lt;br /&gt;സ്വന്തം വീട്ടിലായതു കൊണ്ട്‌ ഞാന്‍ ഒരു കാര്യം സമ്മതിച്ചു തന്നേക്കാം: 'കപ്പയും മീനും കണ്ടപ്പോള്‍ കണ്ട്രോളു പോയി!'&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-3101459514006067277?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/3101459514006067277/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=3101459514006067277' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/3101459514006067277'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/3101459514006067277'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2012/02/idukki-yathra03.html' title='ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 3'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-QDZffN4uJyI/Ty0EklpsnnI/AAAAAAAAAuM/IzgwsPinPbk/s72-c/IMG_1142_copy.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-1597913819030359684</id><published>2012-01-31T23:14:00.002+05:30</published><updated>2012-02-04T15:17:06.856+05:30</updated><category scheme='http://www.blogger.com/atom/ns#' term='Idukki'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='Kattappana'/><category scheme='http://www.blogger.com/atom/ns#' term='friends'/><category scheme='http://www.blogger.com/atom/ns#' term='Travel'/><title type='text'>ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 2</title><content type='html'>വെയ്റ്റിംഗ്‌ ഷെഡ്ഡില്‍ ഇരുന്നവരുടെ വണ്ടിയിലേക്കുള്ള ചൂഴ്‌ന്ന നോട്ടം കണ്ടാലറിയാം ആരെയോ കാത്തിരിക്കുവാണെന്ന്‌. ആ നോട്ടം മുന്‍പ്‌ വാഹനങ്ങളില്‍ അതുവഴി കടന്നുപോയ ആരെയും അലോസരപ്പെടുത്താഞ്ഞതുകൊണ്ടോ അതോ കൊച്ചുതോവാളക്കാര്‍ ഭയങ്കര ക്ഷമാശീലം ഉള്ളവരായതുകൊണ്ടോ നാലുപേരും കേടുപാടൊന്നും കൂടാതെ അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി കാശും കൊടുത്തു തിരിയുമ്പോള്‍ എല്ലാവരും ബഹുമാനപൂര്‍വ്വം (താങ്ക്‌ യു താങ്ക്‌ യു...) എഴുന്നേറ്റു നിന്നു. കാന്തം കണ്ട ഇരുമ്പാണി പോലെ വട്ടം കൂടി. എല്ലാവരെയും ഒറ്റയടിക്ക്‌ പരിചയപ്പെട്ടു. ഈ നാലു പേരെ ഞാനും എന്നെ ഈ നാലു പേരും (വാരാനുള്ള ഛെ, വരാനുള്ള അരുണ്‍ സ്റ്റീഫന്റെ കാര്യവും വിഭിന്നമല്ല) ആദ്യായിട്ടു കാണുവാണ്‌.&lt;br /&gt;&lt;br /&gt;ആല്‍ഫബെറ്റിക്കല്‍ ഓര്‍ഡറില്‍ പരിചയപ്പെടല്‍ അവതരിപ്പിക്കാം. ദേ ഇങ്ങു മാറി നിന്നേടാ ചെക്കാ... ലോ ലിവനാണു ചിക്കു. പേരുകേള്‍ക്കുന്ന മാത്രയില്‍ ആരാടാ കുട്ടാ നിനക്കീ പേരിട്ടതെന്നു ചോദിക്കാന്‍ തോന്നും. ഭൂമിയില്‍ പിറന്നിട്ട്‌ രണ്ടു വ്യാഴവട്ടം കഴിഞ്ഞിട്ടും മടിച്ചു വളരുന്ന മീശയെ ഒരു റേസറിന്റെ വെട്ടം(വെറും വെട്ടം) കൊണ്ടരിഞ്ഞ്‌, ആ വഴിക്ക്‌ കിട്ടുന്ന സ്റ്റില്‍-അയാം-ഇന്‍-ടീനേജ്‌ ലുക്കും ആ പേരും കൂടി ആകുമ്പോള്‍ "ഔ.. ചോ ച്വീറ്റ്‌" എന്നു പറഞ്ഞുപോകും. അധികം സംസാരിക്കില്ല, പക്ഷേ ചിരിയുണര്‍ത്താനും രസിപ്പിക്കാനും വാക്കുകള്‍ അത്യാവശ്യമല്ല എന്നു ചാര്‍ളി ചാപ്ലിന്‍ തെളിയിച്ചിട്ടുള്ളത്‌ വരും ഭാഗങ്ങള്‍ക്കായി ഒന്നോര്‍ത്തു വെച്ചേക്കുക.&lt;br /&gt;&lt;br /&gt;നിതീഷ്‌ മറുമായില്‍. തലയില്‍ നിന്നും തൊപ്പിയൊഴിഞ്ഞ നേരമില്ല. കാരണം ഒന്ന്‌ സ്റ്റൈല്‍, രണ്ട്‌ പ്രായത്തെയും പക്വതയെയും ഓവര്‍ടേക്ക്‌ ചെയ്‌തു തലയില്‍ നിന്നും വിടപറഞ്ഞകലുന്ന മുടിയിഴകള്‍ക്കഴിച്ച്‌ ബാക്കിയുള്ളവ വെളിപ്പെടുന്നതു കൊണ്ടുള്ള ആഫ്റ്റര്‍ എഫക്റ്റുകള്‍ ഒഴിവാക്കാന്‍. നമ്മുടെ സിനിമാ നടന്‍ ലാലിനെ തയ്യാറാക്കാന്‍ ദൈവം എടുത്ത ചേരുവകള്‍ അളവും അരപ്പും വേവും എണ്ണയും കുറച്ച്‌ സൃഷ്‌ടിച്ചതാണ്‌ ഇവനെ എന്നു തോന്നി. വാളുവെച്ച്‌ തൊണ്ട കാറിയതുകൊണ്ടാണ്‌ പരിചയപ്പെട്ടപ്പോള്‍ അത്രേം ബാസ്സു വന്നത്‌ എന്നു പിന്നീടാണു മനസ്സിലായത്‌. ടേണ്‍-ഉള്ള-റോഡില്‍-വാള്‍-പുട്ടിങ്ങ്‌ ഡിസോര്‍ഡര്‍ എന്നൊരു അസുഖമുണ്ടേ. പുരുഷന്മാരില്‍ ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രമുള്ള ഒരു രോഗമാണെന്നു ഡോക്‌ടര്‍ പറഞ്ഞപ്പോള്‍ 'എനിക്കൊരു കുടുംബജീവിതം സാദ്ധ്യമാണോ ഡോക്‌ടര്‍' എന്നു മാത്രമേ ഈ ശുദ്ധാത്മാവ്‌ തിരിച്ചു ചോദിച്ചുള്ളൂ!&lt;br /&gt;&lt;br /&gt;ആളു മെലിഞ്ഞിരിക്കുന്നതാണോ അതോ ഇനി പൊക്കം കൂടിപ്പോയിട്ടാണോ എന്നു സംശയം തോന്നിപ്പിക്കുന്ന ഒരു പരുവം. പശു ചാണകമിടുന്നിടത്തു തഴച്ചുവളരുന്ന പുല്ലു പോലെ താടിയുടെ താഴേത്തട്ടില്‍ മീശ കൊണ്ടൊരു മന്ത്രക്കളം. കണ്ണിലും മുഖത്തും തളം കെട്ടിക്കിടക്കുന്ന വിഷാദഭാവം, ഒരു പക്ഷേ നഷ്‌ടമായ കൗമാരദിനങ്ങളെക്കുറിച്ചുള്ള ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മ്മകളാകാം. പക്ഷേ സംസാരത്തില്‍ നര്‍മ്മത്തിന്റെ മര്‍മ്മമറിഞ്ഞവന്റെ തെളിമ. ഹൃദയത്തിന്റെ സ്ഥാനത്ത്‌ ഉള്ളതാകട്ടെ ഒരു ഫുട്‌ബോള്‍. വിപ്ലവകാരിയെന്നു തെറ്റിദ്ധരിച്ചു പോയേക്കാവുന്ന ഈ വിശ്വാസിയുടെ പേര്‌ റമീസ്‌ റഹ്‌മാന്‍.&lt;br /&gt;&lt;br /&gt;വിമല്‍ തൈക്കണ്ടിയില്‍. കൂട്ടത്തില്‍ ഏറ്റവും ഗ്ലാമര്‍ അവനാണെന്നു മൗനമായി ബാക്കിയുള്ളവര്‍ അംഗീകരിക്കുമെങ്കിലും ആരും പുറമേ ഭാവിക്കില്ല. പണ്ട്‌ എന്‍ജിനീയറിംഗ്‌ പഠനകാലത്ത്‌ ക്ലാസ്സില്‍ നടത്തിയ ഒരു അഭിപ്രായസര്‍വ്വേയില്‍ എപ്പോഴും സംസാരിച്ചിരിക്കാന്‍ കൊതിക്കുന്ന ആളായി('സൊള്ളാന്‍ കൊള്ളാവുന്ന പിള്ള'പ്പട്ടം) പെണ്‍കുട്ടികള്‍ തെരഞ്ഞെടുത്തത്‌ ഇവനെയാണ്‌. നിറ്റ്‌സിന്‌(നിതീഷ്‌) അതില്‍ പരാതി ഒന്നുമില്ലെങ്കിലും എല്ലാവര്‍ക്കും ബോധിച്ച സഹോദരനായാണു നിറ്റ്‌സ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ എന്നത്‌ അവനെ തളര്‍ത്തിക്കളഞ്ഞിട്ടുണ്ടാവണം. (ആ വിഷമം കൊണ്ടാണ്‌ അവന്റെ മുടികൊഴിഞ്ഞുതുടങ്ങിയതെന്ന് റംസും തൈക്കണ്ടിയും ആണയിട്ടു പറയുന്നു.) സംസാരത്തില്‍ ഡയബെറ്റിസ്‌ ഉള്ളതുകൊണ്ടല്ല മറിച്ച്‌ പഴയകാല സിനിമാഗാനങ്ങളെയും സിനിമാക്കഥകളെയും ഒക്കെ സ്‌നേഹിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്ന തന്റെ സഹൃദയമനസ്സാണ്‌ ഈ പ്രീതിക്കു കാരണം എന്നാണു ശ്രീമാന്‍ തൈക്കണ്ടിയില്‍ ഇതിനെപ്പറ്റി നല്‍കുന്ന വിശദീകരണം. വിമല്‍ ടി. എന്ന പേര്‌ ഒന്നിച്ചുച്ചരിച്ച്‌ വിമല്‍ടി, വിമള്‍ടി, വി-മള്‍ട്ടി എന്നിങ്ങനെ പുരോഗമിച്ച്‌ അവസാനം 'മള്‍ട്ടി'യിലെത്തി നിന്നു. സ്വന്തം വീട്ടുകാര്‍ പോലും അവന്റെ യഥാര്‍ത്ഥ പേര്‌ ഓര്‍ക്കുന്നതു റേഷന്‍കാര്‍ഡു കാണുമ്പോഴാണെന്ന്‌ ക്ലാസ്‌മേറ്റ്‌സ്‌ കൂടിയായ റംസും നിറ്റ്‌സും സാക്ഷ്യപ്പെടുത്തുന്നു. ബഹുമുഖപ്രതിഭയാണെന്നുള്ള ബോധ്യം കൊണ്ടാവാം അവനിപ്പോ ഇ-മെയിലുകള്‍ വരെ 'നിങ്ങളുടെ സ്വന്തം മള്‍ട്ടി' എന്നു പറഞ്ഞു ചുരുക്കുന്നു.&lt;br /&gt;&lt;br /&gt;അരുണ്‍ സ്റ്റീഫന്‍ എന്ന സമാനതകളില്ലാത്ത വ്യക്തിത്വത്തെ അദ്ദേഹം രംഗപ്രവേശം ചെയ്യുമ്പോള്‍ പരിചയപ്പെടുത്താം.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ കൊച്ചുതോവാള ബസ്‌സ്റ്റോപ്പില്‍ നിന്നും നടന്നു തുടങ്ങി. ബ്ലോഗില്‍ വിരിഞ്ഞ കയ്‌പന്‍ പൂക്കള്‍ വാടിക്കരിഞ്ഞു തുടങ്ങിയിരുന്നു. മഞ്ഞണിഞ്ഞു നില്‍ക്കുന്ന ചിത്രമായി മനസ്സില്‍ പതിഞ്ഞ്‌ റോഡിലൂടെ ഞങ്ങള്‍ നീങ്ങി. 'ഇതൊക്കെ ഇവന്റെ സെറ്റായിരുന്നോ' എന്നൊരു സന്ദേഹത്തോടെ കടയ്‌ക്കലുണ്ടായിരുന്നവര്‍ എന്നയും എന്റെ പിന്നില്‍ ജാങ്കോ ആയിട്ടു നടന്നുവരുന്ന നാല്‍വര്‍ സംഘത്തെയും നോക്കുന്നുണ്ടായിരുന്നു. സ്‌കൂളിന്റെ മുന്നിലൂടെ കടന്നു പോയപ്പോള്‍ ഞാന്‍ കാണിച്ചു കൊടുത്തു, ഇതാണ്‌ ബ്ലോഗില്‍ നിറഞ്ഞ എന്റെ മാതൃവിദ്യാലയം. അപ്പോഴേ അനുയായികള്‍ ഒരു കാര്യം തീരുമാനമാക്കി - 'പിന്നീട്‌ ഇവിടെ വന്നു നമുക്കു ഫോടോ എടുക്കണം'. വീണ്ടും മുന്നോട്ടു നടന്നപ്പോള്‍ കഥയിലുയര്‍ന്ന ഇലക്‍ട്രിക്‌ പോസ്റ്റും ഞാന്‍ അവര്‍ക്കു കാട്ടിക്കൊടുത്തു.&lt;br /&gt;&lt;br /&gt;പിന്നെ ചെമ്പരത്തി വേലികള്‍ അതിരിട്ട ഇടറോഡുകളും കടന്ന്‌ പറമ്പിലേക്കു കയറി. കഥയിലെ 'കുളം' കാണിച്ചു കൊടുത്തു, വഴിയുടെ ഇടതുവശത്തായിട്ട്‌. അമ്പലക്കുളം പോലത്തെ ഒരു കുളം പ്രതീക്ഷിച്ചു വന്ന അവര്‍ നിരാശരായെന്നു വ്യക്തം. പത്തടി മാത്രം വ്യാസമുള്ള കുളത്തെ അല്‍പം വട്ടം കൂടിയ കിണര്‍ എന്നാണ്‌ അവര്‍ വിശേഷിപ്പിച്ചത്‌. ഏലം നനയ്‌ക്കാന്‍ മാത്രമേ അതിലെ വെള്ളം ഉപയോഗിക്കാറുള്ളൂ. "ആ കുളം കാണിക്കാന്‍ ഞങ്ങളെ എന്നാ അങ്ങോട്ടൊക്കെ കൊണ്ടു പോകുന്നേ?" എന്നായിരുന്നു ഈ സന്ദര്‍ശനത്തിനു വഴിമരുന്നിട്ട ചര്‍ച്ചയിലെ ആദ്യവാചകം തന്നെ.&lt;br /&gt;&lt;br /&gt;പിന്നെയാണു കയറ്റം. അതുതന്നെ ഒരു ട്രെക്കിങ്ങാണെന്നു പിന്നീട്‌ വിരുന്നുകാര്‍ വിലയിരുത്തി. എനിക്കതപ്പോഴേ മനസ്സിലായി. കാരണം, വീട്ടിലെത്തുന്നതിനു മുന്‍പേ രണ്ടു തവണ ഞങ്ങള്‍ വിശ്രമിക്കാനായി നിന്നു. ഒരു പക്ഷേ രാവിലെ വെറുംവയറ്റില്‍ കയറ്റം കയറിയതുകൊണ്ടാവാം പെട്ടെന്നു തളര്‍ന്നത്‌. ആലപ്പുഴയിലൂടെ 'ഒഴുകിയും തുഴഞ്ഞും' മാത്രം ശീലമുള്ള ചിക്കു ആയിരുന്നു കയറ്റം കണ്ടപ്പോള്‍ കാറ്റുപോയവരില്‍ മുന്‍പന്‍. 'പിക്കപ്പ്‌' തീരുന്നു എന്ന തോന്നല്‍ മറ്റുള്ളവര്‍ക്കുണ്ടാവരുതല്ലോ; വലിയ വിശ്രമത്തിനൊന്നും നില്‍ക്കാതെ നടപ്പു തുടര്‍ന്നു.&lt;br /&gt;&lt;br /&gt;വീട്ടിലെത്തിയ പാടെ എല്ലാവനും കട്ടിലിലേക്കു വീഴുകയായിരുന്നു. കയറ്റം കയറിയതിന്റെ കിതപ്പൊന്നാറിയപ്പോള്‍ തണുപ്പ്‌ മെല്ലെ തൊലിതുളച്ചിറങ്ങാന്‍ തുടങ്ങി. പതുക്കെ പല്ലുതേപ്പും കുളീം ഒക്കെ നടത്താം എന്നു പറഞ്ഞപ്പോള്‍ ഞാനെന്തോ പാതകം ചെയ്‌തപോലെ നാല്‍വരും കൂടി എന്നെ നോക്കി. "കുളിക്കാനോ... ഈ ...(ക്‌ട്‌...ക്‌ട്‌..ക്‌ട്‌..ക്‌ട്‌..ക്‌ട്‌..) ത്‌..ത.. തണുപ്പത്തോ?" എന്നായിരുന്നു മറുപടി. അവസാനം എല്ലാവനെയും ഒന്നു പല്ലുതേപ്പിച്ച്‌ വീട്ടിലെ പശുവിന്‍പാല്‍ കൊണ്ടുണ്ടാക്കിയ തെളപ്പന്‍ ഒരു ചായ കൂടി പിടിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഊര്‍ജ്ജം വന്നു. ഞാനും അപ്പോഴാണ്‌ പശുവിന്റെ ഈ പ്രസവത്തിലെ പാല്‍ ആദ്യമായി കുടിച്ചത്‌.&lt;br /&gt;&lt;br /&gt;വെളുപ്പിനെ മുതല്‍ ഉടവാളുകളും കൊടുവാളുകളുമായി ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സിന്റെ ബോഡിയില്‍ കുരുതിക്കളം തീര്‍ത്ത നിറ്റ്‌സ്‌ വാടിയ ചേമ്പിന്‍ തണ്ടുപോലെ ചുരുണ്ടു കിടന്നു. തണുപ്പിനെ പ്രതിരോധിച്ചു കുളിക്കാന്‍ എല്ലാവര്‍ക്കും വെള്ളം ചൂടാക്കി നല്‍കി. അങ്ങനെ ഓരോരുത്തരായി കുളികഴിഞ്ഞു വരുമ്പോഴേക്കും....&lt;br /&gt;&lt;br /&gt;തനതിന്ന താനാ തിന്ന താനാ തിന്ന... തിന്തിന്നോ!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-1597913819030359684?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/1597913819030359684/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=1597913819030359684' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/1597913819030359684'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/1597913819030359684'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2012/01/idukki-yathra-02.html' title='ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 2'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-252792615387438017</id><published>2012-01-31T22:38:00.001+05:30</published><updated>2012-01-31T22:40:18.778+05:30</updated><category scheme='http://www.blogger.com/atom/ns#' term='Idukki'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='Kattappana'/><category scheme='http://www.blogger.com/atom/ns#' term='friends'/><category scheme='http://www.blogger.com/atom/ns#' term='Travel'/><category scheme='http://www.blogger.com/atom/ns#' term='Bangalore'/><title type='text'>ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 1</title><content type='html'>&lt;b&gt;ക്രി&lt;/b&gt;സ്‌തുവര്‍ഷം 2011 ഡിസംബര്‍ മാസത്തിലെ 16-ആം പ്രഭാതം, ഒരു വെറും വെള്ളിയാഴ്‌ച. അതു പൊട്ടിവിടര്‍ന്നത്‌ ആഴ്‌ചകളായി ആറുമനസ്സുകളില്‍ കിളിര്‍ത്തും തളിര്‍ത്തും നില്‍ക്കുന്ന ഒരു സ്വപ്‌നയാത്രയുടെ നാന്ദി കുറിക്കുന്ന നിമിഷത്തിന്‌ ഷേയ്‌ക്കാന്റ്‌ കൊടുക്കാനായിരുന്നു. ആറു Infoscions, മൂന്നു പകലുകള്‍, മൂന്നു രാത്രികള്‍, നിരവധി ലക്ഷ്യസ്ഥാനങ്ങള്‍. ചെന്നു ചേരുന്നതിനും തിരികെ പുറപ്പെടുന്നതിനും ഇടയില്‍ തീരുമാനിച്ചുറച്ച കാര്യങ്ങള്‍ - ആള്‍മോസ്റ്റ്‌ നണ്‍! അത്തരം ഒരു യാത്രയ്‌ക്ക്‌ തയ്യാറെടുത്തത്‌ ഞങ്ങള്‍ ആറുപേര്‍ - അരുണ്‍ സ്റ്റീഫന്‍, ചിക്കു ചെറിയാന്‍, നിതീഷ്‌ മറുമായില്‍, വിമല്‍ തൈക്കണ്ടിയില്‍(എല്ലാവരും ഇന്‍ഫോസിസ്‌, മാംഗളൂര്‍), റമീസ്‌ റഹ്‌മാന്‍(ഇന്‍ഫോസിസ്‌, തിരുവനന്തപുരം) പിന്നെ ബാംഗ്‌ളൂരില്‍ നിന്നു ഞാനും.&lt;br /&gt;&lt;br /&gt;മൂന്നു ദിവസത്തേക്കു കഴിയാനുള്ള ആടകളും ആക്സസ്സറീസും പായ്‌ക്കു ചെയ്‌ത്‌ വെള്ളിയാഴ്ച ഓഫീസില്‍. ഇടയ്‌ക്കെല്ലാം യാത്രാക്രമീകരണങ്ങളെക്കുറിച്ചും, ഇറങ്ങിയോ, ഇറങ്ങിയില്ലേ, എപ്പോഴാ ഇറങ്ങുന്നേ എന്നെല്ലാം ചാറ്റിലൂടെ അന്വേഷണങ്ങള്‍. മൂന്നു വഴികള്‍ ഇടുക്കിയില്‍ സംഗമിക്കാന്‍ പോകുന്നു, ബാംഗ്ലൂരു നിന്നും, മംഗലാപുരത്തു നിന്നും, അനന്തപുരിയില്‍ നിന്നും ഓരോന്ന്‌ വീതം.&lt;br /&gt;&lt;br /&gt;എന്റെ ചാലിലൂടെ. കേരളാ ട്രാന്‍സ്പോര്‍ട്ടിന്റെ കൊട്ടാരക്കര ബസ്സിനാണു ഞാന്‍ പോകുന്നത്‌. പതിവുപോലെ അന്നു വിളി വന്നു, ഇലക്‌ട്രോണിക്‌ സിറ്റിയിലെ ടോള്‍ ബൂത്തില്‍ ചെന്നു നില്‍ക്കണമെന്ന്‌ അറിയിക്കാന്‍. പക്ഷെ വിളി വന്നത്‌ എനിക്കല്ല. തിരുവവനന്തപുരതു നില്‍ക്കുന്ന റമീസിന്റെ ഫോണില്‍. ഇന്നു ബാംഗ്ലൂര്‍ നിന്നു പെരുമ്പാവൂരിനു ടിക്കറ്റ്‌ എടുത്തിട്ടുണ്ടോ എന്നു ചോദ്യം. ഇല്ലെന്നു റമീസ്‌. വിളിച്ച കണ്ടക്ടര്‍ അങ്കലാപ്പിലായി. അല്‍പ നേരം കഴിഞ്ഞപ്പോള്‍ വീണ്ടും കാള്‍. ഇത്തവണ വിളി ഡ്രൈവര്‍ വക. 'അല്ല, ഇന്നു ബാംഗ്ലൂരീന്നു പെരുമ്പാവൂരിനു പോകാന്‍ ടിക്കറ്റ്‌ എടുത്തേക്കുന്നതു നിങ്ങളല്ലേ?' എന്നായി ഇത്തവണ ചോദ്യം. അപ്പോ റെമീസിനു കത്തി. റമീസിന്റെ ഐ.ഡി.യില്‍ നിന്നും എനിക്കായി ബുക്ക്‌ ചെയ്ത ടിക്കറ്റിനെച്ചൊല്ലിയുള്ള അന്വേഷണമാണ്‌. യാത്രക്കാരന്റെ നമ്പര്‍ തരാമെന്നു പറഞ്ഞ്‌ റമീസ്‌ എന്റെ ഫോണ്‍ നമ്പര്‍ കൊടുക്കുകയും തുടര്‍ന്ന്‌ എന്നെ മേല്‍പ്പടിയാന്‍ വിളിച്ച്‌ ടോള്‍ ഗേറ്റിനു സമീപം നില്‍ക്കണമെന്ന്‌ അഭ്യര്‍ഥിക്കുകയും ചെയ്തതിന്‍പ്രകാരം ഞാന്‍ അവിടെ പോയി നില്‍ക്കുകയും വണ്ടിവന്നപ്പോള്‍ സസന്തോഷം കയറുകയും ചെയ്തു.&lt;br /&gt;&lt;br /&gt;തെരഞ്ഞു പിടിച്ചു ബുക്കുചെയ്ത പന്ത്രണ്ടാം നമ്പര്‍ സീറ്റ്‌ കാലിയല്ലെന്നു കണ്ട്‌ രണ്ടു സെക്കന്റ്‌ നേരത്തെ അങ്കലാപ്പില്‍ നിന്ന എന്നോട്‌ ഏറ്റവും മുന്നിലത്തെ സീറ്റു ചൂണ്ടിക്കാട്ടി 'ദാ ഇവിടിരുന്നോളൂ' എന്നു കണ്ടക്ടര്‍ പറഞ്ഞു. ഏതാനും സ്വാമിമാര്‍ കയറിയതുകൊണ്ട്‌ സീറ്റിഗ്‌ ഒക്കെ പുന:ക്രമീകരിച്ചുപോലും. ഏറ്റവും മുന്നിലെ സീറ്റെന്നു പറഞ്ഞാല്‍ മുന്നില്‍ ഇടതുവശത്ത്‌ വാതിലും നേരെ വണ്ടിയുടെ ചില്ലും വലതുവശത്തു മുന്നില്‍ വണ്ടിക്കാരനും. ഒപ്പമിരിക്കുന്നതു കണ്ടക്ടര്‍. എന്‍ജിന്റെ ശബ്ദവും എതിരേ വരുന്ന വാഹനങ്ങളുടെ വെളിച്ചവും പൂര്‍ണ്ണതോതില്‍ 'ആസ്വദിക്കാന്‍' പറ്റുന്ന ഇടം. ഒരൊറ്റ നേട്ടം എന്താന്നു വെച്ചാല്‍ കാലെത്ര തന്നെ മുന്നോട്ടു നീക്കിവെച്ചാലും വിമാനത്തില്‍ പി.ജെ. ജോസഫ്‌ നേരിട്ട അനുഭവം പേടിക്കേണ്ടതില്ല. എന്റെ ഒപ്പം ബസിലെ കണ്ടക്ടറും ഇരുന്നു. മാംഗ്ലൂര്‍ ഗ്രൂപ്പിനെ വിളിച്ചു. വിമല്‍ തൈക്കണ്ടിയില്‍(ഹിയറാഫ്റ്റര്‍ റെഫേഡ്‌ ടു ആസ്‌ തൈക്കണ്ടി ഓര്‍ മള്‍ട്ടി) ആണ്‌ കോണ്ടാക്റ്റ്‌ പോയിന്റ്‌. ആ പോയിന്റ്‌ വര്‍ക്കാകാത്തപ്പോള്‍ നിതീഷിനെയോ ചിക്കുവിനെയോ വിളിക്കും.&lt;br /&gt;&lt;br /&gt;യാത്രയുടെ തുടക്കത്തില്‍ തന്നെ എന്നെ തപ്പിയെടുക്കാനായി ഫോണ്‍ വിളിച്ചപ്പോള്‍ മറ്റാരെയോ കിട്ടി എന്ന പ്രയാസം കണ്ടക്ടര്‍ പങ്കു വെച്ചു. ആ ചരിത്രമൊക്കെ അങ്ങേരെ പറഞ്ഞു ബോധ്യപ്പെടുത്തി. രണ്ടാം ഡ്രൈവര്‍ വാതില്‍ക്കല്‍ തന്നെ നില്‍പ്പായിരുന്നു. കണ്ടക്ടറും രണ്ടു ഡ്രൈവര്‍മാരും കൂടിയുള്ള സംഭാഷണത്തില്‍ ഞാനും സാവധാനം പങ്കുചേര്‍ന്നു. അപ്പോള്‍ ഓടിച്ചുകൊണ്ടിരുന്ന ഡ്രൈവര്‍ താരതമ്യേന ചെറുപ്പക്കാരനാണ്‌. വണ്ടി ന്യായം വേഗത്തിലാണു പോക്ക്‌. അയാളുടെ ജോലി ഞാന്‍ സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരുന്നു. സംസാരത്തില്‍ നിന്നും തമിഴ്‌നാട്‌, കര്‍ണാടക പ്രദേശങ്ങളില്‍ ലോറി ഓടിച്ചു അയാള്‍ക്കു പരിചയമുണ്ടെന്നും മനസ്സിലായി.&lt;br /&gt;&lt;br /&gt;ഹൊസൂര്‍ പട്ടണത്തിലേക്കു പ്രവേശിക്കുന്നിടം വന്നപ്പോള്‍ ഞാന്‍ ഗാഢമായ ഉറക്കത്തിലേക്കു വഴുതിവീണു. പോക്കറ്റില്‍ കിടന്ന ഫോണിന്റെ വിറയലും ശബ്ദവുമാണ്‌ എന്നെ ഉണര്‍ത്തിയത്‌. മറുതലയ്ക്കല്‍ റമീസ്‌. പെട്ടെന്നു ഫോണ്‍ എടുത്തെങ്കിലും ഉറക്കം മുറിഞ്ഞതിന്റെ അലോസരം എന്നില്‍ നിറഞ്ഞു നിന്നിരുന്നു. പൊതുവിവരങ്ങള്‍ അറിയാനും മറ്റുമായി വിളിച്ചതാണ്‌. അവന്‍ തലസ്ഥാനത്തു നിന്നും കട്ടപ്പനയ്ക്കുള്ള ബസ്സില്‍ ഒന്‍പതര കഴിയുമ്പോള്‍ കയറും. എനിക്ക്‌ പിന്നീട്‌ ഉറങ്ങാനേ സാധിച്ചില്ല. ബസ്‌ അപ്പോള്‍ കൃഷ്‌ണഗിരി(ബാംഗ്ലൂരില്‍ നിന്നും ഉദ്ദേശം 75 കി.മീ.) താണ്ടുന്നതേയുണ്ടായിരുന്നുള്ളൂ. വെറുതേ റോഡിലേക്കുതന്നെ നോക്കിയിരുന്നു നേരം പോക്കി.&lt;br /&gt;&lt;br /&gt;*** *** ***&lt;br /&gt;&lt;br /&gt;സേലം ബൈപാസ്സ്‌ കഴിഞ്ഞ്‌ ഡ്രൈവര്‍ മാറി. ചുമതലയേറ്റ ഡ്രൈവര്‍ തോര്‍ത്തുകൊണ്ട്‌ തലയിലൊരു വട്ടക്കെട്ടു കെട്ടി. ഒപ്പം ഒരു ആത്മഗതമെന്നപോലെ അയാള്‍ പറഞ്ഞു: 'എങ്ങാനും ഏറു കിട്ടിയാല്‍ നെറ്റി പൊളിയാതിരിക്കാനാ!'&lt;br /&gt;&lt;br /&gt;'എന്നാപ്പിന്നെ ഒരു ഹെല്‍മെറ്റ്‌ വെക്കുവാരിക്കും നല്ലത്‌' ഞാന്‍ കൂട്ടിച്ചേര്‍ത്തു.&lt;br /&gt;&lt;br /&gt;അയാളുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ല. മുല്ലപ്പെരിയാര്‍ വിഷയം ചൂടുപിടിച്ചു വരികയാണ്‌. എന്റെ ഇരിപ്പ്‌ മുന്നിലത്തെ സീറ്റിലാണ്‌ എന്നതിനാല്‍ ഡ്രൈവര്‍ക്കുതുല്യമായ റിസ്ക്‌ എനിക്കും ഉണ്ടേ! കയ്യിലെ ബാഗ്‌ ഞാന്‍ മുകളിലെ തട്ടില്‍ വെച്ചില്ല. മടിയില്‍ വെച്ച്‌ നെഞ്ചോടടുക്കിപ്പിടിച്ചു. അതു നിങ്ങള്‍ കരുതുന്നതുപോലെ ഏറുവന്നാല്‍ തടുക്കാനൊന്നുമല്ല, തണുപ്പടിക്കാതിരിക്കാനാ! ഞങ്ങള്‍ തമ്മില്‍ ഡാം വിഷയത്തില്‍ ഒരു അപഗ്രഥനവും നടത്തി. കണ്ടക്ടര്‍ക്ക്‌ പെരിയാറിന്റെ ഗതി അത്ര നിശ്ചയമില്ലായിരുന്നു. ഞാന്‍ മുല്ലപ്പെരിയാറില്‍ നിന്നും ഇടുക്കിയിലേക്ക്‌ വെള്ളം വരുന്ന വഴിയുടെ ഒരു വാഗ്‌ഭൂപടം അയാളെ കാണിക്കവേ തൊട്ടു പിന്നിലെ സീറ്റിലെ യാത്രക്കാരനും നദീപ്രയാണത്തിന്റെ വിവരണവുമായി ഒപ്പം ചേര്‍ന്നു(മൂപ്പര്‌ അടിമാലി പ്രദേശവാസിയാണ്‌). ആ ചര്‍ച്ചയുടെ അവസാനം ആ കണ്ടക്ടറെ കൂടി ഡാം വിപത്തിന്റെ റിസ്കുകള്‍ ഞങ്ങള്‍ ബോദ്ധ്യപ്പെടുത്തി എന്നതു ചാരിതാര്‍ഥ്യമുളവാക്കിയ കാര്യമായി. കാഴ്ചകള്‍ കണ്ടിരിക്കാന്‍ സൗകര്യമായിരുന്നതുകൊണ്ട്‌ അങ്ങനെ തന്നെ തുടര്‍ന്നു. എന്നാല്‍ എതിരേ വന്ന വാഹനങ്ങളുടെ വെളിച്ചം ക്രമേണ കണ്ണുകളെ തളര്‍ത്തി. കോയമ്പത്തൂര്‍ സിറ്റി എത്തുന്നതിനു മുന്‍പേ ഉറക്കത്തിലേക്കാണ്ടു. കുഴപ്പങ്ങളേതുമില്ലാതെ അതിര്‍ത്തികടന്നതൊന്നും ഞാനറിഞ്ഞില്ല. പാലക്കാടിനെ ഒരു നേരിയ ഉണര്‍വ്വിലൂടെ കണ്ടതുകഴിഞ്ഞാല്‍ പിന്നെ കുതിരാന്‍ ഭാഗത്ത്‌ ഭാരവാഹനങ്ങള്‍ക്കിടയില്‍പ്പെട്ട്‌ വണ്ടി ഇഴയുമ്പോഴാണ്‌ ഉണര്‍ന്നത്‌.&lt;br /&gt;&lt;br /&gt;വിരസമായി തൃശൂരും കടന്നു. വെളുപ്പിനെ രണ്ടരയ്ക്ക്‌ സ്റ്റീഫനൊഴികെയുള്ള മാംഗ്ലൂര്‍ സംഘം എറണാകുളത്ത്‌ തീവണ്ടിയിറങ്ങി. അവസാനനിമിഷം കിട്ടിയ ഒരു 'പണി'യില്‍ കുടുങ്ങി സ്റ്റീവിനു മുന്‍തീരുമാനിച്ച പ്രകാരം ഇവര്‍ക്കൊപ്പം പുറപ്പെടാന്‍ കഴിഞ്ഞില്ല എന്നത്‌ യാത്രയുടെ തുടക്കത്തില്‍ത്തന്നെ കല്ലുകടി ആയി. മനസ്സുതകര്‍ന്ന്‌ അസമയത്തു കയറിവന്ന ജോലിയെ മെരുക്കാന്‍ ഹതാശനായി സ്റ്റീഫന്‍ ശ്രമിക്കുന്നതിനിടെ, 'നിങ്ങള്‍ പുറപ്പെട്ടോളൂ, പറ്റുമെന്നുണ്ടെങ്കില്‍ ഞാന്‍ പിന്നാലെ അങ്ങെത്തിയേക്കാം' എന്ന അവന്റെ വാക്കും കേട്ട്‌ മറ്റു മൂവരും അരമനസ്സോടെ പോന്നത്‌. അവന്‍ ചിലപ്പോള്‍ വരാതിരുന്നേക്കും എന്നു തോന്നിയതു കൊണ്ട്‌ 'താമസിച്ചാലും വരാതിരിക്കരുത്‌' എന്നു പറയാന്‍ ഞാന്‍ പുറപ്പെടുന്ന നേരത്ത്‌ അവനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. കൂടുതല്‍ ശല്യപ്പെടുത്തണ്ട എന്നു കരുതി ഞാന്‍ പിന്നീട്‌ വിളിച്ചുമില്ല. ആ സ്റ്റീഫന്‍ രാത്രിയുള്ള ഒരു ട്രെയിനിനു വെച്ചുപിടിച്ചിട്ടുണ്ട്‌. അല്‍പം വൈകിയാലും മൂപ്പരിങ്ങെത്തും എന്നത്‌ സന്തോഷകരമായ വാര്‍ത്തയായി. എറണാകുളത്തു നിന്നും പാര്‍ട്ടികള്‍ കട്ടപ്പനയ്ക്കു പോകാന്‍ കണ്ടുവെച്ചിരിക്കുന്ന ബസ്‌ രാവിലെ നാലരയ്ക്കു സ്റ്റാന്‍ഡില്‍ നിന്നും എടുത്ത്‌ സൗത്തില്‍ കൊണ്ടു നിര്‍ത്തിയിട്ട്‌ അവിടെ നിന്നു 4.55 നു പുറപ്പെടുന്ന ഒരു കെ.എസ്‌.ആര്‍.ടി.സി. ബസ്സാണ്‌. എന്റെ ആത്മാര്‍ഥ സുഹൃത്തും സഹപാഠിയുമായ ഷിജു കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്യാറുള്ള ഈ ബസ്സില്‍ വിമല്‍-ചിക്കു-നിതീഷ്‌ ത്രയം കയറും. ഇതേ ബസ്‌ പെരുമ്പാവൂരില്‍ ആറുമണിയോടടുപ്പിച്ച്‌ എത്തും. അവരോടൊപ്പം ഞാനും ചേരും എന്നതാണു പ്ലാന്‍. ഈ പ്ലാനൊക്കെ എങ്ങനെ പൊട്ടുന്നെന്ന്‌ വഴിയേ കാണാം.&lt;br /&gt;&lt;br /&gt;വീണ്ടുമൊരുറക്കത്തിനവസാനം അങ്കമാലിയും താണ്ടി പെരുമ്പാവൂരെത്താന്‍ കാത്തിരുന്നു. നാലരയ്ക്കു മുന്‍പേ പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി. മാംഗ്ലൂര്‍ പുള്ളികളെ വിളിച്ചു. ഇടിത്തീ പോലെയാണ്‌ ആ വിവരം കേട്ടത്‌. തൊടുപുഴവഴി കട്ടപ്പനയ്ക്കു പോകുന്ന ഒരു വേണാട്‌ ബസ്സില്‍ കേറിയങ്ങു പുറപ്പെട്ടുപോലും. ആ വണ്ടിയാണെങ്കില്‍ പെരുമ്പാവൂര്‍ വഴി വരികയുമില്ല. ചുരുക്കത്തില്‍ ഞാന്‍ ഇനി ആറുമണിയുടെ വണ്ടി വരുന്നതു വരെ അന്ത ഊരില്‍ അതികാലൈ നേരത്തില്‍ പോസ്റ്റ്‌! ചതിയന്മാര്‍!&lt;br /&gt;&lt;br /&gt;ഞാന്‍ വന്ന ബസ്സിന്‌ അവിടെ അല്‍പം വെയിറ്റിംഗ്‌ ഉണ്ടായിരുന്നു. കന്നാലിയെ കെട്ടാന്‍ കുറ്റി നാട്ടിയതു പോലത്തെ എന്റെ നില്‍പ്‌ കണ്ടിട്ടാവണം ബസ്സിലെ യങ്ങര്‍ ഡ്രൈവര്‍ എന്റടുക്കെ വന്നിട്ട്‌ എങ്ങാട്ടാ പോണേന്നു ചോദിച്ചു. കട്ടപ്പനയ്ക്കാണെന്നു പറഞ്ഞപ്പോള്‍ 4.50 നു ഒരു ബസ്‌(പ്രൈവറ്റ്‌)ഉണ്ടെന്നും മെയിന്‍ റോഡില്‍ ചെന്നു നിന്നാല്‍ അതു കിട്ടുമെന്നും പറഞ്ഞു. ഒരു ചായ കുടിച്ച ഉഷാറില്‍ ഞാന്‍ അങ്ങോട്ടു വെച്ചു പിടിച്ചു. നാലേമുക്കാല്‍ മുതല്‍ 5.20 വരെ അവിടെ കാത്തു നിന്നതല്ലാതെ കട്ടപ്പനയ്ക്കുള്ള ഒറ്റ ബസു കണ്ടില്ല. പെരുമ്പാവൂരുകാര്‍ക്ക്‌ അവിയല്‍ വെയ്ക്കാനുള്ള പച്ചക്കറികള്‍ അവിടത്തെ ഒരു കടയില്‍ ലോറിയില്‍ കൊണ്ടുവന്നു ഇറക്കുന്നുണ്ടായിരുന്നു. അവിടെ ഒരു ചിപ്സ്‌ കട ഉണ്ട്‌. ട്രെയിനിംഗ്‌ കാലത്ത്‌ മൈസൂരില്‍ നിന്നും തൃശൂരില്‍ ബസ്സിറങ്ങിയിട്ട്‌ കോട്ടയത്തിനുള്ള ഒരു ഫാസ്റ്റില്‍ കയറും. എന്നിട്ട്‌ ഇവിടെ ഇറങ്ങി രാവിലെ ആറേമുകാലിനു കട്ടപ്പനയ്ക്കു പോകുന്ന ബസ്സു കാത്ത്‌ പലതവണ ഞാന്‍ ആ കടയുടെ മുന്നില്‍ ചടഞ്ഞിരുന്നിട്ടുള്ളതാണ്‌. ദീപ്തമായ ഓര്‍മ്മകള്‍! 'അഞ്ചന്‍പതിനു ബസില്ലല്ലോ, അഞ്ചിരുപതിനാ ഒരെണ്ണം ഉണ്ടായിരുന്നത്‌' എന്ന്‌ അഭിപ്രായം കേട്ടു. ഒപ്പം നിന്നിരുന്ന ഒരാളും ഞാനും തിരികെ സ്റ്റാന്‍ഡിലേക്കു തന്നെ നടന്നു. കൃത്യം ആറിനു ബസ്‌ വന്നു. കയറി, സീറ്റും കിട്ടി.&lt;br /&gt;&lt;br /&gt;*** *** ***&lt;br /&gt;&lt;br /&gt;ബസ്‌ വേഗം നീങ്ങിക്കൊണ്ടിരുന്നു. ഓരോ പോയിന്റും പിന്നിടുമ്പോള്‍ മനസ്സും ശരീരവും കൂടുതല്‍ ഉത്സാഹഭരിതമായിക്കൊണ്ടിരുന്നു. ബസ്‌ ഇടുക്കി കഴിഞ്ഞു, കയറ്റം കയറിക്കൊണ്ടിരിക്കുന്നു. കിഴക്കുനിന്നും മലകള്‍ക്കു മീതെ മഞ്ഞിന്റെ ആവരണത്തെ അലിയിച്ചുകൊണ്ട്‌ വെയില്‍ ചാഞ്ഞു വീണു. ജാക്കറ്റിന്റെ ഇളം ചൂടിലേക്കൊതുങ്ങിയിരുന്നു എന്റെ നാടിനെ ഞാന്‍ കണ്‍ നിറയെ കണ്ടു. റമീസ്‌ തടസ്സങ്ങളേതുമില്ലാതെ ഏഴര കഴിഞ്ഞപ്പോള്‍ കട്ടപ്പനയിലെത്തി. മാംഗ്ലൂര്‍ ത്രയം കട്ടപ്പനയില്‍ നിന്നും പത്തു പന്ത്രണ്ട്‌ കി.മീ. അകലെ മാത്രം. അര മുക്കാല്‍ മണിക്കൂറിനുള്ളില്‍ ഞാന്‍ അവരോടൊപ്പം ചേരും... മനസ്സു തുടി കൊട്ടുകയാണ്‌... സ്റ്റീഫന്‍ ആലുവായില്‍ തീവണ്ടിയിറങ്ങി കട്ടപ്പനയ്ക്കു പുറപ്പെട്ടിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;ഇതിനിടെ കട്ടപ്പന സെന്‍ട്രല്‍ ജംക്‍ഷനില്‍ നിലാവത്ത്‌ അഴിച്ചു വിട്ട കോഴിയെപ്പോലെ നില്‍ക്കുന്ന റമീസിനെ മള്‍ട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കണ്ടെത്തി ഉണര്‍ത്തുകയും(രാവിലെ ഒന്‍പതു മണിക്ക്‌), ചില്ലറ ഷോപ്പിംഗ്‌ ഒക്കെ നടത്തിയിട്ട്‌ അവര്‍ നാലും കൂടി ഒരു ഓട്ടോയില്‍ കൊച്ചുതോവാളയിലേക്ക്‌ ജസ്റ്റ്‌ അങ്ങു പുറപ്പെടുകയും ചെയ്തു. അപ്പോള്‍ എന്റെ ബസ്‌ കട്ടപ്പന ടൗണിലെ ആദ്യ സ്റ്റോപ്പായ ഇടുക്കിക്കവലയില്‍ എത്തിയിരുന്നു. ഒന്‍പതേമുക്കാലിനു ഞാന്‍ ഒരു ഓട്ടോയില്‍ കൊച്ചുതോവാളയില്‍ ചെന്നിറങ്ങുമ്പോഴുണ്ട്‌ അവിടത്തെ വെയിറ്റിംഗ്‌ ഷെഡ്ഡില്‍ നാല്‌ അപരിചിതര്‍ നാട്ടുകാരുടെ 'എവടന്നു വന്നു ചാടിയെടാ ഇവമ്മാര്‌' എന്ന സംശയത്തിനു പാത്രീഭവിച്ച്‌ ഡിജിറ്റല്‍ ക്യാമറയുടെ ഫ്ലാഷ്‌ ടെസ്റ്റ്‌ ചെയ്യുന്ന തിരക്കില്‍...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-252792615387438017?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/252792615387438017/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=252792615387438017' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/252792615387438017'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/252792615387438017'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2012/01/idukki-yathra-01.html' title='ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 1'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-6686366942662565591</id><published>2011-12-30T18:40:00.001+05:30</published><updated>2011-12-30T18:41:12.725+05:30</updated><category scheme='http://www.blogger.com/atom/ns#' term='നൊസ്റ്റാള്‍ജിയ'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='serial'/><category scheme='http://www.blogger.com/atom/ns#' term='Travel'/><title type='text'>വൈകിയെത്തിയ വണ്ടി - 8</title><content type='html'>&lt;b&gt;'ഇ&lt;/b&gt;തെങ്കിലും വന്നല്ലോ, ഒള്ളതാട്ടെ' എന്നു വിചാരിച്ചു ബസ്സില്‍ക്കയറി. രണ്ടുക്ക്‌ രണ്ട്‌ രീതിയിലുള്ള സീറ്റുകളാണ്‌ ഗരുഡയിലെങ്കില്‍ മൂന്നുക്ക്‌ രണ്ട്‌ എന്നതാണ്‌ സൂപ്പര്‍ എക്സ്‌പ്രസ്സിലെ ക്രമം. അതിനാല്‍ സീറ്റുകള്‍ എനിക്കിരിക്കാനുള്ള സീറ്റില്‍ വേറൊരാള്‍ ഇരിക്കുന്നു. ഒഴിഞ്ഞു കിടന്ന മറ്റൊരു സീറ്റില്‍ ഞാനിരുന്നു.&lt;br /&gt;&lt;br /&gt;കായംകുളത്തുനിന്നും ബസ്‌ പുറപ്പെട്ടപ്പോള്‍ സമയം എട്ടാകാറായി. യാത്ര പുറപ്പെട്ടുകഴിഞ്ഞാണ്‌ സംഗതികളുടെ യഥാര്‍ത്ഥചിത്രം എനിക്കു കിട്ടുന്നത്‌. വോള്‍വോയുടെ എ.സി. കേടായി. കൊല്ലത്തുവന്ന്‌ നന്നാക്കാന്‍ ശ്രമിച്കെന്നോ ഇല്ലെന്നോ... അവസാനം യാത്രക്കാരെല്ലാംകൂടി ബഹളംവെച്ചും അധികാരികളെ അലോസരപ്പെടുത്തിയും തിരുവനന്തപുരത്തുനിന്നും പകരം ഇപ്പോ വന്ന സൂപ്പര്‍ എക്‌സ്‌പ്രസ്സ്‌ വരുത്തുകയയിരുന്നു. ഞായറാഴ്‌ചയായതുകൊണ്ട്‌ വണ്ടി മുക്കാലും നിറഞ്ഞിരുന്നു. ഹരിപ്പാട്‌, ആലപ്പുഴ, വൈറ്റില, അങ്കമാലി എന്നിവിടങ്ങളില്‍ നിന്നും ആള്‍ക്കാര്‍ കയറാനുമുണ്ടാവും.&lt;br /&gt;&lt;br /&gt;അതിനിടെ കണ്ടക്‌ടര്‍ പറഞ്ഞു, ഈ ബസ്സിന്‌ ഇന്റര്‍സ്റ്റേറ്റ്‌ പെര്‍മിറ്റില്ല. അതിനാല്‍ തൃശൂര്‍ വരെ ഈ ബസ്സിലും തുടര്‍ന്ന് ബാംഗ്ലൂരിന്‌ വേറൊരു സൂപ്പര്‍ എക്‌സ്‌പ്രസ്സ്‌ ബസ്സിലും യാത്ര തുടരാം എന്നുമറിയിച്ചു.&lt;br /&gt;&lt;br /&gt;ടിക്കറ്റിന്റെ കാര്യത്തിലാണ്‌ അടുത്ത കണ്‍ഫ്യൂഷന്‍. മിക്കവരും ഓണ്‍ലൈന്‍ വഴി ബുക്കു ചെയ്‌തവരാണ്‌. (ഇനി വേറെ ടിക്കറ്റെടുക്കേണ്ടിവന്നാല്‍ എന്റെ കയ്യിലുള്ള പണം തികയുമെന്നും തോന്നുന്നില്ല. എ.ടി.എം.ഇല്‍ വണ്ടി നിര്‍ത്തിച്ചു കാശെടുക്കേണ്ടതായി വരും. അതു നമുക്കു പുതുമയുള്ള കാര്യവുമല്ലല്ലോ.) കണ്ടക്‌ടര്‍ അതിനും മാര്‍ഗ്ഗമുണ്ടാക്കി. കൊല്ലം മുതല്‍ ബാംഗ്ലൂര്‍ വരെയുള്ള ദൂരത്തിനു സൂപ്പര്‍ എക്സ്പ്രസ്സ്‌ നിരക്കില്‍ യാത്രക്കൂലി ഈടാക്കിയശേഷം മിച്ചമുള്ള തുക മടക്കിത്തരും. ന്ന്വച്ചാ, കാശിങ്ങോട്ടു കിട്ടും ന്ന്‌. അതു കൊള്ളാം, അല്ലേ? അതിനു കണ്ടക്‌ടര്‍ക്കല്‍പം പണിയുണ്ടായിരുന്നു. ഈ ബസ്‌ തൃശൂരില്‍ ഏല്‍പ്പിക്കണം, ഞങ്ങളുടെ യാത്രക്കൂലി കഴിഞ്ഞുള്ള മിച്ചം തുക തിരികെത്തരാന്‍ കണക്കുകൊടുത്ത്‌ ഡിപ്പോയില്‍നിന്നു കാശുവാങ്ങണം. എ.സി. വോള്‍വോയുടെ ആഡംബരയാത്ര പ്രതീക്ഷിച്ചു വന്നിട്ട്‌ ഇപ്പോ ഒരു സാദാ സൂപ്പര്‍ ഫാസ്റ്റില്‍ പോകുന്നപോലത്തെ അവസ്ഥയായി. ഇപ്പോ യാത്ര പുറപ്പെട്ടതേയുള്ളൂ എന്ന വിവരം വീട്ടില്‍ വിളിച്ചറിയിച്ചു. ഒപ്പം നാളെ താമസിച്ചേ ബാംഗ്ലൂര്‍ ചെല്ലാന്‍ പറ്റൂ എന്ന ആശങ്കയും അറിയിച്ചു. ചങ്ങനാശ്ശേരിയില്‍ ട്രെയിന്‍ കാത്തു നിന്നപ്പോള്‍ എനിക്കുണ്ടായ വെപ്രാളവും, കായംകുളത്ത്‌ ഇറങ്ങി വീട്ടിലേക്കു പാഞ്ഞ്‌, ഒന്നു രണ്ടു മിനിറ്റിനുള്ളില്‍ തയ്യാറായി, മോള്‍ടെ ഒരുമ്മയും വാങ്ങി, നടന്നായാലും അഞ്ചേമുക്കാല്‍ കഴിയുമ്പോഴേക്കും ടൗണിലെത്തും എന്നുറപ്പിച്ചുള്ള വരവും ഒക്കെ എന്തിനായിരുന്നു? ഒക്കെയൊന്നോര്‍ത്തപ്പോള്‍ ഭൂതകാലം നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്നതെങ്ങനെയാണെന്ന് ഒന്നുകൂടിയറിഞ്ഞു.&lt;br /&gt;&lt;br /&gt;ബസ്‌ ആലപ്പുഴ കഴിഞ്ഞു. രണ്ടുമൂന്നു പേര്‍ അവിടെനിന്നു കയറാനുണ്ട്‌. അവരെയും കയറ്റി വണ്ടി പറപറന്നു. എന്തു പ്രയോജനം? ഇത്രയും വൈകിയ സ്ഥിതിക്ക്‌ ഒരു ലെയ്‌ലാന്‍ഡ്‌ ബസ്സിന്റെ നിലവാരം വെച്ച്‌ എത്ര പറന്നിട്ടും കാര്യമില്ല. വൈറ്റില കഴിഞ്ഞപ്പോള്‍ മുന്‍വശത്തെ വാതിലിന്റെ പിന്നിലെ സീറ്റില്‍ ചെമന്ന ടീഷര്‍ട്ടിട്ട ഒരാളെ കണ്ടു. ഇതവനാണോ? ആര്‌? മഹേഷ്‌ ഗോപന്‍. ചങ്ങനാശ്ശേരിക്കാരന്‍. ഗരുഡ ബസ്സിലെ പതിവു യാത്രക്കാരന്‍. ആലപ്പുഴ വഴിയാണ്‌ ഇഷ്‌ടന്റെ യാത്ര. തുടരെയുള്ള ബസുയാത്രകള്‍ എനിക്കു തന്ന ഒരു കൂട്ടുകാരന്‍. അതിന്റെ ഫ്ലാഷ്‌ ബാക്കിലേക്ക്‌.&lt;br /&gt;&lt;br /&gt;ബാംഗ്ലൂര്‍ ഇലക്‌ട്രോണിക്‌ സിറ്റി ബോര്‍ഡിംഗ്‌ പോയിന്റാക്കി ഈ ഗരുഡയില്‍ ടിക്കറ്റു ബുക്കു ചെയ്‌തവര്‍ക്ക്‌ അറിയാമായിരിക്കും, സില്‍ക്‌ ബോര്‍ഡില്‍ നിന്നും ഇലക്‌ട്രോണിക്‌ സിറ്റിയിലേക്കുള്ള ഫ്ലൈ ഓവര്‍ വഴിയാണ്‌ അതു മിക്കവാറും സഞ്ചരിക്കുന്നത്‌. അതിനാല്‍ ഈ ബോര്‍ഡിംഗ്‌ പോയിന്റ്‌ വച്ചവരോട്‌ ടോള്‍ ഗേറ്റിനു സമീപം വന്നു നില്‍ക്കാന്‍ അവര്‍ ആവശ്യപ്പെടാറു പതിവാണ്‌. അന്നൊരിക്കല്‍ ഇലക്‌ട്രോണിക്‌ സിറ്റിയില്‍ നിന്ന ആരെയോ കണ്ടക്‌ടര്‍ കാലേകൂട്ടി അറിയിച്ചിട്ടും ബസ്‌ വന്ന നേരത്ത്‌ ആളെ കാണാഞ്ഞു വീണ്ടും വിളിക്കുകയും തുടര്‍ന്നു ബസ്‌ അവിടെ നിര്‍ത്തിയിട്ടിട്ട്‌ ടിയാനെ കാത്തിരിക്കുകയുമാണ്‌. ജീവനക്കാര്‍ക്കൊപ്പം ചില യാത്രക്കാരും പുറത്തിറങ്ങിയതു കൊണ്ട്‌ ഞാനും ഇറങ്ങി നില്‍പാണ്‌. അപ്പോഴാണ്‌ ഒരാളെ അവിടെ ശ്രദ്ധിച്ചത്‌. മുന്‍പും ഇതേ ബസ്സിലെ യാത്രക്കാരനായി അയാളെ ഞാന്‍ കണ്ടിട്ടുണ്ട്‌. പൊടിക്കു വണ്ണമുള്ള, നെറ്റി ഉച്ചിയിലേക്കു കയ്യേറ്റം നടത്തിത്തുടങ്ങിയ ഒരു ഐ.ടി.ജീവനക്കാരനെന്നു പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന, ചെമന്ന ടീഷര്‍ട്ടിട്ട വെളുത്ത ഒരാള്‍. ടോള്‍ ഗേറ്റെന്നു സ്ഥലമൊക്കെ പ്രത്യേകം പറഞ്ഞുകൊടുത്തിട്ടും വരേണ്ട സമയത്തിനു ശേഷവും ആളെകാണാഞ്ഞു വീണ്ടും കണ്ട്രാവി വിളിച്ചു. അഞ്ചിമിനിറ്റു നടക്കാനുള്ള ദൂരമേ ഉള്ളെങ്കിലും പെട്ടെന്നങ്ങെത്താന്‍ ഒരു ഓട്ടോ പിടിക്കാന്‍ നിന്നതാണ്‌ ആ വരവ്‌ ഇത്ര വൈകിക്കുന്നത്‌. ഒടുക്കം ഒരോട്ടോയില്‍ റോഡിനപ്പുറം വന്നിറങ്ങിയ ഒരാള്‍ ഭാരമുള്ള ബാഗും തൂക്കിപ്പിടിച്ച്‌ 'എന്നെക്കൂടി കൊണ്ടുപോണേ' എന്ന ദൈന്യഭാവത്തില്‍ അങ്ങോട്ടുവരുന്നതു കണ്ട്‌, സൂപ്പര്‍ സ്റ്റാര്‍ സിനിമയില്‍ നായകന്റെ ഇന്റ്രൊഡക്‌ഷന്‍ കാത്തിരുന്ന പ്രേക്ഷകരുടെ സന്തോഷമായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും. 'ഇതു തന്നെ കക്ഷി' എന്നുറപ്പിച്ച്‌ അവിടെ വീണ കമന്റിനു പിന്നാലെ ഉയര്‍ന്ന ചിരിയില്‍ ഞാനും പങ്കു ചേര്‍ന്നു. അക്ഷമരായി കാത്തിരുന്ന ബസ്‌ ജീവനക്കാര്‍ക്കു പക്ഷേ ദേഷ്യം കാണാനില്ലായിരുന്നു. ഫ്ലൈ ഓവര്‍ വഴി വന്നപ്പോള്‍ ലാഭിച്ച സമയവും കാത്തു നില്‍പ്പില്‍ നഷ്‌ടപ്പെട്ടതിലെ നിരാശയും ഗതികേടും കണ്ടക്‌ടര്‍ തമാശരൂപേണ പറഞ്ഞപ്പോള്‍ ഞാനും ഏറ്റുപിടിച്ചു. പെട്ടെന്നു രൂപപ്പെട്ട ആ അയഞ്ഞ അന്തരീക്ഷത്തില്‍ ചെമന്ന ടീഷര്‍ട്ടിട്ട അയാളെ പരിചയപ്പെട്ടു. പരസ്പരം കൈ കൊടുത്തു, മഹേഷ്‌ എന്നാണയാളുടെ പേര്‌. ഞങ്ങള്‍ നില്‍ക്കുന്നതിനു തൊട്ടെതിര്‍വശത്തുള്ള എച്ച്‌.സി.എല്‍. എന്ന സ്ഥാപനത്തിലാണു ജോലി. ഞങ്ങള്‍ക്കിടയില്‍ ഒരു പരിചയം ഉടലെടുക്കുന്നത്‌ അന്നാണ്‌. പതിവുള്ള യാത്രകളെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഒരു കാര്യം കൂടി വെളിപ്പെട്ടു, മഹേഷിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്‌. ഈ വസ്‌തുത വെച്ചു പറഞ്ഞാല്‍ ഇതു നടന്നത്‌ 2011 ആഗസ്റ്റ്‌ മാസം ആദ്യമോ അതിനു മുന്‍പോ ആയിരുന്നു.&lt;br /&gt;&lt;br /&gt;പിന്നെയൊരിക്കല്‍ തിരികെ ബാംഗ്ലൂരിനുള്ള വരവില്‍, കറുകുറ്റിയിലെ ഭക്ഷണശാലയ്‌ക്കല്‍ ബസ്സു നിര്‍ത്തിയപ്പോള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന പൊതിച്ചോറ്‌ ഒരുവറ്റു വിടാതെ വിഴുങ്ങിയ ശേഷം 'പരിസരവീക്ഷണം' നടത്തി നില്‍ക്കുന്ന വേളയില്‍ പഴയ ആ ചെമപ്പു ടീഷര്‍ട്ടുകാരനെ കാണ്ടു. നേരേ കേറി ഹെഡ്‌ ചെയ്‌തു, "മഹേഷ്‌ അല്ലേ?"&lt;br /&gt;&lt;br /&gt;മൂപ്പരു ഞെട്ടിപ്പോയി. "ഓര്‍ക്കുന്നുണ്ടോ? ഇലക്ട്രോണിക്‌ സിറ്റി... കെ.എസ്‌.ആര്‍.ടി.സി. ??" ഞാന്‍ വീണ്ടും ചോദിച്ചു. അപ്പോള്‍ പുള്ളിക്കു കത്തി.&lt;br /&gt;&lt;br /&gt;"ഓ! രാ.. രാജ്‌മോന്‍!" വണ്ടറടിച്ചു പോയി. ഒന്ന്‌, പെട്ടെന്നു പരിചയപ്പെടുന്ന ഒരാളുടെ മുഖം മിക്കവാറും ഓര്‍ത്തിരിക്കുമെങ്കിലും പേരു ഞാന്‍ പെട്ടെന്നങ്ങു മറക്കും. ഇവിടെ അങ്ങനെ ഒരു പ്രശ്‌നമേ ഉണ്ടായില്ല. മാത്രവുമല്ല, പുള്ളിയാകട്ടെ എന്റെ പേരും മറന്നിട്ടില്ല. ഞങ്ങളുടെ പരിചയപ്പെടല്‍ കഴിഞ്ഞിട്ട്‌ അപ്പോള്‍ ഏതാനും മാസങ്ങള്‍ കടന്നിരുന്നു. അയാളുടെ ഭാര്യയ്‌ക്കും എന്റേതു പോലെ നാട്ടിലാണു ജോലി! അന്നും മൂപ്പര്‌ വോള്‍വോയുടെ ആദ്യ നിരയിലാണ്‌ ഇരിപ്പ്‌. കാല്‍ നീട്ടിവെയ്‌ക്കാനുള്ള സൗകര്യത്തിനാണെന്ന ഗുട്ടന്‍സും പുള്ളി പറഞ്ഞു. അതിനൊപ്പം ബസുകാരുമായുണ്ടായ സൗഹൃദത്തെക്കുറിച്ചും. ആ യാത്ര അങ്ങനെ തുടര്‍ന്നു, പിറ്റേന്ന് ഞങ്ങള്‍ ഇരുവരും ഇ-സിറ്റിയില്‍ ഇറങ്ങി യാത്ര പറഞ്ഞു പിരിഞ്ഞു.&lt;br /&gt;&lt;br /&gt;തിരികെ 'വൈകിവന്ന വണ്ടി'യിലേക്ക്‌. ഒന്നു നോക്കിക്കളയാം എന്നുറച്ച്‌ ചെന്നു നോക്കുമ്പോളുണ്ട്‌ മഹേഷ്‌ തന്നെ. പിന്നെ മൂപ്പര്‍ക്കൊപ്പം, അന്നത്തെ കാത്തു നില്‍പ്പിന്റെ പരിവേദനങ്ങളും പകലത്തെ തിരക്കിന്റെയും ഓട്ടത്തിന്റെയും കഥകളും പങ്കുവെച്ചിരുന്നു. അന്നാണു ഞങ്ങള്‍ ഫോണ്‍ നമ്പര്‍ കൈമാറുന്നത്‌. പൊതുവില്‍ പറയാനും പങ്കുവെയ്‌ക്കാനുമായി ഒരുപാടു വിഷയങ്ങള്‍ ഉണ്ടായിരുന്നു. വാഹനങ്ങള്‍, റോഡ്‌, ട്രാഫിക്‌, ബാംഗ്ലൂര്‍ യാത്രകള്‍, സിനിമ, ബാംഗ്ലൂര്‍ ജീവിതം, വിവാഹചരിത്രം(എങ്ങനെ ചെന്നുചാടി എന്നതുതന്നെ!). മഹേഷിനു ഹൈറേഞ്ചില്‍ നിന്നു കിട്ടിയ ആദ്യ സുഹൃത്തായി ഞാന്‍. ഒരുപാടു കൂടിക്കാഴ്‌ചകളൊന്നുമില്ലെങ്കിലും ആ സൗഹൃദത്തെക്കുറിച്ച്‌ പിന്നീടൊരിക്കല്‍ വിശദമായി എഴുതാന്‍ ശ്രമിക്കാം. എന്തായാലും അന്നത്തെയാ വിരസമായ യാത്രയില്‍ വീണുകിട്ടിയ പിടിവള്ളിയായിരുന്നു മഹേഷ്‌ എന്നു പറയേണ്ടതില്ലല്ലോ!&lt;br /&gt;&lt;br /&gt;കറുകുറ്റിയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്താറുള്ളതാണ്‌. നേരം വൈകിയിട്ടോ, അതോ ഇന്നിനി അത്താഴമില്ല എന്നുറപ്പിച്ചിട്ടോ എന്തോ, വണ്ടി നില്‍ക്കാതെയങ്ങു പോയി. ബാഗിനകത്തു ചോറുണ്ട്‌, ചോറുണ്ട്‌ എന്ന്‌ വയറെന്നെ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പതിനൊന്നാകാറായി തൃശൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍. മാത്രവുമല്ല ആ റൂട്ടില്‍ യാത്ര ചെയ്യുമ്പോള്‍ തൃശൂര്‍ ടൗണില്‍ കയറിയാല്‍ കുറഞ്ഞത്‌ അര മണിക്കൂര്‍ നഷ്‌ടമാണ്‌. സാധാരണ വോള്‍വോ തൃശൂര്‍ സ്റ്റാന്‍ഡില്‍ കയറാറില്ല. ഇന്നതും സഹിച്ചേ പറ്റൂ. വണ്ടി മാറണമല്ലോ.&lt;br /&gt;&lt;br /&gt;സ്റ്റാന്‍ഡില്‍ ബസ്‌ ഒതുക്കിയിട്ടു. 'എപ്പഴത്തേക്കെത്തും സാറേ?' നീരസം കലര്‍ന്ന ഒരു ചോദ്യം, ഏതോ യാത്രക്കാരന്റെ വക. അതേതരം വണ്ടി ഒരെണ്ണം അടുത്തു തന്നെ ആളില്ലാതെ കിടക്കുന്നുണ്ട്‌. കാര്യങ്ങള്‍ തീരുമാനമാകാന്‍ വൈകുമെന്നതിനാല്‍ ആ ഗ്യാപ്പില്‍ ഞാന്‍ ബസ്സിലിരുന്നു പൊതിച്ചോറു കഴിച്ചു. എന്തായാലും അന്നത്തെ മീന്‍ വറുത്തതിനു മുടിഞ്ഞരുചിയായിരുന്നു!&lt;br /&gt;&lt;br /&gt;ശാപ്പാടുകഴിഞ്ഞ്‌ പണ്ട്‌ &lt;a href="http://olapeeppi.blogspot.com/2010/10/blog-post_6886.html" target="_blank"&gt;ഏത്തപ്പഴം റോസ്റ്റ്‌ വാങ്ങിയ കട&lt;/a&gt;യില്‍ കയറി കയ്യൊക്കെ കഴുകി, കംഫര്‍ട്ട്‌ സ്റ്റേഷന്‍ ഒന്നുപയോഗിച്ച്‌, തിരിച്ചു വന്ന്‌ പിന്നേം ഒരു പത്തു മിനിട്ട്‌ നിന്നപ്പോഴേക്കും കണ്ടക്‌ടര്‍ എത്തി. അടുത്തുകിടക്കുന്ന വണ്ടി തിരിക്കുന്നുണ്ട്‌, അതില്‍ കയറിക്കോളാന്‍ പറഞ്ഞു. എന്തായാലും അതില്‍ കയറിയപ്പോള്‍ എല്ലാവരും ബുക്കിങ്ങിന്‌ അനുസരിച്ചുള്ള സീറ്റിലിരുന്നു. സ്വാഭാവികമായും മഹേഷ്‌ മുന്‍നിരയിലും ഞാന്‍ എതാണ്ടു മധ്യഭാഗത്തായുള്ള എന്റെ സീറ്റിലും. ഇരുന്നു കഴിഞ്ഞപ്പോള്‍ എല്ലാം ഭദ്രമാണോ എന്നറിയാന്‍ മഹേഷിന്റെ ഒരു നോട്ടം എന്നെത്തേടി വന്നു.&lt;br /&gt;&lt;br /&gt;മുന്നൂറ്റിചില്വാനം രൂപാ മടക്കിക്കിട്ടി. എയര്‍ സസ്‌പെന്‍ഷന്‍ എന്നു പുറത്ത്‌ എഴുതിവെച്ചിട്ടുണ്ടെങ്കിലും അത്രയ്‌ക്കങ്ങു പോരല്ലോ എന്നു തോന്നിപ്പിച്ചു, കുതിരാനിലെ കുഴികളിലൂടെ ബസ്‌ നീങ്ങുമ്പോള്‍. അതൊന്നും മോഹിക്കാന്‍ പാടില്ലാത്തതാണ്‌. ഒന്നാമത്‌, ഇന്നത്തെ അവസ്ഥ, പിന്നെ ബാംഗ്ലൂരു നിന്നും സാദാ പ്ലേറ്റിന്റെ സസ്‌പെന്‍ഷനുള്ള സൂപ്പര്‍ എക്‌സ്പ്രസ്സിന്‌ എറണാകുളത്തിനു പോകുന്നയാളല്ലേ ഞാന്‍. അലച്ചില്‍ മൂലമുള്ള ക്ഷീണം ആലത്തൂര്‍ വരെപ്പോലും ഉണര്‍ന്നിരിക്കാന്‍ എന്നെ അനുവദിച്ചില്ല. സമയം അപ്പോള്‍ പാതിരാവിന്‌ ഏതാനും മിനിറ്റുകള്‍ മാത്രമകലെ.&lt;br /&gt;&lt;br /&gt;ഏതോ ഒരു ഹമ്പിലൂടെയുള്ള ബസ്സിന്റെ മൃദുലമായ കയറിയിറക്കമാണ്‌ എന്നെ ഉണര്‍ത്തിയത്‌. വെട്ടം വീണിരുന്നു. ഉറക്കച്ചടവുകാരണം സ്ഥലം പരിചയമായി വരാന്‍ അല്‍പം സമയമെടുത്തു, കൃഷ്‌ണഗിരി ടോള്‍ ഗേറ്റാണെന്നു കരുതി. ഉടനെ തന്നെ മനസ്സിലായി അല്ലായിരുന്നെന്ന്‌; തൊപ്പൂര്‍ ആയിരുന്നു. പിന്നെ, ഉറങ്ങാനൊത്തില്ല, എത്രയും വേഗം ബാംഗ്ലൂരെത്താനുള്ള ഒരു കാത്തിരിപ്പ്‌. ഭാഗ്യവശാല്‍ വണ്ടിക്ക്‌ സാമാന്യം വേഗമുണ്ട്‌. എന്നാലും പോരാ പോരെന്നു മനസ്സു പറയുന്നതു പോലെ. ഹൈവേയുടെ ഓരങ്ങളില്‍ രാവെളിച്ചത്തില്‍ മാത്രം കണ്ടിട്ടുള്ള പലതും അന്നൊരിക്കല്‍ കൂടി പകല്‍ വെളിച്ചത്തില്‍ കണ്ടു. പാടങ്ങളും തോപ്പുകളും ആ റോഡിലൂടെ ഓടുന്ന വാഹനങ്ങളുടെ പത്തിലൊന്നു വേഗമില്ലാത്ത അനേകം ഗ്രാമ്യജീവിതങ്ങളും.&lt;br /&gt;&lt;br /&gt;എന്തുപറയാന്‍, ഒരുപ്രകാരത്തില്‍ രാവിലെ ഒന്‍പതരയായപ്പോള്‍ ഇങ്ങെത്തി. മഹേഷാണെങ്കില്‍ ഷിഫ്റ്റിനു കയറാനുള്ള സമയം ഒന്‍പതിനു കഴിഞ്ഞതിന്റെ അങ്കലാപ്പിലും സ്വതവേ താമസിച്ചുമാത്രം ഓഫീസിലെത്താറുള്ള ഞാന്‍ ഇന്നിനിയെന്താകുമെന്നു സങ്കല്‍പിക്കാനാവാതെയും ഇലക്‌ട്രോണിക്‌ സിറ്റിയില്‍ വണ്ടിയിറങ്ങി. 'നമുക്കെന്നാല്‍ ഇനിയും കാണാം' എന്നു വാക്കു നല്‍കിക്കൊണ്ട്‌ പിരിഞ്ഞു. ഓരോ യാത്രയും ചെന്നവസാനിക്കുന്നത്‌ മറ്റൊരു തുടക്കത്തിലാണെന്ന്‌ ഒരിക്കല്‍ക്കൂടി എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌!&lt;br /&gt;&lt;br /&gt;(അവസാനിച്ചു.)&lt;br /&gt;&lt;br /&gt;പിന്‍കുറിപ്പ്‌:&lt;i&gt;&lt;br /&gt;1) 2011 ഡിസംബര്‍ 24 ശനിയാഴ്ച. അവസാനം പറഞ്ഞ ആ ദിവസം അന്നായിരുന്നു. മഹേഷിനൊപ്പം ഒരു പകല്‍, ബാംഗ്ലൂരിന്റെ വീഥികളില്‍. യാത്ര പൊതു വാഹനത്തില്‍; ഇത്തവണ ബി.എം.ടി.സി. ആയിരുന്നെന്നു മാത്രം.&lt;br /&gt;2) 2011 ഡിസംബര്‍ 12 തിങ്കളാഴ്ച ഓഫീസില്‍ വന്നപ്പോള്‍ 11:20. രാവിലത്തെ പത്രം വായന അങ്ങൊഴിവാക്കി. ചെന്നപാടെ കുളിച്ചൊരുങ്ങി ഇങ്ങുപോന്നു. ഓഫീസിലിരുന്നപ്പോള്‍ ദേഹമാകെ വേദന. തലേന്നത്തെ ഓട്ടത്തിന്റെ പലിശ!&lt;br /&gt;3) അണിയറയിലപ്പോള്‍ അടുത്ത വാരാന്ത്യത്തില്‍ ഇതിലും വിശേഷപ്പെട്ട മറ്റൊരു യാത്രയ്‌ക്ക്‌ കളമൊരുങ്ങുകയായിരുന്നു. ഇന്നുവരെ നടത്തിയ യാത്രകളില്‍ നിന്നെല്ലാം വ്യത്യസ്‌തമായ ഒരു യാത്രാനുഭവം.&lt;/i&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-6686366942662565591?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/6686366942662565591/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=6686366942662565591' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/6686366942662565591'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/6686366942662565591'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/12/vaikiyethiya-vandi8.html' title='വൈകിയെത്തിയ വണ്ടി - 8'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-6867064413948608841</id><published>2011-12-30T18:35:00.001+05:30</published><updated>2011-12-30T18:36:02.695+05:30</updated><category scheme='http://www.blogger.com/atom/ns#' term='നൊസ്റ്റാള്‍ജിയ'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='serial'/><category scheme='http://www.blogger.com/atom/ns#' term='Travel'/><title type='text'>വൈകിയെത്തിയ വണ്ടി - 7</title><content type='html'>&lt;b&gt;വെ&lt;/b&gt;യില്‍, അലച്ചില്‍, സദ്യ - ക്ഷീണത്തിനു കാരണം വേറെ തപ്പണ്ട. തെങ്ങണ മഹാദേവക്ഷേത്രത്തിലെ നമസ്‌കാരമണ്ഡപത്തിന്റെ അരമതിലില്‍ ഞങ്ങളിരുന്നു. വീട്ടില്‍ നിന്നും അമ്മ മാത്രമേ വിവാഹത്തില്‍ സംബന്ധിച്ചുള്ളൂ. വീടുനോട്ടം ഇന്നത്തേക്ക്‌ അച്ഛന്റെ തലയില്‍. പശു പ്രസവിച്ച കാര്യം മുന്‍പത്തെ ഒരു പരമ്പരയില്‍ സൂചിപ്പിച്ചിരുന്നത്‌ ഓര്‍ക്കുമല്ലോ. കറവയാണ്‌ മുടക്കാന്‍ പറ്റാത്ത പ്രധാന ഇടപാട്‌. ആടും പശുവും ഒക്കെയുള്ളതിനാല്‍ എപ്പോഴും ആരെങ്കിലും വീട്ടില്‍ ഉണ്ടായേ പറ്റൂ. അന്‍വിക്കു കുറുക്കുണ്ടാക്കാന്‍ ഏത്തയ്‌ക്കാ ഉണക്കിയതു കൊണ്ടുവന്നിരുന്നു അമ്മ. ഒപ്പം കുരുമുളകും. വീട്ടിലെ വാഴകളെല്ലാം തീര്‍ന്നു. അതിനാല്‍ കാ കടയില്‍ നിന്നു വാങ്ങേണ്ടിവന്നു. മഴ കാരണം അരിഞ്ഞു വെയിലത്തിട്ട്‌ ഉണക്കാന്‍ സാധിച്ചില്ല. പകരം ഏലക്കാ ഉണങ്ങുന്ന സ്റ്റോറില്‍ കൊടുത്ത്‌ ഉണക്കിയെടുത്തു.&lt;br /&gt;&lt;br /&gt;രണ്ടേകാല്‍ കഴിഞ്ഞപ്പോള്‍ കല്യാണപ്പാര്‍ട്ടി കട്ടപ്പനയ്‌ക്കു പുറപ്പെട്ടു. പുതിയ ബന്ധുക്കളില്‍ അറിയാവുന്നവരോടൊക്കെ യാത്രപറഞ്ഞ്‌ ഞങ്ങളും കളം വിട്ടു. മൂന്നുമണിക്കു ചങ്ങനാശ്ശേരിയില്‍ നിന്നും കായംകുളത്തേക്ക്‌ പരശുറാമിനു പോകാനാണു പ്ലാന്‍. രണ്ടരയോടെ അവിടെത്തി ടിക്കറ്റൊക്കെ എടുത്തു സ്വസ്ഥമായി നിന്നു. 'പ്രതീക്ഷാ നിലയ'ത്തില്‍ കയറി ഫാനിനു കീഴെ സ്വസ്ഥമായി ഇരുന്നു. മോള്‍ ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ രേവതി അവളെ പാലൂട്ടി. മണി മൂന്നായി, മൂന്നേകാലായി, മൂന്നരയായി.. വണ്ടി മാത്രം വന്നില്ല. ഒരു ഓര്‍ഡിനറി ബസ്സിനു പോയാലും പരമാവധി രണ്ടു മണിക്കൂര്‍ കൊണ്ട്‌ എത്താമെന്നിരിക്കേ ഒരു മണിക്കൂറില്‍ത്താഴെ വേണ്ടുന്ന ട്രെയിന്‍ യാത്രയ്‌ക്ക്‌ അത്ര തന്നെ നേരം കാത്തിരിക്കുന്നത്‌ അസഹ്യമായിത്തോന്നി. എല്ലാം ട്രെയിന്‍ യാത്രയുടെ 'കംഫര്‍ട്ടിനു' വേണ്ടി. ഇനി ഒക്കെക്കഴിഞ്ഞ്‌ കംഫര്‍ട്ടും മോഹിച്ചു ചെല്ലുമ്പോള്‍ രാവിലത്തെ അവസ്ഥയെങ്ങാനും ആണെങ്കില്‍... ഹോ അചിന്ത്യം.&lt;br /&gt;&lt;br /&gt;ഏതു നേരത്താണാവോ ഇങ്ങനെയൊരു തോന്നലു തോന്നീത്‌. ഞാന്‍ സ്വയം പഴിച്ചു. മൂന്നിനു പുറപ്പെട്ട്‌ നാലിനു മുന്നേ കായംകുളത്തെത്തി, വീടു പറ്റി, ഒന്നു റിലാക്‌സായിട്ടു വേണം വൈകിട്ട്‌ അഞ്ചേമുക്കാലോടെ ബാംഗ്ലൂരിനു ബസ്സുകയറാന്‍. അപ്പോളാണ്‌ മൂന്നിനു വരുമെന്നു പറഞ്ഞ ട്രെയിന്‍ മൂന്നേമുക്കാലായിട്ടും എന്നെയിങ്ങനെ മുള്‍മുനയില്‍ നിര്‍ത്തുന്നത്‌.&lt;br /&gt;&lt;br /&gt;രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ആ കാത്തുനില്‍പ്‌ കടന്നു പോകുന്ന ഓരോ മിനിറ്റിലും എന്നെ അസ്വസ്‌ഥനാക്കിക്കൊണ്ടിരുന്നു. രണ്ടര മുതല്‍ അഞ്ചേമുക്കാല്‍ വരെയുള്ള മൂന്നേകാല്‍ മണിക്കൂര്‍. അതില്‍ നിന്നും നല്ലൊരു ഭാഗം പാഴായിപ്പോകുന്നത്‌ എന്നെ കുറച്ചൊന്നുമല്ല വിഷമത്തിലാഴ്‌ത്തിയത്‌. വണ്ടി വരുന്നില്ലല്ലോ, ബസ്സിനു പോകാമായിരുന്നു, മുക്കാല്‍ മണിക്കൂറായി, ഒരു മണിക്കൂറായി എന്നിങ്ങനെയുള്ള എന്റെ പിരിമുറുക്കം നിറഞ്ഞ വാക്കുകള്‍ രേവതിയെ അധികം സ്‌പര്‍ശിച്ചതായിത്തോന്നിയില്ല. ഉടന്‍ വണ്ടി വരുമെന്നു കേട്ടതോടെ അടുത്ത അങ്കലാപ്പു തലയില്‍ക്കേറി. രാവിലത്തെപ്പോലെ ഇതിലും തിരക്കാണെങ്കില്‍?&lt;br /&gt;&lt;br /&gt;വണ്ടി വന്നു, ഭാഗ്യവശാല്‍ തിരക്കില്ല. സ്വസ്ഥമായി ഇരിക്കാന്‍ സീറ്റു കിട്ടി. മൂന്ന് അന്‍പത്തഞ്ചിനു വണ്ടി സ്റ്റേഷന്‍ വിട്ടു. അഞ്ചു മണിക്ക്‌ കായംകുളത്തെത്തിയാലും പിന്നെയും ഒരോട്ടം നടത്തിയാലേ അഞ്ചേമുക്കാലിനു ബസ്സുപിടിക്കാന്‍ സാധിക്കൂ. തുടക്കത്തില്‍ തീവണ്ടിക്കു വേഗം പോരെന്നു തോന്നിയെങ്കിലും പിന്നെ ആ ധാരണ മാറി.&lt;br /&gt;&lt;br /&gt;അന്‍വിക്ക്‌ ചിണുക്കം. അടങ്ങിയിരിക്കാന്‍ വയ്യ. മൂന്നുപേര്‍ വീതം മുഖാമുഖം ഇരിക്കുന്ന സീറ്റുകളില്‍ ഞങ്ങള്‍ക്കെതിര്‍വശത്ത്‌ ജനാലയ്‌ക്കരികിലായി മദ്ധ്യവയസ്സിനോടടുത്തു പ്രായമുള്ള ഒരാളും നടുവില്‍ തല നരച്ചു തുടങ്ങിയ ഒരു സ്ത്രീയും ഇങ്ങേയറ്റത്ത്‌ വിദ്യാര്‍ഥിയെന്നു തോന്നിക്കുന്ന ഒരു പയ്യനുമാണ്‌ ഇരുന്നത്‌. പാതിയുറക്കത്തില്‍ കുറെ നേരം അമ്മയുടെ മടിയിലും പിന്നെ എന്റെ മടിയിലും സീറ്റിലുമെല്ലാം അന്‍വി കിടന്നെങ്കിലും ആ വിശ്രമമമെല്ലാം അല്‍പനേരമേ നീണ്ടുള്ളൂ.&lt;br /&gt;&lt;br /&gt;ഇടയ്‌ക്കു സീറ്റുകള്‍ക്കിടയില്‍ നിലത്തു നിര്‍ത്തിയപ്പോള്‍ മുന്നിലെ ആന്റിയുടെ പക്കലുണ്ടായിരുന്ന ഹാന്‍ഡ്‌ബാഗിന്റെ വള്ളിയിലും സിപ്പിലുമെല്ലാം തൊട്ടും പിടിച്ചും ഒപ്പം അവര്‍ക്കിതിഷ്‌ടപ്പെടുന്നുണ്ടോ എന്നറിയാനെന്നോണം അവരുടെ മുഖത്തേക്കു കൂടെക്കൂടെ നോക്കിയും സമയം പോക്കി. അതിനു ശേഷം ജനാലയ്‌ക്കല്‍ ഇരുന്ന ചേട്ടന്റെ നേരെ നീങ്ങി. ഒരു പൊലീസുദ്യോഗസ്ഥന്റെയോ മുരടനായ സര്‍ക്കാരുദ്യോഗസ്ഥന്റെയോ ഭാവമായിരുന്നു അയാള്‍ക്ക്‌. അന്‍വിയുടെ ശ്രദ്ധ ഉടക്കിയത്‌ തടിച്ച വിരലുകളിലൊന്നില്‍ അയാളണിഞ്ഞിരുന്ന മോതിരത്തിലാണ്‌. മുഷ്‌ടി ചുരുട്ടി മോതിരം കാണാന്‍ പാകത്തില്‍ അയാള്‍ കൈ നീട്ടിപ്പിടിച്ചു. സാകൂതം അയാളുടെ വിരലുകള്‍ പരിശോധിക്കുകയായി അവള്‍; കൈ മലര്‍ത്തിവെച്ച്‌ അയാളുടെ വിരലുകള്‍ ഒന്നൊന്നായി നിവര്‍ത്തിക്കൊണ്ട്‌. മോതിരവിരലിന്റെ കടഭാഗത്ത്‌ ഉണ്ടായിരുന്ന കട്ടിത്തഴമ്പില്‍ അവള്‍ വിരലമര്‍ത്തി പരിശോധിച്ചു. അപ്പോഴയാള്‍ കൈ ചുരുട്ടിക്കളഞ്ഞു. അന്‍വിയാകട്ടെ ആദ്യം മുതല്‍ വിരലുകള്‍ ഒന്നൊന്നായി വിടര്‍ത്താന്‍ തുടങ്ങി. അഞ്ചാമതായി ചെറുവിരലും നിവര്‍ത്തിക്കഴിയുമ്പോഴേക്കും അയാള്‍ വീണ്ടും മുഷ്‌ടിചുരുട്ടി അവളെ നിരാശപ്പെടുത്തും. കുറെ പ്രാവശ്യം ഈ കളി തുടര്‍ന്നപ്പോള്‍ താല്‍പര്യം നശിച്ച്‌ അവള്‍ വീണ്ടും ഞങ്ങളിലേക്കു തന്നെ തിരികെവന്നു. പരുക്കന്‍ ദേഹപ്രകൃതിയും ഭാവവുമുള്ള അയാള്‍ക്കുനേരെ ആ യാത്രയ്‌ക്കിടയില്‍ ഞാന്‍ ഒന്നു പുഞ്ചിരിച്ചുകൂടിയില്ല. എന്നാല്‍ സ്‌നേഹമുള്ള ഒരമ്മയെപ്പോലെ തോന്നിച്ച ആ ആന്റിക്കും എനിക്കും പരസ്പരം നോക്കിച്ചിരിക്കാവുന്ന ചെയ്‌തികളാണ്‌ അവള്‍ ചെയ്‌തുകൊണ്ടിരുന്നതും. പുറമേയുള്ള പ്രകൃതം തന്ന ധാരണകൊണ്ട്‌ ഒരു സഹയാത്രികനെ ഞാന്‍ അവഗണനയുടെ മൂലയ്‌ക്കു തള്ളിയപ്പോള്‍ എട്ടും പൊട്ടും തിരിയാത്ത ഒരു കുഞ്ഞിന്‌ 'ലുക്‌സ്‌' ഒരു പ്രശ്‌നമേ അല്ല. മുതിരുന്നു എന്നു നാം ഭാവിക്കുമ്പോള്‍ അതിനൊപ്പം പടച്ചുണ്ടാക്കുന്ന ചില വേലിക്കെട്ടുകളെക്കുറിച്ച്‌ അന്‍വി അപ്പോഴെന്നെ ചിന്തിപ്പിച്ചു.&lt;br /&gt;&lt;br /&gt;അഞ്ചുമണിക്ക്‌ കായംകുളം സ്റ്റേഷനിലിറങ്ങി. സ്‌കൂട്ടര്‍ പാര്‍ക്കുചെയ്‌തിരിക്കുന്ന ഭാഗം ലക്ഷ്യമാക്കി നടക്കുമ്പോള്‍ പ്ലാറ്റ്‌ഫോമിന്റെ നീളം അസഹ്യമായിത്തോന്നി. അഞ്ചേകാല്‍ കഴിഞ്ഞപ്പോള്‍ വീടുപറ്റി. രാത്രിയിലുണ്ണാനുള്ള ചോറ്‌ പൊതിഞ്ഞുവെയ്‌ക്കാന്‍ വിളിച്ചു പറഞ്ഞിരുന്നു. വേഗം ഡ്രസ്സുമാറി, ബാഗു തയ്യാറാക്കി പുറപ്പെടാനൊരുങ്ങി. ഭാര്യയുടെ സഹോദരി ഭര്‍തൃസമേതം വീട്ടിലുണ്ട്‌. മൂപ്പര്‌(സജി) നല്ല ഉറക്കം. രേവതിക്കാകട്ടെ കടുത്ത യാത്രാക്ഷീണം. നേരം വൈകിയവേളയാണെങ്കിലും ഹൈവേ വരെ എന്നെ കൊണ്ടുവിടാന്‍ ഇവരോടാരോടും ചോദിക്കാന്‍ എനിക്കു തോന്നിയില്ല.&lt;br /&gt;&lt;br /&gt;നടക്കാം, ആഞ്ഞൊന്നു നടന്നാല്‍ എത്താവുന്നതേയുള്ളൂ. ഓട്ടോ വല്ലതും കിട്ടിയാല്‍ അതിനു പോകാം, അതല്ലെങ്കില്‍ വല്ല ബൈക്ക്‌ യാത്രികരോടും ലിഫ്റ്റ്‌ ചോദിക്കാം. ഇപ്പോള്‍ അഞ്ച്‌ ഇരുപത്‌, നടന്നായാലും അഞ്ചുനാല്‍പതിനു ഹൈവേയിലെത്താം. പെട്ടെന്നു വണ്ടികിട്ടിയാല്‍ അഞ്ചു പത്തു മിനിറ്റിനകം സ്റ്റാന്‍ഡിലുമെത്താം. തിരുവനന്തപുരം - ബാംഗ്ലൂര്‍ റൂട്ടിലോടുന്ന കേരളാ ട്രാന്‍സ്‌പോര്‍ട്ടിന്റെ ഗരുഡ(വോള്‍വോ) ആണെന്റെ ലക്ഷ്യം. അതു സാധാരണഗതിയില്‍ ആറുമണിയാകുമ്പോഴാണ്‌ കായംകുളം സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെടുക.&lt;br /&gt;&lt;br /&gt;ആവശ്യപ്പെട്ടിറങ്ങിയാല്‍ ഒരു വണ്ടീം കാണാറില്ലെന്ന പതിവു ദുര്‍വ്വിധിയെ വെല്ലുവിളിച്ചു നടപ്പ്‌ ഓവര്‍ഡ്രൈവിലേക്കു മാറ്റുന്ന നേരത്താണ്‌ ഒരു ബൈക്ക്‌ അരികില്‍ വന്നു നിന്നത്‌. 'നടന്നങ്ങു പോവാണോ' എന്ന ചോദ്യവുമായി സജി. ചാടിക്കയറി; പത്തു മിനിറ്റു കൊണ്ട്‌ കായംകുളത്തെത്തി. ഒരു ചായയൊക്കെകുടിച്ച്‌ ബസ്സുകാത്തു നിന്നു.&lt;br /&gt;&lt;br /&gt;'ഏതു വണ്ടിയാ?'&lt;br /&gt;&lt;br /&gt;'വോള്‍വോ. വെള്ള ബസ്‌.'&lt;br /&gt;&lt;br /&gt;പഴനിക്കുള്ള സൂപ്പര്‍ എക്‌സ്‌പ്രസ്‌ വരുന്നതു കണ്ടിട്ടാണു സജി അങ്ങനെ ചോദിച്ചത്‌. എന്റെ മറുപടികേട്ടപ്പോള്‍ 'ചെലപ്പോ അവന്മാരു വണ്ടി മാറ്റി വിടാറൊക്കെയുണ്ട്‌. കെ.എസ്‌.ആര്‍.ടി.സി.യുടെ കാര്യമാ. ഒന്നും പറയാന്‍ പറ്റില്ല.' എന്നു സജി കൂട്ടിച്ചേര്‍ത്തു.&lt;br /&gt;കേരള വോള്‍വോയിലെ പതിവുകാരനായ എന്റെ അനുഭവത്തില്‍ അന്നുവരെ ഞാന്‍ നേരിട്ടിട്ടില്ലാത്തതും ഇത്രയേറെ മനുഷ്യപ്പറ്റുള്ള വണ്ടിക്കാരന്മാരെ അത്രയധികം കണ്ടിട്ടില്ലാത്തതിനാലും ആ പരാമര്‍ശം എന്നെ വല്ലാണ്ടാക്കി. അങ്ങനെയൊന്നും വരാറില്ലെന്നു പറഞ്ഞു ഞാനതിനു തടയിടുകയും ചെയ്‌തു. അല്‍പം കഴിഞ്ഞ്‌ സജി പോയി. മണി ആറും ആറേകാലും കടന്നു. ബാംഗ്ലൂര്‍ യാത്രികര്‍ എന്ന മട്ടും ഭാവവും ഉള്ള ആരെയും അവിടെ കണ്ടതുമില്ല. ഇനി ഇന്നു നേരത്തെയെങ്ങാനും വണ്ടി കടന്നു പോയോ? ഉള്ളില്‍ ഒരാന്തലുയര്‍ന്നു. എന്തെങ്കിലും വ്യത്യാസമോ മറ്റോ ഷെഡ്യൂളിലുണ്ടായാല്‍ ടിക്കറ്റ്‌ ബുക്കുചെയതയാളുടെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന നമ്പരില്‍ ഇവര്‍ വിളിക്കുക പതിവാണ്‌. അങ്ങനെ വല്ലതും സംഭവിച്ചാല്‍ അറിയാനായി ഉടന്‍ തന്നെ ഞാന്‍ ഫോണില്‍ കര്‍ണാടക സിം എടുത്തിട്ടു. കാത്തിരിപ്പു തുടരുന്നതല്ലാതെ വണ്ടി വരുന്നില്ല. ഓഫീസില്‍ ചോദിക്കാമെന്നു വച്ചു. അവിടെയാകട്ടെ, ഈ ബസ്സിന്റെ ടൈം കീപ്പുചെയ്യാറില്ല എന്ന മറുപടിയാണ്‌ എനിക്കു കിട്ടിയത്‌. എന്നാലും ബസ്സില്‍ ഉണ്ടാകാറുള്ള ഫോണ്‍ നമ്പര്‍ കിട്ടി. ഉദ്വേഗപൂര്‍വ്വം അതില്‍ വിളിച്ചു, എവിടെയെത്തിയെന്നറിയാന്‍. നേരം ആറേമുക്കാലായപ്പോഴും 'വണ്ടി കൊല്ലത്താണ്‌, കായംകുളം സ്റ്റാന്‍ഡില്‍ തന്നെ നിന്നോളൂ' എന്നെനിക്കു മറുപടി കിട്ടി.&lt;br /&gt;&lt;br /&gt;&lt;br /&gt;മമ്‌താ മോഹന്‍ദാസിന്റെ വിവാഹനിശ്ചയം കവര്‍ ചെയ്‌തിരിക്കുന്ന ചിത്രഭൂമി വാങ്ങി ഒന്നു മറിച്ചു നോക്കി അവിടിരുന്നു. ഒരുമണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ 'BANGALORE' എന്നു മത്തങ്ങാമുഴുപ്പില്‍ ബോര്‍ഡുവെച്ച ഒരു സൂപ്പര്‍ എക്‌സ്‌പ്രസ്സ്‌ ബസ്‌ സ്റ്റാന്‍ഡിലേക്കു പ്രവേശിച്ചു. വോള്‍വോയില്‍ വെയ്‌ക്കാറുള്ള അതേ ബോര്‍ഡ്‌. ആരൊക്കെയോ ബസില്‍ നിന്നിറങ്ങുന്നു. അവരുടെ അടുത്തു ചെന്ന്‌ 'ഇത്‌ വോള്‍വോയ്‌ക്കു പകരം വന്ന ബസ്സാണോ' എന്നു ചോദിച്ചു. അതെയെന്ന മറുപടികേട്ടു ഞാന്‍ ഞെട്ടി. ഇപ്പോള്‍ത്തന്നെ രണ്ടുമണിക്കൂര്‍ വൈകി. ഇനി ഈ വണ്ടിയില്‍ നാളെ ബാംഗ്ലൂരെത്തുമ്പോള്‍ ഉച്ചയാകുമോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-6867064413948608841?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/6867064413948608841/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=6867064413948608841' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/6867064413948608841'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/6867064413948608841'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/12/vaikiyethiya-vandi7.html' title='വൈകിയെത്തിയ വണ്ടി - 7'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-6548782391201230018</id><published>2011-12-30T18:33:00.001+05:30</published><updated>2011-12-30T18:34:21.290+05:30</updated><category scheme='http://www.blogger.com/atom/ns#' term='നൊസ്റ്റാള്‍ജിയ'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='serial'/><category scheme='http://www.blogger.com/atom/ns#' term='Travel'/><title type='text'>വൈകിയെത്തിയ വണ്ടി - 6</title><content type='html'>&lt;b&gt;അ&lt;/b&gt;തിജീവനം, അതു പ്രതിബന്ധങ്ങള്‍ എത്ര തന്നെ വലുതായാലും ചെറുതായാലും, ആ കഴിവ്‌ ആര്‍ജ്ജിച്ചെടുക്കാന്‍ മനുഷ്യരെ പര്യാപ്‌തരാക്കുന്നത്‌ മുഖ്യമായും അവരുടെ ജീവിതസാഹചര്യങ്ങളാണ്‌. താരതമ്യേന ഈസി ആയ പ്രകൃതിസാഹചര്യങ്ങളില്‍ ജീവിച്ചുവന്നതിനാലും ആയാസകരമായ പ്രവൃത്തികള്‍ ചെയ്‌തുശീലമില്ലാത്തിനാലും ഇപ്പോഴത്തെ ഈ ട്രെയിന്‍ യാത്ര പോലെയുള്ള സാഹചര്യങ്ങള്‍ ഭാര്യാജിയെ അല്‍പം പിന്നോട്ടടിക്കാറുണ്ട്‌. ഇവിടെയും അതു തന്നെ സംഭവിച്ചു. ഒപ്പം സ്ത്രീസഹജമായ അശക്തിയും. സ്വന്തം സീറ്റു വിട്ടുകൊടുക്കാന്‍ തയ്യാറായ ആ ചേട്ടനില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ആകെ കഷ്‌ടത്തിലായേനെ.&lt;br /&gt;&lt;br /&gt;മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ അല്‍പമധികനേരം വണ്ടി നിര്‍ത്തിയിട്ടു. പത്തുപേര്‍ ഇറങ്ങുമ്പോള്‍ കയറുന്നത്‌ ഇരുപത്തഞ്ചുപേരാണ്‌. അതും വാതില്‍പ്പടിയില്‍ വരെ ആളുകള്‍ തിങ്ങി നിറഞ്ഞ കോച്ചില്‍. അകത്തിടമില്ല എന്നു പറഞ്ഞ്‌ കയറാന്‍ വരുന്നവരെ വാതില്‍ക്കല്‍ നില്‍ക്കുന്നവര്‍ നിരുത്സാഹപ്പെടുത്തുന്നതു കേള്‍ക്കാമായിരുന്നു. തിങ്ങിഞ്ഞെരുങ്ങാന്‍ തുനിഞ്ഞിറങ്ങിയവര്‍, സ്ത്രീകളുള്‍പ്പടെ, തള്ളിക്കയറുന്നുണ്ടായിരുന്നു. ചിലരാകട്ടെ അകത്തു കയറിയപ്പോള്‍ മാത്രം മുന്‍പു കേട്ട ഉപദേശത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ട്‌ പുറത്തിറങ്ങാന്‍ ശ്രമിച്ചു. ഒടുക്കം അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥയായി. പിന്നെ സഹിക്ക്യ തന്നെ എന്നു കരുതി ഇറങ്ങാന്‍ മുതിര്‍ന്നില്ല. ഭാര്യാജിയും മോളും എന്തായലും സ്വസ്ഥമായി ഒരിടത്തിരിക്കുകയാണ്‌. അതിനാല്‍ തിരക്ക്‌ അവരെ അധികം അലട്ടുന്നില്ല. അത്രയെങ്കിലും സമാധാനം.&lt;br /&gt;&lt;br /&gt;ഉത്തരേന്ത്യന്‍ ഗ്രാമീണരുടെ മട്ടും ഭാവവുമുള്ള ഏതാനും വൃദ്ധര്‍ ഞാന്‍ നിന്നതിനു സമീപമുള്ള സീറ്റുകളില്‍ വല്ലവിധേനയും ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും തന്നെ അറുപതുകളില്‍ നില്‍ക്കുന്നവരാവണം. എനിക്കു മനസ്സിലാകാത്ത ഏതോ ഭാഷയാണ്‌ അവര്‍ സംസാരിക്കുന്നത്‌. എന്നാല്‍ത്തന്നെയും ഇടയ്‌ക്കെല്ലാം പരിചയമുള്ള ചില ഹിന്ദി വാക്കുകള്‍ അവര്‍ ഉപയോഗിക്കുന്നതു കേട്ടു. പാളത്തിനിരുവശവും തരിശുകിടക്കുന്ന നിലങ്ങളിലേക്കും ജലസമൃദ്ധിയൊഴുകുന്ന പുഴകളിലേക്കുമെല്ലാം കണ്ണുപായിച്ചുകൊണ്ട്‌ എന്തെല്ലാമോ അഭിപ്രായങ്ങള്‍ അവര്‍ പങ്കുവെച്ചു. കൃഷിചെയ്യാതെ സ്ഥലമൊക്കെ ഇങ്ങനെ ഇട്ടേക്കുന്നതിനെക്കുറിച്ചാ അവര്‍ പറയുന്നതെന്ന് ഒപ്പം നിന്നിരുന്ന ഒരു ചേട്ടന്‍ എന്നോടു പറഞ്ഞു. ഒരു പരിധിവരെയേ ആ വാക്കുകളെ ഞാന്‍ വിശ്വസിച്ചുള്ളൂ. ആറേഴുപേരുണ്ട്‌ ആ സംഘത്തില്‍. കുര്‍ത്തയും ദോത്തിയുമാണു മിക്കവരുടെയും വേഷം. ഒപ്പം തന്നെ കാണപ്പെട്ട നാലഞ്ചു പേരടങ്ങുന്ന യുവാക്കളുടെ ഒരു സംഘം സംസാരം കൊണ്ട്‌ ഇക്കൂട്ടത്തില്‍പ്പെട്ടവരാണെന്നു തോന്നിച്ചു. എന്നാല്‍ മുഷിഞ്ഞതെങ്കിലും ടിഷര്‍ട്ടും ട്രാക്‌ പാന്റ്‌സും കയ്യിലെ ടച്ച്‌സ്ക്രീന്‍ ഫോണും സോണി ഹാന്‍ഡിക്യാമുമെല്ലാം അവരെ ഈ സീനിയര്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ടു നിര്‍ത്തി. ഒരച്ചായന്‍ ആ ഇരിപ്പിലിരുന്ന്‌ തന്റെ കുപ്പായം ഊരി. അതിനുള്ളില്‍ ഇപ്പോ ഊരിയതു പോലെ വേറൊരെണ്ണം. അതും പുള്ളി ഊരി. ഉള്ളി പൊളിച്ചപോലെ അതിനുള്ളില്‍ കോളറില്ലാത്തത്‌ ഒന്നു കൂടി. എന്റെ അടുത്തു നിന്നിരുന്ന ചേട്ടനും ഞാനും അറിയാതെ പരസ്‌പരം നോക്കി, കണ്ണിറുക്കി. അച്ചായന്‍ ഇതൊക്കെ ചെയ്യുന്നത്‌ സീറ്റിലിരുന്നുകൊണ്ടുതന്നെയാണ്‌, മൂപ്പരോടൊപ്പം മറ്റൊരാള്‍ കൂടി ഇരിക്കുന്ന സിംഗിള്‍ സീറ്റിലിരുന്ന്‌. തീര്‍ന്നില്ല, ആ കുപ്പായം കൂടി ഊരി. അതിനുള്ളില്‍ തവിട്ടു നിറമുള്ള തുണികൊണ്ടു തയ്ച്ച ബനിയന്‍ പോലെ കയ്യില്ലാത്ത ഒരുടുപ്പ്‌! 'ചുമന്നോണ്ട്‌ നടക്കാന്‍ പറ്റാഞ്ഞിട്ട്‌ എല്ലാം കൂടി ഇട്ടോണ്ട്‌ നടക്കുവാ', 'കുളീം നനേം ഒന്നുമില്ലാത്ത പാര്‍ട്ടികളാണെന്നാ തോന്നുന്നെ' എന്നെല്ലാം ഞാനും സഹയാത്രികനും അടക്കം പറഞ്ഞു. ഒരു പരിചയവുമില്ലാത്ത ഒരാളോട്‌ ട്രെയിന്‍ യാത്രകളില്‍ നാം മുഖവുരകളില്ലാതെ സംസാരിച്ചു തുടങ്ങും എന്ന കേട്ടറിവുമാത്രമുള്ള സത്യം ഞാന്‍ അനുഭവിച്ചു. അച്ചായന്‍ തുടര്‍ന്ന് രണ്ടാമതു ഊരിയ കുപ്പായം ആ 'അടിവസ്ത്ര'ത്തിനു മേലേധരിച്ച്‌ മിച്ചം വന്ന രണ്ടു പീസും ചുരുട്ടിക്കൂട്ടി കയ്യിലെടുത്തു. സീറ്റിന്റെ ഒരു കോണില്‍ കാലുറപ്പിച്ചു കയറി നിന്ന്‌ തട്ടില്‍ വെച്ചിരിക്കുന്ന ഒരു ബാഗ്‌ കഷ്‌ടപ്പെട്ടു വലിച്ചു നീക്കി സിപ്‌ തുറന്ന്‌ അതിനുള്ളില്‍ തിരുകിക്കയറ്റി. ബാഗിന്റെ അകത്തളങ്ങളിലെവിടെയോ നിധിപോലെ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു കുപ്പി വെള്ളമെടുത്തുകൊണ്ട്‌ താഴെയിറങ്ങി. അതില്‍ കുറെ കുടിച്ചു. ഒപ്പമിരുന്നയാളും എതിര്‍വശത്തിരുന്നയാളും വെള്ളം കുടിച്ചു.&lt;br /&gt;&lt;br /&gt;ആ, എതിര്‍വശത്തിരുന്ന വിദ്വാന്റെ കാര്യം പറഞ്ഞില്ലല്ലോ. മൂപ്പരും എതാണ്ടാ ക്ലാസ്സ്‌ തന്നെ, മുന്‍പത്തെ കാര്‍ന്നോരടെ അത്ര പ്രായം വരില്ല, പാന്റ്‌സ്‌ ആണുവേഷം. മേലെ മുഷിഞ്ഞതെന്നു പ്രത്യേകം പറയേണ്ടതില്ലാത്ത കുര്‍ത്ത. ഞാന്‍ അവിടെ നില്‍പ്‌ തുടങ്ങിയപ്പോള്‍ പാന്‍ പരാഗ്‌ പോലെ എന്തോ അയാള്‍ ചവച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ അതു തുപ്പിക്കളഞ്ഞിട്ട്‌, കയ്യിലിരുന്ന കിഴി പോലെ തോന്നിക്കുന്ന തുണികൊണ്ടുള്ള ഒരു കൊച്ചു സഞ്ചി അയാള്‍ തുറന്നു. അതില്‍ കളിയടയ്‌ക്ക പോലെയുള്ള എന്തോ സാധനം ഉണ്ടായിരുന്നു. അലസമായി പുറത്തേക്കു നോക്കിയിരുന്ന് അയാള്‍ അതു തിന്നാന്‍ തുടങ്ങി. അയാളുടെ ഇടതുവശത്തെ സീറ്റിന്റെ ഇങ്ങേയറ്റത്തുള്ള ആള്‍ക്ക്‌ അപ്പോള്‍ അനക്കം വെച്ചു. തീരെ മര്യാദകെട്ട രീതിയില്‍ അയാള്‍ തന്റെ മുട്ട്‌ മടക്കി ആ അഴുക്കുപിടിച്ച കാല്‍പാദം സ്വന്തം സീറ്റിലെടുത്തുവെച്ചു. അഞ്ചുപേര്‍ ഇരിക്കുന്ന സീറ്റിന്റെ അറ്റത്തിരുന്നാണ്‌ ഈ സര്‍ക്കസ്സുകളി. 'എന്തൊരു മനുഷ്യരാ ഇത്‌' എന്ന കഷ്‌ടം നിറഞ്ഞ ഒരു നോട്ടം എതിര്‍വശത്തിരിക്കുന്ന ഭാര്യാജിയില്‍ നിന്നും എന്നെത്തേടിവന്നു.&lt;br /&gt;&lt;br /&gt;അല്‍പനേരം കഴിഞ്ഞപ്പോള്‍ അയാളും മുന്‍പത്തെ കാര്‍ന്നോര്‍ എണീറ്റപോലെ തന്നെ ഇരിപ്പിടത്തില്‍ നിന്നു പൊങ്ങി. മുകളിലെ തട്ടില്‍ രണ്ട്‌ അയ്യപ്പന്മാര്‍ ഇരിപ്പുണ്ട്‌, ഇടയില്‍ അവരുടെ ഭാണ്ഡങ്ങളും(അതിന്റെ എതിര്‍വശത്തെ തട്ടില്‍ രണ്ട്‌ അയ്യപ്പന്മാര്‍ ഇരുവശത്തേക്കും തലവെച്ച്‌ കള്ളയുറക്കത്തില്‍). ഇങ്ങേയറ്റത്ത്‌ ഒരു ബാഗ്‌ വെച്ചിട്ടുണ്ട്‌. കാര്‍ന്നോര്‍ അതില്‍ നിന്നും ഒരു പ്ലാസ്റ്റിക്‌ കവര്‍ ബദ്ധപ്പെട്ട്‌ വലിച്ചെടുത്തു. മിക്‌സ്‌ചര്‍ പോലെ എന്തോ ലോക്കല്‍ മറുനാടന്‍ വിഭവമായിരുന്നു അതില്‍. ഒരു അരക്കിലോ കാണും. അയാളതു പൊട്ടിച്ച്‌ തന്റെ സംഘാംഗങ്ങള്‍ക്കു നല്‍കി. ഇരു കൈത്തലങ്ങളും പാത്രം പോലെ ചേര്‍ത്തു പിടിച്ച്‌ ഒന്നു രണ്ടുപേര്‍. മറ്റു രണ്ടുപേരാകട്ടെ തങ്ങളുടെ മേല്‍മുണ്ടിന്റെ ഒരു തല നീട്ടിപ്പിടിച്ചു. എല്ലാവര്‍ക്കും ഒന്നുരണ്ടു പിടിവീതം പലഹാരം നല്‍കി. മുണ്ടില്‍ നിന്നും കയ്യില്‍ നിന്നുമായി ഓരോരുത്തരും അതു കൊറിച്ചുകൊണ്ടിരുന്നു. 'ഇവനൊക്കെ തിന്നാന്‍ മാത്രമാണോ വണ്ടിയില്‍ കേറുന്നത്‌?' ഞാന്‍ ചിന്തിച്ചുപോയി. അവരാകട്ടെ മറ്റാരെയും ഗൗനിക്കാതെ താന്താങ്ങളുടെ ലോകങ്ങളില്‍ മുങ്ങി.&lt;br /&gt;&lt;br /&gt;നില്‍പ്പും തിരക്കും ചുറ്റും തിങ്ങി നില്‍ക്കുന്ന അസ്വസ്ഥതയും എന്നെ ബോറടിപ്പിച്ചു, അല്ല, ട്രെയിനിനു വേഗം പോരെന്നു തോന്നിപ്പിച്ചു. കന്യാകുമാരി മുതല്‍ മുംബൈ സി.എസ്‌.ടി. വരെ പോകുന്ന ആ ട്രെയിനില്‍ ചങ്ങനാശ്ശേരി വരെയല്ലേ ഞാനുള്ളൂ എന്നതായിരുന്നു എന്റെ ഏക ആശ്വാസം.&lt;br /&gt;&lt;br /&gt;ചെങ്ങന്നൂര്‍ ആയിരുന്നു ശരിയായ തിരക്ക്‌. പ്ലാറ്റ്‌ഫോമില്‍ മത്തിയടുക്കിയപോലെയാണു സ്വാമിമാര്‍ കിടക്കുന്നത്‌. തിരക്കിട്ടും കലപിലകൂട്ടിയും ഒറ്റയ്‌ക്കും കൂട്ടായും നീങ്ങുന്നവര്‍ വേറെ. വിയര്‍പ്പിന്റെയും നെയ്യിന്റെയും അഴുക്കിന്റെയും തീക്ഷ്‌ണഗന്ധം പേറുന്ന സ്വാമിമാര്‍. വ്രതനിഷ്‌ഠകളില്‍ പറയുന്ന രണ്ടുനേരം കുളിയും വൃത്തിയുള്ള വസ്ത്രവും ഇവരില്‍ കാണുക ദുര്‍ലഭം. വണ്ടി നിര്‍ത്തിയപ്പോള്‍ ചക്കപ്പഴത്തില്‍ ഈച്ച പൊതിയുന്നതുപോലെയാണു ജനം അടുത്തത്‌. പക്ഷേ അതില്‍ പാതിയേ കയറിയുള്ളോ എന്നു സംശയിച്ചു വണ്ടി പുറപ്പെട്ടപ്പോള്‍. ഞാന്‍ നിന്നിരുന്ന ബോഗിയില്‍ പ്രധാനമായും രണ്ടു സംഘങ്ങളാണു കയറിയത്‌. ഒരു കൂട്ടര്‍ രണ്ടായിപ്പിരിഞ്ഞ്‌ മുന്നിലെയും പിന്നിലെയും വാതിലിലൂടെ അകത്തു കയറിപ്പറ്റി. മുന്നില്‍ നിന്നു കയറിയ ഒരു വിദ്വാന്‍ നടുക്കു വന്ന് പിന്നിലെ വാതിലിലൂടെ കയറിയവരെ അയാള്‍ നില്‍ക്കുന്നിടത്തേക്കു വിളിച്ചു. വാതില്‍ക്കലും ഇടനാഴിയിലുമായി കൂടി നില്‍ക്കുന്നവരുടെ ഇടയിലൂടെ അവര്‍ക്ക്‌ കൂട്ടാളി നില്‍ക്കുന്നിടത്തേക്കു വരാനാവുന്നില്ല. രണ്ടുപേര്‍ എങ്ങനെയൊക്കെയോ എത്തി. സീറ്റിനു മുകളിലെ ബാഗിരിക്കുന്നയിടമാണ്‌ അയാളുടെ നോട്ടം. സ്വയം അങ്ങോട്ട്‌ പ്രതിഷ്‌ഠിക്കാനുള്ള ആദ്യപടിയായി അവിടെയിരുന്ന ബാഗ്‌ അയാല്‍ അല്‍പം അകത്തേക്കു തള്ളിവെച്ചു. അതിനപ്പുറം ഇരുന്ന സ്വാമിമാര്‍ ഇരുവരും അതിനെ അനങ്ങാതെ അവിടെത്തന്നെ ഇരുന്നുകൊണ്ടു പ്രതിരോധിച്ചു. ചെങ്ങന്നൂര്‍ സ്വാമി അല്‍പം കൂടി ബലമായി തള്ളി. ഇരുന്ന സ്വാമിക്ക്‌ ഇഷ്‌ടപ്പെട്ടില്ല. ആദ്യം ഒരു നോട്ടം. പിന്നെ ഒറ്റവാക്കില്‍ എന്തോ ഒരു പറച്ചില്‍. തെലുങ്കോ കന്നടയോ എന്തോ! എന്തായലും താഴത്തെ സ്വാമി ആഞ്ഞു തള്ളി. മേലേത്തെ സ്വാമി 'എന്താടോ ഈ കാണിക്കുന്നത്‌? ഇവിടെങ്ങും ഇടമില്ല' എന്നു പറഞ്ഞിരിക്കണം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവര്‍ തമ്മില്‍ വാഗ്വാദമായി. എതിര്‍ത്തട്ടിലെ ഉറക്കസ്വാമികളും മേലേത്തെ സ്വാമികളുടെ പക്ഷം പിടിച്ചു. അതിനപ്പുറത്തെ തട്ടിലെ സ്വാമികളും ഇടയ്‌ക്കുള്ള വലമറയിലൂടെ പിന്തുണയേകി. ചുരുക്കത്തില്‍ ആകെ ബഹളം. താഴത്തെ സ്വാമി വലിഞ്ഞങ്ങു കയറാനും തുടങ്ങി. മോന്തയ്‌ക്കു തേമ്പുമെന്ന ഘട്ടം വരെ തര്‍ക്കം മൂര്‍ച്‌ഛിച്ചു. ഇവിടെ കാല്‍ കുത്താനിടമില്ലാതെ നാട്ടുകാര്‍ നില്‍ക്കുമ്പോള്‍ സ്വാമിമാര്‍ തമ്മില്‍ ഇരിപ്പിടത്തിനു വഴക്ക്‌. അവിടെ ഇടപെടാന്‍ തൊട്ടപ്പുറത്തു നിന്ന ഒരു കൗമാരക്കാരന്‍ ധൈര്യം കാട്ടി. 'മിണ്ടാതിരിയെടാ അവിടെ!' എന്നവന്‍ ഒച്ചപ്പാടുണ്ടാക്കുന്നവരോട്‌ ആക്രോശിച്ചു. അതിലൊന്നും അടങ്ങിയില്ല വഴക്കിടുന്നവര്‍. ചെറുക്കന്‍ നനായങ്ങു റെയ്‌സായി. 'ഡാ... മിണ്ടാതിരിക്കാന്‍ നിന്നോടല്ലേ പറഞ്ഞത്‌?' അനന്തരം ഇപ്പുറത്തെ തട്ടിലിരുന്നു താഴത്തെ സ്വാമിയോട്‌ കയര്‍ക്കുന്നവന്മാരോട്‌ 'നീയെവിടെപ്പോവാ, അവിടിരിയെടാ!' എന്നലറി. ഇത്രയുമായപ്പോള്‍ മറ്റു യാത്രക്കാരും ഇടപെട്ടു. 'അലമ്പുണ്ടാക്കതെടാ!' പല ദിക്കില്‍ നിന്നും ശാസനകള്‍. ഇതിനിടെ നമ്മടെ അച്ചായന്റെ ബാഗ്‌ താഴെ വീഴാറായി. അങ്ങേര്‍ തന്നെ അതങ്ങെടുത്തു. അത്രയും സ്ഥലം ഒഴിവായപ്പോള്‍ താഴത്തെ സ്വാമി മേലോട്ട്‌ കേറി. അയാള്‍ അവിടിരുന്നു അല്‍പം അകലെ നില്‍ക്കുന്ന ആരേയോ ഉച്ചത്തില്‍ വിളിച്ചെന്തോ പറയുനു. ഭാണ്ഡം തരാനോ, അങ്ങാട്ടു ചെല്ലാനോ മറ്റോ ആയിരിക്കണം. 'സീറ്റു കിട്ടിയല്ലോ, താനിനി അവിടെ മിണ്ടാതിരി' എന്നു പയ്യന്‍സ്‌ അയാളെയും ശാസിച്ചു വായടപ്പിച്ചു. സംഗതി അല്‍പം കാടത്തം ആയിരുന്നെങ്കിലും പയ്യന്‍സിന്റെ നടപടി എനിക്കെന്തായാലും ഇഷ്‌ടപ്പെട്ടു. പക്ഷേ അവന്റെ മട്ടും ഭാവവും കൊള്ളാനും കൊടുക്കാനും തയ്യാറായ മാതിരി ആയിരുന്നു. ബാക്കിയുള്ളവന്‍ ഇവിടെ നേരാംവണ്ണം നിന്നു യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുമ്പോളാ സ്വാമിമാര്‍ തമ്മില്‍ ഇരിക്കാനായി ഉടക്ക്‌. ഈ വിഷയത്തില്‍ പലപക്ഷം ഉണ്ടാവാം. എന്തയാലും രംഗം തണുത്തു. ചെങ്ങന്നൂര്‍ സ്വാമി അടുത്തുവന്ന കൂട്ടാളിക്കളുടെ കയ്യില്‍ നിന്നും സഞ്ചിയും ഭാണ്ഡവുമൊക്കെ വാങ്ങി വലകൊണ്ടുള്ള വേലിയില്‍ കെട്ടിയിട്ടു.&lt;br /&gt;&lt;br /&gt;തിരുവല്ലയില്‍ നിന്നും ആളു പിന്നെയും കയറി. ചങ്ങനാശ്ശേരിയില്‍ ഇറങ്ങാന്‍ ആളധികം ഉണ്ട്‌. അകത്തേക്കു വരാന്‍ വാതില്‍ക്കല്‍ തിരക്കുകൂട്ടുന്നവരെ അവിടെയുള്ളവര്‍ തന്നെ തടഞ്ഞു. 'അടുത്ത സ്റ്റേഷനില്‍ ഇറങ്ങാനാളുണ്ട്‌, അപ്പോ സ്ഥലം കിട്ടും. തല്‍ക്കാലം അവിടെത്തന്നെ നില്ല്‌.' ആ തിരക്കിനിടയിലും എന്റെ പിന്നില്‍ നിന്നിരുന്ന ഒരുവന്‍ ഫോണിലൂടെ തന്റെ 'സുഹൃത്തിനെ' അവിടേക്കു വിളിച്ചുവരുത്തി. പിന്നെ അവനും അവളും ചേര്‍ന്നുനിന്നു ലോകകാര്യം പറയാന്‍ തുടങ്ങി. എനിക്കിത്രയും മനസ്സിലായി - അവള്‍ അവനെ എറണാകുളത്തിനു ചെല്ലാന്‍ നിര്‍ബന്ധിക്കുകയാണ്‌. 'അനിയാ സൂക്ഷിച്ചോണേ' എന്നവനെ ഞാന്‍ മനസ്സുകൊണ്ട്‌ ഉപദേശിച്ചു.&lt;br /&gt;&lt;br /&gt;വണ്ടി ചങ്ങനാശ്ശേരി അടുക്കാറായി. അടുത്തു നിന്നിരുന്ന ഒരു സ്വാമി എന്നോട്‌ എവിടെയാണിറങ്ങുന്നതെന്നു ചോദിച്ചു. ഭാര്യാജി ഇരിക്കുന്ന സീറ്റില്‍ അയാള്‍ക്കു നോട്ടമുണ്ടെന്നു ഞാന്‍ ഊഹിച്ചു. 'ചങ്ങനാസ്സരിയാ? കൊട്ടായമാ?' എന്നിങ്ങനെ അയാള്‍ എന്നോട്‌ ആരാഞ്ഞു. ഞാന്‍ അവ്യക്തമായി ഒന്നു തലയാട്ടിയതല്ലാതെ കൃത്യമായ ഒരു മറുപടി അയാള്‍ക്കു കൊടുത്തില്ല. രേവതിക്കു സീറ്റു നല്‍കിയ ആ മനുഷ്യന്‍ അപ്പോഴും അവിടെ നില്‍പ്പാണ്‌. അയാള്‍ക്ക്‌ ആ സീറ്റ്‌ തിരികെ നല്‍കേണ്ടതു നമ്മുടെ ചുമതലയല്ലേ? ഞാന്‍ ആ ചേട്ടനെ വിളിച്ചിട്ടു രഹസ്യമായി ഞങ്ങളുടന്‍ ഇറങ്ങുമെന്നും ഇരുന്നോളാനും പറഞ്ഞു. സ്റ്റേഷനെത്തുന്നതിനും അല്‍പം മുന്‍പേ, രേവതിയെ ഒന്നാംഗ്യം കാണിച്ചപ്പോള്‍ അവളെഴുന്നേല്‍ക്കാനൊരുമ്പെട്ടു. ആ നല്ലമനുഷ്യന്‍ പറഞ്ഞു, 'ഇരുന്നോളൂ, ഇപ്പഴേ എഴുന്നേല്‍ക്കണ്ട.' സ്റ്റേഷനായാല്‍ തിരക്കു കൂടുമെന്നും വാതില്‍ക്കലേക്കു നീങ്ങിനില്‍ക്കാനുമാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ രേവതി എഴുന്നേറ്റപാടെ അദ്ദേഹം ആ സ്ഥാനം വീണ്ടെടുത്തു. നന്ദിനിറഞ്ഞ ഒരു പുഞ്ചിരിയോടെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി. കയറിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇടിയാണ്‌ ഇടനാഴിയില്‍. എന്റെ മുന്നില്‍ നില്‍ക്കുന്നവരും അവിടെത്തന്നെ ഇറങ്ങാനുള്ളവര്‍. അതിനാല്‍ അങ്ങനെ തന്നെ നില കൊണ്ടു. വണ്ടി നിന്നു. ഞെരുങ്ങാതെയും എങ്ങും തട്ടാതെയും മുട്ടതെയും മോളെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചു. ഭാര്യാജിയെ മുന്നില്‍ നടത്തി. വഴിക്കു നിന്നവരോട്‌ ഒതുങ്ങിത്തരാന്‍ ആവശ്യപ്പെട്ടു. വാതില്‍ക്കല്‍ നില്‍ക്കുന്നതു പെണ്‍കുട്ടികളാണ്‌, അഞ്ചാറുപേര്‍. അവരവിടെ പാറ പോലെ നില്‍ക്കുകയാണ്‌, ഒന്നിറങ്ങി നിന്നാല്‍, അല്ലെങ്കില്‍ പറ്റാവുന്നപോലെ ഒന്നൊതുങ്ങിനിന്നാല്‍ എന്താണു കുഴപ്പം? അനങ്ങാതെ നില്‍പാണ്‌. ഇറങ്ങാനും പറ്റുന്നില്ല അനങ്ങാനും പറ്റുന്നില്ല. അതിനിടെ കയറാനുള്ളവര്‍ അതിനൊരുമ്പെടുന്നു. പിന്നാലെ വരുന്നവരുടെ തള്ളല്‍ വേറെ. ഇത്തവണ റെയ്‌സായതു ഞാനായിരുന്നു. പ്രദേശം കിടുങ്ങുന്ന കാര്‍ക്കശ്യത്തോടെ വഴിവിടാന്‍ പറഞ്ഞു. കൈ നീട്ടി കയറാന്‍ വന്നവരെ തടഞ്ഞു. പടിയില്‍ അപ്പോഴേക്കും കയറിക്കഴിഞ്ഞവരെ നിര്‍ബ്ബന്ധിച്ചും ആജ്ഞാപിച്ചും ഇറക്കിനിര്‍ത്തി. ഒട്ടൊക്കെ മാറ്റമുണ്ടായി. ബീ ദ ചേഞ്ച്‌ യു വാണ്ട്‌ ടു സീ എന്നാണല്ലോ. അതുകൊണ്ട്‌ തുറന്നുവെച്ച വാതിലിനും അവിടെ കൂടി നിന്നവര്‍ക്കും ഇടയിലൂടെ വല്ലവിധേനയും വഴുതിയിറങ്ങി. ഒരു വാഗണ്‍ ട്രാജഡിയില്‍ നിന്നു രക്ഷപ്പെട്ട പ്രതീതിയായിരുന്നു അപ്പോള്‍.&lt;br /&gt;&lt;br /&gt;മോള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയിരുന്നു. അവള്‍ക്കു വല്ലതും പറ്റിയോ എന്ന്‌ വെറുതേ ഭയന്നു. ബഹളവും തിരക്കും അസ്വസ്ഥയാക്കിയതാണ്‌. ഒരല്‍പം കൊഞ്ചിക്കലും തുറസ്സായ സ്ഥലവും കാറ്റും അവളെ വേഗം സാന്ത്വനിപ്പിച്ചു. തേച്ചു വെടിപ്പാക്കിയ ഷര്‍ട്ടും മുണ്ടും(ഓ! അതവിടെത്തന്നെയുണ്ട്‌!) നനഞ്ഞ തൂവാല പോലെയായി. അങ്ങനെയൊന്നും എന്റെ മുണ്ട്‌ പോവില്ല എന്ന ആത്മവിശ്വാസം ഒരു പടികൂടി കയറിനിന്നു. എന്നിട്ട്‌ അതുറപ്പിക്കാനായി ഒന്നുകൂടി അഴിച്ചുകുത്തി. പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയ്‌ക്കു താഴെ ഒരു ബെഞ്ചില്‍ അല്‍പനേരം സ്വസ്ഥമായിരുന്നു. രേവതിയുടെ സാരിയുടെ മുന്‍ഭാഗത്ത്‌ രണ്ടിഞ്ചോളം നീളത്തില്‍ കീറിയത്‌ അപ്പോഴാണു ശ്രദ്ധയിപ്പെട്ടത്‌. രണ്ടാമത്തെ ഉടുക്കലില്‍ തന്നെ അതുകീറിയല്ലോ എന്ന സങ്കടവും, ഞാനായിട്ട്‌ സമ്മാനിച്ച സാരിയാണല്ലോ എന്ന ഓര്‍മ്മയും വണ്ടിയിലെ തിരക്കിനോടുള്ള അമര്‍ഷവും ഒരു നിമിഷത്തേക്ക്‌ എന്നെ ഭ്രാന്തനാക്കി. 'ഡോറിലെങ്ങാനും ഉടക്കിക്കീറിയതാവും' എന്നു താഴ്‌ന്ന സ്വരത്തില്‍ പറഞ്ഞും 'ഇതൊക്കെ ചാര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണ്ടേ?' എന്ന ദേഷ്യവും നിരാശയും കലര്‍ന്ന ചോദ്യത്തെ തൊണ്ടയ്‌ക്കു താഴെവെച്ചു കൊന്നും ഞാനതില്‍ നിന്നു മുക്തനായി. വെള്ളം കുടിച്ചു. മോള്‍ക്ക്‌ ആഹാരം നല്‍കി. മുഖം കഴികിച്ചു. കണ്ണെഴുതിച്ചു, പൗഡറിട്ടു. ഉടുപ്പുമാറ്റി. വളയും മാലയുമണിയിച്ചു. ക്ഷീണമെല്ലാം മാറി അവള്‍ മിടുക്കിയായപ്പോള്‍ എന്റെ ഉള്ളും നിറഞ്ഞു.&lt;br /&gt;&lt;br /&gt;അപ്പോള്‍ നേരം പതിനൊന്നര. പന്ത്രണ്ടു മണിയോടെ വിവാഹസ്ഥലത്തെത്തി. മുഹൂര്‍ത്തം ഒരുമണിക്കായിരുന്നതു കൊണ്ട്‌ ആദ്യം ശാപ്പാട്‌, പിന്നെ കെട്ട്‌ എന്നതായിരുന്നു ക്രമം. ഏതാണ്ട്‌ മൂന്നു വര്‍ഷംകൂടിയാണു രതീഷിനെ കാണുന്നത്‌. എല്ലാം മംഗളമായി നടന്നു. രതീഷിന്‌ തൃക്കൊടിത്താനംകാരി സൗമ്യ ജീവിതസഖിയായി. താലികെട്ടിയ നിമിഷം എന്റെ ക്യാമറയുടെ കൃത്യം മുന്നിലേക്ക്‌ ഏതോ ഒരുവന്‍ മൊബൈലും നീട്ടിപ്പിടിച്ചു നിന്നതിനാല്‍ കെട്ടിന്റെ ദൃശ്യം കാണണമെങ്കില്‍ ഫോട്ടോയില്‍ പതിഞ്ഞ മൊബൈലിന്റെ സ്ക്രീനിലേക്കു നോക്കണമെന്നു വന്നു!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-6548782391201230018?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/6548782391201230018/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=6548782391201230018' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/6548782391201230018'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/6548782391201230018'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/12/vaikiyethiya-vandi6.html' title='വൈകിയെത്തിയ വണ്ടി - 6'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-8917801586913671185</id><published>2011-12-23T20:49:00.002+05:30</published><updated>2011-12-30T18:30:45.910+05:30</updated><category scheme='http://www.blogger.com/atom/ns#' term='നൊസ്റ്റാള്‍ജിയ'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='serial'/><category scheme='http://www.blogger.com/atom/ns#' term='Travel'/><title type='text'>വൈകിയെത്തിയ വണ്ടി - 5</title><content type='html'>&lt;b&gt;മ&lt;/b&gt;ഴക്കാഴ്‌ചകളും കുസൃതികളുമായി ശനിയാഴ്‌ച പകല്‍ അസ്‌തമിക്കാനൊരുങ്ങി. ഭാഗ്യവശാല്‍ ഭാര്യാജി നേരത്തെ ജോലികഴിഞ്ഞെത്തി. ഭാര്യാജിയുടെ സഹോദരിയും മോനും ഭര്‍ത്താവ്‌ സജിക്കൊപ്പം വൈകിട്ടു ജോയിന്‍ ചെയ്‌തു.&lt;br /&gt;&lt;br /&gt;പിറ്റേന്നു ഞായര്‍. ടൈറ്റ്‌ ഷെഡ്യൂള്‍ ഉള്ള ദിവസമാണ്‌. അതിന്‌? വീട്ടുസാധനം വാങ്ങാന്‍ നീണ്ട ഒരു കുറിപ്പടി കിട്ടി. നേരം ഇരുട്ടിയിട്ടും മഴയ്‌ക്കു കുറവൊന്നുമില്ല. കടയില്‍പോക്ക്‌ പിറ്റേന്നു നടക്കില്ല എന്നതിനാല്‍ ഇപ്പോള്‍ത്തന്നെ പോകാം എന്നും തീരുമാനിച്ചു. റെയിന്‍ കോട്ട്‌ ധരിച്ച്‌ അന്തിനേരത്ത്‌ സ്‌കൂട്ടറുമെടുത്തിറങ്ങി. പിന്നില്‍ കുടയും പിടിച്ച്‌ സജിയും ഉണ്ട്‌. നേരേ ഓച്ചിറയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്‌ നോക്കി വിട്ടു. പലചരക്കു സാമനങ്ങളിന്മേല്‍ പ്രകടമായ വിലവ്യത്യാസം ലഭിക്കുന്ന സ്ഥലമാണിതെന്നു നമ്മുടെ നാട്ടില്‍ പലര്‍ക്കും അറിയാത്തതു കൊണ്ടാണോ എന്തോ അര്‍ഹിക്കുന്ന പരിഗണന സര്‍ക്കാര്‍ തരുന്ന ഈ സൗകര്യത്തിനു നാം കൊടുക്കുന്നില്ല എന്നാണ്‌ എന്റെ നിരീക്ഷണം. കയ്യില്‍ റേഷന്‍ കാര്‍ഡ്‌ കൂടി ഉണ്ടെങ്കില്‍ വന്‍ ഇളവുകളാണു ലഭിക്കുക. വിലക്കയറ്റത്തെ പഴിപറഞ്ഞ്‌ ഉടനെ കുത്തക സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്‌ വണ്ടിയെടുത്ത്‌ ഇനി കുതിക്കാനൊരുങ്ങുമ്പോള്‍ സര്‍ക്കാര്‍ ഒരുക്കുന്ന പൊതു വിതരണ സംവിധാനത്തെ ഒന്നു പ്രയോജനപ്പെടുത്തി നോക്കാന്‍ ഇതുവായിക്കുന്ന എല്ലാ ഭാര്യമാരോടും ഭര്‍ത്താക്കന്മാരോടും ഈവക ഭാരങ്ങള്‍ തലയിലായിട്ടില്ലാത്ത ചെറുപ്പക്കാരോടും അഭ്യര്‍ത്ഥിക്കുന്നു.&lt;br /&gt;&lt;br /&gt;ലിസ്റ്റ്‌ വലുതായിരുന്നു എന്നാദ്യമേ സൂചിപ്പിച്ചല്ലോ. എസ്‌.ബി.ടി. എ.ടി.എമ്മില്‍ നിന്നു പണമെടുത്തു സപ്ലൈകോയിലെത്തി. വേണ്ടുന്ന സാധനങ്ങളെല്ലാം കുട്ടകളില്‍ നിറച്ചു ബില്ലടിച്ചു. ചെറിയ ഒരു പ്ലാസ്റ്റിക്‌ ചാക്ക്‌ കരുതിയിരുന്നു. അതില്‍ എല്ലാം നിറച്ചു. അരി മാത്രം അവിടെ നിന്നു കിട്ടിയില്ല. പൊതുവിപണിയുടേതില്‍ നിന്നും കിലോയ്‌ക്ക്‌ ഒന്നോ രണ്ടോ രൂപയെങ്കിലും വ്യത്യാസമുണ്ട്‌ സപ്ലൈകോയില്‍ അരിക്ക്‌. അതു മറ്റൊരു കടയില്‍ നിന്നു വാങ്ങി. സ്‌കൂട്ടറിന്റെ വിടവില്‍ ആദ്യം വാങ്ങിയ സാമാനങ്ങളും ഈ അരിയും കൂടി തിരുകിവെച്ചു. മൊത്തം ഒരു ഇരുപത്തഞ്ചു കിലോയെങ്കിലുമുണ്ട്‌, തിങ്ങിഞ്ഞെരുങ്ങി അതവിടെ ഇരുന്നപ്പോള്‍ വണ്ടിക്കു നല്ല 'സ്റ്റെബിലിറ്റി' ഉള്ളതായി അനുഭവപ്പെട്ടു.&lt;br /&gt;&lt;br /&gt;അഗലാ കാര്യക്രം? മഴയാണ്‌, ടൂ വീലറാണ്‌, ആകെ നനഞ്ഞിട്ടുണ്ട്‌, തണുപ്പാണ്‌. ചൂടാക്കാനിത്തിരി മരുന്നു വാങ്ങാമെന്നു ക്ഷണനേരം കൊണ്ടാണു തീരുമാനമായത്‌. ഓച്ചിറയില്‍ വൃശ്ചികം പന്ത്രണ്ടിന്റെ ഉത്സവമാണ്‌. ആയതിനാല്‍ ബീവറേജ്‌ അവധി. എന്നാല്‍ ശരി ബാറില്‍ നിന്നു വാങ്ങാം ഐറ്റം എന്നു കരുതി അങ്ങോട്ടു വെച്ചു പിടിച്ചു. ബീവറേജ്‌ അവധിയായിരിക്കുന്ന ഡ്രൈ ഡേകളില്‍ ബാറിനായിട്ട്‌ എന്തോന്നിളവെന്ന്‌ ഞങ്ങളത്ര ചിന്തിച്ചില്ല. ബാറിന്റെ മതിലകത്തുകൂടി ക്രോസ്സ്‌ ചെയ്‌ത്‌ ഹൈവേയില്‍ കയറി. ഇനിയെന്തുവേണം എന്ന്‌ അല്‍പനേരം നിന്നാലോചിച്ചു. കായംകുളത്തോ കറ്റാനത്തോ പോയാല്‍ സാധനം കിട്ടും. വേണോ? ഒരു മടി. എന്തായാലും ആശിച്ചു, ഇനി നടത്തിയിട്ടു തന്നെ കാര്യം. വണ്ടി കായംകുളം ലക്ഷ്യമാക്കിപ്പോയി.&lt;br /&gt;&lt;br /&gt;ഓച്ചിറയിലെ ദാഹമുള്ള ആള്‍ക്കാരെല്ലാം അവിടെ ഹാജരുണ്ട്‌. ആ ക്യൂവിന്റെ ഇങ്ങേത്തലയ്‌ക്കല്‍ നിന്നാല്‍ ഐറ്റം കിട്ടുമ്പോഴേക്കും അരമണിക്കൂറെങ്കിലും കഴിയും. കുട മടക്കി 'ഞാനൊന്നു നോക്കട്ടെ' എന്നു പറഞ്ഞു സജി ക്യൂവിനെ ലക്ഷ്യമാക്കി നീങ്ങി. ഇരുചക്രവാഹനങ്ങളുടെ ലോക്കല്‍ സമ്മേളനം നടക്കുന്ന അവിടെയിട്ട്‌ ആ സ്‌കൂട്ടറൊന്നു തിരിച്ചിടാന്‍ ഞാനൊന്നു കഷായിച്ചു. അല്‍പം കഴിഞ്ഞ്‌ സജി വന്നു, എന്തു സാധനമാ എടുക്കേണ്ടതെന്നും ചോദിച്ച്‌. തണുപ്പിനു നല്ലതു റമ്മായതു കൊണ്ട്‌ അതാവട്ടെയെന്നായി തീരുമാനം. ഉദ്ദേശം കാശും വാങ്ങി സജി വീണ്ടും ക്യൂവിലെങ്ങോ പോയി അലിഞ്ഞു. രണ്ടു മിനിറ്റു കഴിഞ്ഞില്ല, മുഖത്തൊരു വിടര്‍ന്ന ചിരിയും കയ്യില്‍ കുപ്പിയും മറുകയ്യില്‍ ബാക്കി പൈസയുമായി ഇഷ്‌ടന്‍ തിരിച്ചെത്തി. വ്യക്തിബന്ധങ്ങള്‍ മദ്യശാലയിലെ ക്യൂവിലും തുണയാകുന്ന സൗഹൃദത്തിന്റെ അനന്തമായ പ്രയോജനങ്ങളിലെ എഴുതപ്പെടാത്ത മറ്റൊരു ഏട്‌!&lt;br /&gt;&lt;br /&gt;'അയ്യോ! ഒരു കാര്യം മറന്നു പോയി! ചിക്കന്‍ വാങ്ങണം!' ഇടയ്‌ക്ക്‌ വിളി വന്നപ്പോള്‍ ചിക്കന്‍ വാങ്ങിക്കുമോ എന്ന്‌ വീട്ടുകാരത്തി ചോദിച്ചിരുന്നു. വാങ്ങുമെന്നു ഞാനും പറഞ്ഞു. ഇനി വാങ്ങിക്കാതെ ചെല്ലാനും വയ്യ. കാരണം അവര്‍ സവാള അരിയാന്‍ തുടങ്ങിയിരിക്കുന്നു! രണ്ടുമൂന്നു കടകളില്‍ പരതിയിട്ടും കിട്ടാത്ത ചിക്കന്‍ ചന്തയിലെ ഒരു കടയില്‍ നിന്നും, അതും കടക്കാരനെ സമീപത്തു തന്നെയുള്ള വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുവന്നിട്ട്‌ വാങ്ങിച്ചു. അന്നുതന്നെ ചാകണമെന്നായിരുന്നു ആ കോഴിയുടെ വിധി. മഴ പിന്നെയും തുടര്‍ന്നു. റെയിന്‍ കോട്ടിനെ ഭേദിച്ച്‌ തുടയുടെ ഭാഗത്ത്‌ ലുങ്കി നനഞ്ഞൊട്ടി. അതു പിടിച്ചിടാന്‍ നോക്കിയപ്പോള്‍ നാലഞ്ച്‌ ഇഞ്ചു നീളത്തില്‍ 'ക്‌ര്‍..' എന്നങ്ങു കീറി. 'നാശം! എന്തു പഴന്തുണിയാണോ ആവോ!' ദേഷ്യം വന്നു. മഴയും ഇരുട്ടും മറ തന്നു. ഒരു ബെഡ്‌ഷീറ്റ്‌ വാങ്ങണമായിരുന്നു. അക്കൂട്ടത്തില്‍ ഒരു പുതിയ കാവി മുണ്ട്‌ വാങ്ങി. (എന്തോ, കാവിമുണ്ടിനോട്‌ എനിക്ക്‌ ഭയങ്കര ഇഷ്‌ടമാണ്‌. ഇപ്പോള്‍ ബാംഗ്ലൂരിലും നാട്ടിലും ഭാര്യവീട്ടിലും ഓരോ കാവിമുണ്ട്‌ ഉണ്ട്‌. ശബരിമല സീസണ്‍ ആയതിനാല്‍ വില അല്‍പം കൂടിയിട്ടുണ്ട്‌. അതേകാരണം കൊണ്ട്‌ എല്ലാ കടകളിലും നല്ല സ്റ്റോക്കും ഉണ്ട്‌.)&lt;br /&gt;&lt;br /&gt;ഒടുക്കം ഈ ഓട്ടമെല്ലാം കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോഴേക്കും മണി ഒന്‍പതാകാറായിരുന്നു. ചിക്കന്‍ വേകണം അത്താഴമുണ്ണാന്‍. അതിനിടെ ഓരോന്നു വീശി. നാളെ രതീഷിന്റെ കല്യാണമാണ്‌, ചങ്ങനാശ്ശേരിയില്‍ വെച്ച്‌. ഷര്‍ട്ടും മുണ്ടും തേച്ചിട്ടു. ഡബിള്‍ മുണ്ട്‌ നിവര്‍ത്തിയലക്കിയതിനാല്‍ മടക്കിയിട്ടപ്പോള്‍ കര തമ്മില്‍ ചേരാനല്‍പം പാട്‌. മാത്രവുമല്ല, രണ്ടു പാളികളും വെവ്വേറെ കിടക്കുന്നു, നിന്നോടു കൂട്ടില്ല എന്ന മട്ടില്‍. മോളുടെ പിറന്നാളിനുടുത്ത അതേ മുണ്ടാണ്‌. അലക്കിയതു മമ്മിയാവാനേ തരമുള്ളൂ എന്ന അനുമാനം ശരിയായിരുന്നു. ചെയ്‌തുകിട്ടിയ ഉപകാരത്തെ തള്ളിപ്പറയാന്‍ പാടില്ലാത്തതു കൊണ്ട്‌ 'ദയവു ചെയ്‌ത്‌ ഇനി ഇതലക്കുമ്പോള്‍ നിവര്‍ത്തിയിട്ട്‌ അലക്കല്ലേ' എന്നൊന്നു ഭാര്യാജിയെ ഓര്‍മ്മിപ്പിച്ചു. 'സാരിയാണെന്ന ഓര്‍മ്മയിലാരിക്കും അലക്കിയത്‌' എന്നൊരു ആത്മഗതത്തില്‍ ഉണ്ടായ കലിപ്പെല്ലാം ഒതുക്കി. അതിനിടെ ഒരു അഡീഷണല്‍ ടാസ്ക്‌ കൂടി വന്നു. ഭാര്യാജിയുടെ സാരി. നല്ല ചിക്കന്‍ കറി കിട്ടേണ്ടുന്നതു എന്റെ കൂടി ആവശ്യമായതിനാല്‍ മറുത്തൊരക്ഷരം പറയാതെ, വഴുതിവഴുതി മേശമേല്‍ ഉരുളുന്ന പട്ടുസാരിയെ ഒന്നുപോലും ശകാരിക്കാതെ... യു നോ! അതങ്ങു വെടിപ്പാക്കി. റഗുലര്‍ യൂസ്‌ മെഡിസിന്‍(RUM) ഉള്ളില്‍ കത്തിപ്പിടിക്കാന്‍ തുടങ്ങിയപ്പോള്‍ അത്താഴവും തയ്യാറായി. ചിക്കന്‍ കറിയില്‍ മസാല അല്‍പം ഏറിയിരുന്നു. കൃത്യമായി പറഞ്ഞാല്‍ മുളകുപൊടി. ചക്കിക്കൊത്ത ചങ്കരനായി റമ്മും. അവരങ്ങനെ ഓരോ രക്തലോമികകളിലൂടെയും തണുപ്പിന്റെ കണങ്ങളെ അലിയിച്ചുകൊണ്ട്‌ ഒഴുകിത്തുടങ്ങി.&lt;br /&gt;&lt;br /&gt;സംഭവബഹുലമായ ആ ശനിയാഴ്ച അങ്ങനെ വിടവാങ്ങി. അലസമായ ഒരു ഞായര്‍. മടങ്ങിപ്പോകാനുള്ള ദിവസം. രാവിലെ എഴുന്നേറ്റപ്പോള്‍ നേരം ഒന്‍പതര. ഭാര്യാജി വല്ലാതെ അലോസരപ്പെടുത്തിയില്ലായിരുന്നെങ്കില്‍ കുറെ നേരം കൂടി ഉറങ്ങാമായിരുന്നു! വൈകിട്ട്‌ പതിവുപോലെ കെട്ടും കെട്ടി കെ.എസ്‌.ആര്‍.ടി.സി.യുടെ ഗരുഡയ്‌ക്കു കായംകുളത്തു നിന്നും കയറി ഇങ്ങുപോന്നു.&lt;br /&gt;&lt;br /&gt;**** **** ****&lt;br /&gt;&lt;br /&gt;&lt;b&gt;അ&lt;/b&gt;ടുത്ത യാത്ര ഡിസം. 9 നു ആണ്‌. ഞായറാഴ്‌ച (ഡിസം.11 ന്‌) ആണ്‌ കസിന്‍ രതീഷിന്റെ കല്യാണം. ചങ്ങനാശ്ശേരി തെങ്ങണ മഹാദേവക്ഷേത്രത്തില്‍ വെച്ച്‌. എറണാകുളത്തിനുള്ള സൂപ്പര്‍ എക്‌സ്പ്രസ്സ്‌ ബസ്‌ ഏറെക്കുറെ കാലിയായിരുന്നു യാത്രയ്‌ക്ക്‌ ഒരാഴ്‌ച മുന്‍പ്‌ ഞാന്‍ നോക്കുമ്പോള്‍. അതുകൊണ്ട്‌ ടിക്കറ്റ്‌ ബുക്കിംഗ്‌ പിന്നീടാകാമെന്നു കരുതി. പക്ഷേ പിന്നീടു നോക്കിയപ്പോള്‍ ആ വണ്ടി സൈറ്റില്‍ ലിസ്റ്റ്‌ ചെയ്യുന്നുപോലുമില്ല. ആ റൂട്ട്‌ നിര്‍ത്തലാക്കിയോ? ഒരു പിടിയുമില്ല. വേറെ ഒരു വാഹനത്തിലും തൃശൂരിനുപോലും സീറ്റുമില്ല. കുടുങ്ങിയല്ലോ മാതാവേ എന്നു കരുതി കല്ലടയുടെ സൈറ്റില്‍ നോക്കി. സമയം ഒക്കുന്ന പാകത്തില്‍ ഒരു വണ്ടിയില്‍ സീറ്റുണ്ട്‌. കയ്യോടെ ബുക്കുചെയ്യാന്‍ നോക്കിയെങ്കിലും തുടര്‍ച്ചയായി ട്രാന്‍സാക്‍ഷന്‍ ഫൈയിലായി.&lt;br /&gt;&lt;br /&gt;ഹതാശനായി ഇരിക്കുമ്പോളാണ്‌ തിരുവനന്തപുരത്തിനുള്ള കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടിന്റെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ(ഐരാവത്‌ ക്ലബ്‌ ക്ലാസ്‌)യില്‍ ഒരു സീറ്റ്‌ മിച്ചം കാണുന്നത്‌. ആരോ കാന്‍സല്‍ ചെയ്‌തതാവണം. ഭാഗ്യവശാല്‍ അതെനിക്കു പറഞ്ഞുവെച്ചിരുന്ന സീറ്റായിരുന്നു. ശഠേന്നു ടിക്കറ്റ്‌ ബുക്കുചെയ്‌തു. ആ വെപ്രാളത്തില്‍ ഇറങ്ങേണ്ട സ്ഥലം കായംകുളത്തിനു പകരം എറണാകുളം എന്നു കൊടുത്തു. അല്‍പം സ്ലോ ആയിരുന്നെങ്കിലും നാലേമുക്കാലോടെ എറണാകുളത്തെത്തി. തിരുവനന്തപുരത്തിനുള്ള വല്ല സൂപ്പര്‍ ഫാസ്റ്റും ഉണ്ടോ എന്നു നോക്കി, ഒന്നും കണ്ടില്ല. ആയതിനാല്‍ കായംകുളം വരെ ഇതില്‍ത്തന്നെ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. കൂലി 151 രൂപ(ഓര്‍മ്മ ശരിയാണെങ്കില്‍). സൂപ്പര്‍ ഫാസ്റ്റിനു വെറും 71 രൂപ കൂലിയുള്ളപ്പോഴാണീ ആര്‍ഭാടത്തിനു ഞാന്‍ മുതിര്‍ന്നത്‌. എന്നിട്ടോ, യാത്രാ സമയത്തില്‍ വലിയ കുറവൊന്നും ഉണ്ടായുമില്ല. എട്ടുമണിയോടെ വീട്ടില്‍ച്ചെന്നു. പറയത്തക്ക മറ്റു സംഗതികളൊന്നുമില്ലാതെ ആ ദിവസം കടന്നുപോയി. നാളെ സകുടുംബം ചങ്ങനാശ്ശേരിയില്‍. രതീഷിന്റെ അവസാന ബാച്ചി രാത്രി. മണവാളനെ വിളിച്ച്‌ ആശംസകള്‍ നേര്‍ന്നു.&lt;br /&gt;&lt;br /&gt;**** **** ****&lt;br /&gt;&lt;br /&gt;കുഞ്ഞുകുട്ടിപരാധീനങ്ങളുമായി ഒരു വഴിക്ക്‌ ഒരുങ്ങിയിറങ്ങുക എന്നു പറഞ്ഞാല്‍, പ്രത്യേകിച്ചും ഭര്‍ത്താവിനേക്കാള്‍ സൗന്ദര്യവും സൗന്ദര്യബോധവും കൂടുതലുള്ളയാളാണു ഭാര്യയെങ്കില്‍(ഈ വാചകത്തിനു തളത്തില്‍ ദിനേശന്‍ കോംപ്ലക്‌സ്‌ അഥവാ ടി.ഡി.സി.യുമായി യാതൊരു ബന്ധവും ഇല്ല എന്നതു പ്രത്യേകം സൂചിപ്പിച്ചുകൊള്ളട്ടെ). പത്തിന്റെ ട്രെയിനാണു നോട്ടം. ഒന്‍പത്‌ നാല്‍പതായപ്പോള്‍ ഇറങ്ങി. പത്തിനു മുന്‍പേ സ്റ്റേഷനിലെത്തി. ഞാന്‍ സ്‌കൂട്ടര്‍പാര്‍ക്കു ചെയ്യുന്ന നേരംകൊണ്ട്‌ പോയി ക്യൂവില്‍ നിന്നോ എന്നു ഭാര്യയെ ചട്ടംകെട്ടി. പാര്‍ക്കു ചെയ്‌തിട്ട്‌ ചെന്നപ്പോള്‍ കക്ഷി ചങ്ങനാശേരിക്ക്‌ രണ്ട്‌ ജനറല്‍ ടിക്കറ്റും എടുത്ത്‌ നില്‍പാണ്‌. അക്കിടിയായല്ലോ എന്നോര്‍ത്തു. കാരണം ചെങ്ങന്നൂര്‍ സ്റ്റേഷന്‍ വഴിക്കാണ്‌. അയ്യപ്പന്മാര്‍ ഇടിച്ചു കയറും. ആ തിരക്കില്‍ ഈ കൊച്ചിനേം കൊണ്ട്‌...!!&lt;br /&gt;&lt;br /&gt;വണ്ടി അല്‍പം താമസിച്ചാണു വന്നത്‌. പ്ലാറ്റ്‌ഫോമില്‍ നല്ല തിരക്ക്‌. കമ്പാര്‍ട്ട്‌മന്റ്‌ കണ്ടപ്പോള്‍ ഇനി അയ്യപ്പന്മാരെന്തിന്‌ എന്നൊരു ചോദ്യമാണു മനസ്സിലുയര്‍ന്നത്‌. അത്ര തിരക്കുണ്ട്‌. എന്തായാലും നനഞ്ഞിറങ്ങി, ഇനി കുളിച്ചു കയറാം എന്നുവെച്ചു. ഒരു വിധത്തില്‍ ഇടിച്ചു കയറി. മോളെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചു. തിരക്കിനിടയിലൂടെ നൂണ്ട്‌ ഒരുവിധം ഉള്ളിലെത്തി. ഇതിനിടെ കുഞ്ഞിനെ ശ്രദ്ധിക്കണം, ഭാര്യയെ സംരക്ഷിക്കണം, ഒതുങ്ങി നില്‍ക്കാന്‍ ആള്‍ക്കാരോടപേക്ഷിക്കണം, പോക്കറ്റടി ഉണ്ടാവാതെ പെണ്ണുമ്പിള്ളേടെ കയ്യിലെ ബാഗില്‍ ഒരു കണ്ണു വേണം, സര്‍വ്വോപരി സ്വന്തം മുണ്ട്‌ അരയില്‍ നിന്നു പോകാതെ നോക്കണം. എല്ലാത്തിനുമായി മനസ്സും ശരീരവും വീതിച്ചുനല്‍കി, വാതിലിനും ടോയ്‌ലറ്റിനുമിടയില്‍ തിങ്ങി നിന്നവരില്‍ ചിലരുടെ അനുഭാവപൂര്‍വ്വമുള്ള സഹകരണം കൊണ്ട്‌ ഞങ്ങള്‍ കമ്പാര്‍ട്ട്‌മെന്റിന്റെ മദ്ധ്യഭാഗത്തെത്തി. ശ്വാസം വിടാനും സ്വസ്ഥമായി നില്‍ക്കാനും അവിടെ എന്തായാലും സ്ഥലമുണ്ട്‌.&lt;br /&gt;&lt;br /&gt;ഒരു മണിക്കൂര്‍ ഈ നില്‍പു തുടരണം. ഹൊസൂര്‍ മുതല്‍ സേലം വരെ നാലേകാല്‍ മണിക്കൂറും, വെളുപ്പിനെ കട്ടപ്പന മുതല്‍ കാഞ്ഞിരപ്പള്ളി വരെ മൂന്നു മണിക്കൂറും ബസ്സില്‍ നിന്നു യാത്ര ചെയ്‌തു പരിചയമുള്ള എനിക്ക്‌ ഒരിക്കലും ഇതൊരു ബുദ്ധുമുട്ടേ അല്ല. കുഞ്ഞിനെ മാറി മാറി എടുക്കുകയുമാവാം. പക്ഷേ, അല്‍പം കഴിഞ്ഞപ്പോള്‍ മോള്‍ കരയാന്‍ തുടങ്ങി. അമ്മയുടെ കയ്യിലിരുന്നേ മതിയാവൂ. ഓകേ, അങ്ങോട്ടു വിട്ടു. പിന്നെയിങ്ങോട്ടു വരാന്‍ പുള്ളിക്കാരിക്കു താല്‍പര്യമേയില്ല. വിഷമവൃത്തത്തിലായതു രേവതി. എന്തായാലും അവിടത്തെ സീറ്റിലിരുന്ന ഒരു ചേട്ടന്‍ അവര്‍ക്ക്‌ ഇരിപ്പിടം നല്‍കി. തന്റെ ചുറ്റും നില്‍ക്കുന്ന അപരിചിതരെ സാകൂതം വീക്ഷിച്ചും ഇടയ്‌ക്കൊക്കെ തൊട്ടുതലോടിയും 'ഇതെങ്ങാട്ടപ്പാ ദീപ്പോണേ' എന്നൊരു ഭാവത്തോടെ താളത്തിലാടി തന്റെ കന്നിത്തീവണ്ടിയാത്ര ആസ്വദിച്ചു. ഈ ഒരു മണിക്കൂര്‍ യാത്രയെപ്പറ്റി ഒരുപാടു പറയേണ്ടതുണ്ട്‌, നിങ്ങള്‍ക്കു ബോറാകില്ലെങ്കില്‍.&lt;br /&gt;&lt;br /&gt;കുറിപ്പ്‌: &lt;i&gt;ശരിക്കും വൈകി വന്ന വണ്ടി നവംബര്‍ 26 നു ഞാന്‍ കായംകുളത്തു വന്ന ഇന്‍സ്റ്റര്‍സിറ്റി എക്‌സ്പ്രസ്സ്‌ ആണ്‌. ആ വൈകല്‍ അത്രയേറേ വലിയ ഒരു വൈകല്‍ ആണോ എന്നെനിക്ക്‌ അറിയില്ലെങ്കിലും അന്നത്തെ എന്റെ പിരിമുറുക്കവും അങ്കലാപ്പും നല്‍കിയ ഒരു വിഭ്രാന്തികൊണ്ട്‌ ഇപ്പോഴും അതൊരു വൈകലായി മാത്രമേ എനിക്കു കാണാന്‍ സാധിക്കുന്നുള്ളൂ. അതു ചിലപ്പോ എന്റെ ഒരു വൈകല്യമാ‍യിരിക്കാം.&lt;br /&gt;&lt;br /&gt;പിന്നീടു ഡിസംബര്‍ മാസം ആദ്യം നടത്തിയ യാത്രയിലും വണ്ടികളുടെ വൈകലുള്ളതുകൊണ്ട്‌ മറ്റൊരു പരമ്പരയാക്കാതെ ഞാന്‍ ആ യാത്രയിലേക്കു നേരിട്ടുകടക്കുകയാണ്‌ ഇതേ പോസ്റ്റില്‍ നിന്നും. ഈ പോസ്റ്റ്‌ പ്രസിധീകരി‍ച്ചിട്ട്‌ പിന്നീടു വരുത്തിയ മാറ്റമാണ്‌ ഇതെന്ന്‌ അറിയിച്ചുകൊള്ളുന്നു.&lt;/i&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-8917801586913671185?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/8917801586913671185/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=8917801586913671185' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/8917801586913671185'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/8917801586913671185'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/12/vaikiyethiya-vandi5.html' title='വൈകിയെത്തിയ വണ്ടി - 5'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-6604930649150731335</id><published>2011-12-08T23:03:00.001+05:30</published><updated>2011-12-08T23:04:21.933+05:30</updated><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='life'/><category scheme='http://www.blogger.com/atom/ns#' term='serial'/><category scheme='http://www.blogger.com/atom/ns#' term='Travel'/><title type='text'>വൈകിയെത്തിയ വണ്ടി - 4</title><content type='html'>&lt;b&gt;ആ&lt;/b&gt;ദ്യമായാണ്‌ ഞാനും മോളും മാത്രമാകുന്ന ഒരു സാഹചര്യം ഉണ്ടാവുന്നത്‌. കൊച്ചിനുള്ള ആഹാരം, പാല്‍ എന്നിവ നേരത്തേ തയ്യാറാക്കി വെച്ചിരുന്നു. അതൊക്കെ സമയാസമയം എടുത്തുകൊടുക്കണം എന്നതായിരുന്നു എനിക്കു കിട്ടിയ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്‌. പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്‌ ഉറക്കം. വീടിനകത്തു കൂടി നടന്നു കുരുത്തക്കേടൊന്നും ഒപ്പിക്കാതെ നോക്കുക എന്നതാണു മറ്റൊന്ന്‌. ഇതിനായി എപ്പോഴും പിന്നാലെ നടക്കണം. അല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ ചെപ്പടിവിദ്യ കാണിച്ച്‌ കൊച്ചിനെ എപ്പോഴും കൂടെത്തന്നെ നിര്‍ത്തണം. രണ്ടാമത്തെ വഴിയാവും മെച്ചം എന്നു ഞാന്‍ കരുതി.&lt;br /&gt;&lt;br /&gt;വന്നപാടേ തന്നെ ഞാന്‍ കുളിച്ചു. അല്‍പനേരം പത്രം വായിച്ചു, ടിവിക്കു മുന്നിലിരുന്നു. പിന്നെ ദോശയും സാമ്പാറും ഒരു തട്ടു തട്ടി. ഇടയ്‌ക്ക്‌ മോള്‍ വന്നപ്പോള്‍ അവളുടെ വായിലും അല്‍പം വെച്ചു കൊടുത്തു. മടിയിലിരുത്താന്‍ ശ്രമിച്ചപ്പോള്‍ കുതറിയിറങ്ങി. വീണ്ടും ദോശ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവളും 'ഒരു തട്ടു തട്ടി'. 'ഞാനെന്നും ഇതേ ദോശയാണപ്പാ കഴിക്കുന്നേ' എന്നായിരിക്കണം അതിനര്‍ത്ഥം. അപ്പോഴേ ഒരുകാര്യം പിടികിട്ടി, ഇവളെ വല്ലോം കഴിപ്പിക്കുക എന്നത്‌ ഒരു വിഷമം പിടിച്ചപണിയാണെന്ന്.&lt;br /&gt;&lt;br /&gt;ഞാനും അന്‍വിയും തനിച്ചായി. മഴയൊതുങ്ങി. വീടിനു ചുറ്റും വിശാലമായി സ്ഥലമുണ്ട്‌. മുറ്റത്തുകൂടി അവളെ ഇരുകയ്യും പിടിച്ചു നടത്തിച്ചു. ഇഷ്‌ടമാണ്‌, അവള്‍ക്കു നടക്കാന്‍. ഓരോ ചുവടുവെയ്‌പിലും പാദസരത്തിലെ മണികള്‍ കുടുകുടെ ചിരിച്ചു. മുറ്റത്തെ മണല്‍ത്തരികളില്‍, മഴവെള്ളം കൊണ്ട് ഈറനായ സിമന്റ്‌ കുഴയ്‌ക്കാനുണ്ടാക്കിയ തറയില്‍, കുഞ്ഞിക്കാല്‍ നോവിക്കുന്ന കൂര്‍ത്ത കല്ലുകള്‍ പമ്മിക്കിടക്കുന്ന മണ്ണില്‍, മൃദുലമായ മണല്‍വിരിപ്പിലെല്ലാം അവള്‍ക്കൊപ്പം ഞാനും നടന്നു. ഉറുമ്പുകളുടെ കൂട്ടത്തില്‍ നിന്നു വഴിമാറ്റിയും അവള്‍ക്കഭിമുഖമായി നിന്നു പിന്നോട്ടുനടന്നും മുന്നിലെ വഴികാണിച്ചു പിന്നില്‍ നിന്നു കൈ പിടിച്ചും.... ഒരു കാലിടറി വീഴാനാഞ്ഞപ്പോഴെല്ലാം നിസ്സാരമായി ആ കുഞ്ഞുകൈകളിലെ പിടുത്തം കൊണ്ട്‌ ഞാന്‍ താങ്ങി. ഉറപ്പിച്ച മറുകാല്‍ നിലത്തൂന്നി പിശകിയ ചുവടുതിരുത്തി അവള്‍ നടക്കുന്നതിനൊപ്പം ഞാനും. അങ്ങനെയല്‍പനേരം കഴിഞ്ഞപ്പോള്‍ രണ്ടു കയ്യിലുമുള്ള പിടി അവള്‍ക്കങ്ങു ദഹിക്കാത്തതു പോലെ.&lt;br /&gt;&lt;br /&gt;ഒരു സപ്പോര്‍ട്ടില്ലാതായാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ സ്വയം ഒരു അരക്ഷിതാവസ്ഥ തോന്നുമായിരിക്കാം. ഒറ്റയ്‌ക്കു വിട്ടാല്‍ അടുത്തു നിന്നു മാറാതെ നില്‍ക്കും, അല്‍പം മാറിയാലും കൂടെക്കൂടെ തിരിഞ്ഞു നോക്കും. ചിലപ്പോള്‍ ഒപ്പം തന്നെ നിന്ന്‌ ഒരു കൈ കൊണ്ട്‌ ലുങ്കിയില്‍ മുറുകെപ്പിടിക്കും. കയ്യൊന്നു നീട്ടിയാല്‍ അവളും തിരികെ നീട്ടും. ഒരു വാക്കും പറയാതെ, ഒരു നോക്കുപോലും വേണ്ടാത്ത ചില നിസ്സാര ആശയവിനിമയങ്ങള്‍. പാല്‍മണമുള്ള അമ്മയുടെ നെഞ്ചിലേക്കു മുഖം അമര്‍ത്തുന്നതെല്ലാം ഇതിനുമെത്രമേലെ!. നമുക്കറിയാത്ത, കുരുന്നുമനസ്സിലെ പ്രവൃത്തികളുടെ വിത്തുകള്‍, മുളച്ചുപൊന്തി ഒന്നും രണ്ടുമായി ഇല വിരിഞ്ഞുവരുന്നു. സ്‌നേഹവെളിച്ചത്തില്‍, കുസൃതിക്കാറ്റില്‍ തലയാട്ടുന്നു. എന്റെ വലതു ചൂണ്ടുവിരലിനെ അവള്‍ കുഞ്ഞിക്കൈത്തലം കൊണ്ട്‌ ചുറ്റിപ്പിടിച്ചു. പിണയുന്ന തളിര്‍വിരലുകള്‍ക്കുമീതെ മൃദുവായി അമരുന്ന എന്റെ പെരുവിരല്‍. ഒരു ചുവടിടറി വേച്ചാലും നിന്റെ കൈകളെ എന്റേതിനോടു ചേര്‍ത്തു വെയ്‌ക്കാനുള്ള എന്റെ കരുതല്‍...!&lt;br /&gt;&lt;br /&gt;മഴ ചാറുമെന്നു തോന്നി. ക്രമേണ വേഗം കൂട്ടിയ ഒരു നടപ്പിനൊടുവില്‍ ഒരപ്പൂപ്പന്‍ താടി കാറ്റിലുയരുന്നതുപോലെ ഞാനവളെ കോരിയെടുത്തു. ഉള്ളിലെ, എനിക്കളവറിയാത്ത ഏതോ ഹര്‍ഷത്താല്‍ കണ്ണുകള്‍ ഇറുക്കിയടച്ചു വാതുറന്നവള്‍ ചിരിച്ചു. ഇളംകാല്‍പാദങ്ങളില്‍ മണ്ണും മണലും പുരണ്ടിരിക്കുന്നു. ഇടംകൈ കൊണ്ട്‌ അവളെ താങ്ങിപ്പിടിച്ച്‌ ടാപ്പിനു കീഴിലേക്കു കാല്‍നീട്ടി കഴുകിക്കൊടുത്തു. മണ്‍തരികള്‍, അനുഭവങ്ങള്‍, ഓര്‍മ്മയിലേക്കൊഴുകിയലിഞ്ഞു. അവളുടെ ചിരിപോലെ ഇളംറോസുനിറത്തില്‍ ഉള്ളംകാല്‍ തെളിഞ്ഞു വന്നു. അകത്തുപോയി വെള്ളം തുടച്ചു.&lt;br /&gt;&lt;br /&gt;കുറുക്കു ചൂടാക്കി, പാലു കലര്‍ത്തി കൊടുക്കാന്‍ ഒരു ശ്രമം ഞാന്‍ നടത്തി. ഏഹേ...! എന്തു ചെയ്‌തിട്ടും കഴിക്കാന്‍ കൂട്ടാക്കുന്നില്ല. 'ഇല്ല ഇല്ലാ, തോറ്റുതരില്ല' എന്ന ഭാവത്തില്‍ അല്‍പം ബലം ഞാന്‍ പിടിച്ചുനോക്കിയെങ്കിലും ആളു വഴങ്ങിയില്ല. അരമണിക്കൂറോളം പുറത്തു ചെലവഴിക്കുകയും നടക്കുകയുമൊക്കെ ചെയ്‌തിട്ടും ഇവള്‍ക്കു വിശപ്പായില്ലേ എന്നു ഞാന്‍ അദ്ഭുതപ്പെട്ടു. ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ചുമ്മാ കുറച്ചു വെള്ളം കൊടുത്തു. ഇതെങ്കിലും അകത്താക്കിക്കോ എന്ന മട്ടില്‍. അതു അല്‍പം കുടിച്ചു.&lt;br /&gt;&lt;br /&gt;പിന്നെയങ്ങോട്ട്‌ തുടങ്ങി. അങ്ങോട്ടു പോകുന്നു, ഇങ്ങോട്ടു പോകുന്നു, ഇരിക്കുന്നു കിടക്കുന്നു, ഷെല്‍ഫില്‍ നിന്നും കണ്ടതൊക്കെ വലിച്ചു ചാടിക്കുന്നു ആകെ ബഹളം. ടിവിയില്‍ ഹരികൃഷ്‌ണന്‍സ്‌ സിനിമ ഓടുന്നു. ഒട്ടും ശ്രദ്ധിക്കാന്‍ പറ്റിയില്ല. പിന്നെ ഞാനെന്തു ചെയ്‌തു, 'പോയവഴിയേ അടിച്ചില്ലെങ്കില്‍ അടിച്ച വഴിയേ പോകുക' എന്ന തത്വപ്രകാരം ഇപ്പരിപാടിക്കെല്ലാം ഞാനും മൊത്തമായങ്ങു സഹകരിച്ചു! എനിക്കും സന്തോഷം, അവള്‍ക്കും സന്തോഷം!&lt;br /&gt;&lt;br /&gt;ഒരു പായ്‌ക്കറ്റ്‌ 'ഗുഡ്‌ ഡേ' ബിസ്‌കറ്റ്‌ ഉണ്ടായിരുന്നു കയ്യില്‍. തലേന്നു ബസ്സിലിരുന്നു കഴിക്കാന്‍ വാങ്ങിയതാണ്‌, പക്ഷേ കഴിച്ചില്ല. അതിലൊരെണ്ണമെടുത്തു കൊടുത്തു. അതും തിന്നാന്‍ മേല. പാലില്‍ മുക്കി കുതിര്‍ത്തു കൊടുത്തു. ഏഹേ.. എന്നിട്ടും വേണ്ട. "നിനക്കു വേണ്ടെങ്കില്‍ പോയി പണിനോക്ക്‌, ദേ, ഞാന്‍ തിന്നുവാ!" എന്നും പറഞ്ഞു സ്വയം കഴിക്കാന്‍ തുടങ്ങി. അവളുടെ ഭാഗത്തു നിന്നും "തിന്നോ! എനിക്കെന്താ!" എന്നമട്ടിലൊരു നോട്ടം മാത്രം. ഓരോ ബിസ്‌കറ്റിലും അതു തിന്നേണ്ടയാളുടെ പേരെഴുതീട്ടുണ്ടാവും എന്നല്ലേ? ആ പായ്‌ക്കറ്റിലെ എല്ലാ ബിസ്‌കറ്റിലും എന്റെ പേരുണ്ടായിരുന്നിരിക്കണം!&lt;br /&gt;&lt;br /&gt;പുറത്തു മഴ കനത്തു. അവള്‍ വാതില്‍ക്കല്‍ പോയി നിന്നു മഴയത്തേക്കു നോക്കി നിന്നു. അരികില്‍ ഞാന്‍ ചെന്നപ്പോള്‍ പുറത്തേക്കു വലതു കൈ നീട്ടിപ്പിടിച്ചു. ഞാന്‍ കൈ നീട്ടി ഊര്‍ന്നു വീഴുന്ന മഴത്തുള്ളികല്‍ ഏറ്റുവാങ്ങി. അനന്തരം അന്‍വിയെ എടുത്ത്‌ അവളുടെ കൈത്തണ്ടയിലും മഴ വീഴ്‌ത്തി. മഴ കാണാന്‍ അവള്‍ക്കും ഇഷ്‌ടമാവണം. ആ മൂഡില്‍ കുറേ ഫോട്ടോയെടുത്തു. റ്റാറ്റാ തരുന്നതും ഉമ്മ തരുന്നതും ഫ്‌ളയിങ്ങ്‌ കിസ്സ്‌ തരുന്നതുമെല്ലാം വീഡിയോയിലാക്കി.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-oCpoenfKeWE/TuDzpfgcSuI/AAAAAAAAAtk/UNVQ1PVpm9Q/s1600/anvi_450x563.jpg" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="2" src="http://4.bp.blogspot.com/-oCpoenfKeWE/TuDzpfgcSuI/AAAAAAAAAtk/UNVQ1PVpm9Q/s600/anvi_450x563.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഇടയ്‌ക്കു ഭാര്യാജിയെ ഫോണില്‍ വിളിച്ചു. "എടീ ഇവളൊന്നും കഴിക്കുന്നില്ലല്ലോ! ഭയങ്കര നിര്‍ബ്ബന്ധം." ഉറങ്ങാനാവുമെന്ന് അവളുടെ മറുപടി. തൊട്ടിലില്‍ കിടത്തിയാട്ടി. മുന്‍പൊക്കെ തൊട്ടിലില്‍ കിടത്തി ആട്ടം തുടങ്ങുമ്പോള്‍ സ്വയം വാവാവോ പാടി ഉറങ്ങുന്ന ആളാണ്‌. ഇന്നു &lt;br /&gt;&lt;br /&gt;'അപ്പന്റെ പാട്ടൊന്നു കേക്കട്ടെ' എന്ന മട്ടില്‍ കണ്ണും മിഴിച്ചു കിടക്കുന്നു. അവസാനം ഞാന്‍ താരാട്ടും പാടി. പയ്യെപ്പയ്യെപ്പയ്യെയാണെങ്കിലും അവളുറങ്ങിയപ്പോള്‍ എന്റെ സംഗീതവാസനയില്‍ അന്നുവരെയില്ലാത്ത അഭിമാനം അപ്പോള്‍ തോന്നി!&lt;br /&gt;&lt;br /&gt;അവളുറങ്ങുന്നതുകൊണ്ട്‌ പുറത്തേക്കൊന്നിറങ്ങാനാവാതെ വിഡ്ഢിപ്പെട്ടിയിലും പത്രത്താളുകളിലും സ്വയമര്‍പ്പിച്ച്‌ അറുബോറായി കുറേനേരം. ഒടുക്കം തൊട്ടിലിന്റെ ഒരു പിടച്ചില്‍. താഴെ തളംകെട്ടി നില്‍ക്കുന്ന പുണ്യാഹം(അതു പറഞ്ഞില്ലല്ലോ, അന്നേദിവസം എന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നപ്പോള്‍ അതു നാലഞ്ചു തവണ നടന്നു, ഒരിക്കലും റിസീവിങ്ങ്‌ എന്‍ഡില്‍ ഞാനില്ലായിരുന്നു). സംഗതി കണ്ട്‌ ഞാന്‍ മുന്നില്‍ ചെല്ലുമ്പോള്‍ ആളുണര്‍ന്നു വരികയാണ്‌, ഒരു നനവിന്റെ അസ്വസ്ഥതയില്‍ കുതിര്‍ന്ന്‌. വാരിയെടുക്കവേ ഊറിവന്ന കണ്ണീരുമായി ഒരു കരച്ചില്‍ വേര്‍പിരിഞ്ഞു. ഉടുപ്പുമാറ്റിക്കഴിഞ്ഞ്‌ ഉണര്‍വ്വുവന്നപ്പോള്‍ എന്റെ അന്‍വിവാവ മിടുക്കിയായി കുറുക്കു മൊത്തം കഴിച്ചു! പിന്നെ അച്ച ഊണു കഴിച്ചപ്പോള്‍ ആ കൂടെ ചോറും ചെറുപയര്‍ പുഴുങ്ങീതും സാമ്പാറും അതിലെ മത്തങ്ങായുടെ പീസും മാറി മാറി കുഴച്ചു ശാപ്പിട്ടു.&lt;br /&gt;&lt;br /&gt;"ആരാ പറഞ്ഞേ, അന്‍വിവാവച്ച്‌ മാമുണ്ണാന്‍ മടിയാണെന്ന്‌?"&lt;br /&gt;&lt;br /&gt;&lt;i&gt;(വൈകിയെത്തുമെന്നു പറഞ്ഞ വണ്ടി ഇനീം വൈകും)&lt;/i&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-6604930649150731335?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/6604930649150731335/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=6604930649150731335' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/6604930649150731335'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/6604930649150731335'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/12/vaikiyethiya-vandi4.html' title='വൈകിയെത്തിയ വണ്ടി - 4'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-oCpoenfKeWE/TuDzpfgcSuI/AAAAAAAAAtk/UNVQ1PVpm9Q/s72-c/anvi_450x563.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-6667260419935402827</id><published>2011-12-08T00:14:00.001+05:30</published><updated>2011-12-08T00:15:54.087+05:30</updated><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='Travel'/><title type='text'>വൈകിയെത്തിയ വണ്ടി - 3</title><content type='html'>&lt;b&gt;ചു&lt;/b&gt;മയും പ്രേമവും അധികകാലം അടക്കിവെയ്‌ക്കാന്‍ പറ്റില്ല എന്നൊരു ചൊല്ലുണ്ട്‌. ഞാന്‍ ജിജ്ഞാസയും കൂടി ആ പട്ടികയിലേക്കു ചേര്‍ക്കുന്നു. അതെ, എത്തും പിടീം കിട്ടാത്ത ആ പോക്ക്‌ ശരിയാകില്ല എന്നുകണ്ട്‌ ഞാന്‍ തന്നെ ഒരാളോട്‌ ചോദിച്ചു. പക്ഷേ അല്‍പം തന്ത്രപൂര്‍വ്വമാണെന്നു മാത്രം.&lt;br /&gt;&lt;br /&gt;കായംകുളം താണ്ടിയോ ഇല്ലയോ, താണ്ടിയെങ്കില്‍ ഇനി അടുത്ത നടപടിയെന്ത്‌, പറ്റിയ അബദ്ധം വീട്ടില്‍ പറയണോ വേണ്ടയോ, അഥവാ പറഞ്ഞാല്‍ തന്നെ ഈ ചളിപ്പ്‌ മാറിയിട്ട്‌(കുറെ ദിവസം കഴിഞ്ഞിട്ട്‌) പറഞ്ഞാല്‍ പോരേ... എന്നിങ്ങനെ കുഴങ്ങിയ ചിന്തകളുമായി ഞാന്‍ അഞ്ചു മിനിറ്റോളം ഇരുന്നു കാണും. എന്തു നല്ല സ്ഥലം എന്ന ഭാവത്തില്‍ വെളിമ്പ്രദേശങ്ങളൊക്കെ കണ്ട്‌ 'ഏതപ്പാ കോതമംഗലം' എന്ന ഉള്‍ക്കിടിലമൊന്നും പുറത്തു കാട്ടാതെയിരുന്നിട്ട്‌ ഇരിപ്പുറയ്‌ക്കാഞ്ഞ്‌ വാതില്‍ക്കല്‍ ചെന്നു നിന്നു. അപ്പോഴുണ്ട്‌ ഒരു ചേട്ടന്‌ അല്‍പം അനക്കം വെയ്‌ക്കുന്നു. അതെ, ഇറങ്ങാനുള്ള സന്നാഹം തന്നെ. ഏതോ സ്റ്റേഷനാകാറായി എന്നു മനസ്സിലാക്കിയ ഞാന്‍ 'എനിക്കിറങ്ങേണ്ടതു തിരുവന്തോരത്താ' എന്ന ഭാവേന വളരെ നിസ്സാരമയി 'എവെടെറങ്ങാനാ' എന്നു ചോദിച്ചു. കായംകുളം എന്നു പറഞ്ഞ്‌ തന്റെ ഭാരമുള്ള ബാഗെടുത്ത്‌ അയാള്‍ വാതില്‍ക്കലേക്കു നീങ്ങി. എന്റെ ടെന്‍ഷനെല്ലാം ശൂ...ന്നങ്ങലിഞ്ഞു പോയി. സ്റ്റേഷനെത്തുന്നതിനു മുന്‍പായി നേരത്തെ കണ്ടു പരിചയമുള്ള ഒരു സ്കൂള്‍ കണ്ടതോടെ തട്ടിന്‍പുറത്ത്‌ വെച്ചിരുന്ന ബാഗും എടുത്ത്‌ മുന്‍പേ ഇറങ്ങാന്‍ എണീറ്റ ചേട്ടന്റെ പിന്നാലെ ഞാനുമിറങ്ങി. നേരം ഒന്‍പതാകുന്നു. വേഗം സ്‌റ്റേഷനു പുറത്തു കടന്ന്‌ മെയിന്‍ റോഡിലേക്കു നടന്നു. ഓഫീസ്‌ സമയം എന്നു നാട്ടുഭാഷയില്‍ പറയുന്ന നേരത്തിന്റെ തിരക്കാണ്‌ സര്‍വ്വത്ര. റോഡില്‍ അവിടവിടെ ചെളിക്കുഴികള്‍. മഴ ഒഴിഞ്ഞു നിന്നിട്ടും മാനം കറുത്തു തന്നെ കാണപ്പെട്ടു. ഇന്നൊരു മഴദിവസം തന്നെയായിരിക്കുമെന്നു കണക്കുകൂട്ടി.&lt;br /&gt;&lt;br /&gt;മെയിന്‍റോഡിലെത്തി ആദ്യം വന്ന ഒരു സ്വകാര്യബസ്സില്‍ കയറി. മുനിസിപ്പല്‍ ജംക്‌ഷനില്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങി. ഒരു പത്രം വാങ്ങിക്കണം, അല്‍പം പിന്നോട്ടു നടന്നാല്‍ ഒരു കടയുണ്ട്‌. ഭാര്യയെ പ്രസവത്തിന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നാളുകളില്‍ സ്ഥിരം പത്രം വാങ്ങിക്കൊണ്ടിരുന്ന കട. ആ! അതും ഒരു സ്‌മരണ! മനോരമ കിട്ടാഞ്ഞതു കൊണ്ട്‌ മാതൃഭൂമി വാങ്ങി തിരികെ നടക്കുമ്പോള്‍ തെക്കോട്ടു തിരിയുന്ന വഴിക്ക്‌ ഒരു ട്രാന്‍സ്‌പോര്‍ട്ട്‌ കിടക്കുന്നതു കണ്ടു. ഒന്നോടിയാല്‍ പിടിക്കാം. ഒരു ശങ്കയുമില്ല, ഓടി, എത്ര ബസ്സു നമ്മളോടി പിടിച്ചിരിക്കുന്നു, അതുപോലെതന്നെ ഇതും. ഇങ്ങനെയോരൊന്നു ചെയ്യുമ്പോള്‍, എന്നു വെച്ചാല്‍ ഇങ്ങനെയോരോ കുഞ്ഞു കുഞ്ഞു വിജയങ്ങള്‍ ഉണ്ടാവുമ്പോള്‍ കിട്ടുന്ന ആ പൊടിസുഖം ഒന്നു വേറെയാണ്‌. പറഞ്ഞു വന്നത്‌ അതല്ല, ആളു കയറാനുണ്ടായിരുന്നതുകൊണ്ടും കൂടിയാണ്‌ ബസ്സു നിന്നത്‌. അവസാനത്തെ ആളായി ഞാനതിലേക്കു കയറാന്‍ കാലെടുത്തു വെയ്‌ക്കുമ്പോഴുണ്ട്‌ വേറൊരു ആനവണ്ടി പിന്നില്‍ വന്നു നില്‍ക്കുന്നു. ബോര്‍ഡ്‌ വായിച്ചപ്പോള്‍ വീടിന്റെ തൊട്ടുമുന്നിലൂടെ പോകുന്ന വണ്ടി. ആദ്യം കയറാനൊരുമ്പെട്ട ബസ്സിനെ നിഷ്‌കരുണം അവഗണിച്ച്‌ ഞാന്‍ രണ്ടാമത്തെ ബസ്സില്‍ കയറി. ആ സമയം മനസ്സിന്റെ ഭിത്തിയില്‍ ഒന്നെഴുതിവച്ചു. 'ഈ നേരത്തൊരു ബസ്സുണ്ട്‌.'&lt;br /&gt;&lt;br /&gt;ഭാര്യാജിയെ വിളിച്ചു. നേരിട്ടുള്ള ബസ്സിനാണു വരുന്നതെന്നും വഴിക്കു നിന്ന് ഇന്നൊന്നും വാങ്ങാന്‍ നിവൃത്തിയില്ല എന്നും പറഞ്ഞു(പതിവായി ഈ പോക്കിലാണ്‌ മീന്‍ വാങ്ങിക്കുന്നതെന്നറിയുമ്പോഴേ ഇക്കാര്യത്തില്‍ എനിക്കുള്ള നഷ്‌ടം എന്താണെന്നു വായനക്കാര്‍ക്കു പിടികിട്ടൂ!). ലെവല്‍ ക്രോസ്സില്‍ അല്‍പം കാത്തുനില്‍പ്‌. പ്രദേശവാസിയായ ബസ്‌ ഡ്രൈവര്‍ സമീപത്തെ ചായക്കടക്കാരനോട്‌ കുശലം പറയുന്നു. വിഷയം സ്ഥലക്കച്ചവടം. ഏതോ ഒരു വസ്‌തു വിറ്റുപോയോ എന്നന്വേഷണം. ഇല്ലെന്നു കടക്കാരന്‍. ഒന്നു നാല്‍പതിനാണെങ്കില്‍ താന്‍ വാങ്ങിക്കൊള്ളാമെന്നും വാക്കുറപ്പിച്ച്‌ പത്തു 'ദെവസിക്കുള്ളില്‍' എഴുതിക്കാമെന്നും ഉടമയോട്‌ പറഞ്ഞേക്കാന്‍ ഡ്രൈവര്‍ കടക്കാരനെ ചട്ടം കെട്ടി. ഒരു വ്യാപാരാലോചന ഇത്ര ഉച്ചത്തില്‍ നടക്കുന്നത്‌ ഞാനാദ്യം കേള്‍ക്കുകയാണ്‌.&lt;br /&gt;&lt;br /&gt;അഞ്ചുരൂപാ ടിക്കറ്റില്‍ സ്റ്റോപ്പിലിറങ്ങി ചാറ്റല്‍ മഴയ്‌ക്കൊരു കുടമറ പിടിച്ചു നടന്നു. ഇന്നല്‍പം താമസിച്ചല്ലോ എന്നൊരു കുഞ്ഞുനിരാശ ഉണ്ടായിരുന്നു. ഒന്‍പതു മണിക്ക്‌ ഓഫീസിലെത്തേണ്ടുന്നതും എന്നാല്‍ പതിവായി ഒന്‍പതേകാലോടെ മാത്രം ചെന്നുചേരുകയും ചെയ്യുന്ന ഭാര്യാജി ഒന്‍പതരയോടടുത്തിട്ടും പുറപ്പെടുന്നതേയുള്ളൂ. ഞാന്‍ ചെന്നുകേറിയ ഉടനെ മഴക്കോട്ടിന്റെ ബലത്തില്‍ അവള്‍ സ്‌കൂട്ടറോടിച്ചു പോയി.&lt;br /&gt;&lt;br /&gt;അന്‍വിക്ക്‌ ഇപ്പോള്‍ പഴയ ആ അമ്പരപ്പും കരച്ചിലും ഒന്നുമില്ല. എന്നുംകൊണ്ട്‌ കാണുന്നപാടേ ഓടിവന്ന്‌ കെട്ടിപ്പിടിച്ച്‌ 'ഡാഡ്‌ വേര്‍ വേര്‍ യു ഓള്‍ ദീസ്‌ ഡേയ്‌സ്‌' എന്നൊന്നും ചോദിക്കത്തുമില്ല. ദിവസങ്ങള്‍കൂടി കാണുമ്പോള്‍ എനിക്കുണ്ടാവുന്ന ആ ആവേശവും ആഹ്‌ളാദവും അവളില്‍ നിന്നു ഒട്ടുംകുറയാതെ ഇങ്ങോട്ടും. മഴ കനത്തു വരാന്‍ തുടങ്ങി. മമ്മി പത്തരയോടെ സ്വദേശത്തേക്കു പോയി, ഡാഡി ദിവസങ്ങള്‍ക്കു മുന്‍പേയും; ഉത്സവമാണത്രേ. ചറുപിറെ മഴപെയ്യുന്ന ഈ പകല്‍ എനിക്കും അന്‍വിക്കും മാത്രം സ്വന്തം. അവളുടെ പുത്തന്‍ കൊലുസിലെ അനേകം വെള്ളിമണികള്‍ കുടുകുടെ ചിരിച്ചു!!!&lt;br /&gt;&lt;br /&gt;&lt;i&gt;( ഒരു വയസ്സുള്ള കുഞ്ഞിന്റെ ഒപ്പം ഒരു പകല്‍ - റിസ്‌കുകള്‍ എന്തെല്ലാം?&lt;br /&gt;അടുത്ത എപ്പിസോഡിനായി കാത്തിരിക്കുക!!!)&lt;/i&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-6667260419935402827?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/6667260419935402827/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=6667260419935402827' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/6667260419935402827'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/6667260419935402827'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/12/vaikiyethiaya-vandi3.html' title='വൈകിയെത്തിയ വണ്ടി - 3'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-1648360031289729863</id><published>2011-12-07T23:07:00.001+05:30</published><updated>2011-12-07T23:10:58.134+05:30</updated><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='Travel'/><title type='text'>വൈകിയെത്തിയ വണ്ടി - 2</title><content type='html'>&lt;b&gt;ബ&lt;/b&gt;സ്‌ യാത്രകള്‍ എഴുതിയെഴുതി എനിക്കും വായിച്ചു വായിച്ചു നിങ്ങള്‍ക്കും മടുത്തുകാണും. എന്നാലതുകൊണ്ടല്ല എറണാകുളത്തുനിന്നും കായംകുളത്തിനു ട്രെയിനില്‍ യാത്ര ചെയ്യാമെന്നു വെച്ചത്‌. കൂലി കുറവായതു കൊണ്ടും അല്ല! ഇക്കണ്ട കാലം വരെ വിരലിലെണ്ണാവുന്നത്ര തവണയേ ഞാന്‍ ട്രെയിനില്‍ കയറിയിട്ടുള്ളൂ എന്നതിന്റെ ഒരു ചളിപ്പ്‌ മാറ്റാനാണ്‌! വിശ്വാസമായില്ലെങ്കില്‍ അല്‍പം പുരാണം കേള്‍ക്കാന്‍ തയ്യാറായിക്കോളൂ.&lt;br /&gt;&lt;br /&gt;ഇടുക്കി ജില്ലയില്‍ ജനിച്ചു വളര്‍ന്ന്‌ കോളേജ്‌ വിദ്യാഭ്യാസം ഉള്‍പ്പടെ അതേ ജില്ലയില്‍ തീര്‍ത്ത ഒരുവനാണു ഞാന്‍. ബന്ധുവീടു സന്ദര്‍ശനങ്ങള്‍ക്കായുള്ള യാത്രകളേക്കാള്‍ കൂടുതലൊന്നും ചെറുപ്പത്തില്‍ ചെയ്‌തിട്ടില്ലാഞ്ഞ ഞാന്‍ ആദ്യമായി കൊച്ചി, നമ്മടെ എറണാകുളം നഗരം കണ്ടത്‌ പ്ലസ്‌ടുവിനു പഠിക്കുമ്പോള്‍... ദേ.. ദേ.. മൂക്കത്തു വിരല്‍ വെയ്‌ക്കരുത്‌. പിന്നെ തീവണ്ടിയില്ലാത്ത ജില്ലയാണല്ലോ ഞങ്ങളുടേത്‌. അതുകൊണ്ട്‌ ആ സാധനത്തേല്‍ ഈയടുത്ത കാലം വരെ, എന്നു പറഞ്ഞാല്‍ ഒരു 2005-06 കാലഘട്ടം വരെ കേറീട്ടില്ലായിരുന്നു. അന്നൊരിക്കല്‍ ഫൈനല്‍ സെം പ്രൊജക്റ്റിന്റെ ആവശ്യത്തിനായി എറണാകുളത്തുനിന്നും ഇതേ ഇന്റര്‍സിറ്റിയില്‍(അന്ന്‌ ഇന്റര്‍സിറ്റി എറണാകുളം-തിരുവനന്തപുരം ആണ്‌, ഗുരുവായൂരിനു നീട്ടിയിട്ടില്ല) തലസ്ഥാനത്തേക്ക്‌ യാത്ര ചെയ്‌തിട്ടുണ്ട്‌. അന്ന്‌ കൊച്ചു വെളുപ്പാങ്കാലത്ത്‌ കലൂര്‌ ബസ്സിറങ്ങി സൗത്ത്‌ വഴി പോകുന്ന ഒരു സിറ്റിബസ്‌ പിടിച്ച്‌ ഓടിയണച്ചു ചെന്നു ടിക്കറ്റെടുത്ത്‌ അതുപോലെ തന്നെ ഓടി ട്രെയിനിനടുത്തെത്തി. സ്വസ്ഥമായി കേറിയിരുന്നു കഴിഞ്ഞ്‌ പിന്നെയും നാലഞ്ചു മിനിറ്റ്‌ വൈകിയാണ്‌ ട്രെയിന്‍ പുറപ്പെട്ടത്‌. അന്നാ വേളയില്‍ നെഞ്ചില്‍ നിന്നുയര്‍ന്ന ചൂടിന്നുമറിയാം. അപ്പോ അതിന്റെ സ്‌മരണേലാ തിരുമേനീ.....!&lt;br /&gt;&lt;br /&gt;എന്നിരുന്നാലും ഈ ഇന്റര്‍സിറ്റി പ്രയാണം രണ്ടു തവണയേ ഇതിനകം നടന്നുള്ളൂ. ഒന്ന്‌ ഒക്‌ടോബര്‍ മാസത്തിലും രണ്ടാമത്തേത്‌ നവംബര്‍ 26നും. ചരിത്രം ആവര്‍ത്തിക്കുമെന്നു പറയുന്നതു ശരിയാവണം. ഇത്‌ ഒക്‌ടോബര്‍ മാസത്തെ കഥ. അഞ്ചു നാല്‍പതെന്നു സമയം കണക്കുകൂട്ടി ബസ്‌സ്റ്റാന്‍ഡില്‍ നിന്നും സ്റ്റേഷനിലേക്കുള്ള കുറുക്കു ചാടി. അതു തന്നെ ആ നേരത്തൊരു റിസ്‌കാ. ചിലപ്പോഴേ അതുവഴി നടപ്പുകാരുണ്ടാകൂ. പ്ലാറ്റ്‌ഫോമിനടുത്തേത്തിയപ്പോള്‍ ഓടാന്‍ തുടങ്ങി. ടിക്കറ്റ്‌ കൗണ്ടറില്‍ ചെന്നപ്പോള്‍ സമയം അഞ്ചര. മുടിഞ്ഞ ക്യൂ! ഈ ക്യൂ തീരാന്‍ നിന്നാല്‍ ഈ വണ്ടിക്കു പോക്കു നടക്കില്ല. ഒന്നുകില്‍ ടിക്കറ്റെടുക്കാതെ കേറണം, അല്ലെങ്കില്‍ തിരികെ പോയി മാന്യമായി ബസ്സിനു പോകണം. കള്ളവണ്ടി കേറിയതിനു പിടിക്കപ്പെടുന്നതിലും നല്ലത്‌ 71 രൂ. മുടക്കി സൂപ്പര്‍ഫാസ്റ്റിനു കേറിപ്പോകുന്നതാ. എന്നാലും ഒരു കൈ നോക്കാമെന്നു വെച്ചു. നേരേ ക്യൂവിന്റെ മുന്നില്‍ ചെന്നു, ഏറ്റവും മുന്നില്‍ നിന്നിരുന്ന താടിയുള്ള ആ ചേട്ടനോട്‌ "ഞാന്‍ ഒരു ടിക്കറ്റെടുത്തോട്ടേ, ഇന്റര്‍സിറ്റിക്കു പോകാനുള്ളതാ.." എന്നുപറഞ്ഞപ്പോള്‍ അയാള്‍ അനുഭാവപൂര്‍വ്വം ഒതുങ്ങി എന്നെ ടിക്കറ്റെടുക്കാന്‍ അനുവദിച്ചു. താമസിക്കാതിരിക്കാന്‍ പരമാവധി ചില്ലറ കൊടുത്ത്‌ പിന്തിരിയുമ്പോള്‍ എനിക്കനുവാദം തന്നയാള്‍ തിരക്കിലായിരുന്നു. എറണാകുളത്തെ ആ സുമനസ്സിന്‌ ഇവിടെ നന്ദി രേഖപ്പെടുത്തുന്നു. പിന്നീട്‌ ഒരോട്ടമായിരുന്നു, അതു നാലാം നമ്പര്‍ പ്ലാറ്റ്‌ ഫോമിലാണു നിന്നത്‌. കയറി ഒരു മിനിറ്റായില്ല വണ്ടിയെടുത്തു. എന്തായാലും അന്ന്‌ ഒന്‍പത്‌ മണിക്കു മുന്‍പേ വീടുപറ്റി. പണ്ടത്തെ ആ ഓട്ടം ഒന്നാവര്‍ത്തിച്ചു എന്നു മാത്രം.&lt;br /&gt;&lt;br /&gt;ഇത്തവണ, നവംബറിലെ യാത്രയില്‍, അതെന്തായാലും വേണ്ടിവന്നില്ല. സാവകാശമുണ്ടായിരുന്നു. ചെന്നപ്പോള്‍ പ്ലാറ്റ്‌ഫോമിലാകെ അയ്യപ്പന്മാര്‍. ഒരുവിധം അവരെ ചവിട്ടാതെ നടന്ന്‌ കൗണ്ടറിലെത്തി. തെറ്റില്ലാത ക്യൂ. വേഗം നീങ്ങുന്നുമുണ്ട്‌. എന്റെ ഊഴമടുത്തുവരുന്നു. എന്റെ തൊട്ടു മുന്നില്‍ കുറെ അയ്യപ്പന്മാര്‍. അവര്‍ കര്‍ണാടകയിലെ ഏതോ സ്ഥലത്തേക്ക്‌ ഏഴ്‌ ടിക്കറ്റെടുക്കുന്നു, അഞ്ച്‌ ഫുള്ളും രണ്ട്‌ ഹാഫും. ആകെ കൂലി ആയിരത്തിഎഴുനൂറ്റി ചില്വാനം. സംഘത്തിലെ മൂന്നാലു പേരുണ്ട്‌ കൗണ്ടറില്‍. ആദ്യം ആയിരം രൂപാ നീട്ടി. ക്ലര്‍ക്ക്‌ അതു വാങ്ങി വെച്ചു. തുക ഒന്നൂടെ പറഞ്ഞു. സെവന്‍ ഹന്‍ഡ്രഡ്‌ ആന്‍ഡ്‌ നയന്റി എയിറ്റ്‌ മോര്‍... അപ്പോ അവര്‍ അഞ്ഞൂറു കൂടി നല്‍കി. ഒരു സ്ത്രീയാണു ക്ലര്‍ക്ക്‌. അവര്‍ ഒന്നൂടെ തുക പറയുന്നു. കൗണ്ടറിനകത്തേക്കു കൈയ്യിട്ടു നില്‍ക്കുന്നവന്‍ പിന്നില്‍ അടുത്തു നില്‍ക്കുന്നവനെ നോക്കുന്നു. അവന്‍ പോക്കറ്റില്‍ നിന്നും വേറെ ഒരഞ്ഞൂറെടുത്തു കൊടുക്കുന്നു. പിന്നെ ക്ലര്‍ക്ക്‌ മാഡം നോട്ടുകള്‍ പരിശോധിക്കുന്നു, ടിക്കറ്റുകള്‍ എണ്ണുന്നു, കാല്‍കുലേറ്ററില്‍ എന്തോ തൊട്ടുകൂട്ടുന്നു, ചില്ലറ പെറുക്കുന്നു.... തുക കേട്ടപ്പോളെ രണ്ടായിരം കൊടുത്താല്‍ ബാക്കിയെത്ര എന്നു ഞാന്‍ കണക്കുകൂട്ടി വെച്ചിരുന്നതാ. എന്നിട്ടാണിവര്‍ കാല്‍കുലേറ്ററും കൊടച്ചക്രവും കൊണ്ട്‌..! ധൃതി കാരണം എന്റെ കാലു നിലത്തുറയ്‌ക്കുന്നില്ല. വെറുതേ മനുഷ്യന്റെ നേരം കളയാനായിട്ട്‌ ഉച്ചയ്‌ക്കെങ്ങാണ്ടുള്ള വണ്ടിക്ക്‌ ഈ നേരം തന്നെ വന്നിവര്‍ക്കു ടിക്കറ്റെടുക്കണോ? ഒടുക്കം 34 രൂപയുടെ ടിക്കറ്റിനു 104 കൊടുത്ത്‌ ബാക്കിയും വാങ്ങി ഞാന്‍ ക്യൂവില്‍ നിന്നു പുറത്തു കടന്നു. ഓര്‍ക്കണം, എന്റെ പിന്നില്‍ നില്‍ക്കുന്നവര്‍ എന്നേക്കാള്‍ എത്രയോ അക്ഷമരായിരുന്നു. "... ഇല്‍ ഏതാനും നിമിഷങ്ങള്‍ക്കകം എത്തിച്ചേരുന്നു" എന്ന അറിയിപ്പിനൊപ്പം ഞാന്‍ പടി കയറാന്‍ തുടങ്ങി. എന്നോടൊപ്പം ഒരു വലിയ പുരുഷാരവും. കൃത്യം പ്ലാറ്റ്‌ഫോമിലെത്തിയപ്പോള്‍ വണ്ടിയും വന്നു.&lt;br /&gt;&lt;br /&gt;ടെന്‍ഷനില്ലാതെ വണ്ടി കയറാന്‍ ഒരു കാലത്തും വിധിയില്ലേ എന്നൊരു സംശയമുണ്ടായെങ്കിലും ദൈവത്തിനു നന്ദി പറഞ്ഞ്‌ ഒരു സീറ്റിലിരുപ്പായി. മനോഹരമായ പ്രഭാതം. ആടിയാടിയും കുതിച്ചും പാളം വിറപ്പിച്ചു കൂകിപ്പായുന്ന വണ്ടി. തീവണ്ടി. അല്ല, കരണ്ടു വണ്ടി! ചേര്‍ത്തല കഴിഞ്ഞപ്പോള്‍ ഒന്നു മയങ്ങി. മുന്നോട്ടു കുനിഞ്ഞിരുന്ന്‌ പിണച്ചു വെച്ച കൈകള്‍ക്കുമേലെ തല വെച്ച്‌. വണ്ടിയുടെ താളത്തില്‍ ഒരു താരാട്ടുതൊട്ടിലിലെന്നപോലെ.&lt;br /&gt;&lt;br /&gt;പെട്ടെന്നൊരോര്‍മ്മയില്‍ ഉണര്‍ന്നു. ജനാലയിലൂടെ പുറത്തേക്കു നോക്കി. മഴയില്ല. ഒരു പരിചയവുമില്ലാത്ത പ്രദേശം. നേരം എട്ടേമുക്കാലാകുന്നു. ഞാന്‍ ഉറങ്ങുമ്പോള്‍ വണ്ടിക്ക്‌ അത്യാവശ്യം വേഗമുണ്ടായിരുന്നു. കഴിഞ്ഞ തവണ ഈ നേരമായപ്പോള്‍ കായംകുളത്തെത്തിയാരുന്നു എന്നാണോര്‍മ്മ. ഈശ്വരാ, കായംകുളം കഴിഞ്ഞോ? പുരത്തെ കാഴ്‌ചകളിലേക്കു കണ്ണു പായിച്ചു. ഒരു പിടുത്തവും കിട്ടുന്നില്ല. ആരോടെങ്കിലും ചോദിച്ചാലോ? ഓ! ചോദിച്ചിട്ടെന്തിനാ, കായംകുളം കഴിഞ്ഞാല്‍ ഇനി നിര്‍ത്തുന്ന സ്റ്റേഷനില്‍ ഇറങ്ങാം. എന്നിട്ടു ബസ്സിനു കേറി തിരിച്ചു വിടാം. പറ്റിയ അക്കിടി എന്തിനാ വല്ലോരെയും വിളിച്ചറിയിക്കുന്നെ! ഞാന്‍ അവിടെയിരുന്നു. ഹല്ല പിന്നെ, തലയ്‌ക്കു മീതെ വെള്ളം വന്നാല്‍ അതിനുമീതെ ഹൗസ്‌ബോട്ട്‌!&lt;br /&gt;&lt;br /&gt;രാജ് എവിടെയാണിറങ്ങിയത്? ഏതു വണ്ടിയാണു വൈകി വന്നത്? ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുക.&lt;br /&gt;(ഇതും രണ്ടിലും മൂന്നിലും തീരില്ല...)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-1648360031289729863?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/1648360031289729863/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=1648360031289729863' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/1648360031289729863'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/1648360031289729863'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/12/vaikiyethiya-vandi2.html' title='വൈകിയെത്തിയ വണ്ടി - 2'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-1711364442226185236</id><published>2011-12-02T00:04:00.002+05:30</published><updated>2011-12-02T00:06:29.955+05:30</updated><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='life'/><category scheme='http://www.blogger.com/atom/ns#' term='Travel'/><title type='text'>വൈകിയെത്തിയ വണ്ടി - 1</title><content type='html'>&lt;b&gt;വീ&lt;/b&gt;ണ്ടും ഒരു യാത്രാനുഭവവും കൊണ്ടാണീ വരവ്‌. ഇത്തവണ പോക്ക്‌ കായംകുളത്തേക്കായിരുന്നു. 2011 നവംബര്‍ 25 ആം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചരകഴിഞ്ഞ്‌ ഇലക്‌ട്രോണിക്‌ സിറ്റി ബസ്‌സ്റ്റോപ്പില്‍ നിന്നും എറണാകുളത്തിനുള്ള കേരളാ ട്രാന്‍സ്‌പോര്‍ട്ടിന്റെ സൂപ്പര്‍ എക്‌സ്പ്രസ്സ്‌ ബസ്സിനു കാത്തു നില്‍ക്കുകയാണു ഞാന്‍. വണ്ടി വരട്ടെ, കയറിക്കഴിഞ്ഞു പുരാണം പറയാം.&lt;br /&gt;&lt;br /&gt;ഭാഗ്യം, അധികം കാത്തിരിക്കാതെ തന്നെ വണ്ടി വന്നു. ടിക്കറ്റ്‌ കണ്ടക്‌ടറെ കാണിച്ചു പതിപ്പിച്ചു. മനസ്സിലായില്ലേ, ടിക്കറ്റില്‍ കണ്ടക്‌ടര്‍ ശൂ വെച്ചെന്ന്‌! ഇനിഷ്യല്‍ ഇടുക എന്നു ഔദ്യോഗികമായി പറയും. ബസ്സു നിറയെ ആളുണ്ട്‌. കയറിയ ഉടനെ ഭാര്യാജിയെ വിളിച്ചു പുറപ്പെട്ടെന്ന വിവരം അറിയിച്ചു. റോമിങ്ങില്‍ ആയാല്‍ പിന്നെ കാള്‍ പോകുന്നതും വരുന്നതും എനിക്കൊരുതരം അലര്‍ജ്ജിയാണ്‌. അതു പരമാവധി ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്‌ കാലേകൂട്ടിയുള്ള ഈ അറിയിപ്പ്‌. എങ്കിലും ഭക്ഷണശേഷം ഒരു വിളി കൂടി, ആഹാരം കഴിച്ചെന്ന്‌ അറിയിക്കാനും, എത്തുന്ന ഏകദേശസമയം പറയാനും, പതിവുള്ളതാണ്‌.&lt;br /&gt;&lt;br /&gt;അപ്പോ ഞാന്‍ എറണാകുളത്തിനുള്ള ബസ്സിലാണു കയറിയത്‌. ഹൊസൂരങ്ങു കഴിഞ്ഞപ്പോ മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിര. അപ്പോഴേ അല്‍പാല്‍പം മഴയും പൊടിക്കുന്നുണ്ട്‌. നിര്‍ത്തിയും ഇഴഞ്ഞും ഒന്നു രണ്ടു കി.മീ. പോയിരിക്കണം. അതിനിടെ സര്‍വ്വീസ്‌ റോഡിലൂടെ എന്‍.എച്ച്‌.എ.ഐ.(നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ)യുടെ റിക്കവറി വാന്‍ സൈറണ്‍ മുഴക്കി കടന്നുപോയി. അപകടം വല്ലതും നടന്നു കാണും! ശരിയായിരുന്നു, സേലത്തേക്കു പോകുന്ന ദിശയില്‍ റോഡിനിടതുവശത്തെ ഓടയിലേക്കിറങ്ങി ഒരു ടി.എന്‍.എസ്‌.ടി.സി. ബസ്‌ കിടക്കുന്നു. സംഭവം നടന്നിട്ട്‌ അധികനേരം ആയില്ല എന്നു വേണം കരുതാന്‍. എങ്ങനെ സംഭവിച്ചു എന്നും സ്ഥലം കണ്ടിട്ട്‌ ഒരു പിടിയും കിട്ടിയില്ല. വശത്തെ ജനാലയിലൂടെ നോക്കിയപ്പോള്‍ റോഡില്‍ എന്തോ ദ്രാവകം കിടക്കുന്നതു പോലെ തോന്നി. വെളിച്ചം പോരാഞ്ഞതു കൊണ്ട്‌ എന്തെന്നു വ്യക്തമായില്ല. മഴവെള്ളമാവാം, രക്തമാവാം, ഓയിലാവാം. ആ ബസ്സിനെ ഞങ്ങളുടെ ബസ്‌ മറികടന്നു പോയപ്പോള്‍ എന്റെ ബസിലെ ഡ്രൈവറും കണ്ടക്‌ടറും തമ്മിലെ സംസാരത്തില്‍ നിന്ന്‌ ഒരു വാചകം കേട്ടത്‌ എന്നെ ഞെട്ടിച്ചു: "തീര്‍ന്നിട്ടുണ്ടാവും അല്ലേ?" പിന്നെ കൂടുതല്‍ പുറംകാഴ്‌ച കാണാന്‍ എനിക്കു ധൈര്യം വന്നില്ല, കാരണം മണിക്കൂറുകള്‍ നീളുന്ന മറ്റൊരു യാത്രയുടെ ആദ്യപാദത്തിലാണു ഞാന്‍. അപ്പോള്‍ മനസ്സില്‍ വെറുതെ അസുഖകരമായ ചിന്തയും കാഴ്‌ചയും നിറയ്‌ക്കേണ്ട എന്നു കരുതി.&lt;br /&gt;&lt;br /&gt;ഒന്നുറങ്ങി, നല്ല ടൈറ്റായിട്ട്‌. കൂടിയാല്‍ ഒരുമണിക്കൂര്‍ ഉറങ്ങിക്കാണും, പക്ഷേ ബോധം കെട്ട ഒരുറക്കം.&lt;br /&gt;&lt;br /&gt;സംഗീതമില്ലാത്ത യാത്രകള്‍. അല്ല സംഗീതം സ്വന്തം ബസിന്റെ എഞ്ചിനോശൈ തന്നെ. സ്ഥായിയേറിയും താണും ഇടയ്‌ക്കു മുരടനക്കിയും, ഇഴഞ്ഞും പാഞ്ഞും തനിയാവര്‍ത്തനപ്പെരുക്കം മുഴക്കിയുമെല്ലാം... ഹൈവേയില്‍ പായുകയും ഇഴയുകയും ചെയ്യുന്ന ട്രക്കുകളുടെ മ്യൂസിക്കല്‍ എയര്‍ ഹോണുകള്‍ ചില സമയം കൗതുകം പകരും, പലപ്പോഴും വെറുപ്പിക്കും. രാത്രി നേരത്തു ഇങ്ങനെ ഹോണടിക്കുന്നവനെ ഒക്കെ പിടിച്ചു നിര്‍ത്തി ചെകിട്ടത്തു ചൂടോടെ പൊട്ടിക്കണമെന്നു തോന്നിയിട്ടുണ്ട്‌. പൊന്തിവരുന്ന കലിപ്പ്‌ ഡ്രൈവറുടെ പേരന്റ്‌സിനോ ഇന്‍ലാസിനോ ഡെഡിക്കേറ്റ്‌ ചെയ്‌തു ഞാനതങ്ങു ശമിപ്പിക്കും. ഹൈവേയിലെന്നല്ല എവിടെയും. സിറ്റിയിലെ ബ്ലോക്കില്‍ പെട്ടു വണ്ടികള്‍ നിശ്ചലമായി കിടക്കുമ്പോളും ചിലര്‍ വിചാരിക്കുന്നതു ഹോണടിച്ചാല്‍ എല്ലാം ഇപ്പോള്‍ തെളിഞ്ഞു കിട്ടുമെന്നാണ്‌. ശുംഭന്മാര്‍, ക്ഷമിക്കണം, പൊട്ടന്മാര്‍! ട്രക്കുകളേക്കുറിച്ചുള്ള മറ്റൊരു പരാതി ലെയ്‌നും വേഗവും തമ്മിലുള്ള പൊരുത്തക്കേടാണ്‌. എടുത്താല്‍ പൊങ്ങാത്ത ഭാരവും പേറി കരിപ്പുകതുപ്പി ഏങ്ങിയലറി ഉള്ളിലെ ലെയ്‌നിലൂടെ പത്തേ പതിനഞ്ചേ എന്നും പറഞ്ഞൊരു പോക്കാണ്‌. ഇതിനിടയിലൂടെയാണു പാഞ്ഞുപോകുന്ന പരശതം ചെറുവാഹങ്ങള്‍. ഒക്കേത്തിനും ഇടയിലൂടെ നമ്മുടെ ആനവണ്ടി കുതിച്ചും നിരങ്ങിയും ഇടതുമാറിയും വലതുചാഞ്ഞും ഒക്കെ പോകും. എത്രയോ മാന്യന്മാരാണു നമ്മുടെ ഡ്രൈവര്‍മാര്‍ എന്നു തോന്നിയിട്ടുണ്ട്‌ പ്രത്യേകിച്ചും ലെയ്‌ന്‍ കാക്കുന്നതിലും സിഗ്നല്‍ കൊടുക്കുന്നതിലും. അപകടകരമായി തോന്ന്യാസം കാണിച്ച ചില ട്രക്ക്‌ ഡ്രൈവര്‍മാരെ നല്ല പുളിച്ച ഭാഷ അവര്‍ പറയുന്നതും കേട്ടിട്ടുണ്ട്‌ ഞാന്‍. ഒരു തെറ്റും തോന്നീട്ടുമില്ല അതില്‍. എണ്‍പതു കി.മീ. വേഗത്തില്‍ പോകുമ്പോള്‍ ഡിവൈഡറിനിപ്പുറം ഒരു ലോറി നേര്‍ക്കുനേര്‍ റോങ്ങ്‌ സൈഡ്‌ വരികയും നല്ലൊരു ചവിട്ടിന്റെ അവസാനം ലോറിയുടെ രണ്ടോ മൂന്നോ മീ. മാത്രം മുന്നില്‍ വണ്ടി നില്‍ക്കുകയുമൊക്കെ ചെയ്‌താല്‍ ആരായാലും ഒന്നു കയര്‍ത്തു പോകില്ലേ? ഓര്‍ക്കണം, ബസ്സിനുള്ളില്‍ ബ്ലോഗര്‍ രാജും അതു പോലെ പല പ്രമുഖരും ഇരിപ്പുണ്ട്‌!&lt;br /&gt;&lt;br /&gt;സേലം റൂട്ടില്‍ വീതികൂട്ടല്‍ തകൃതി. രണ്ടാഴ്ച മുന്‍പ്‌ ഇതു വഴി പോയപ്പോള്‍ ഈ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നോ എന്നൊരു സംശയം. ആ, ഇവിടെങ്കിലും നല്ല റോഡുകള്‍ വരട്ടെ!&lt;br /&gt;&lt;br /&gt;*******&lt;br /&gt;&lt;br /&gt;ഇനി ഉറങ്ങാന്‍ താമസിക്കും. കഴിഞ്ഞ ദിവസം വാളയാര്‍ അതിര്‍ത്തിക്കു സമീപം ആസിഡ്‌ മാലിന്യം കൊണ്ടെ തള്ളിയതായും ആ പ്രദേശം മൊത്തം ഭയങ്കര ദുര്‍ഗ്ഗന്ധമാണെന്നും പത്രത്തില്‍ വായിച്ചിരുന്നു. എന്നാലതൊന്നു കണ്ടുകളയാമെന്ന്‌ കരുതിക്കൊണ്ടാണ്‌ ഉറങ്ങാതിരുന്നത്‌. എന്നാല്‍ കോയമ്പത്തൂര്‍ നഗരത്തിലെ സ്റ്റാന്‍ഡില്‍ ബസ്‌ കയറിയിറങ്ങിക്കഴിഞ്ഞ ശേഷം എനിക്കു വെളിവുവീഴുന്നത്‌ അമൃത വിശ്വവിദ്യാപീഠത്തിന്റെ സമീപമുള്ള കവലയില്‍ നിര്‍ത്തിയപ്പോഴാണ്‌. അതിര്‍ത്തിക്കു തൊട്ടു മുന്‍പുള്ള ഈ സ്ഥലത്തിന്റെ പേരെനിക്കറിയില്ല, പക്ഷേ ഈ റൂട്ടില്‍ യാത്ര ചെയ്യുന്ന പല ബസ്സുകളുടെയും ഒരു ഇടത്താവളമാണ്‌ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന അവിടത്തെ ബേക്കറി.&lt;br /&gt;&lt;br /&gt;വീണ്ടും ഉറങ്ങിയതും അതിര്‍ത്തി കടന്നതും പാലക്കാടു താണ്ടിയതും തൃശൂര്‍ എത്തിയതും ഒന്നും അറിഞ്ഞില്ല. ഇടയ്‌ക്കു കുതിരാന്‍ പ്രദേശമായെന്ന് ഉറങ്ങുന്ന മനസ്സിനെ റോഡിലെ കുഴികള്‍ അറിയിച്ചതൊഴിച്ചാല്‍. ആ ഉറക്കത്തിന്റെ അവസാനം കണ്ണുതുറക്കുമ്പോള്‍ അങ്കമാലി ബസ്‌സ്റ്റാന്‍ഡില്‍ നമ്മടെ വണ്ടി വട്ടം കറങ്ങിത്തിരിയുകയാണ്‌. ആ കറക്കത്തിനിടയ്‌ക്കു കണ്ണു തുറന്ന ഞാന്‍ മങ്ങിയ നിലാവുള്ള ഒരു രാത്രിയില്‍(തെരുവുവിളക്കുകള്‍) പുരാതന റോമിലെ കൊളോസിയത്തിന്റെ(പുതിയ ഷോപ്പിങ്ങ്‌ കോംപ്ലക്‌സേ!) ഒത്ത നടുക്കു നിന്ന്‌ ചുറ്റും കണ്ണോടിക്കുന്ന ഒരു കൊച്ചു വിഭ്രാന്തിയില്‍ മുങ്ങി! അതിനിടെ ഞാന്‍ കണ്ടു, ഒരു ഡബിള്‍ ഡക്കര്‍ ബസ്സ്‌! അതേന്ന്‌ രണ്ടുനില ബസ്സ്‌! ശ്ശെടാ! ഒള്ളതു തന്നെയോ? സ്വന്തം സംശയം മാറ്റാനായി ബസ്സു തിരിഞ്ഞു വന്നപ്പോള്‍ ഒന്നൂടെ നോക്കി. അതെ, സത്യം തന്നെ. അങ്ങനെ ജീവിതത്തില്‍ ആദ്യമായി രണ്ടുനില ബസ്സ്‌ അന്നു കെ.എസ്‌.ആര്‍.ടി.സി. എന്നെ കാണിച്ചുതന്നു. പിന്നെ ഉറങ്ങിയില്ല. അഞ്ചേകാലോടെ എറണാകുളം സ്റ്റാന്‍ഡില്‍ ഇറങ്ങി. ഒന്നു 'ഉഷാറു വരുത്തി' (ഇക്കാര്യം പരാമര്‍ശിക്കാതെ എനിക്കു പോകാനാവില്ലെന്നു തോന്നുന്നു!) നേരെ സൗത്ത്‌ സ്റ്റേഷനിലേക്ക്‌. ഇന്റര്‍സിറ്റി പിടിക്കാന്‍.&lt;br /&gt;&lt;br /&gt;******&lt;br /&gt;&lt;br /&gt;സൗത്തിലെത്തുന്നതിനു മുന്‍പ്‌, ഒരു ഓഫ്‌ ടോപ്പിക്‌: എറണാകുളം ട്രാന്‍സ്‌പോര്‍ട്ട്‌ സ്റ്റാന്‍ഡിലെ പൊതുശൗചാലയത്തെക്കുറിച്ച്‌. സ്ഥലപരിമിതി ധാരാളമുണ്ടെങ്കിലും സാമാന്യം വൃത്തിയുള്ള ഇടം. പറഞ്ഞു വന്നത്‌ അതല്ല. അവിടത്തെ ഭിത്തികളില്‍ കാണുന്ന ലിഖിതങ്ങളെക്കുറിച്ചാണിത്‌. ഞാന്‍ അവയുടെ ആരാധകനോ രചയിതാവോ ഇത്തരം ചുവരെഴുത്തുകളെ പ്രോല്‍സാഹിപ്പിക്കുന്ന ആളോ അല്ല. എന്നാലും പ്രത്യേകിച്ചു 'മറ്റൊന്നും' ചെയ്യാനില്ലാതെ/ആവാതെ നില്‍ക്കുന്ന ചില സമയങ്ങളില്‍ ഈ ചുവരെഴുത്തുകള്‍ കണ്ണിലുടക്കിപ്പോവാറുണ്ട്‌. പലതും ഒരു മൊബൈല്‍ നമ്പരില്‍ ചെന്നവസാനിക്കുന്ന മ്ലേച്ഛമായ ഒരു പരസ്യവാചകമാവും. പക്ഷേ ഒരിക്കല്‍ വിചിത്രമായ ഒരു വിളംബരം അവിടെ കണ്ടു: 'ജയസൂര്യ മൂത്രം ഒഴിച്ച സ്ഥലം'. അജ്ഞാതനും സരസനുമായ ആ ജയസൂര്യ എന്നില്‍ പലപ്പോഴും ഒരു പുഞ്ചിരി നിറച്ചിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;(വണ്ടി വൈകിയെത്തുന്നതു പിന്നീട്..)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-1711364442226185236?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/1711364442226185236/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=1711364442226185236' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/1711364442226185236'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/1711364442226185236'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/12/vaikiyethiya-vandi1.html' title='വൈകിയെത്തിയ വണ്ടി - 1'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-7502708586028527893</id><published>2011-11-28T22:09:00.001+05:30</published><updated>2011-11-28T22:09:31.533+05:30</updated><category scheme='http://www.blogger.com/atom/ns#' term='humor'/><title type='text'>ക്ഷേമാന്വേഷണം</title><content type='html'>&lt;b&gt;"മാ&lt;/b&gt;ഷേ നിങ്ങള്‍ എവിടത്തുകാരനാ?" ഒന്നു നിര്‍ത്തിയിട്ട്‌, "... അല്ല, നേരത്തേ ചോദിച്ചിട്ടുണ്ടോ എന്നറിയില്ല, എന്നാലും?"&lt;br /&gt;&lt;br /&gt;"പെരുമ്പാവൂര്‍."&lt;br /&gt;&lt;br /&gt;"ആ, അപ്പോ നമ്മടെ അടുത്തൊക്കെ തന്നെ! ജയറാമിനെ ഒക്കെ അറിയുമോ? എന്നു വെച്ചാ നേരിട്ടു പരിചയം ഉണ്ടോ?"&lt;br /&gt;&lt;br /&gt;"ജയറാമിനെ... നേരിട്ടു പരിചയം ഇല്ല. പുള്ളീടെ വീടു കണ്ടിട്ടുണ്ട്‌."&lt;br /&gt;&lt;br /&gt;"ഓ, അതു ശരി."&lt;br /&gt;&lt;br /&gt;"അനന്യയെ അറിയാം! പിന്നെ മിത്ര എന്റെ സിസ്‌റ്ററിന്റെ സ്‌കൂള്‍ മേറ്റ്‌ ആയിരുന്നു."&lt;br /&gt;&lt;br /&gt;"ഓഹോ! അനന്യയും ആയി എങ്ങനെ?"&lt;br /&gt;&lt;br /&gt;"അത്ര നല്ല റിലേഷന്‍ അല്ല!"&lt;br /&gt;&lt;br /&gt;"ഒരുപാട്‌ അടുക്കാന്‍ പോകാത്തതാ നല്ലത്‌. ഞാന്‍ ഇവരൊക്കെയായി ഒരു ഡിസ്‌റ്റന്‍സ്‌ ഇട്ടു നിക്കുന്നത്‌ അതുകൊണ്ടാ!"&lt;br /&gt;&lt;br /&gt;"സത്യം, പിന്നല്ലാതെ!"&lt;br /&gt;&lt;br /&gt;"ഈ നയന്‍താരയുമായി ഫ്രണ്ട്ഷിപ്പിനു ഒരു പരിധി വെച്ചത്‌ ഇപ്പോ മറ്റേ ഇഷ്യു ഒക്കെ വന്നപ്പോള്‍ എത്ര നന്നായി എന്നു മനസ്സിലായി. അല്ലെങ്കില്‍ കാണുന്നോരെല്ലാം നമ്മളോട്‌ ചോദിക്കില്ലേ?"&lt;br /&gt;&lt;br /&gt;"പിന്നല്ലാതെ.."&lt;br /&gt;&lt;br /&gt;"വെറുതെ എന്തിനാ നമ്മള്‍ അവരുടെ പ്രൈവറ്റ്‌ ലൈഫിനെ കുറിച്ച്‌ അഭിപ്രായം പറയുന്നേ!"&lt;br /&gt;&lt;br /&gt;"അനന്യ ഫീല്‍ഡില്‍ വരുന്നേനു മുന്നേ എന്റ്‌ ഫ്രണ്ടാരുന്നു."&lt;br /&gt;&lt;br /&gt;"അതെയോ?"&lt;br /&gt;&lt;br /&gt;"ഇപ്പോ വന്‍ ജാഡയാ. സിസ്‌റ്ററിന്റെ കല്യാണത്തിനൊക്കെ വന്നിട്ടുണ്ട്‌. ഇപ്പോ തീരെ ടച്ചില്ല."&lt;br /&gt;&lt;br /&gt;"എന്നെ പിന്നെ മിക്കവരും വല്ലപ്പോഴുമൊക്കെ വിളിക്കും."&lt;br /&gt;&lt;br /&gt;"അതു ശരി! ആരൊക്കെ?"&lt;br /&gt;&lt;br /&gt;"ലാലൊന്നും ഇപ്പോ വിളിക്കില്ല. ചാക്കോച്ചന്‍, ജയസൂര്യ, സുരാജ്‌ ഒക്കെ ആഴ്‌ചയില്‍ ഒന്നെങ്കിലും വിളിക്കും. കല്‍പനച്ചേച്ചിയെ ഓണത്തിന്റെ സമയത്തു നേരിട്ടു കണ്ടിരുന്നു. അമ്പിളിച്ചേട്ടന്‍ ഇനി ആ വഴിക്കു വരുമ്പോള്‍ വീട്ടില്‍ കേറാമെന്നാ പറഞ്ഞേക്കുന്നേ. പുള്ളി പഴമ്പുരാണം പറയാന്‍ തുടങ്ങിയാല്‍ നമ്മളിരുന്നുപോകും കെട്ടോ!"&lt;br /&gt;&lt;br /&gt;"തന്നേ?"&lt;br /&gt;&lt;br /&gt;"ആന്നെന്നേ! എല്ലാരും ഒരുപാടു തിരക്കൊക്കെ ഉള്ളവരായതുകൊണ്ട്‌ ഞാന്‍ അങ്ങോട്ട്‌ കേറി വിളിക്കാനും മറ്റും പോകില്ല. എന്നാലെന്നാ, എല്ലാരും തന്നെ നല്ല സ്‌നേഹമുള്ള കൂട്ടത്തിലാ കേട്ടോ! നല്ല കെയര്‍ ആണ്‌! ആര്‌ എന്നു വിളിച്ചാലും ആദ്യം ചോദിക്കുന്നത്‌ ഒരേ കാര്യമാ.."&lt;br /&gt;&lt;br /&gt;"അതെന്തോന്ന്‌?"&lt;br /&gt;&lt;br /&gt;"അസുഖം ഒക്കെ ഇപ്പോള്‍ കുറവുണ്ടോന്ന്‌!"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-7502708586028527893?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/7502708586028527893/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=7502708586028527893' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/7502708586028527893'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/7502708586028527893'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/11/kshemam.html' title='ക്ഷേമാന്വേഷണം'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-2377008049380810659</id><published>2011-11-25T00:26:00.001+05:30</published><updated>2011-11-25T00:27:25.558+05:30</updated><category scheme='http://www.blogger.com/atom/ns#' term='നൊസ്റ്റാള്‍ജിയ'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='Kattappana'/><category scheme='http://www.blogger.com/atom/ns#' term='life'/><category scheme='http://www.blogger.com/atom/ns#' term='Travel'/><title type='text'>ഒരു യാത്ര കൂടി - മൂന്നാം ഭാഗം</title><content type='html'>&lt;b&gt;ചി&lt;/b&gt;&lt;i&gt;ലരൊക്കെ പറഞ്ഞുതുടങ്ങി. ഇവനെന്നും ഈ കട്ടപ്പന യാത്രകളുടെ പുരാണം മാത്രമേ പറയാനുള്ളോ എന്ന്‌. എഴുതുന്ന എനിക്കു ബോറടിച്ചില്ലെങ്കിലും വായിക്കുന്നവര്‍ക്കു ബോറടിക്കുമെന്നു ചിന്തിക്കാമായിരുന്നില്ലേ? എന്നും തമിഴ്‌നാടുവഴി കട്ടപ്പനയ്‌ക്കൊരു പോക്ക്‌, വണ്ടിക്കൂലിയുടെ കണക്ക്‌, തണുപ്പ്‌, ചായകുടി, മൂത്രമൊഴിക്കല്‍, കപ്പ, മീന്‍ കറി, തീറ്റ, കുടി ഇതൊക്കെയല്ലാതെ ഒന്നുമില്ലേ രാജേ??&lt;br /&gt;&lt;br /&gt;തെളിച്ച വഴിയേ അല്ലേ ഓടാന്‍ പറ്റൂ സുഹൃത്തേ!&lt;/i&gt;&lt;br /&gt;&lt;br /&gt;ഒരു ഓഫ്‌ടോപിക്കില്‍ നമുക്ക്‌ തുടങ്ങിയിട്ട്‌ കഴിഞ്ഞ ഭാഗത്തു നിര്‍ത്തിയിടത്തേക്കു വരാം. ഒരു പെണ്ണിനോട്‌ ഇഷ്‌ടം തോന്നിയാല്‍ ഒരാണിന്റെ മനസ്സാക്ഷിയുടെ പാതി പണയം വെച്ചെന്നാണ്‌ അര്‍ഥം. അവളുടെ മുഖം മനസ്സിലുടക്കിയപ്പോളും അതു തന്നെയാണ്‌ ഒരു പരിധി വരെയെങ്കിലും എനിക്കു സംഭവിച്ചത്‌. ആ പ്രസന്നമായ മുഖഭാവം, അതു ചൊരിയുന്ന ഒരു പോസിറ്റീവ്‌ എനര്‍ജ്ജി ഒക്കെയാണ്‌ എനിക്കു പിടിച്ചുപോയത്‌. എത്താന്‍ പറ്റാത്ത ഉയരങ്ങളില്‍ നിന്നെന്നെ അവള്‍ കൊതിപ്പിച്ചു. സല്‍മാന്‍ ഖാനും വിവേക്‌ ഓബ്‌റോയിയും ഒക്കെ അവളുമായി കമ്പനി കൂടിയപ്പോഴും പരാതികളൊന്നുമില്ലാതെ ആ സൗന്ദര്യത്തെ മനസ്സാ ആരാധിച്ചു പോന്നതാണ്‌. പറഞ്ഞുവന്നത് ആരെപ്പറ്റിയാണെന്നു മനസ്സിലായല്ലോ? ഒക്കെക്കഴിഞ്ഞ്‌ കൊച്ചു ബച്ചനെ കെട്ടിയപ്പോഴും 'അളിയാ എന്നാലും അവളങ്ങനെ ചെയ്‌തു കളഞ്ഞല്ലോ' എന്നൊന്നു പരിതപിച്ച്‌ 'ഇനി ബസ്സു വരില്ല' എന്നുറപ്പിച്ചു യാത്ര മുടങ്ങിയ ആള്‍ തിരികെപ്പോണമാതിരി നമ്മളു സ്റ്റാന്‍ഡ്‌ വിട്ടു. കുഴിച്ചുമൂടിയാലും ആ ഇഷ്‌ടത്തിന്റെ അല്‍പം പൊട്ടും പൊടിയും എവിടൊക്കെയോ കിടന്നിരിക്കണം. അവള്‍ അമ്മയാവാന്‍ പോകുന്നു എന്നറിഞ്ഞതും എല്ലാത്തിനും ഫുള്‍‌സ്റ്റോപ്പിട്ട്‌ അതൊരു അടഞ്ഞ അധ്യായമായി, എനിക്കും എന്നെപ്പോലെ മറ്റു പലര്‍ക്കും. ഇനി അവളായി, അവള്‍ടെ പുള്ളാരായി, കുടുമ്മമായി! അല്ലാതെ 'ഇതൊരു വെല്യ വാര്‍ത്തയാക്കി ആഘോഷിക്കരുതെ'ന്ന്‌ ബിഗ്‌ ബി പറഞ്ഞതുകൊണ്ടൊന്നുമല്ല എനിക്ക്‌ ആഷിന്റെ പ്രസവം ഒരു വിഷയമേ അല്ലാതെ പോയത്‌ എന്നു മനസ്സിലായില്ലേ?&lt;br /&gt;&lt;br /&gt;11/11/11 കടന്നു പോയിടത്താണല്ലോ നാം നിര്‍ത്തിയിരുന്നത്‌. പിറ്റേന്നു വൈകിട്ടാണ്‌ അവള്‍ക്ക്‌ എന്തെല്ലാമോ ഏനക്കേടുകള്‍ തുടങ്ങുന്നപോലെ തോന്നിയത്‌. ഉച്ചയുറക്കവും നേരംതെറ്റിയ ഊണും കഴിഞ്ഞുള്ള അങ്കലാപ്പ്‌ ഒന്നു മാറാന്‍ ഞാന്‍ ഒരു കുളി പാസാക്കാന്‍ പോയി. ആറുമണിയായിക്കാണും. തിരികെ വന്നപ്പോള്‍ എതാണ്ട്‌ ആറേകാല്‍. എല്ലാം അതിനോടകം നടന്നു കഴിഞ്ഞു. &lt;i&gt;അതെ, വീട്ടിലെ പശു പ്രസവിച്ചു.&lt;/i&gt; ദിവസങ്ങള്‍ നീണ്ട കണ്‍ഫ്യൂഷനു വിരാമമിട്ടുകൊണ്ട്‌ കൂടുതലും വെളുത്ത്‌ ഇടയ്‌ക്കെല്ലാം കറുത്ത പാണ്ടുകളോടെയുള്ള ഒരു മൂരിക്കുട്ടന്‍ ഇതാ പിറന്നു വീണിരിക്കുന്നു!&lt;br /&gt;&lt;br /&gt;പുതുലോകം കണ്ട അന്ധാളിപ്പില്‍ തല്‍ക്കാലം ഒന്നിനുമാകാതെ അവന്‍ ചാക്കുവിരിച്ച തറയില്‍ അങ്ങനെ കിടപ്പാണ്‌. അവന്റെ അമ്മ പ്രസവത്തിന്റെ ക്ഷീണമേതും കാട്ടാതെ അവനെ ആകെ നക്കിത്തുടയ്‌ക്കുന്നു. കന്നാലിക്കൂടിന്റെ വാതിലും ചാണകം തള്ളിവിടുന്ന പൊത്തുകളും പലകകൊണ്ട്‌ അടച്ചു വെച്ചു. അല്‍പനേരം കഴിഞ്ഞപ്പോള്‍ അവന്‍ എഴുന്നേറ്റു നില്‍ക്കാനൊക്കെ ശ്രമം തുടങ്ങി. വഴുക്കലുള്ള തറയും ബലം വെയ്‌ക്കാത്ത കാലുകളിലെ ഉറപ്പില്ലാത്ത കുളമ്പുകളും കാരണം ഓരോ തവണയും അവന്‍ വഴുതി വീണുകൊണ്ടിരുന്നു. അവസാനം മടുത്ത്‌ തണുപ്പുള്ള തറയില്‍ വിരിച്ച ചാക്കില്‍ത്തന്നെ ചുരുണ്ടുകൂടിക്കിടന്നു.&lt;br /&gt;&lt;br /&gt;പിറ്റേന്ന്‌ ഒരു ചേട്ടന്‍, രതീഷിന്റെ കല്യാണനിശ്ചയം ആണ്‌. അതിനായിരുന്നു ഈ വരവു തന്നെ. മുടി വെട്ടണമെന്ന്‌ ഓര്‍ത്തത്‌ അപ്പോഴാണ്‌. നാളെ രാവിലത്തേക്കു മാറ്റിവെയ്‌ക്കാന്‍ പറ്റില്ലെന്നതിനാല്‍ ഉടന്‍ തന്നെ കൊച്ചുതോവാളയ്‌ക്കു പുറപ്പെട്ടു. വിനോദിന്റെ ബാര്‍ബര്‍ ഷോപ്പില്‍ നല്ല തിരക്കായിരുന്നു ശനിയാഴ്ചയായിട്ട്‌. ഒന്നു വായിച്ചതാണെങ്കിലും പത്രം ഒരിക്കല്‍കൂടി വിശദമായ വായനയ്‌ക്കെടുത്തു. നാലഞ്ചു പേര്‍ എനിക്കുമുന്നേ ഊഴം കാത്തിരിപ്പുണ്ടായിരുന്നു. ചില ടിപ്പിക്കല്‍ ബാര്‍ബര്‍ ഷോപ്പ്‌ വര്‍ത്തമാനങ്ങളില്‍ ഞാനും പങ്കുകൊണ്ടു. മുപ്പത്തഞ്ച്ചു രൂപയുടെ സര്‍വ്വീസിന് എന്നോ‍ടു മുപ്പതു രൂപ മാത്രം വാങ്ങുന്നതു സ്നേഹം കൊണ്ടാവാം, അല്ലെങ്കില്‍ എന്റെ കേശസമ്പത്തില്‍ ബാര്‍ബര്‍ക്കുള്ള മതിപ്പു കൊണ്ടാവാം! &lt;i&gt;ഉവ്വ! പണി എളുപ്പമാണെങ്കില്‍ കൂലി ഇളവുചെയ്യുന്നതിലെന്താ തെറ്റ്?&lt;/i&gt;&lt;br /&gt;&lt;br /&gt;തിരികെയെത്തുമ്പോള്‍ മണി എട്ടാകാറായിരുന്നു. മൂരിക്കുട്ടന്‍ അപ്പോഴും എഴുന്നേല്‍ക്കാനുള്ള തത്രപ്പാടിലാണ്‌. പക്ഷേ നോ രക്ഷ! കൊതുകുശല്യം കുറയ്‌ക്കാന്‍ ചകിരിത്തൊണ്ടും ചിന്തേരുപൊടിയുമൊക്കെ ഒരു പഴയ അലുമിനിയം ബക്കറ്റില്‍ ഇട്ടു പുകച്ചു. തൊഴുത്തിലെ ലൈറ്റ്‌ ആ രാത്രി കെടാതെ നിന്നു.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-B-fW-MRaEjQ/Ts6QMke7U-I/AAAAAAAAAtM/qO1QLMvNXzI/s1600/IMG_0409%25281%2529.JPG" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" src="http://2.bp.blogspot.com/-B-fW-MRaEjQ/Ts6QMke7U-I/AAAAAAAAAtM/qO1QLMvNXzI/s550/IMG_0409%25281%2529.JPG" alt="Cardamom - The Queen of Spices" title="Cardamom - The Queen of Spices"/&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;രാത്രി കുറെ ഏലക്ക തരം തിരിക്കാനുണ്ടായിരുന്നു. പൊടിക്കായൊക്കെ വേര്‍തിരിച്ച്‌ കേടുള്ളതും നിറമില്ലാത്തുമൊക്കെ മാറ്റി വലുപ്പമുള്ളതും നല്ല പച്ച നിറത്തോടുകൂടിയതുമായ കായ്‌ക്കാണു മുന്തിയ വില കിട്ടുക. എങ്കിലും പത്രത്തില്‍ കൂടിയ വില എന്നു കാണുന്ന വിലയില്‍ നിന്നും കിലോയ്‌ക്ക്‌ പത്തോ ഇരുപതോ ഒക്കെ കുറവേ കര്‍ഷകനു ലഭിക്കാറുള്ളൂ. നമ്മുടെ അപ്രൈസലിന്റെ കാര്യം പറഞ്ഞതു പോലെ ആണ്‌. വില്‍ക്കാന്‍ കൊണ്ടുചെല്ലുന്നത്‌ അപ്രൈസല്‍ മീറ്റിംഗ്‌ ആണെന്നു സങ്കല്‍പ്പിക്കുക. എത്ര നല്ല കായാണെങ്കിലും എന്തെങ്കിലും ഒക്കെ കുറ്റം കണ്ടുപിടിക്കാന്‍ നോക്കും മിക്കകടക്കാരും. ഒന്നോ രണ്ടോ ചൊറിപിടിച്ച കായെങ്ങാനും കണ്ടാല്‍ വില ഒരു ലെവല്‍ താഴുമെന്ന്‌ ഉറപ്പാണ്‌. അപ്പോള്‍ പിന്നെ അതിനിടവരുത്താതിരിക്കാന്‍ ശ്രമിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അന്നത്തെ ഉയര്‍ന്ന വിലയായ കിലോയ്‌ക്ക്‌ 600 രൂപയോളം തന്നെ ഈ കായ്‌ക്കും കിട്ടുമെന്നാണു പ്രതീക്ഷ. പേറ്റലും പെറുക്കലും കഴിഞ്ഞ്‌ ആ പ്രതീക്ഷകളെയെല്ലാം ഈര്‍പ്പം തട്ടാത്ത ചാക്കുകളില്‍ ഭദ്രമായി ഞങ്ങള്‍ കെട്ടിവെച്ചു. നാളെ ധരിക്കാനുള്ള ഷര്‍ട്ടും മുണ്ടും തേച്ചിട്ടിട്ട്‌ കാലേകൂട്ടി നിശ്ചയത്തിനു പോകണമെന്നെല്ലാം കണക്കുകൂട്ടി കിടക്കുമ്പോള്‍ നേരം പതിനൊന്നര കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;പിറ്റേന്നു രാവിലെ മുതല്‍ തിരക്ക്‌. കല്യാണനിശ്ചയമൊക്കെ ഭംഗിയായി നടന്നു. ചെറുക്കനും പെണ്ണും ഇല്ലാതെ വരന്റെ വീട്ടിലായിരുന്നു ചടങ്ങ്‌. മണവാളന്‍ കുവൈറ്റില്‍ നിന്നും ഇടയ്‌ക്കിടെ ഫോണില്‍ വിവരങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. അപ്പോഴെല്ലാം എത്രയും വേഗം ഫോട്ടോയൊക്കെ മെയില്‍ ചെയ്യണമെന്ന് എന്നെ ഓര്‍മ്മിപ്പിക്കാനും മറന്നില്ല. വിളമ്പലും, കലവറയില്‍ നിന്നു സാധനങ്ങള്‍ എടുക്കലും, ആള്‍ക്കാരെ പരിചയപ്പെടലും, ,ഉന്‍പ്‌ കണ്ടിട്ടുള്ളവരുമായി പരിചയം പുതുക്കലും ഒക്കെയായി ആകെ ജകപൊകയായിരുന്നു.&lt;br /&gt;&lt;br /&gt;തിരികെ വീട്ടിലേക്കു പോകുമ്പോള്‍ കട്ടപ്പനയില്‍ വെച്ച്‌ പ്രിയ സുഹൃത്ത്‌ ഷിജുമോനെ കണ്ടു.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-EguoVIEKB7c/Ts6QMk-R8sI/AAAAAAAAAtY/dYCdWksQiCU/s1600/IMG_0570.JPG" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" src="http://4.bp.blogspot.com/-EguoVIEKB7c/Ts6QMk-R8sI/AAAAAAAAAtY/dYCdWksQiCU/s500/IMG_0570.JPG" alt="Raj and Shiju" title="Raj and Shiju"/&gt;&lt;/a&gt;&lt;br /&gt;ഞാനും ഷിജുവും&lt;/div&gt;&lt;br /&gt;ഇദ്ദേഹം കഥകളുടെ ഒരു കലവറയാണ്. കഥകള്‍ അവതരിപ്പിക്കാന്‍ ഞാന്‍ മിടുക്കനാണെന്നറിഞ്ഞ് ഒരുപാടു പ്രോത്സാഹനം നല്‍കുന്ന ഇവ്വന്‍ പക്ഷേ ഇന്നുവരെ ഞാനെഴുതിയ ഒരു ബ്ലോഗ്‌പോസ്റ്റ് വായിച്ചിട്ടില്ലെന്നത് കൌതുകമായിരിക്കും. പക്ഷേ ഇവന്‍ നല്‍കുന്ന പിന്തുണ എന്നും എന്റെയൊപ്പമുണ്ട്, ഒരു പാര്‍ക്കര്‍ പേനയുടെ രൂപത്തില്‍. എല്ലാത്തവണയും ഇവനിലേക്ക് എന്റെ പോസ്റ്റുകള്‍ എത്തിക്കണമെന്ന് ആഗ്രഹിക്കുമെങ്കിലും സമയമാകുമ്പോള്‍ നടക്കില്ല. ആശാന്‍ നല്ല ഒരു ഗായകനാണെന്നും അറിയുക. ഷിജുവിന്റെ കഥകള്‍ എന്ന ലേബലില്‍ ചിലതു(ചിലതുമാത്രം!) പിന്നീടു പോസ്റ്റുചെയ്യാം.&lt;br /&gt;&lt;br /&gt;നേരം നാലിനോടടുക്കുന്നു. നാലരയ്‌ക്കാണു കല്ലട പുറപ്പെടുന്നത്‌. തിടുക്കത്തില്‍ ഓട്ടോവിളിച്ച്‌ കൊച്ചുതോവാളയിലെത്തി, നടക്കുകയുമല്ല ഓടുകയുമല്ല എന്നെ പരുവത്തില്‍ വീട്ടിലും. അപ്പോഴേക്കും നേരം നാലേകാലയി. കല്ലട ഓഫീസില്‍ നിന്നു അതിനോടകം തന്നെ വിളി വന്നിരുന്നു. തിരികെ വിളിച്ച്‌ നാലരയ്‌ക്കു തന്നെയാണല്ലോ ബസ്സു പോകുന്നതെന്നുറപ്പുവരുത്തി. ആളു വരുന്നുണ്ടെന്നു പറഞ്ഞാല്‍ അവര്‍ അല്‍പമൊക്കെ കാത്തു നിന്നോളും! ഉടുമുണ്ട്‌ ഊരിയെറിഞ്ഞ്‌ പഠേന്നു ജീന്‍സ്‌ ധരിച്ചു. രാത്രിയില്‍ കഴിക്കാനുള്ള ചോറും വെള്ളവും ബാഗിലുണ്ട്‌. പിന്നെ ഒരുപൊതി ഏലക്കായും കുറച്ചു കാപ്പിപ്പൊടിയും. വേണ്ടുന്ന ഡ്രസ്സും അനുസാരികളുമെല്ലാം എടുത്തിട്ടപ്പോഴേക്കും നല്ല ഭാരം. പേഴ്‌സിലുണ്ടായിരുന്ന വലിയ നോട്ടുകള്‍ അമ്മയുടെ കയ്യിലേല്‍പ്പിച്ച്‌ ഇങ്ങനെ പറഞ്ഞു: "ഇതു നാലായിരമുണ്ട്‌. പോരാത്തതും കൂടി ഇട്ട്‌ എല്‍.ഐ.സി. പ്രീമിയം എത്രയും വേഗന്ന്‌ ഒന്നടച്ചേക്കണം. ഒക്‌ടോബറില്‍ അടയ്‌ക്കേണ്ടതാരുന്നു, ഇച്ചിരെ പലിശകൂടി വരും!!" തിരക്കിട്ട്‌ ബാഗെടുത്ത്‌ ഒറ്റവാക്കില്‍ യാത്ര പറഞ്ഞ്‌ സിറ്റിയിലേക്ക്‌ ഓടി.&lt;br /&gt;&lt;br /&gt;ബിന്‍ഗോ! ഒരൊറ്റ വണ്ടിയില്ല!! അധികം നില്‍ക്കേണ്ടി വന്നില്ല. പണ്ടും ഈ ബ്ലോഗിലൂടെ ഓട്ടോയോടിച്ചിട്ടുള്ള സുനിലിന്റെ വണ്ടി വന്നു. ഇടശ്ശേരിക്കവലയിലിറങ്ങുമ്പോള്‍ സമയം 4:35. കാശുകൊടുക്കാന്‍ പേഴ്‌സെടുത്തപ്പോഴാണ്‌ അടുത്ത അക്കിടി മനസ്സിലായത്‌. കയ്യിലാകെ ഇരുനൂറ്റി ചില്വാനം രൂപയേ ഉള്ളൂ. ബസ്‌ കാത്തു കിടപ്പുണ്ട്‌. സമീപത്തു തന്നെ സ്റ്റേറ്റ്‌ ബാങ്കിന്റെ എ.ടി.എം. ഉണ്ട്‌. അങ്ങോട്ടു പാഞ്ഞു. കഷ്‌ടകാലം പിടിച്ചവന്‍ തലമൊട്ടയടിച്ചപ്പോ കല്ലുമഴ പെയ്‌തൂന്നു പറഞ്ഞപോലെ... ആ എ.ടി.എം.ഇല്‍ ട്രാന്‍സാക്‌ഷന്‍ 'ടൈം ഔട്ട്‌' ആകുന്നു. വണ്ടിയുടെ ഓഫീസിലെ സോണിച്ചേട്ടന്‍ വിളിക്കുന്നു. റോഡ്‌ കുറുകെ കടന്നു പുള്ളീടെ അടുത്തു ചെന്നു കാര്യം പറഞ്ഞു. കുമളിയില്‍ ചെല്ലുമ്പോള്‍ കാശ്‌ എ.ടി.എം.ഇല്‍ നിന്നെടുത്ത്‌ കണ്ടക്‌ടറെ ഏല്‍പ്പിച്ചേക്കാം എന്നു പറഞ്ഞു. അവിടെയുള്ള എല്ലാ എ.ടി.എം.കളും തകരാറിലായാല്‍ തെണ്ടിപ്പോകുമല്ലോ എന്നു ഭയന്നു. എന്തായാലും ടിക്കറ്റുകാശു കടം പറഞ്ഞ്‌ യാത്ര പുറപ്പെട്ടു. പുറ്റടി ഫെഡറല്‍ ബാങ്കിന്റെ മുന്നില്‍ ബസ്‌ എനിക്കായി നിന്നു. പുറത്തിറങ്ങുന്ന എന്നെ മറ്റു യാത്രക്കാര്‍ ഇവനിതെവിടെപ്പോകുന്നെടാ എന്ന ഭാവത്തില്‍ നോക്കി. രൂപ 540 എണ്ണിക്കൊടുത്ത ശേഷമാണ്‌ ടിക്കറ്റ്‌ കയ്യില്‍ക്കിട്ടിയത്‌!&lt;br /&gt;&lt;br /&gt;വെകിളിയെടുത്ത്‌ തുടങ്ങിയ ആ യാത്രയ്‌ക്കൊടുവില്‍ നവം. 14 തിങ്കളാഴ്‌ച രാവിലെ അഞ്ചേകാലിന്‌ ബാംഗ്ലൂര്‍ ഇലക്‌ട്രോണിക്‌ സിറ്റിയില്‍ ബസ്സിറങ്ങി.&lt;br /&gt;&lt;br /&gt;&lt;i&gt;വാലുകള്‍:&lt;br /&gt;- അടുത്തതവണ വീട്ടില്‍ ചെല്ലുമ്പോള്‍ മില്‍മ പാലിന്റെ കവര്‍ കാണേണ്ടി വരില്ല. ബക്കറ്റിലേക്കു പാല്‍ ചീറ്റി വീഴുന്ന ഒച്ച കേള്‍ക്കുമ്പോള്‍ വയറിനോടു പറയാം 'ചായ കുടിക്കാറായി വരുന്നു' എന്ന്‌!&lt;br /&gt;- 'സന്തോഷമായെടാ എനിക്ക്‌.' തിങ്കളാഴ്‌ച കുവൈറ്റില്‍ നിന്നും രതീഷിന്റെ ഇ-മെയിലിലെ ഈ ഒരൊറ്റ വാചകം മതിയായിരുന്നു ഈ യാത്രയെ സഫലമാക്കാന്‍.&lt;br /&gt;&lt;/i&gt;&lt;br /&gt;(അവസാനിച്ചു)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-2377008049380810659?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/2377008049380810659/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=2377008049380810659' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/2377008049380810659'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/2377008049380810659'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/11/travel-3.html' title='ഒരു യാത്ര കൂടി - മൂന്നാം ഭാഗം'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-B-fW-MRaEjQ/Ts6QMke7U-I/AAAAAAAAAtM/qO1QLMvNXzI/s72-c/IMG_0409%25281%2529.JPG' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-7499784224670915855</id><published>2011-11-24T01:45:00.001+05:30</published><updated>2011-11-24T01:48:00.407+05:30</updated><category scheme='http://www.blogger.com/atom/ns#' term='നൊസ്റ്റാള്‍ജിയ'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='Kattappana'/><category scheme='http://www.blogger.com/atom/ns#' term='life'/><category scheme='http://www.blogger.com/atom/ns#' term='Travel'/><title type='text'>ഒരു യാത്ര കൂടി - രണ്ടാം ഭാഗം</title><content type='html'>&lt;b&gt;നേ&lt;/b&gt;രത്തെ നാട്ടിലെത്തി എന്നത്‌ അതിരറ്റ സന്തോഷമാണു തന്നത്‌. സ്‌കൂളിനു മുന്നിലെ വഴിയിലൂടെ നടക്കുമ്പോള്‍ എന്നെ ശകതമായി ചുമയ്‌ക്കുന്നുണ്ടായിരുന്നു. മഞ്ഞും തണുപ്പും കാരണം പുലിവാലായോ എന്നു പേടിച്ചു. അധികമാരെയും വഴിയില്‍ കണ്ടില്ല. വഴിയരികില്‍ നിര്‍ത്തിയിട്ട്‌ ഓട്ടോ കഴുകുന്ന ഒരാളെയല്ലാതെ. ബാംഗ്ലൂരു നിന്നുള്ള വരവാണോ എന്ന ചോദ്യം ചോദിക്കാന്‍ അയാളെ വിധി അവിടെ കൊണ്ടു നിര്‍ത്തിയതാവാനേ തരമുള്ളൂ!&lt;br /&gt;&lt;br /&gt;ഇതെന്താപ്പാ ഇത്ര മഞ്ഞ്‌ എന്നു വിചാരിച്ചു നടക്കവേ അന്നും പിറ്റേന്നും ചെയ്യാനുള്ള കാര്യങ്ങള്‍ ഒന്നുകൂടി ഞാന്‍ മനസ്സിലിട്ടുരുട്ടി. സ്‌കൂളിനു മുന്നിലെ ടാറിട്ട വഴിയും കഴിഞ്ഞും ഞാന്‍ മുന്നോട്ടു നടന്നു. ഏതാനും വര്‍ഷം മുന്‍പു സോളിങ്ങ്‌ നടത്തിയ റോഡില്‍ ഇപ്പോ അല്‍പമൊക്കെയേ ആ ഗുണം ശേഷിക്കുന്നുള്ളൂ. സ്ഥിരമായി ആപേകള്‍ ഓടുന്നതിന്റെ മൂന്നു ചാലുകള്‍ വഴിയില്‍ തെളിഞ്ഞു നിന്നു. അവ്യക്തമായ വരുംകാലം പോലെ മുന്നിലെ വഴിയും അല്‍പം മാത്രം തെളിഞ്ഞു നിന്ന്‌ ദൂരെയുള്ള കാഴ്‌ചകളെ മറച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-GC4UdHC9cuY/Ts1I_INFM4I/AAAAAAAAAsQ/5fc6RuSlxn0/s1600/IMG_0369.JPG" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" src="http://1.bp.blogspot.com/-GC4UdHC9cuY/Ts1I_INFM4I/AAAAAAAAAsQ/5fc6RuSlxn0/s550/IMG_0369.JPG" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;പറമ്പിനോടു ചേര്‍ന്നുള്ള കശാപ്പുശാലയില്‍ വെട്ടലും മുറിക്കലും തകൃതി. ഇന്നു ശനിയാഴ്‌ചയാണല്ലോ, പിന്നെന്താ ഇന്നു വെട്ട്‌? നാളെ വല്ല വിശേഷദിവസവുമാണോ അല്ലല്ലോ? സംശയത്തെ ഉള്ളിലൊതുക്കി ഞാന്‍ ഞാന്‍ വലത്തേക്കുള്ള വഴി തിരിഞ്ഞ്‌ എന്റെ സ്വന്തം മണ്ണിലേക്കു നടന്നു. അപ്പോള്‍ പ്ലാസ്റ്റിക്‌ കവറുകള്‍ തൂക്കിയിട്ട ആ കൊടിയില്‍(കുരുമുളകു ചെടി) പത്രം ഇരിക്കുന്നു. ഒന്നല്ല രണ്ടെണ്ണം. ഒന്നു വീട്ടിലേക്കുള്ളതായിരിക്കുമെന്നു കരുതി എടുത്തു.&lt;br /&gt;&lt;br /&gt;വീട്ടിലേക്കുള്ള വഴിയില്‍ ഒരിടത്തു മണ്ണിടിഞ്ഞു വീണു കിടന്നിരുന്നു. അതു കോരി മാറ്റാഞ്ഞതിനാല്‍ ആ കൂനയ്‌ക്കു മീതെ പുല്ലു വളര്‍ന്നു. വഴിയുടെ വിശാലതയിലേക്ക്‌ ഏലത്തലപ്പുകള്‍ തലനീട്ടി ചാഞ്ഞു നിന്നു. മരവിപ്പിക്കുന്ന തണുപ്പുള്ള മഞ്ഞിന്‍കണങ്ങള്‍ അവയെ പൊതിഞ്ഞു നിന്നു. ജീന്‍സിന്റെ പോക്കറ്റില്‍ രക്ഷതേടിയിരുന്ന കൈത്തലം അറിയാതെ വന്ന്‌ അവയെ തൊട്ടു. അസുഖകരമായ തണുപ്പ്‌ വിരലുകളെ തുളച്ചുകയറുമ്പോഴും പിറന്നമണ്ണിന്റെ ചൂടുള്ള വാല്‍സല്യം മനസ്സില്‍ നിറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-KxCeVLTDPvI/Ts1JO2gek_I/AAAAAAAAAsc/5qAbMXqQLrI/s1600/IMG_0371.JPG" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" src="http://1.bp.blogspot.com/-KxCeVLTDPvI/Ts1JO2gek_I/AAAAAAAAAsc/5qAbMXqQLrI/s550/IMG_0371.JPG" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-tPeZ17YcCHo/Ts1OzLN394I/AAAAAAAAAso/jAaQPrvUwGg/s1600/IMG_0372.JPG" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" src="http://3.bp.blogspot.com/-tPeZ17YcCHo/Ts1OzLN394I/AAAAAAAAAso/jAaQPrvUwGg/s550/IMG_0372.JPG" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഇലകള്‍ കൊഴിഞ്ഞ കുരങ്ങാട്ടി മരം തലയുയര്‍ത്തി കിഴക്കുനിന്നെങ്ങാനും ഇളംചൂടുള്ള ഒരു സൂര്യകിരണം വരുമെന്നു കാത്തു വിറച്ചു നിന്നു.&lt;br /&gt;&lt;br /&gt;വീട്ടിലെത്തിയപ്പോള്‍ പത്രം നേരത്തെ തന്നെ എടുത്തു കൊണ്ടു വന്നിട്ടുണ്ട്‌. അച്ഛന്‍ താഴേക്കു പോയപ്പോള്‍ ഞാന്‍ കൊണ്ടുവന്നതു തിരികെ കൊടുത്തു വിട്ടു. നേരത്തെ വീട്ടിലെത്തിയതിന്റെ മറുവശം എന്ന നിലയില്‍ തെറ്റിയ ടൈംടേബിളിന്റെ അസ്വാരസ്യം എന്നെ ചൂഴ്‌ന്നു നിന്നു. ഭാഗ്യവശാല്‍ വന്നിറങ്ങിയപ്പോഴത്തെ ചുമ എങ്ങോട്ടെന്നില്ലാതെ പോയ്‌മറഞ്ഞു. പല്ലുതേച്ചു, ഒരു കട്ടന്‍കാപ്പി കുടിച്ചു. സാധാരണ വന്നാലുടനെ കുളി പതിവുള്ളതാണ്‌. ഇന്നതു തോന്നിയില്ല. പത്രം ഒന്നോടിച്ചു നോക്കി. ടി.വി.യില്‍ ഭക്തിഗാനങ്ങള്‍. അല്‍പനേരം ന്യൂസ്‌ ചാനലുകളിലും ഒരോട്ടപ്രദക്ഷിണം നടത്തി. വാര്‍ത്തകളെക്കാള്‍ ചാനലുകളില്‍ നിറയുന്നതു വര്‍ത്തമാനങ്ങളെന്നു കണ്ട്‌ അതും വിട്ടു. കട്ടിലില്‍ പോയി അല്‍പനേരം വെറുതേ കിടന്നു.&lt;br /&gt;&lt;br /&gt;ഉറക്കം പോകുകേം ചെയ്‌തു, ഒപ്പം നല്ല ക്ഷീണവും. അടുക്കളയിലൊന്നു കറങ്ങി. അപ്പം വേകുന്നു. ചൂടു പാറുന്ന അപ്പം ഒന്നൊന്നായി പാത്രത്തിലേക്കു വീഴുന്നു. മൂന്നെണ്ണം പഞ്ചസാര കൂട്ടിത്തിന്നു. അപ്പത്തിന്‌ ഉദ്ദേശിച്ചത്ര മയം ഇല്ല. പിന്നെ വിശക്കുമ്പോള്‍ ഇതിനൊക്കെ എവിടെ സ്ഥാനം? ഒരു സിനിമയും ഇല്ലാത്തപ്പോള്‍ നിലവാരമില്ലാത്ത പടവും സൂപ്പര്‍ഹിറ്റാകുമല്ലോ! മില്‍മയുടെ കവര്‍ പാല്‍ അച്ഛന്‍ കൊണ്ടു വന്നിരുന്നു. ചായയും കുടിച്ചു. തലേന്നത്തെ വിശപ്പു പിന്നെയും ബാക്കി നില്‍ക്കുന്നു. ഇറച്ചി കഷണങ്ങളാകുന്നതേയുള്ളൂ. ഇടക്കാലാശ്വാസം മാത്രം ഇപ്പോള്‍. കുടിശ്ശിഖ തീര്‍ക്കുന്നതു കറി വെന്തിട്ടാവാം എന്നു കരുതി. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-n4FnDzz6RZU/Ts1O51iHxkI/AAAAAAAAAs0/uriznl6uL-k/s1600/IMG_0381.JPG" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" src="http://2.bp.blogspot.com/-n4FnDzz6RZU/Ts1O51iHxkI/AAAAAAAAAs0/uriznl6uL-k/s550/IMG_0381.JPG" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-6nXUT0zRAfw/Ts1O-8e6EOI/AAAAAAAAAtA/1d0yQTQYNtI/s1600/IMG_0384.JPG" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" src="http://1.bp.blogspot.com/-6nXUT0zRAfw/Ts1O-8e6EOI/AAAAAAAAAtA/1d0yQTQYNtI/s550/IMG_0384.JPG" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;മുറ്റത്തിന്റെ ഓരത്ത്‌ ബെന്തി എന്നു വിളിക്കുന്ന പൂക്കള്‍ നിരനിരയായി വിരിഞ്ഞു നില്‍ക്കുന്നു. ഉയരത്തില്‍ കുടചൂടി നില്‍ക്കുന്ന ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഓരോ പ്രകാശദണ്ഡുകള്‍ മുറ്റത്തേക്കും ഏലച്ചെടികള്‍ക്കിടയിലേക്കും ചാഞ്ഞു വീണു.&lt;br /&gt;&lt;br /&gt;ബ്രേക്‌ക്‍ഫാസ്റ്റു കൂടാതെ പന്ത്രണ്ടു മണിയോടെ രണ്ടാംബ്രേക്ക്‌ ഫാസ്റ്റും ആഘോഷമായിത്തന്നെ നടത്തി. ഉച്ചയ്‌ക്ക്‌ സുഖമായൊന്നു കിടന്നുറങ്ങി. ഒരു പകലുറക്കം തന്ന എല്ലാ കണ്‍ഫ്യൂഷനുകളുമായി നാലര കഴിഞ്ഞപ്പോള്‍ പതുക്കെ ഉണര്‍ന്നു. വിശന്നു, നന്നായിട്ട്‌. നേരം തെറ്റിയ ഒരൂണ്‌. ആകെ ഒരു പ്രസരിപ്പില്ലായ്‌മ. കട്ടപ്പനയ്‌ക്കു പോകണമായിരുന്നെന്നും എല്‍.ഐ.സി. പ്രീമിയം അടയ്‌ക്കണമായിരുന്നെന്നും അപ്പോഴാണ്‌ ഓര്‍ത്തത്‌. നാളെ ഞായറാഴ്‌ച - ഒന്നും നടക്കില്ല. എന്നാലും ഉറക്കത്തെ പഴിചാരാന്‍ തോന്നിയില്ല.&lt;br /&gt;&lt;br /&gt;അപ്പോഴേക്കും 11/11/11 എന്ന അപൂര്‍വ്വ ദിനം ചരിത്രമായി മണിക്കൂറുകള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ലോകം മുഴുവന്‍ ഐശ്വര്യാ റായിയുടെ പ്രസവവാര്‍ത്ത കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു. പക്ഷേ ഞങ്ങളും ഇതുപോലെ ഒരു സദ്‌വാര്‍ത്തയ്‌ക്കായി കാത്തിരിക്കുകയാണ്‌. ഓരോ ദിവസം പോകുന്തോറും ആശങ്കയുയരുന്ന മനസ്സോടെ!!&lt;br /&gt;&lt;br /&gt;(തുടരും)&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-7499784224670915855?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/7499784224670915855/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=7499784224670915855' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/7499784224670915855'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/7499784224670915855'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/11/travel-2.html' title='ഒരു യാത്ര കൂടി - രണ്ടാം ഭാഗം'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-GC4UdHC9cuY/Ts1I_INFM4I/AAAAAAAAAsQ/5fc6RuSlxn0/s72-c/IMG_0369.JPG' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-2912761610320496935</id><published>2011-11-16T09:07:00.012+05:30</published><updated>2011-11-18T03:18:41.538+05:30</updated><category scheme='http://www.blogger.com/atom/ns#' term='നൊസ്റ്റാള്‍ജിയ'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='Kattappana'/><category scheme='http://www.blogger.com/atom/ns#' term='Travel'/><title type='text'>ഒരു യാത്ര കൂടി - ഒന്നാം ഭാഗം</title><content type='html'>&lt;span style="font-weight: bold;font-size:130%;" &gt;ഒ&lt;/span&gt;രു പാടു വിവരിച്ച എന്റെ കട്ടപ്പനയാത്രകളുടെ പട്ടികയിലേക്ക്‌ ഒന്നു കൂടി.&lt;br /&gt;&lt;br /&gt;നവംബര്‍ 11 ആം തീയതി വൈകിട്ട്‌ അഞ്ചേമുക്കാലിനു ബാംഗ്ലൂര്‍ ഇലക്‌ട്രോണിക്‌ സിറ്റിയില്‍ നിന്നു വണ്ടി കയറി. ആറേകാല്‍ കഴിഞ്ഞപ്പോള്‍ ഹൊസൂര്‍ ബസ്‌സ്റ്റാന്‍ഡിലെത്തി. നമ്മുടെ സ്ഥിരം വാഹനം മധുര ബസ്‌ അവിടെയുണ്ട്‌. കയറി സ്വസ്ഥമായിരുന്നു. ഏഴിനു മുന്‍പേ വണ്ടി പുറപ്പെടുമ്പോള്‍ ഡിണ്ടിഗലെത്താന്‍ പുലര്‍ച്ചെ രണ്ടരയെങ്കിലും ആവുമെന്നു കണക്കുകൂട്ടി.&lt;br /&gt;&lt;br /&gt;ബസില്‍ ടി.വി. ഇല്ല എന്നത്‌ ഒരളവുവരെ സന്തോഷിപ്പിച്ചെങ്കിലും യാത്ര അല്‍പനേരം കഴിഞ്ഞപ്പോഴേക്കും വിരസമായി. ഒരിക്കലും ബോറടി ഇല്ലാത്ത യാത്രകള്‍ എന്ന സ്വന്തം വാചകം തിരിഞ്ഞു കൊത്തുകയാണോ എന്നു ഭയന്നു. നാലു വര്‍ഷം പ്രായമായ ഫോണിന്റെ ബാറ്ററി പണ്ടേ പോലെ അത്ര സ്ട്രോങ്ങല്ല. പോരാഞ്ഞ്‌ ഇയര്‍ഫോണ്‍ ഒന്നേ കേള്‍ക്കൂ എന്നതിനാല്‍ കുറേനാള്‍ മുന്‍പ്‌ അതുമുപേക്ഷിച്ചു. എട്ടുമണിക്കൂര്‍ വരെ ഒരു മടുപ്പുമില്ലാതെ ആശാന്‍ ഒരു കാലത്ത്‌ തുടര്‍ച്ചയായി എനിക്കു വേണ്ടി പാടിയിട്ടുള്ളതാണ്‌. പ്രോസസ്സിങ്ങിന്‌ ഇന്നും യുവത്വമാണെങ്കിലും ജരാനരകള്‍ അതിനെയും വല്ലാതെ പിടികൂടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഈ മാസം തന്നെ ഒരു എം.പി.3 പ്ലേയര്‍ വാങ്ങണം. മനസ്സിലുള്ള വിഷ്‌ ലിസ്റ്റില്‍ നിന്നും സാംസങ്ങ്‌ ടച്ച്‌ സ്ക്രീന്‍ ഫോണിനെ താഴോട്ടിറക്കിയിട്ട്‌ അവിടെ സോണി വാക്‌മാനെ കുടിയിരുത്തി. ഒന്നൊന്നര മണിക്കൂര്‍ ഉറങ്ങി. ബാക്കി നേരമത്രയും മുന്നിലെ റോഡിലേക്ക്‌ എത്തി നോക്കിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;തൊപ്പൂരില്‍ ബസ്‌ നിര്‍ത്തിയപ്പോള്‍ ബ്രെഡ്‌ കഴിച്ചു. ഒപ്പം കരുതിയിരുന്ന ചിക്കന്‍ പഫ്‌സ്‌ ഹൊസൂരില്‍ വെച്ചു തന്നെ അകത്താക്കിയിരുന്നു. ആവശ്യത്തിനു മാത്രം വെള്ളം മോന്തി. ഇടവേളയ്‌ക്കു ശേഷം പിന്നെയും യാത്ര. സേലം ബൈപാസ്‌ കഴിയുന്നതു വരെ പിന്നെയും റോഡിലേക്കു തന്നെ നോക്കിയിരുന്നു. സൈഡു തരാത്ത ലോറിക്കാരന്മാരെയെല്ലാം ഞാന്‍ മനസ്സില്‍ ചീത്ത പറഞ്ഞു. കിട്ടുന്ന സൈഡിലൂടെ കുതിച്ചുകയറിപ്പായുന്ന ഇന്നൊവകളെയും സ്വിഫ്റ്റുകളെയും വല്ലപ്പോഴും മാത്രം കാണുന്ന മുന്തിയ എസ്‌.യു.വി.കളെയും അസൂയയോടെ നോക്കിയിരുന്നു. സേലം ബൈപാസ്‌ കടന്ന് ഏറെ നീരമായി. എപ്പോഴോ അറിയാതെ ഒരുറക്കം വന്നെന്റെ കണ്ണുകളില്‍ നിഴല്‍ വീഴ്‌ത്തി. തലയ്‌ക്കു മുകളില്‍ കത്തി നില്‍ക്കുന്ന ബസ്സിലെ ഏക സി.എഫ്‌.എല്‍. ലൈറ്റിനെ വെല്ലുവിളിച്ചു ഞാനുറങ്ങി.&lt;br /&gt;&lt;br /&gt;ഇടയ്‌ക്കുണര്‍ന്നോ എന്നു പോലും ഓര്‍മ്മയില്ല. ഒരു ബഹളത്തില്‍ ഞാനുണര്‍ന്നു. ഡിണ്ടിഗല്‍ ബസ്‌സ്റ്റാന്‍ഡിലാണു വണ്ടി ഇപ്പോള്‍. ബാഗുമെടുത്ത്‌ ഞാനുമിറങ്ങി. സമയം പുലര്‍ച്ചെ 1:40. കമ്പത്തിനുള്ള ഒരു എസ്‌.ഇ.ടി.സി. പോകാന്‍ തയ്യാറായി കിടക്കുന്നു. പോകരുത്‌ എന്നു ഡ്രൈവറോട്‌ ആംഗ്യം കാണിച്ച്‌ ബസ്സിനു നേര്‍ക്കു നീങ്ങി. മൂട്ടയുണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ ഒരു സീറ്റിലിരുന്നു. ചെന്നൈയില്‍ നിന്നുള്ള ബസാണ്‌. ടിക്കറ്റെടുത്തു - 65 രൂപ. അല്‍പം കൂടിയോ എന്നൊരു സംശയം. ഇടയ്‌ക്കെല്ലാം അര്‍ദ്ധബോധത്തിലുണര്‍ന്ന ഒരുറക്കം കൂടി. തേനി എത്തിയപ്പോഴേക്കും തണുപ്പു തോന്നി. ബാഗില്‍ നിന്നും ജാക്കറ്റെടുത്തു ധരിച്ചു. ആ ഉറക്കത്തിനവസാനം കമ്പത്ത്‌ ഇറങ്ങുമ്പോള്‍ സമയം നാലേകാല്‍.&lt;br /&gt;&lt;br /&gt;എന്റെ ഒപ്പം ബസിറങ്ങിയവരില്‍ കാഞ്ഞിരപ്പള്ളിക്കുപോകേണ്ട ഒരു അച്ചായനും ഉണ്ടായിരുന്നു. ഇനി കുമളിക്കെപ്പോളാ ബസെന്ന്‌ അയാള്‍ അവിടെ നിന്നവരോടു ചോദിച്ചു. 'എവിടെപ്പോകാനാ?' എന്നു കേട്ടയാളുടെ മറുചോദ്യം. 'കാഞ്ഞിരപ്പള്ളി' എന്നു അച്ചായന്‍(അങ്ങനെയാണു ഞാനും അതറിഞ്ഞത്‌). 'ചങ്ങനാശേരിക്കുള്ള ബസ്സൊരെണ്ണം ഇപ്പോ പോയതേയുള്ളൂ' എന്നയാള്‍. കുമളി വണ്ടി ഇപ്പോ വരും എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. കമ്പംമെട്ട്‌ വഴി ആദ്യ ബസ്‌ ആറുമണിക്കായതു കൊണ്ട്‌ ഞാനും കുമളി ബസിനു കാത്തു. വണ്ടി വന്നു. തണുപ്പൊഴിവാക്കന്‍ ആദ്യനിര സീറ്റിലിരുന്നു. 23 കി.മീ. നീളുന്ന ആ യാത്രയ്‌ക്ക്‌ ടി.എന്‍.എസ്‌.ടി.സി. വാങ്ങിയത്‌ 8 രൂപ.&lt;br /&gt;&lt;br /&gt;കൃത്യം 4.55 നു കുമളിയിലെത്തി. ചെക്ക്‌ പോസ്റ്റിനിപ്പുറം നിന്ന് രാവിലത്തെ ടെന്‍ഷനെല്ലാം ഒന്നൊഴുക്കി വിട്ടിട്ട്‌ സ്റ്റാന്‍ഡിലേക്കു നടന്നു. കോട്ടയത്തിനുള്ള ഒരു ആനവണ്ടി സ്റ്റാന്‍ഡില്‍ നിന്നിറങ്ങുന്നു. അനവധി കടകള്‍ സജീവം. ഒരു സ്ട്രോങ്ങ്‌ ചായക്ക്‌ ഓര്‍ഡര്‍ കൊടുത്തപ്പോള്‍ ബാങ്കുവിളി മുഴങ്ങി. കനത്ത മഞ്ഞും കുളിരും. ചെവി മൂടുന്ന ഒരു തൊപ്പിയുണ്ടായിരുന്നെകില്‍ ജോറായേനെ. മേശമേല്‍ നിരത്തി വെച്ചിരിക്കുന്ന ലോട്ടറികള്‍. ശനിയാഴ്‌ച നറുക്കെടുക്കുന്ന 50 രൂ. വിലയുള്ള ഒന്നില്‍ എന്റെ കണ്ണുടക്കി. എങ്ങാനും ലോട്ടറി അടിച്ചില്ലെങ്കിലോ എന്നു ഭയന്ന്‌ ഉള്ളം കയ്യില്‍ ചൂടു പകര്‍ന്ന് ചായ കുടിച്ചു തീര്‍ത്ത്‌ കാശും കൊടുത്തു സ്റ്റാന്‍ഡിനുള്ളിലേക്കു കയറി. കട്ടപ്പന ബോര്‍ഡുവെച്ച മൂന്നു ബസുകള്‍ മൂലയ്‌ക്കു കിടക്കുന്നു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-3oDHcIRdhzc/TsMwfN5EyoI/AAAAAAAAAro/mcMC-F4N10E/s1600/IMG_0365.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://2.bp.blogspot.com/-3oDHcIRdhzc/TsMwfN5EyoI/AAAAAAAAAro/mcMC-F4N10E/s400/IMG_0365.JPG" id="BLOGGER_PHOTO_ID_5675433268280085122" alt="KL 06 D 6226" title="KL 06 D 6226" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ആദ്യം പോകുന്ന 'കളിത്തോഴ'നു കയറി. അഞ്ചേകാലിനു ബസ്‌ പുറപ്പെട്ടു. ഇരുപത്താറു രൂപ കട്ടപ്പനയ്‌ക്കു ചാര്‍ജ്ജ്‌. ജാക്കറ്റിനുള്ളിലേക്കു നൂണ്ടിറങ്ങി സീറ്റില്‍ ചുരുണ്ടു കൂടിയിരുന്നു ഞാനുറങ്ങി. മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റ്‌ പൂര്‍ണ്ണമായും എന്റേതാക്കിക്കൊണ്ട്‌. ആറേകാല്‍ കഴിഞ്ഞപ്പോള്‍ കട്ടപ്പന സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി. തണുപ്പും മഞ്ഞും ഒട്ടും കുറയാതെ ഇവിടെയും.&lt;br /&gt;&lt;br /&gt;അല്‍പം കാത്തു നിന്ന്‌ ഒരോട്ടോ വിളിച്ച്‌ കൊച്ചുതോവാളയിലിറങ്ങി. താഴ്‌വരയാകെ കോടമഞ്ഞ്‌.&lt;br /&gt;&lt;br /&gt;ഇന്നു ഞാന്‍ വളരെ നേരത്തെ വന്നു!! പ്രതീക്ഷിച്ചതിലും ഒന്നര മണിക്കൂര്‍ നേരത്തെ. ബസ്സു കൂലി 236 രൂപ, ഓട്ടോക്കൂലി 40 ഉം. പിന്നെയാണു 35 ആണു നിരക്കെന്നറിഞ്ഞത്‌. സ്വാഗതം രാജേ! സ്കൂളിന്റെ മുന്നിലേക്കു നീണ്ടു കിടക്കുന്ന വഴിയില്‍ ഉറക്കം നടിച്ചു കിടന്ന മഞ്ഞു പറഞ്ഞു. ആ മഞ്ഞിലേക്ക് ഇലക്ട്രിക് ലൈനുകള്‍ അലിഞ്ഞു നിന്നു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-OrpJzLxmzCg/TsV7HjYeEwI/AAAAAAAAAr0/aw9Wx_w0DZw/s1600/IMG_0367.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://4.bp.blogspot.com/-OrpJzLxmzCg/TsV7HjYeEwI/AAAAAAAAAr0/aw9Wx_w0DZw/s400/IMG_0367.JPG" alt="" id="BLOGGER_PHOTO_ID_5676078275057554178" title="Road towards St. Joseph's UPS" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span style="font-size:85%;"&gt;സ്കൂളിന്റെ മുന്നിലേക്കു നീണ്ടു കിടക്കുന്ന വഴി&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-F92jKTKo0G0/TsV7UoETV5I/AAAAAAAAAsA/Sa8lR0OFmpg/s1600/IMG_0368.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://1.bp.blogspot.com/-F92jKTKo0G0/TsV7UoETV5I/AAAAAAAAAsA/Sa8lR0OFmpg/s400/IMG_0368.JPG" alt="" id="BLOGGER_PHOTO_ID_5676078499653441426" title="Those yellow flowers" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span style="font-size:85%;"&gt;കയ്‌പന്‍ പൂക്കള്‍&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;ഓരത്ത്‌ കയ്‌പന്‍ പൂക്കള്‍ ഹിമകണം ചൂടി കുളിര്‍ന്നു നിന്നു.&lt;br /&gt;&lt;br /&gt;(ഒരെപ്പിസോഡ്‌ കൂടി ഉണ്ട്‌)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-2912761610320496935?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/2912761610320496935/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=2912761610320496935' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/2912761610320496935'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/2912761610320496935'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/11/blog-post.html' title='ഒരു യാത്ര കൂടി - ഒന്നാം ഭാഗം'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-3oDHcIRdhzc/TsMwfN5EyoI/AAAAAAAAAro/mcMC-F4N10E/s72-c/IMG_0365.JPG' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-3768651040725737473</id><published>2011-11-11T01:38:00.004+05:30</published><updated>2011-11-11T01:44:58.961+05:30</updated><category scheme='http://www.blogger.com/atom/ns#' term='social'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='politics'/><title type='text'>ഉപതെരഞ്ഞെടുപ്പും ചില അപായമണികളും</title><content type='html'>&lt;b&gt;ഇ&lt;/b&gt;ടിവെട്ടിയവനെ കടിക്കാന്‍ പാമ്പു പത്തിവിരിച്ചു നില്‍ക്കുന്നു എന്നു പറഞ്ഞതു പോലെയാണു കേരളത്തിലെ ഭരണ മുന്നണിയിലെ അവസ്ഥ. കടിക്കുമോ, കടിച്ചാല്‍ വിഷം കേറുമോ, കേറിയാല്‍ ആളു തീരുമോ എന്നതൊക്കെ പിന്നത്തെ കാര്യം. ആര്‍ക്കും തെറ്റു പറയാനില്ലാതിരുന്ന പ്രഗല്‍ഭനായ ഒരു നേതാവാണ്‌ നിനച്ചിരിക്കാതെ രംഗമൊഴിഞ്ഞത്‌. പറയാനിത്തിരി ഭൂരിപക്ഷവും പാളയത്തില്‍ത്തന്നെ പന്തം കൊളുത്തിപ്പടയുമുള്ള യു.ഡി.എഫ്‌. അധികാരത്തില്‍ വന്നപ്പോഴേ ഒരു മുഴം മുന്‍പേയെറിയാന്‍ പാങ്ങുള്ള നാട്ടുകാരും പിന്നെ ചില ദോഷൈകദൃക്കുകളും അന്നേ പറഞ്ഞു, യെവനെങ്കിലും ഒരുത്തന്‍ അലമ്പിയാല്‍ ഈ കബഡി കളി കൈവിട്ടു പോകുമെന്ന്‌. സംഭവിച്ചതു വിധിയുടെ വിളയാട്ടമാണെങ്കിലും 'ഭരണത്തിലാ' എന്നു നെഗളിക്കുന്ന സകല മലയാളിമക്കളുടേം നട്ടെല്ലിലൂടെ മുകളിലേക്ക്‌ അല്‍പാല്‍പമായി ഒരു തരിപ്പ്‌ ഇപ്പോ കേറുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;Count the chicken before they hatch&lt;/span&gt;&lt;br /&gt;പണ്ടൊരു ഉപതെരുഞ്ഞെടുപ്പിനു മുന്നേ ഒരാളെ വൈദ്യുതിമന്ത്രിയാക്കി വാഴിച്ചു. കയ്യിലിരിപ്പും തലേവരയും നന്നായിരുന്നെകില്‍ ചെറുപ്രായത്തിലേ മുഖ്യമന്ത്രി ആകേണ്ടവനായിരുന്നു. ഇതെഴുതുന്ന ഞമ്മള് മന്ത്രീം നേതാവും ഒന്നും ആയിട്ടില്ല, അങ്ങനെ പലരും ആയതായി കേട്ടിട്ടുണ്ട്‌. കാരണം ഭഗവാന്‍ കഴിഞ്ഞാല്‍ പിന്നെയുള്ള ആശ്രിതവല്‍സലന്‍ ആയിരുന്നു തലയ്‌ക്കല്‍. ഉപതെരഞ്ഞെടുപ്പില്‍ പൊട്ടി, മന്ത്രി ത്രിവര്‍ണ്ണബോര്‍ഡര്‍ ഉള്ള ടവ്വല്‍ വിരിച്ച കസേരയില്‍ നിന്നെഴുന്നേറ്റ്‌ ഇടത്തോട്ടും വലത്തോട്ടും ഒന്നു നോക്കി ആസനത്തിലെ പൊടീം തട്ടി എനിക്കൊന്നും പറ്റീല്ലേയ്‌ എന്നും പറഞ്ഞൊരു പോക്കും പോയി.&lt;br /&gt;&lt;br /&gt;ഇപ്പോ ലവരും ലതാ പറയുന്നത്‌. എം.എല്‍.എ. ആകുമോ ഇല്ലയോ.. ഏഹേ! അതൊക്കെ പിന്നത്തെ കാര്യം, ദേ, ഈ നിക്കുന്ന പയ്യനെ ആദ്യമങ്ങു മന്ത്രിയാക്കു മാഷമ്മാരേ! ഇരുത്തം വന്ന ചില കാരണവന്മാരു പറഞ്ഞു, അതങ്ങു പള്ളീപ്പോയി പറഞ്ഞാ മതി, ആദ്യം അങ്കം ജയിച്ചു വാ. എന്നിട്ടാകാം മന്ത്രിപ്പണി എന്ന്‌. നിലവില്‍ പൂവന്‍ കൊത്തിയ മുട്ട റെഡി. ഇനി അടവെച്ചു വിരിയിക്കണം. എന്നിട്ടാവാം കോയിക്കുഞ്ഞുങ്ങളെ എണ്ണുന്നതും ബിരിയാണി ബെയ്‌ക്കുന്നതും.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍&lt;/span&gt;&lt;br /&gt;നാട്ടില്‍ ബസില്‍ യാത്ര ചെയ്യുന്നതു പോലെയാ. സ്റ്റാന്‍ഡിംഗ്‌ യാത്രക്കാര്‍ ഒത്തിരിയുള്ള ബസാണ്‌. എല്ലാര്‍ക്കും ഒരു സീറ്റുകിട്ടിയാല്‍ ഒന്നിരിക്കാമെന്ന ആഗ്രഹവും കലശലായുണ്ട്‌. ആരെങ്കിലും ഒന്നെഴുന്നേറ്റാല്‍ നാലഞ്ചു പേര്‍ ഇടിച്ചു വരും ആ സീറ്റു കയ്യടക്കാന്‍. അതിപ്പോ കണ്ടക്‌ടറുടെ സീറ്റാണോ, വികലാംഗന്റെയാണൊ, വൃദ്ധന്റെയാണോ, സ്‌ത്രീകളുടെയാണോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. എനിക്കിരിക്കണം എന്ന ത്വര ഉണ്ടെങ്കില്‍ എല്ലാത്തിനും ന്യായമായി. ഇവിടേം ചിലര്‍ മണത്തും തക്കം പാര്‍ത്തും വന്നു. അതേലിപ്പോ ആരും ഇരിക്കണ്ട എന്നു കണ്ടക്‌ടര്‍ പറഞ്ഞു, ഡ്രൈവര്‍ ഒരു വിധം വണ്ടി തള്ളിത്തള്ളി കൊണ്ടുപോകുന്നു. അതിവേഗം, ബഹുദൂരം.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;പൂവാലശല്യം, വാക്കേറ്റം, കുത്തിനുപിടി ഇത്യാദി അതിക്രമങ്ങള്‍&lt;/span&gt;&lt;br /&gt;ബസ്സില്‍ മാത്രമല്ല, സ്റ്റാന്‍ഡിലും സ്റ്റോപ്പിലും റൂട്ടിലുമെല്ലാം ഇതു തന്നെയേ കേള്‍ക്കാനുള്ളൂ. എഞ്ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിയെ വാഴിക്കല്‍, വീഴിക്കല്‍ തുടര്‍ന്ന്‌ പൊലീസിന്റെ തലയില്‍‌ കലം തല്ലിപ്പൊട്ടിക്കല്‍, കെ.എസ്‌.ആര്‍.ടി.സി. ബസ്സിന്റെ ചില്ലിന്റെ ബലം പരീക്ഷിക്കല്‍, പി.ഡബ്ലിയു.ഡി. സ്‌പോണ്‍സേഡ്‌ ഷോട്‌ പുട്ട്‌ യൂസിങ് മെറ്റല്‍ എന്നീ പതിവു കലാപരിപാടികള്‍. ഒരു കാക്കിപ്പിള്ള നാലു പടക്കം പൊട്ടിച്ചു. പിന്നെയുള്ളതു ചീറ്റിപ്പോയില്ലാരുന്നെങ്കില്‍... അടുത്ത ഇരുപത്തഞ്ചു വര്‍ഷത്തേക്കുള്ള ധീരരക്‌തസാക്ഷികള്‍ വെടിയുണ്ടയോടു കൂടിയത്‌ നാല്‌. എന്നാപ്പിന്നെ കുഞ്ഞൂഞ്ഞിന്‌ പുതുപ്പള്ളീല്‍ പോയി വല്ല റബ്ബര്‍ ഷീറ്റും ഉണക്കി വിറ്റു ജീവിക്കാമായിരുന്നു.&lt;br /&gt;&lt;br /&gt;പിറ്റേന്ന്‌ സഭയില്‍ ചോരപുരണ്ട മുണ്ടുകാണിക്കല്‍, ഇപ്പുറത്തൂന്നൊരാള്‍ മുണ്ടു പൊക്കിക്കാണിക്കല്‍. ഒറ്റ വാക്യത്തില്‍പ്പറഞ്ഞാല്‍ എഴുപതു പേരുടെ ഒരു കൂട്ടത്തെ വേറെ എഴുപതു പേര്‍ വാക്കുകള്‍ കൊണ്ട്‌ പരസ്പരം ആക്രമിക്കുന്നു. ആവേശം മൂത്തു നടുത്തളത്തിലിറങ്ങുന്നു. സ്പീക്കറെ ഭയങ്കര ഇഷ്‌ടമായതു കൊണ്ട്‌ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍ പോവ്വാരുന്നു. വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ ഇടയ്‌ക്കു കേറി. ആ കൊച്ചിനതിന്റെ വല്ല കാര്യോമൊണ്ടോ? കാണാവതല്ലിത്തൊഴിലെന്നകാണ്ഡേ.... ക്യാമറ കണ്‍ ചിമ്മി. കൊച്ച്‌ ആദ്യം പിടിച്ചു നിന്നു, പിന്നെ സംഭവത്തിന്റെ രാഷ്‌ട്രീയമാനം കണ്ടിട്ടോ എന്തോ പെട്ടെന്നങ്ങവശയായി. രഹസ്യമായും പരസ്യമായും ടേപ്പ്‌ തിരിച്ചും മറിച്ചും നോക്കിയിട്ടും ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വീഡിയോയില്‍ തെളിഞ്ഞില്ല. പുറത്തു നിന്നാരോ മുദ്രാവാക്യം വിളിച്ചു: അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍... പതറാത്ത ആ പാരമ്പര്യം ചാനല്‍ ക്യാമറകളുടെ മുന്നില്‍ വലിയവായില്‍ കരഞ്ഞുകൂവി.&lt;br /&gt;&lt;br /&gt;ഇച്ചിരെ കഴിഞ്ഞപ്പോള്‍ എം.എല്‍.എ.യുടെ കാറിനു കൈ കാണിച്ചാല്‍, ആ നമ്പരൊന്നു കുറിച്ചെടുത്താല്‍ എന്താവും ഗതിയെന്നു ചില പൊലീസുകാര്‍ക്കും മനസ്സിലായി.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;വാളകത്തുനിന്നൊരു ഇടിവാള്‍&lt;/span&gt;&lt;br /&gt;വാളകത്ത്‌ ഒരു കക്ഷി വാളുവെച്ചു കിടക്കുന്നു എന്നാണ്‌ ആദ്യം കേട്ടത്‌. അല്ലെന്നു മനസ്സിലായത്‌ അടുത്തു ചെന്നു നോക്കിയപ്പളാ. പ്രദേശത്തെ മാടമ്പിയുടെ കുടിയാനാണു കക്ഷി എന്നും ലവരു തമ്മില്‍ അത്ര രസത്തിലല്ലെന്നും അറിഞ്ഞതോടെ കക്ഷീടെ ചോര ചെങ്കൊടിയുടെ നിറത്തോടു സാഹോദര്യം പൂകി. മനുഷ്യശരീരത്തിലെ വളരെ ഗോപ്യമായ ഭാഗങ്ങള്‍ വരെ മെഡിക്കല്‍ സയന്‍സിനെ വെല്ലുവിളിക്കുന്ന വിധം ജഗപൊകയായി എന്നു കേട്ടു. ആരാ, എന്തിനാ, എപ്പോഴാ ചെയ്‌തെ എന്നതിന്‌ നാലു സെറ്റോളം കഥകള്‍ നമ്മുടെ ഇര പറഞ്ഞു. പെണ്‍പിള്ളേര്‍ അക്കുകളിക്കുന്നതു പോലെ ഇര കളം മാറിച്ചാടുന്നതു കണ്ട പ്രതിപക്ഷം ഇരയെ കൈവിട്ടു. പകരം അതിലെ ക്രൈമില്‍ മാത്രം താല്‍പര്യപ്പെട്ടു. പ്ലേ സേഫ്‌. അന്നാട്ടില്‍ വെള്ള ആള്‍ടോ കാര്‍ ഉള്ളവന്മാരെല്ലാം വിവരമറിഞ്ഞു. ഇനിയൊരിക്കല്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ അങ്ങേര്‌ 'എനിക്കു പരാതി ഇല്ല' എന്നു പറഞ്ഞാലും 'സംഭവം ഒതുക്കി' എന്നു പറയാന്‍ പ്രതിപക്ഷത്തിനു സ്കോപ്‌ ഉണ്ട്‌. മിക്കവാറും അതു തന്നെ സംഭവിക്കും എന്നാണ്‌ ഈയുള്ളവനു തോന്നുന്നത്‌. പാതിരാത്രീല്‍ എവിടെപ്പോയതാ സാറേ എന്ന ചോദ്യത്തിനു കൊള്ളാവുന്ന ഒരുത്തരം ഇപ്പോഴും സാറു തപ്പുന്നുണ്ടെന്നാ കേട്ടത്‌.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;പിള്ളാച്ചനും തടവും മൊബൈലും&lt;/span&gt;&lt;br /&gt;ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ സ്വാറി, ഹോസ്പിറ്റലില്‍ കിടപ്പ്‌. തടവെന്നാണു പറച്ചില്‍. മൊബൈലില്‍ ആരാന്നറിയാതെ വന്ന ഒരു കാള്‍ എടുത്തു പോയി. മറുപടി പറഞ്ഞാല്‍ ശരിയാകില്ലെന്നു പറഞ്ഞും പോയി. ‘പ്രതികരിക്കുന്നില്ല’ എന്നതാണ്‌ ഏറ്റവും നല്ല പ്രതികരണം എന്നു കണ്ട റിപ്പോര്‍ട്ടര്‍ അതു വാര്‍ത്ത, വീണ്ടും സ്വാറി, വിവാദം ആക്കി. മറ്റു ചില ജയിലുകളില്‍ തടവുകാരുടെ അടിവസ്‌ത്രത്തിനകത്തു നിന്നും സിം കാര്‍ഡും, ചാര്‍ജ്ജറും, ബാറ്ററീം ഒക്കെ പൊക്കിയതും ഈ നാട്ടില്‍ത്തന്നെ. ഇനി ജയിലിലെ ജാമര്‍ തകര്‍ത്തതും പിള്ളേച്ചനാണെന്നു വരുമോ? എന്തായാലും കേരളപ്പിറവിക്കു "കേരളം കേരളം" എന്ന പാട്ടും പാടി പിള്ള എറങ്ങി ഒരു പോക്കങ്ങു പോയി. അച്ചുമാമനു വീണ്ടും തലവേദന.&lt;br /&gt;&lt;br /&gt;ഒരു മാപ്പു പറച്ചില്‍ മല്‍സരം കൂടി നടന്നു ഇതിനിടെ. ഖേദപ്രകടനവും വിഷമമുണ്ടാവലും തമ്മില്‍ എന്തു വ്യത്യാസമെന്നു കഴിഞ്ഞ നിയമസഭാസമ്മേളനം പഠിപ്പിച്ചു തന്നു. നടന്‍മന്ത്രി വിളിച്ച വിശേഷണം കേട്ട അച്ചുമാമന്റെ വരെ ചെവി പുളിച്ചുകാണണം. ലവനും മാപ്പുപറഞ്ഞു. പി.സി. ജോര്‍ജ്ജിനു മാപ്പ്‌ പറയാന്‍ കാരണം എത്രവേണം?&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;പലവക&lt;/span&gt;&lt;br /&gt;പറയാനാണെങ്കില്‍ ഒരു പാടുണ്ട്‌. പോക്കറ്റടിച്ചെന്നും പറഞ്ഞ്‌ ഒരുത്തന്നെ പൊലീസുകാരന്‍ തന്നെ തല്ലിക്കൊന്നു. ചെലവു കാശു തരാമെന്നു പറഞ്ഞാലും അപകടത്തില്‍ പെട്ടു കിടക്കുന്നവന്റെ പടമെടുക്കനല്ലാതെ മലയാളി അവനെ ആസ്‌പത്രീലോട്ടെടുക്കില്ല. ഓരോ താലൂക്കിലും പെണ്‍വാണിഭവും പീഡനവും. 'ഉരുപ്പടി ഏതാ?' എന്നു ചോദിച്ചാല്‍ 'എന്റെ മകളാ' എന്ന മറുപടികേട്ടു ഞെട്ടുന്ന കേരളം. ആദ്യം ഞാന്‍ സെഞ്ചുറി അടിക്കും എന്ന വിഷയത്തില്‍ ഇന്ധനവിലയും സച്ചിനും മല്‍സരം(സച്ചിന്‍ പ്രതീക്ഷ കൈവിട്ടു). അന്‍പതു രൂപയ്ക്കു പച്ചക്കറി വാങ്ങിച്ചാല്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ഇട്ടോണ്ട്‌ പോകാം എന്നൊരു സൗകര്യമായി. നഗരങ്ങള്‍ മാലിന്യത്താല്‍ വീര്‍പ്പു മുട്ടുന്നു. ശബരിമല സീസണ്‍ തുടങ്ങാറായിട്ടും പുതുതായി ഇറക്കുമെന്നു കേട്ട 500 ബസുകള്‍ ഇങ്ങു കണ്ടില്ല. പി.സി. ജോര്‍ജ്ജിനിട്ട്‌ വിപ്പ്‌ പ്രയോഗിച്ച്‌ സഭേലെ കസേരയില്‍ കൊണ്ടെയിരുത്താന്‍ ആരുമില്ല.&lt;br /&gt;&lt;br /&gt;അച്ചുമാമനും കൂട്ടരും അര്‍മ്മാദിക്കൂ, അടിച്ചു കസറൂ.&lt;br /&gt;&lt;br /&gt;എനിക്കിനി പ്രതീക്ഷ ഇടതിലും വലതിലുമല്ല. കാവിയിലുമല്ല. ഇനി കേരളത്തെ ഒരു ചരടില്‍ കോര്‍ത്തിണക്കി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പാതയില്‍ നടത്താന്‍ ഒരാള്‍ക്കേ കഴിയൂ... അവന്‍ വരുന്നു, വന്നു... ഇതാ.... സന്തോഷ്‌ പണ്ഡിറ്റ്‌.... ഡും..ഡും..ഡുണ്ടുഡുണ്ടുഡുണ്ടു...ഡും!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-3768651040725737473?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/3768651040725737473/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=3768651040725737473' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/3768651040725737473'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/3768651040725737473'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/11/satire.html' title='ഉപതെരഞ്ഞെടുപ്പും ചില അപായമണികളും'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-3444445504639884452</id><published>2011-11-06T23:48:00.005+05:30</published><updated>2011-11-06T23:59:56.981+05:30</updated><category scheme='http://www.blogger.com/atom/ns#' term='നൊസ്റ്റാള്‍ജിയ'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='ഞാനെന്തായിങ്ങനെ'/><category scheme='http://www.blogger.com/atom/ns#' term='life'/><title type='text'>അര്‍ത്ഥം തേടുന്ന പ്രയാണം - 3</title><content type='html'>&lt;b&gt;തൊ&lt;/b&gt;ടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ കട്ടപ്പന ടൗണിലെ ഇടശ്ശേരി ജങ്ങ്‌ഷനില്‍ നിന്ന്‌ ഇടത്തേക്കു തിരിയുന്ന വഴി. ഇടശ്ശേരി കോവിലകം എന്നു കുറേ വര്‍ഷം മുന്‍പു വരെ ഞങ്ങളുടെ സൗഹൃദക്കൂട്ടം പരാമര്‍ശിച്ചിരുന്ന ഇടശ്ശേരി റിസോര്‍ട്‌സ്‌ എന്ന ബാര്‍ ഹോട്ടലാണ്‌ ഈ കവലയുടെ പേരിനു നിദാനം. അവിടെ നിന്നും ഇരുനൂറു മീറ്റര്‍ മാറിയാല്‍ കയറ്റം തുടങ്ങുന്നിടത്ത്‌ സാഗരാ തീയേറ്റര്‍. ഈ കയറ്റത്തിന്റെ ഉച്ചിയില്‍ കയറിയെത്തുപോള്‍ നീ കണ്ടതൊന്നും കയറ്റമല്ല കുഞ്ഞേ എന്നു നമ്മളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ കരിമ്പാറ നിറത്തില്‍ വലതുവശത്ത്‌ കട്ടപ്പന കുരിശുമല.&lt;br /&gt;&lt;br /&gt;പിന്നെ ഒരു കുഞ്ഞിറക്കം. വലതു ഭാഗത്ത്‌ കൃപാലയ എന്നറിയപ്പെടുന്ന പള്ളി. വടക്കു പടിഞ്ഞാറു ദിശയിലേക്കു തുറക്കുന്ന വിശാലമായ ആകാശം. കുരിശുമലയുടെ മറവില്‍ നിന്നും ആനകുത്തി മേട്‌ ആരംഭിക്കുന്നു, അതു ദൈവം കെട്ടിയകോട്ട പോലെ കിഴക്കോട്ടു വളഞ്ഞ്‌, 'പൂവേഴ്‌സ്‌ മൗണ്ട്‌'(Poor's Mount) എന്നറിയപ്പെടുന്ന പ്രദേശമായി പടിഞ്ഞാറേക്കൊടിഞ്ഞ്‌ വലിയതോവാള-മന്നാക്കുടി ഭാഗത്തേക്കിറങ്ങി നില്‍ക്കുന്നു. അവിടെ നിന്നു നോക്കിയാല്‍ മലമുകളിലെ അമ്പലത്തിന്റെ ഒരു ഭാഗം കാണാം. വൃശ്ചികരാവുകളില്‍ താഴ്‌വരയിലേക്കും ഇക്കരെ മലകളിലേക്കും ഭജനഗീതങ്ങളും ശരണംവിളികളും കുളിരുള്ള കാറ്റിനൊപ്പം ഇങ്ങു പറന്നുവരും. ഇപ്പുറം നമ്മള്‍ നില്‍ക്കുന്നിടത്തു തുടങ്ങുന്ന ശൃംഗം എതാണ്ടു പടിഞ്ഞാറുദിശയിലേക്ക്‌ അതേ ഉയരത്തില്‍ നീണ്ട്‌ വലിയപാറ, പുഞ്ചിരിക്കവല എന്നൊക്കെ അറിയപ്പെട്ട്‌ കൊച്ചുതോവാള ഗ്രാമത്തിന്റെ വടക്കേപ്പുറത്ത്‌ അലിഞ്ഞു തീരുന്നു. തെക്കുനിന്നു പുറപ്പെട്ട്‌ കിഴക്കു ചുറ്റി വടക്കുപടിഞ്ഞാറു തീരുന്ന ആദ്യത്തെ മലനിരയും പിന്നെ ഇതും ചേരുമ്പോള്‍ താഴ്‌വര, കൊച്ചുതോവാള ഗ്രാമം പ്ലാവില കോട്ടിവെച്ചതു പോലെ ഒരു പ്രദേശമാകുന്നു. റോഡ്‌ എസ്‌.എന്‍. കവലയിലെത്തുന്നു. ഗുരുദേവക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. വലത്തേക്കു തുടരുന്ന പ്രധാനറോഡിലൂടെ ഇറക്കവും നീളുന്നു. പിന്നീടുള്ള കാല്‍ കി.മീ. ദൂരം നിരപ്പ്‌. അടുത്തു കാണുന്ന കവലയ്‌ക്ക്‌ അതിനാല്‍ നിരപ്പേല്‍കട എന്നു പേര്‌.&lt;br /&gt;&lt;br /&gt;ഇവിടം കഴിഞ്ഞാല്‍ കുപ്രസിദ്ധമായ കൊച്ചുതോവാള ഇറക്കം(കയറ്റം) ആരംഭിക്കുന്നു. ഒരു കിലോമീറ്ററിലധികം നീളുന്ന ഈ ഭാഗത്ത്‌ മുക്കാലും കുത്തനെയുള്ള ചെരിവാണ്‌. നാട്ടുകാര്‍ ഒരുപാട്‌ മുറവിളി കൂട്ടിയിട്ടും പണ്ടുകാലങ്ങളില്‍ കരുത്തിന്റെ ഗര്‍ജ്ജനം മുഴക്കിയ ലെയ്‌ലാന്‍ഡ്‌ ബസ്സുകള്‍ ഈ കയറ്റത്തെ വല്ലാതെ ഭയപ്പെട്ടിരുന്നതിനാല്‍ ഈ റൂട്ടില്‍ ബസ്‌ സര്‍വ്വീസുകള്‍ അല്‍പായുസ്സുകളായി. 99-2000 കാലയളവില്‍ റോഡ്‌ വീതികൂട്ടി വികസിപ്പിച്ചതിന്റെ ഭാഗമായി കയറ്റം തുടങ്ങുന്ന ഭാഗം മണ്ണിട്ടുയര്‍ത്തി കുത്തനെയുള്ള തുടക്കം പരമാവധി ചെരിച്ചെടുത്തു. ഇപ്പോള്‍ കയറ്റം തുടങ്ങുമ്പോഴത്തെ പഴയ ആ ചക്രശ്വാസം വലി ഇല്ല. അതുകൊണ്ടു തന്നെ അത്യാവശ്യം ബസ്സുകളും ഉണ്ട്‌.&lt;br /&gt;&lt;br /&gt;പിന്നെയും അത്ര വലുതല്ലെങ്കിലും ഇറക്കം തന്നെ. അങ്ങനെ വരുമ്പോഴുള്ള അടുത്ത സ്റ്റോപ്പാണ്‌ അത്തിക്കയം. റോഡ്‌ വീതികൂട്ടിപ്പണിയുന്നതിനു മുന്‍പ്‌ ഭയങ്കരന്‍ ഒരു അത്തിമരം അവിടെ ഉണ്ടായിരുന്നു. പലപ്പോഴും നിറയെ കുലകുലയായി കായ്ച്ചു കിടക്കുന്ന ആ പഴങ്ങള്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്‌. വികസനത്തിന്റെ മഴു വീണ്‌ ആ മരം ഓര്‍മ്മയായി. ഒരു കട പോലും ഇല്ലാത്ത ആ സ്റ്റോപ്പിന്‌ അത്തിക്കയം എന്നു പേരു വീണെങ്കിലും ഇപ്പോളാരെങ്കിലും ആ പേര്‌ ഉപയോഗിക്കുന്നുണ്ടോ എന്നറിഞ്ഞുകൂടാ.&lt;br /&gt;&lt;br /&gt;പിന്നെ ഒരു പത്തു മിനിറ്റു നടക്കാനുള്ള ദൂരം കൂടി. കൊച്ചുതോവാള 'സിറ്റി' ആയി. സ്ഥലനാമങ്ങളെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ തോവാള എന്നാല്‍ മലകള്‍ക്കിടയിലുള്ള പ്രദേശം എന്നര്‍ഥം കണ്ടു. അക്ഷരംപ്രതി ശരിയാണ്‌ കൊച്ചുതോവാളയും പിന്നെ വലിയതോവാളയും. പൂക്കള്‍ക്കു പ്രസിദ്ധമായ കന്യാകുമാരിയിലെ തോവാള കഴിഞ്ഞാല്‍ പിന്നെ ഇതാണ്‌ കേട്ടിട്ടുള്ള തോവാളകള്‍. അവിടെവന്ന് തോവാള എന്നു മാത്രം പറഞ്ഞാല്‍ വലിയതോവാള എന്നര്‍ഥം. കൊച്ചുതോവാളയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ മുഴുവനും പറയണം. ആദ്യം കാണുന്നതു പള്ളിയാണ്‌, വലതു വശത്ത്‌ പടിഞ്ഞാറു ദര്‍ശനമായി യൗസേപ്പിതാവിന്റെ പേരിലുള്ള പള്ളി. പിന്നെ ചായക്കടകളും പലചരക്കുകടയും റേഷന്‍ കടയും തപാലാപ്പീസും വായനശാലയുമൊക്കെയുള്ള സിറ്റി. പ്രമാണങ്ങളില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ കട്ടപ്പന വില്ലേജില്‍(പഞ്ചായത്തും അതു തന്നെ) കൊച്ചുതോവാള കര എന്നും എഴുത്തുകുത്തുകളില്‍ 685510 എന്ന ബ്രാഞ്ച്‌ ഓഫീസ്‌ പിന്‍ നമ്പരാലും എഴുതപ്പെടുന്നയിടം. വലത്തേക്കു റോഡിന്റെ ഒരു കൈവഴി തിരിഞ്ഞ്‌ സ്‌കൂളിന്റെ ഓരത്തുകൂടി പലവഴി പിരിയുന്നു. ഞാന്‍ ആ വഴിക്കു തിരിയുന്നു. ടൗണില്‍ നിന്നും കറങ്ങിത്തുടങ്ങിയ ഓഡോമീറ്റര്‍ നാലു കി.മീ. കുറിക്കുന്നതിനു മുന്‍പേ.&lt;br /&gt;&lt;br /&gt;പ്രധാനവഴി ഉപ്പുകണ്ടം വഴി ഇരട്ടയാറിനും വലിയതോവാള, എഴുകുംവയല്‍, കവുന്തി, ചേമ്പളം, കല്ലാര്‍ വഴി നെടുംകണ്ടത്തിനും നീളുന്നു.&lt;br /&gt;&lt;br /&gt;*****&lt;br /&gt;&lt;br /&gt;തിരികെ വിളിക്കുന്നുണ്ടവള്‍. എന്നും എപ്പോഴും പരിഭവമാണ്‌. എനിക്കതറിയാം. ഞാന്‍ അവളുടെ അരികിലേക്കു ചെല്ലണം പോലും. എപ്പോളെന്നു ചോദിച്ചാല്‍ കുപ്പിവളകളണിഞ്ഞ കൈകള്‍ നീട്ടി ഇപ്പോ എന്നു പറഞ്ഞുകളയും കുസൃതിക്കാരി. പരാതി ഒന്നും പറയാറില്ലെങ്കിലും എനിക്കറിയാം ആ മനസ്സ്‌. എന്നെ എത്ര മാത്രം കൊതിക്കുന്നുണ്ടെന്ന്‌. അവള്‍ക്കുമറിയാം, എനിക്കവളെ പിരിയാനാവില്ലെന്ന്‌. എന്റെ മനസ്സെപ്പോഴും അവളോട്‌ ചേര്‍ന്നാണിരിക്കുന്നതെന്ന്‌. ഒരു പക്ഷേ, അവള്‍ പരാതി പറയാത്തതിന്റെ കാരണവും അതാവാം. എവിടെപ്പോകാന്‍, എന്നായാലും ഇങ്ങോട്ടു തന്നെ വരാനുള്ളതല്ലേ എന്നൊരു കുഞ്ഞഹങ്കാരം. പിരിഞ്ഞു കഴിഞ്ഞപ്പോള്‍, കാലം കുറെ കടന്നപ്പോഴാണ്‌ ആ ഇഴയടുപ്പം തെളിഞ്ഞത്‌. എന്റെ സന്തോഷത്തിലും സങ്കടത്തിലും അഭിമാനത്തിലും ജാള്യതകളിലുമെല്ലാം മൂകസാക്ഷിയായവള്‍. ആടിയും പാടിയും കൂട്ടുചേര്‍ന്നു കളിച്ചും അമ്മയും തോഴിയുമായവള്‍, ചിലപ്പോഴെല്ലാം എന്നെ വേദനിപ്പിച്ചവള്‍. എന്റെ ഗ്രാമമേ, നിന്നെ ഞാന്‍ എങ്ങനെ സ്നേഹിക്കാതിരിക്കും?&lt;br /&gt;&lt;br /&gt;വിടുവായന്‍ തവളകള്‍ കരയാന്‍ നടവരമ്പില്ലാത്ത, പാടവും പുഴയുമില്ലാത്ത, അമ്പലവും അരയാല്‍ത്തറയുമില്ലാത്ത ഒരു ഗ്രാമം. അവിടെ ഞങ്ങള്‍ ഉള്ളവയെ ഇല്ലാത്തതിനു പകരം വെച്ചു. ഏതു വേണമെന്നു പറഞ്ഞാല്‍ അതു വിളയിച്ചു തരുന്ന സുഗന്ധവിളത്തോട്ടങ്ങളുണ്ടാക്കി. സ്വന്തം പുരയിടത്തിലെ കാപ്പിക്കുരു കൊണ്ട്‌ കട്ടനുണ്ടാക്കി കുടിക്കുന്നു. കാഡ്ബറി കമ്പനിക്ക്‌ ക്വിന്റലുകണക്കിനു കൊക്കോ വാരാന്ത്യങ്ങളില്‍ നല്‍കി. മാലോകര്‍ക്കു മുറുക്കാന്‍ അടയ്‌ക്കാ(പാക്ക്‌) ചാക്കുകണക്കിന്‌. കൊല - നല്ലൊന്നാന്തരം വാഴക്കുല, നാനാവിധം. പനകളില്‍ നിന്നു നുരയുന്ന കള്ള്‌. ഇവിടെ തീരെ കൃഷി ചെയ്യാത്തത്‌ നെല്ല്‌. കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ നെല്ലു വിളഞ്ഞിരുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ വിളയുന്നതു വാഴയും കപ്പയും ഏലവും. പച്ചക്കറി കൃഷിയാകട്ടെ ചില അടുക്കളത്തോട്ടങ്ങളില്‍ ഒതുങ്ങുന്നു.&lt;br /&gt;&lt;br /&gt;മഴയിലും മഞ്ഞിലും കുളിരുമ്പോള്‍ ഒരു നെരിപ്പോടു തട്ടിക്കൂട്ടി ഈ ഗ്രാമം ചൂടു കൊണ്ടു. വേനല്‍ കനത്താലും പച്ചവിരിപ്പിട്ട ഈ സഹ്യാദ്രിത്തുണ്ട്‌ ചൂടാറ്റുന്ന കാറ്റു തന്നു. മേയ്യവസാനവാരം വേനലിനെ ശകാരിച്ചു. പിറ്റേയാഴ്‌ച അടമഴയെ വെറുത്തു. ചറുപിറെ ചറുപിറെ നിലയ്‌ക്കാതെ മയത്തില്‍ പെയ്യുന്ന മഴകള്‍ക്ക്‌ ഇനം തിരിച്ചു നമ്പരിട്ടു - നാല്‍പതാം നമ്പര്‍ മഴയെന്നും മറ്റും വിളിച്ചു. വിരുന്നുകാര്‍ക്ക്‌ ഞങ്ങള്‍ വീട്ടിലെ പശുവിന്റെ പാല്‍ കൊണ്ടുണ്ടാക്കിയ ചായ നല്‍കി. പാലില്ലാത്ത അസമയങ്ങളില്‍ ചൂടന്‍ കടുംകാപ്പി നല്‍കി. ഏലക്കായും ഗ്രാമ്പൂവും കുരുമുളകും കാപ്പിക്കുരുവുമൊക്കെ പൊതിഞ്ഞേല്‍പ്പിച്ച്‌ വിരുന്നുവന്നവരോട്‌ യാത്ര ചൊല്ലി. വഴിയില്‍ കണ്ടവരോടെല്ലാം കുശലം ചൊല്ലി. പണ്ടെല്ലാം മാര്‍ച്ചുമാസത്തിലും അടുത്തിടെയായി അല്‍പം നേരത്തെയും വരുന്ന പള്ളിപ്പെരുനാള്‍ നാടിന്റെ മുഴുവന്‍ ഉത്സവമായി. കട്ടപ്പന കമ്പോളത്തിലെ മലഞ്ചരക്കു വിലയുടെ പ്രതിഫലനം നാട്ടുകാരുടെ മുഖങ്ങളില്‍ തെളിയും(ഇവിടെ ബാംഗ്ലൂര്‍ എഡിഷന്‍ പത്രത്തിലും അതുവരുന്നതുകൊണ്ട്‌ ഞാനും അപ്ഡേറ്റഡ്‌ ആണ്‌). കടത്തിണ്ണകളില്‍ സ്ട്രോങ്ങ്‌ ചായയുടെ ഉന്മേഷമുള്ള ചര്‍ച്ചകളില്‍ കമ്യൂണിസവും മാര്‍ക്‌സിസവും വലതും അതിന്റെ കഷണങ്ങളും കീറിമുറിക്കപ്പെട്ടു. ആ നാടു വിളിക്കുന്നു.&lt;br /&gt;&lt;br /&gt;*****&lt;br /&gt;&lt;br /&gt;ഇനി നാട്ടില്‍ പോകുമ്പോള്‍ കട്ടപ്പനയില്‍ നിന്നൊന്നു നടക്കണം വീട്ടിലേക്ക്‌. ഒരുപക്ഷേ സാഗരയിലെ ഫസ്റ്റ്‌ ഷോ കഴിഞ്ഞ്‌. ഈ വഴിയെ, കയ്‌പ്പന്‍ പടര്‍പ്പു നിറഞ്ഞ ഓരമുള്ള, പകലിന്റെ ചൂടു തിരികെ വമിപ്പിച്ചു രാത്രിയെ പുണരുന്ന, വാഹനത്തിരക്കു ശ്വാസം മുട്ടിക്കാത്ത എന്റെ വഴിയേ... നടക്കാത്ത മോഹമൊന്നുമല്ലെങ്കിലും, ആഗ്രഹിക്കാനും കൊതിച്ചതു നേടാനുമുള്ള ഒരു ഇഷ്‌ടം കൊണ്ട്‌. പിന്നെ, എനിക്ക്‌ എന്റെ ഗ്രാമത്തെയും അവിടത്തെ രാത്രികളെയും ഇഷ്‌ടമായതുകൊണ്ട്‌.&lt;br /&gt;&lt;br /&gt;പക്ഷേ അപ്പോഴും, ഇരുട്ടില്‍ നിന്നുയരുന്ന നെടുവീര്‍പ്പ്‌ ഒരിളം കാറ്റിന്റെ സീല്‍ക്കാരത്തില്‍ മറച്ച്‌, കയ്യിലെ കുപ്പിവളകള്‍ കലപില കൂട്ടാതെ എന്നെ അവളുടെ മാറില്‍ നിന്നുയരുന്ന ചൂടു പകര്‍ത്തി, നിഷേധിക്കാനാവാത്ത ഒരാലിംഗനത്തില്‍ എന്നെക്കുരുക്കി അവള്‍ ചോദിക്കും: "ഈ ഓട്ടമൊക്കെ തീര്‍ത്ത്‌, എന്നാണ്‌ എന്നും എന്റേതാകാനുള്ള വരവ്‌?"&lt;br /&gt;&lt;br /&gt;ശരീരം ഈ ചോദ്യം കേട്ടില്ലെന്നു നടിച്ചുകൊണ്ട്‌ ഗ്രാമപ്പെണ്ണിന്റെ പ്രണയച്ചൂടിലും കുളിരണിയും. മനസ്സിന്റെ കര്‍ണ്ണനാളത്തില്‍ മാത്രം ഈ ചോദ്യം നിര്‍ത്താതെ അലയടിക്കും. എന്നും ജീവിതം തന്നിട്ടുള്ള ഓപ്ഷന്‍സ്‌. എന്റെ കാഴ്ചപ്പാടില്‍ ധര്‍മ്മസങ്കടം. എന്തു ജയിക്കും? എന്നും ഉള്ളിലൊരു വിങ്ങലായി, ഇതു വായിക്കുന്ന ഓരോരുത്തരിലും എന്റെ ഗ്രാമത്തിന്റെ ചിത്രമായി വിരിയുന്ന എന്റെ ഗൃഹാതുരത്വമോ അതോ ഒരിടത്തരക്കാരന്റെ കിതപ്പുയരുന്ന ഈ ഓട്ടമോ? ഉത്തരം പറയാന്‍ കാലത്തിന്‌ ഈ ചോദ്യമെറിഞ്ഞ്‌, ഈ കുറിപ്പിവിടെ തീര്‍ത്ത്‌ ഞാന്‍ പ്രയാണം തുടരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-3444445504639884452?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/3444445504639884452/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=3444445504639884452' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/3444445504639884452'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/3444445504639884452'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/11/atp3_06.html' title='അര്‍ത്ഥം തേടുന്ന പ്രയാണം - 3'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-5873371929069267115</id><published>2011-11-06T23:41:00.001+05:30</published><updated>2011-11-06T23:44:37.358+05:30</updated><category scheme='http://www.blogger.com/atom/ns#' term='നൊസ്റ്റാള്‍ജിയ'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='ഞാനെന്തായിങ്ങനെ'/><category scheme='http://www.blogger.com/atom/ns#' term='life'/><title type='text'>അര്‍ത്ഥം തേടുന്ന പ്രയാണം - 2</title><content type='html'>"അങ്ങൂന്നു വരുന്ന വഴിയാണോ?"&lt;br /&gt;&lt;br /&gt;"അതെ"&lt;br /&gt;&lt;br /&gt;"കുറെ നാള്‍ ലീവൊണ്ടോ?"&lt;br /&gt;&lt;br /&gt;"ഏയ്‌.. ഇല്ല, മറ്റന്നാളു പോകും."&lt;br /&gt;&lt;br /&gt;ഇത്രേം പറഞ്ഞു കഴിയുമ്പോള്‍ ഞങ്ങള്‍ പരസ്‌പരം കടന്നുപോയ്‌ക്കഴിയും. ഇനി പിന്നെയും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അറിയാതെ സംഭവിക്കുന്ന ഒരണ്ടര്‍സ്റ്റാന്റിംഗ്‌ നിമിത്തം ഒപ്പത്തിനൊപ്പം എത്തുമ്പോള്‍ ഇരുവരും അഭിമുഖമായി നില്‍ക്കും. അല്ലെങ്കില്‍,&lt;br /&gt;&lt;br /&gt;"എങ്ങോട്ടാ കടയ്‌ക്കലേക്കാ?" (സിറ്റിക്കാണോ എന്നര്‍ഥം)&lt;br /&gt;&lt;br /&gt;"ആ... വെറുതേ.."&lt;br /&gt;&lt;br /&gt;പ്രത്യേകിച്ച്‌ ഒരര്‍ഥവുമില്ലാത്ത ഇത്തരം സംഭാഷണങ്ങള്‍ക്ക്‌ ഗ്രാമ്യജീവിതത്തിന്റെ ഇടവഴികളിലെ പരിചയങ്ങളും സ്‌നേഹബന്ധങ്ങളും ടോപ്‌-അപ്‌ ചെയ്യുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്‌. ഞാന്‍ നടപ്പു തുടര്‍ന്നു. എട്ടുമണിയുടെ ഇളവെയില്‍ കൊച്ചുതോവാളയുടെ മേല്‍ വെള്ളിനിറം വീശി.&lt;br /&gt;&lt;br /&gt;സ്‌കൂളിന്റെ ഓരത്തു കൂടിയുള്ള വഴി ടാറിട്ടിരിക്കുന്നു. ബാക്കിയെല്ലാം പണ്ടത്തേതു പോലെ. അടപ്പുള്ള തൂക്കുപാത്രങ്ങളില്‍ പാലുമായി മില്‍മ(സൊസൈറ്റി)യിലേക്കു പോകുന്നവര്‍. ടൗണില്‍ ജോലിക്കു പോകുന്നവര്‍. സ്‌കൂള്‍ ബസിനു വൈകുമെന്ന ഭയത്താല്‍ വലിയ ബാഗേന്തി തിരക്കിട്ടോടുന്ന കുട്ടികള്‍. ഘഡ്‌ ഘഡ്‌ ശബ്ദം മുഴക്കി ഓടുന്ന ആപേ ഡീസല്‍ ഓട്ടോകള്‍.&lt;br /&gt;&lt;br /&gt;വളത്തിന്റെ, ചാണകത്തിന്റെ, മണ്ണിന്റെ, പരശതം മരങ്ങളുടെ, കീടനാശിനിയുടെ, പുകയുടെ, ഭക്ഷണം വേകുന്നതിന്റെ എല്ലാം മണം കലര്‍ന്ന കാറ്റ്‌. ഒരിക്കലും മുഷിപ്പിക്കാത്ത അലോസരപ്പെടുത്താത്ത കാറ്റ്‌. പൊങ്ങിവളര്‍ന്ന കവുങ്ങിന്‍ തലപ്പുകള്‍ ആ കാറ്റില്‍ ആസ്വദിച്ചു തലയാട്ടുന്നു. ഏതോ പറമ്പില്‍ നിന്നും ആരോ ഉച്ചത്തില്‍ സംസാരിക്കുന്നു. മണ്ണിലൂര്‍ന്നുവീഴുന്ന വിയര്‍പ്പുതുള്ളികളെ കണ്ടില്ലെന്നു നടിക്കാന്‍ നാട്യമറിയാത്ത പണിയാളന്റെ വര്‍ത്തമാനം.&lt;br /&gt;&lt;br /&gt;*****&lt;br /&gt;&lt;br /&gt;"ണിം...ണിം...ണിം...ണിം...ണിം...ണിം...ണിം...... ണിം!"&lt;br /&gt;&lt;br /&gt;ഫസ്റ്റ്‌ ബെല്‍. നേരമെത്രയായെന്നറിയാന്‍ സ്‌കൂളിലെ ഈ മണിമുഴക്കം മതിയായിരുന്നു ഒരു കാലത്ത്‌. ഒന്‍പതേ മുക്കാല്‍. ഇപ്പോള്‍ സ്‌കൂള്‍ സമയം മാറി. എന്റെ മാതൃവിദ്യാലയത്തിലെ മണിയൊച്ച കേട്ടാല്‍ സമയമെത്രയെന്നു പറയാനുള്ള അറിവുപോലും എനിക്കില്ലാതെയായി. നാലുമണിക്ക്‌ മുഴങ്ങുന്ന നാലു മണികള്‍. ഒരു ദിവസത്തെ പഠനവും കളിയും ശകാരവും ശിക്ഷയും കഴിഞ്ഞു മുഴങ്ങുന്ന സ്വാതന്ത്ര്യത്തിന്റെ ചിലമ്പൊലി.&lt;br /&gt;&lt;br /&gt;ആ നാലുമണികള്‍ ഒരു ദിവസം അല്‍പം നേരത്തെ കേട്ടാല്‍ 'ഇന്നു നേരത്തെ നാലുമണി വിട്ടോ?' എന്നു സംശയിച്ചിരുന്നവര്‍. എന്തിനെന്നില്ലാതെ തിരക്കിട്ടു പോകുന്ന കുട്ടികളെ നോക്കി ആരോടെന്നില്ലാതെ ഒരു ചോദ്യമെറിയുന്ന തല നരച്ച ഒരാള്‍.&lt;br /&gt;&lt;br /&gt;"എന്നാ പിള്ളാരേ ഇന്നു നേരത്തെ പള്ളിക്കൂടം വിട്ടത്‌?"&lt;br /&gt;&lt;br /&gt;"ഇന്നു മീറ്റിങ്ങാരുന്നു.." എന്നു മാത്രം വിളിച്ചു പറങ്ങു സ്വന്തം കൂട്ടത്തിന്റെ ബഹളങ്ങളിലേക്കു മടങ്ങുന്ന കുട്ടി. ഇന്ന്‌ അവന്റെ നെഞ്ചില്‍ നിന്ന്‌ പേരുവിവരങ്ങളടങ്ങിയ ഐ.ഡി. കാര്‍ഡ്‌ തൂങ്ങുന്നു. ഞാന്‍ പഠിച്ചപ്പോള്‍ എന്തായിരുന്നു ഞങ്ങളുടെയൊക്കെ ഐഡന്റിറ്റി? ഉണ്ടായിരുന്നോ ഞങ്ങള്‍ക്ക്‌ അങ്ങനെയൊന്ന്‌?&lt;br /&gt;&lt;br /&gt;എന്തോന്നു മീറ്റിങ്ങെന്ന്‌ ആലോചിച്ചു തല പുണ്ണാക്കാതെ നടപ്പു തുടരുന്നു മുടി നരച്ചയാള്‍. അയാളുടെ പേരക്കുട്ടി ഒരു പക്ഷേ പട്ടണത്തില്‍ നിന്നു നാലര കഴിഞ്ഞു വരുന്ന സ്‌കൂള്‍ ബസ്സിലാവും വന്നിറങ്ങുക.&lt;br /&gt;&lt;br /&gt;*****&lt;br /&gt;&lt;br /&gt;ഇന്നലെകളുടെ പിന്നാലെയോടാന്‍ നാളെകള്‍ കാത്തു നില്‍ക്കുന്നു. വിടരാന്‍ നില്‍ക്കുന്ന പൂവു പോലെ, അമ്മയുടെ ഹൃദയതാളം ഏറ്റുപിടിക്കുന്ന ഗര്‍ഭസ്ഥശിശുവിനെപ്പോലെ. ഇന്നുകള്‍ മാത്രമാണു നമുക്കു ജീവിക്കാനുള്ളത്‌. ഇന്നലെകള്‍ പോയ്‌മറഞ്ഞുകഴിഞ്ഞു. നിനക്കോടിയെത്താന്‍ പറ്റാത്തത്ര ദൂരം. കവലയില്‍ നിന്നും കിഴക്കോട്ട്‌ പള്ളിക്കും പള്ളിക്കൂടത്തിനുമിടയിലൂടെ നീണ്ടുകിടക്കുന്ന വഴിയേ ഉച്ചവെയിലില്‍ ആരോ ഓടുന്നു.&lt;br /&gt;&lt;br /&gt;ചങ്ങനാശ്ശേരിക്കു പോകുന്ന കൊണ്ടോടി ബസ്സിലെ പിന്നിലെ സീറ്റിലിരുന്ന്‌ ഒരാള്‍ വിളിച്ചു പറയുന്നു: "ആളോട്ടത്തില്‍.."&lt;br /&gt;&lt;br /&gt;മുരണ്ടുതുടങ്ങിയ ബസ്‌ ഒരു മണിയൊച്ച കേട്ടു കാത്തു നില്‍ക്കുന്നു. ഒരു നന്ദിവാക്കു പോലും കേള്‍ക്കാനാശിക്കാതെ പിന്‍സീറ്റിലെ ആ യാത്രക്കാരനും. മര്യാദയ്‌ക്ക്‌ ഔപചാരികതയുടെ മുഖംമൂടിയില്ലാത്ത ലോകം. ഇവിടെ മണിയൊച്ചകളില്ല. ആരും ആരെയും കാത്തിരിക്കുന്നുമില്ല. നാം കൊതിക്കാതെതന്നെ റിങ്ങ്‌ടോണുകളും അലര്‍ട്ടുകളും റിമൈന്‍ഡറുകളും നമ്മേ വഴി നടത്തുന്നു. പള്ളിയുടെ പടിക്കെട്ടുകള്‍ക്കു നടുവിലെ ചില്ലുകൂട്ടില്‍ കരുണാമയിയായ ദൈവമാതാവ്‌ വലതുകയ്യുയര്‍ത്തി അനുഗ്രഹിക്കുന്നു. ഒരു പിടി എനിക്കും, അതില്‍ പാതി നിനക്കും.&lt;br /&gt;&lt;br /&gt;"ഏറെ ദൂരം പോക, സുരക്ഷിതനായിരിക്ക, നാളെ തിരിച്ചു വരിക!"&lt;br /&gt;&lt;br /&gt;ഇന്നത്തെ ഓട്ടമവസാനിപ്പിക്കാന്‍ കൊണ്ടോടിക്ക്‌ 120-ല്‍പ്പരം കിലോമീറ്ററുകള്‍ താണ്ടണം. എന്റെയും ഓഡോമീറ്ററില്‍ അക്കങ്ങള്‍ മാറി വരുന്നു.&lt;br /&gt;&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-5873371929069267115?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/5873371929069267115/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=5873371929069267115' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/5873371929069267115'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/5873371929069267115'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/11/atp2.html' title='അര്‍ത്ഥം തേടുന്ന പ്രയാണം - 2'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-1303312666815902839</id><published>2011-11-06T23:30:00.002+05:30</published><updated>2011-11-06T23:34:11.068+05:30</updated><category scheme='http://www.blogger.com/atom/ns#' term='നൊസ്റ്റാള്‍ജിയ'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='ഞാനെന്തായിങ്ങനെ'/><category scheme='http://www.blogger.com/atom/ns#' term='life'/><title type='text'>അര്‍ത്ഥം തേടുന്ന പ്രയാണം - 1</title><content type='html'>&lt;b&gt;ഞാ&lt;/b&gt;ന്‍ ഡിഗ്രിക്കു പഠിക്കുമ്പോളത്തെ ഒരു അവധിക്കാലത്താണ്‌ റോഡിന്നരികിലെ സ്ഥലത്ത്‌ ആ കുളം കുത്തിയത്‌. നാലഞ്ചു പണിക്കാരുണ്ട്‌ അതിന്‌. ഒപ്പം അച്ഛനും ഞാനും.&lt;br /&gt;&lt;br /&gt;കുഴിച്ചുകൊണ്ടിരുന്നപ്പോളാണ്‌ എറ്റവും മികച്ച റോള്‍ എനിക്കുണ്ടായിരുന്നത്‌. റബ്ബര്‍കുട്ട കയറില്‍ കെട്ടി താഴേക്കിറക്കി കൊടുക്കും. കുഴിക്കുന്നവര്‍ അതില്‍ മണ്ണു നിറയ്‌ക്കും. കുട്ട നിറഞ്ഞുകഴിയുമ്പോള്‍ കപ്പിവഴി വലിച്ചു കയറ്റും. മണ്ണും കല്ലും ചെളിയും കലര്‍ന്ന മിശ്രിതം നിറച്ച കുട്ടയ്‌ക്ക്‌ നല്ല ഭാരമാണ്‌. കുട്ട താഴേക്കിറക്കിക്കഴിഞ്ഞാല്‍ നിറയ്‌ക്കുന്നതു വരെയുള്ള സമയം വിശ്രമിക്കാം. അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു വേണം പിന്നത്തെ വലി. കുടിക്കാന്‍ കരിങ്ങാലി വെള്ളവും ഉപ്പിട്ട കഞ്ഞിവെള്ളവും. രാവിലെ മുതല്‍ വൈകിട്ടുവരെ ഇതു തന്നെ പണി, വലിയെടാ വലി.&lt;br /&gt;&lt;br /&gt;നാലരയാകുമ്പോള്‍ പണി തീരും. കയര്‍ വലിച്ചു വലിച്ച്‌ ആദ്യ ദിവസങ്ങളില്‍ ഉള്ളംകൈ കുമിളച്ചു പൊന്തി. രണ്ടുമൂന്നു ദിവസങ്ങള്‍ കൊണ്ട്‌ അതു മാറി. അവിടത്തെ തൊലിക്കു കട്ടി കൂടി തഴമ്പിച്ചു.ദേഹം മുഴുവന്‍ മണ്ണും ചെളിയും പുരണ്ടിരിക്കും. കൈകളില്‍, കാലില്‍, പുരത്തെ പേശികള്‍ക്ക്‌ അസഹ്യമായ വേദന. രണ്ടുമൂന്നു ദിവസം കൊണ്ട്‌ അതും മാഞ്ഞു. ദിവസേന കുളത്തിന്റെ ആഴം കൂടി. പണിക്കാര്‍ പറയുന്ന നാട്ടുവര്‍ത്തമാനങ്ങള്‍ക്കു ഞാനും കാതോര്‍ത്തു. അവരുടെ തമാശകളില്‍ മുങ്ങി.&lt;br /&gt;&lt;br /&gt;കുഴിച്ചു ചെല്ലവേ മണ്ണില്‍ നിന്നും കുറെ തെള്ളി കിട്ടി. അതു കഴുകിയെടുത്ത്‌ ഉണക്കി. സന്ധ്യകളില്‍ പുകച്ചു.&lt;br /&gt;&lt;br /&gt;പതിയെ ഭൂമിയുടെ മാറു ചുരന്നു. ചെളിമണം ഉയര്‍ത്തി തണുപ്പുള്ള വെള്ളം മണ്ണിന്റെ സിരകളില്‍ നിന്നും അല്‍പാല്‍പം ഊറി വന്നു. ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ കുളത്തിന്റെ വശം കുറെ ഇടിഞ്ഞുവീണിരിക്കുന്നു. അതു കോരി മാറ്റലായി അന്നത്തെ ജോലി. പിന്നെ അടിയില്‍ പാറ കണ്ടു. പാറ തുരന്നു വെടി വെച്ചു കല്ലു പൊട്ടിച്ചു മാറ്റി. ഉറവ ശക്തിപൂണ്ടു. പ്രകൃതിയുടെ കനിവു തുള്ളിക്കുതിച്ചൊഴുകിയെത്തി. മണ്ണുകലര്‍ന്ന ആ വെള്ളം കൊണ്ട്‌ കയ്യും മുഖവും കഴുകി. ദേഹത്തും മനസ്സിലും ആ ജലത്തിന്റെ തണുപ്പു പടര്‍ന്നു.&lt;br /&gt;&lt;br /&gt;പിന്നെ കല്ലുപയോഗിച്ച്‌ കുളത്തിന്റെ ഭിത്തി കെട്ടി. അപ്പോഴെല്ലാം പമ്പുപയോഗിച്ച്‌ വെള്ളം തേകിക്കളഞ്ഞു. വശം ഇടിഞ്ഞതിനാല്‍ ചില ഭാഗത്ത്‌ നാലടി വരെ കെട്ടിനു വീതി വന്നു. അത്രേം കൂടി വെള്ളം നിന്നോളും എന്നൊരു ഗുണം കണ്ടു. ഒടുക്കം തറനിരപ്പില്‍ കല്‍ക്കെട്ടു നിര്‍ത്തി ഏതാണ്ടു തീര്‍പ്പാക്കി. പിന്നെ ആഘോഷമായി കുളം തേകിവൃത്തിയാക്കി.&lt;br /&gt;&lt;br /&gt;*****&lt;br /&gt;&lt;br /&gt;ആ ഓരോ നാളുകളിലും എന്തൊരു സുഖമായിരുന്നു ഉറങ്ങാന്‍? നാളെയെക്കുറിച്ചുള്ള അല്ലലില്ലാതെ, ഇന്നു ചെയ്‌ത ജോലിയുടെ തൃപ്‌തിയില്‍ മുഴുകി, അതിന്റെ ക്ഷീണം തരുന്ന ആലസ്യത്തില്‍ ഒരുറക്കം. പേക്കിനാവുകളും നിദ്രാഭംഗവുമില്ലാതെ ഓരോ രാത്രികളും. ഒരു പക്ഷേ, ഉറങ്ങാന്‍ കിടക്കുമ്പോള്‍ നീലവിരിയുള്ള ജനാലയ്‌ക്കപ്പുറത്തുനിന്ന് കുളിരുള്ള നിലാവൊന്നെത്തി നോക്കിയേക്കാം, മോഹിപ്പിക്കുന്ന ഒരു പ്രണയിനിയെപ്പോലെ. 'ഇനി ഞാനുറങ്ങട്ടെ' എന്ന് അവളെ നിരാശപ്പെടുത്തി ഇമപൂട്ടുമ്പോള്‍ ശാന്തിയുടെ താഴ്‌വരയിലേക്ക്‌ പറന്നിറങ്ങുന്ന ഒരപ്പൂപ്പന്‍ താടിയായി, ബഷീര്‍ വാഴ്‌ത്തിയ ആ ചെറുമരണത്തിനു വേഗം കീഴ്‌പ്പെട്ടു ഞാനും. ആ വേഗത്തിനാക്കം കൂട്ടാന്‍ ചിലപ്പോള്‍ യേശുദാസിന്റെയും ചിത്രയുടെയും സുജാതയുടെയും മായികമന്ത്രങ്ങളും.&lt;br /&gt;&lt;br /&gt;*****&lt;br /&gt;&lt;br /&gt;വൈകുന്നേരങ്ങളില്‍, നല്ല ഫ്രഷ്‌ ചാണകം ബക്കറ്റില്‍ കോരി ബയോഗ്യാസ്‌ പ്ലാന്റിന്റെ മിക്‌സറില്‍ ഇട്ടിട്ട്‌, തൊഴുത്തിന്റെ പിന്നിലെ ടാങ്കില്‍ നിറഞ്ഞു കിടക്കുന്ന ഗോമൂത്രം രണ്ടു ബക്കറ്റ്‌ കോരി അതിലൊഴിക്കും. പരമാവധി ദേഹത്തു വീഴാതെ നോക്കണം, മൂത്രം കോരുമ്പോള്‍. എളുപ്പമൊന്നും ദേഹത്തു നിന്നും ദുര്‍ഗ്ഗന്ധം മാറില്ല, പ്രത്യേകിച്ചും അത്‌ ദേഹത്തുവീണു വലിഞ്ഞു തീര്‍ന്നാല്‍(ഉണങ്ങിപ്പോയാല്‍). തുടക്കത്തില്‍ മിക്‌സറിലെ റോട്ടര്‍ കറക്കാന്‍ വലിയ പ്രയാസമാണ്‌. ബലം പിടിച്ചൊന്നു തിരിച്ച്‌ ഒരു വട്ടം കറങ്ങുമ്പോളേക്കും കട്ടപിടിച്ചുകിടന്ന ചാണകത്തിന്റെ വാശി ഒന്നയയും. പിന്നെ അവതമ്മില്‍ കലര്‍ന്ന്‌ കറങ്ങും. മിക്‌സറിന്റെ ഒരു വശത്തുകൂടി ടാങ്കിലേക്കുള്ള കുഴല്‍, അവിടെ ഒരു പലക കൊണ്ട്‌ ഷട്ടര്‍. ഷട്ടറിന്റെ കവാടത്തില്‍ ഒരു വല. നന്നായി കലങ്ങിക്കഴിയുമ്പോള്‍ പലക ഷട്ടര്‍ പൊക്കും. തുള്ളിക്കുതിച്ച്‌ മിശ്രിതം ടാങ്കിലേക്ക്‌. ഇടയ്‌ക്കൊക്കെ ഉടയാതെ ചില ചാണകക്കട്ടകള്‍ വലയില്‍ തങ്ങി അവിടെക്കിടക്കും. കമ്പു കൊണ്ടോമറ്റോ ഇടിച്ചു പൊടിച്ച്‌ അല്‍പം വെള്ളവും കലര്‍ത്തി അവരെയും ടാങ്കിലേക്ക്‌ അയയ്‌ക്കും. പിറ്റേന്ന് നീലനിറത്തില്‍ ആളുന്ന ജ്വാലയായി അവര്‍ അടുക്കളയിലെത്തും.&lt;br /&gt;&lt;br /&gt;*****&lt;br /&gt;&lt;br /&gt;വിശപ്പറിഞ്ഞിട്ട്‌ ചോറുണ്ട നാളുകള്‍. ക്ഷീണമറിഞ്ഞിട്ടു വിശ്രമിച്ച വേളകള്‍. വിയര്‍ത്തു തോര്‍ന്നിട്ടു കുളിച്ചുതോര്‍ത്തിയ സന്ധ്യകള്‍. &lt;br /&gt;&lt;br /&gt;(ജീവിതം - തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-1303312666815902839?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/1303312666815902839/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=1303312666815902839' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/1303312666815902839'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/1303312666815902839'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/11/atp1.html' title='അര്‍ത്ഥം തേടുന്ന പ്രയാണം - 1'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-3852075633259785410</id><published>2011-11-05T12:37:00.001+05:30</published><updated>2011-11-05T12:45:27.124+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><category scheme='http://www.blogger.com/atom/ns#' term='kavitha'/><title type='text'>വിധിയെഴുതുന്നതാര്‌?</title><content type='html'>മഷിപുരളാത്തെ നിയതിയുടെ താളുകള്‍&lt;br /&gt;ലഭിക്കുന്ന സ്ഥലം തേടി ഞാന്‍ അലഞ്ഞു.&lt;br /&gt;അങ്ങനെയൊന്നു കിട്ടില്ലെന്നു പലരും പറഞ്ഞു.&lt;br /&gt;എന്തുകൊണ്ടെന്ന ചോദ്യത്തിന്‌ അത്‌&lt;br /&gt;അച്ചടിച്ചു മാത്രം വില്‍ക്കുന്നതാണെന്നു മറുപടി.&lt;br /&gt;മറ്റുചിലര്‍ പറഞ്ഞു - അതിലെഴുതാന്‍&lt;br /&gt;ദൈവത്തിനു മാത്രമേ കഴിയൂ!&lt;br /&gt;ഇവ ഞാന്‍ വിശ്വസിച്ചില്ല.&lt;br /&gt;കാവിധരിച്ചവനെ കാട്ടിത്തന്നിട്ട്‌ ഒരുവന്‍ പറഞ്ഞു&lt;br /&gt;ഇയാളുടെ പക്കല്‍ ഒരുപക്ഷേ ആ വെള്ളക്കടലാസ്‌ കണ്ടേക്കാം.&lt;br /&gt;ചിലര്‍ നീളന്‍ വെള്ളക്കുപ്പായക്കാരെയും താടിവളര്‍ത്തി&lt;br /&gt;തൊപ്പി ധരിച്ചവരെയും കാട്ടിത്തന്നു.&lt;br /&gt;ഞാന്‍ ചോദിച്ചു, എന്റെ നിയതി സ്വയമെഴുതാന്‍&lt;br /&gt;നിങ്ങളുടെ പക്കല്‍ കടലാസുണ്ടോ?&lt;br /&gt;അച്ചടിച്ച താളുകളില്‍ നിന്നാണത്രേ&lt;br /&gt;അവരും വായിക്കുന്നത്‌.&lt;br /&gt;ഇതുപറഞ്ഞിട്ടവര്‍ അധികാരത്തിലേക്കുള്ള വഴി തേടി;&lt;br /&gt;അധികാരികളെ വിരല്‍ത്തുമ്പുകൊണ്ട്‌ പന്താടിക്കൊണ്ട്‌.&lt;br /&gt;എങ്കിലധികാരികളെക്കാണാമെന്നു ഞാന്‍ കരുതി.&lt;br /&gt;"അധികാരീ, നിനക്കു ശക്തിയുണ്ടല്ലോ അല്ലേ?"&lt;br /&gt;സാഭിമാനം അയാള്‍ പറഞ്ഞു - "ഉണ്ട്‌."&lt;br /&gt;"ഈശ്വരന്റെ സ്വത്ത്‌ ആരെടുക്കും എന്നു&lt;br /&gt;തീരുമാനിക്കുന്നത്‌ നീയല്ലേ?&lt;br /&gt;ആ നീ ഈശ്വരനേക്കാള്‍ വലിയവനാണോ?"&lt;br /&gt;"അതു തീരുമാനിക്കുന്നതു ഞാനല്ല, നിയമമാണ്‌."&lt;br /&gt;"നിയമമുണ്ടാക്കുന്നത്‌ ആരാണ്‌?"&lt;br /&gt;"അതു ഞാന്‍ തന്നെയാണ്‌."&lt;br /&gt;"അതിനു നിനക്കവകാശവും ചുമതലയും&lt;br /&gt;തന്നയൊരാളില്ലേ? അയാളാവില്ലേ പരമാധികാരി?&lt;br /&gt;അയാളാരെന്നു പറയൂ?"&lt;br /&gt;അധികാരി എന്റെ നേരെ വിരല്‍ ചൂണ്ടി.&lt;br /&gt;"അത്‌ നീയാകുന്നു."&lt;br /&gt;തത്ത്വമസി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-3852075633259785410?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/3852075633259785410/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=3852075633259785410' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/3852075633259785410'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/3852075633259785410'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/11/vidhi.html' title='വിധിയെഴുതുന്നതാര്‌?'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-623517422975321694</id><published>2011-10-12T22:52:00.003+05:30</published><updated>2011-10-12T22:56:53.250+05:30</updated><category scheme='http://www.blogger.com/atom/ns#' term='അന്തോണി'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='humor'/><title type='text'>അന്തോണിയുടെ തോല്‌വിയും അച്ചാമ്മയുടെ അനിശ്ചിതത്വവും</title><content type='html'>ഏതാണ്ട്‌ മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ അച്ചാമ്മയ്‌ക്ക്‌ അന്തോണിയെ കല്യാണം ആലോചിക്കുന്ന കാലം. സോഷ്യലൈസിങ്ങും നെറ്റ്‌വര്‍ക്കിലൂടെയുള്ള സോഷ്യലൈസിങ്ങും ഒന്നും മാമുനിമാര്‍ പോലും പ്രവചിച്ചിട്ടില്ലാത്ത കാലമായിരുന്നല്ലോ അത്‌. ഇന്നു ചാവറ മാട്രിമോണി ഡോട്ട്‌ കോം ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യം അന്നു അന്തോണി-അച്ചാമ്മമാര്‍ക്കായി പ്രാവര്‍ത്തികമാക്കിയത്‌ ബ്രോക്കര്‍ ശ്രീമാന്‍ ഉണ്ണിവറീതുചേട്ടനായിരുന്നു. ആ, അതുതന്നെ, രണ്ടുകൂട്ടരുടെയും ഇടയ്ക്കു നിന്ന്‌ ഇടപാടാക്കി(ഡീല്‍ ഓര്‍ നോ ഡീല്‍) കൊടുക്കുന്നതുകൊണ്ടുതന്നെയാണ്‌ ആ പേര്‌. നമ്മള്‍ സിനിമായില്‍ കാണുന്നമാതിരി നീളന്‍ ജുബ്ബയും വര്‍ഷത്തില്‍ 365 ദിവസവും കക്ഷത്തില്‍ ഊറുന്ന വിയര്‍പ്പു കുടിക്കുന്ന ഡയറിയും കാലന്‍ കുടയും ഉള്ള ദല്ലാള്‍ അല്ല കെട്ടോ ഈ ഉണ്ണിവറീത്‌. സാധാരണ വേഷം, കണക്കും ഡേറ്റാബേസുമെല്ലാം തലയ്ക്കുള്ളില്‍. മരുന്നിനു പോലും ഫോട്ടോ കാണിക്കല്‍ ഇല്ല. ബ്രോക്കര്‍ എന്ന സ്ഥാനപ്പേരുപോലും ഇല്ലാതിരുന്ന അക്കാലത്ത്‌ 'എടക്കാരന്‍' എന്നാണു വിവാഹദല്ലാളുമാര്‍ അറിയപ്പെട്ടിരുന്നത്‌. ഇപ്പോ കല്യാണബ്രോക്കര്‍മാരെ തീരെ കാണാനില്ല. സ്ഥലമിടപാടു ബ്രോക്കര്‍മാരെ ബ്രോക്കര്‍ എന്നു വിളിച്ചാല്‍ നമ്മള്‍ അവരുടെ തന്തയ്‌ക്കു വിളിച്ചമാതിരി ഒരു നോട്ടമാണ്‌, എന്താ കാര്യം? 'റിയല്‍ എസ്റ്റേറ്റ്‌ ഏജന്റ്‌' എന്നേ അവരെ വിളിക്കാവൂ.&lt;br /&gt;&lt;br /&gt;പറഞ്ഞു വന്നത്‌, നമ്മടെ അന്തോണീടെ ആലോചന വന്നതിനെക്കുറിച്ചാണല്ലോ. പെണ്ണിന്റെ വീട്ടുകാരും ചെറുക്കന്റെ വീട്ടുകാരും പരസ്‌പരം ചില അന്വേഷണങ്ങളൊക്കെ നടത്തണം, അതാണല്ലോ ഒരു നാട്ടുനടപ്പ്‌. ഇരുപത്തഞ്ചായതിനെ 'അടുത്ത കുംഭത്തില്‍ പതിനേഴ്‌ തെകയും' എന്നു പറഞ്ഞു കെട്ടിക്കുന്ന കാലമാ. ആണുങ്ങളുടെ കാര്യമാണെങ്കില്‍, 'തങ്കപ്പെട്ട സ്വഭാവമാ' എന്നു പറയും ദല്ലാള്‍. ആളെ നേരിട്ടറിയാവുന്നവര്‍ക്കറിയാം ഈ പറഞ്ഞ തങ്കപ്പെട്ട സ്വഭാവം എന്നതു ശരിക്കും തള്ളയെ തല്ലുന്ന തങ്കപ്പേട്ടന്റെ പോലത്തെ സ്വഭാവമായിരിക്കും എന്ന്. അല്ല, എന്തിനേറേ പറയുന്നു ആയിരം കള്ളം പറഞ്ഞാണ്‌ ഒരു കല്യാണം നടത്തുന്നതെന്നാണല്ലോ പഴമൊഴി. നമ്മടെ നായകനെക്കുറിച്ച്‌ എടക്കാരന്‍ പറഞ്ഞതും ഏതാണ്ടിതുപോലൊക്കെത്തന്നെ ആയിരുന്നു.&lt;br /&gt;&lt;br /&gt;"യ്യോ! അന്തോണീന്നു പറഞ്ഞാ അവിടങ്ങളിലൊക്കെ നല്ല മതിപ്പാ." ഉവ്വ, ഏതു കാര്യത്തിലാന്നും കൂടെ പറയണം. ഇനി വരുന്ന ഡയലോഗ്‌ ശ്രദ്ധിച്ചാല്‍ മതി. എന്തുമാത്രം മധുരം ചാലിച്ച കസര്‍ത്താണെന്നു നോക്കിക്കോണം.&lt;br /&gt;&lt;br /&gt;"ഈ അന്തോണീടപ്പന്‍, വര്‍ക്കിച്ചന്‍, അവിടങ്ങളിലൊക്കെ നല്ല പേരൊള്ള മനുഷ്യനാ. കാശും പത്രാസും ഒന്നും അധികം പറയാനില്ലെങ്കിലും... ഇന്നു വരെ ഒരു മുട്ടും വന്നിട്ടില്ല. നന്നായി പറമ്പീ പണിയും. കൃഷീം കന്നുകാലീം എല്ലാ വകേം ഉണ്ട്‌. വെളുക്കുമ്പോ എറങ്ങിയാ പിന്നെ ഇരുട്ടീട്ടേ പണി നിര്‍ത്തിക്കേറൂ. അല്ല, അതിന്റെ ഗുണവും ഉണ്ട്‌ കേട്ടോ. എന്നതാ? ഇന്നു വരെ, മൂപ്പിലാനൊരു കാര്യത്തിനും മുടക്കം വന്നിട്ടില്ല. പിന്നെയെന്നാ, പള്ളിക്കും കൂട്ടര്‍ക്കും തന്നാലാവുന്നതൊക്കെ ചെയ്യുന്നുമുണ്ട്‌. അല്ല, അങ്ങനെയുള്ളോര്‍ക്കു പണോം പത്രാസും എന്തിനാന്നേ? മൂപ്പരാണെങ്കില്‍ ഒന്നാംതരം വിശ്വാസി. പെണ്ണുമ്പിള്ളയാണെങ്കി അതുപോലെ തന്നെ. ആ വീട്ടിലെ സകല കാര്യങ്ങളും വേണേല്‍ ഒറ്റയ്‌ക്കവരു നോക്കിക്കോളും...."&lt;br /&gt;&lt;br /&gt;അന്തോണിയില്‍ നിന്നു ടപ്പേന്നു വര്‍ത്താനം അന്തോണീടപ്പനിലെത്തീതു കണ്ടില്ലേ? ഇത്രേം കേക്കുമ്പോ പെണ്ണിന്‌, 'എന്നാപ്പിന്നെ ഞാന്‍ ചെറുക്കന്റെ അപ്പന്‍ വര്‍ക്കിച്ചനെ കെട്ടിക്കോളാം' എന്നു വരെ തോന്നിപ്പോകും. ഭാവി-അമ്മായിയമ്മേടേ മിടുക്കിനെ കുറിച്ചുള്ള വര്‍ണ്ണനയില്‍ വേണമെങ്കില്‍ ആ വീട്ടിലെ സകല കാര്യങ്ങളും - കെട്ട്യോനെ ഉള്‍പ്പടെ - തന്റെ വരുതിക്കു നിര്‍ത്താന്‍ പാങ്ങുള്ള ഒരു രാക്ഷസിയാണ്‌ അവര്‍ എന്നും അര്‍ഥം കാണാം. സൂക്ഷിച്ചു നോക്കണം, ഇതു വരെ അന്തോണീടെ പുരാണം ഒന്നും പറഞ്ഞിട്ടില്ല!&lt;br /&gt;&lt;br /&gt;ഇത്രേം പറഞ്ഞു, കേട്ടതെല്ലാം തൊണ്ടതൊടാതെ ഇറക്കിയാല്‍ പയ്യന്റെ കുടുംബത്തെപ്പറ്റി ഇപ്പോ പെണ്ണിന്റെ വീട്ടുകാര്‍ക്ക്‌ നല്ല മതിപ്പായി. വേറൊരു കാര്യം മാതാപിതാക്കള്‍ എപ്പോളും മാതാപിതാക്കളുടെ ലെവലിലേ ചിന്തിക്കൂ. മത്ത കുത്തിയാല്‍ കുമ്പളം മുളയ്‌ക്കില്ല എന്ന വിശ്വാസം. (പേട്ടുമത്തനായിക്കൂടേ എന്നു ചോദിക്കരുത്‌, അല്ല, ആരും ചോദിക്കാറില്ല!) മാതാപിതാക്കളുടെ ഭാഗം ക്ലീന്‍ ആയാല്‍ ബാക്കി താനെ ശരിപ്പെട്ടോളും എന്നൊരു വെപ്പ്‌. വിശ്വാസം, അതാണല്ലോ എല്ലാം! ഇത്രേം പറഞ്ഞാലുള്ള മെച്ചം എന്തെന്നാല്‍... മന:ശാസ്ത്രപരമായി, ഇത്രേം കാഴ്ചപ്പൊലിമയുള്ള വിഭവങ്ങള്‍ വിളമ്പി വെച്ചിട്ട്‌ 'അവിയലിന്‌ ഇച്ചിരെ ഉപ്പു കുറവാട്ടോ, സാമ്പാറിന്‌ സൊല്‍പം എരിവു കൂടുതലും' എന്നു പറഞ്ഞാല്‍, ഈ വായിക്കുന്ന നിങ്ങളാണെങ്കിലും പെണ്ണിന്റെ അപ്പന്റെ സ്ഥാനത്താണെങ്കില്‍ "ഓ.. അതു സാരമില്ലന്നേ" എന്നേ പറയൂ. ഇനി മറിച്ചൊരഭിപ്രായമുണ്ടെങ്കിലും "ഇതൊക്കെ അത്ര കാര്യമാക്കാനുണ്ടോ ചങ്ങാതീ?" എന്നു ദല്ലാളും "നിങ്ങളങ്ങു സമ്മതിക്കു മനുഷ്യാ!" എന്നു പെണ്ണുമ്പിള്ളയും പറയുമ്പോള്‍ അയാളങ്ങു താഴ്‌ന്നു കൊടുക്കും. അമ്മയുടെ മനസ്സില്‍ 'എന്നതായാലും എന്നെ കെട്ടിയെഴുന്നള്ളിച്ചോണ്ടുവന്ന നരകത്തേക്കാള്‍ നൂറുമടങ്ങു ഭേദമാണല്ലോ' എന്നാവും.&lt;br /&gt;&lt;br /&gt;"ചെറുക്കന്‍ മിടുക്കനാ. കാണാന്‍ യോഗ്യന്‍. ഏഴാം ക്ലാസ്സുവരെയേ പോയിട്ടുള്ളൂ. എന്നാലെന്നാ, അപ്പനെപ്പോലെ തന്നെയാ, അദ്ധ്വാനി. നന്നായി പറമ്പില്‍ പണിയും. അപ്പനെ പറിച്ചു വെച്ചപോലെയാ! ആ! ദു:സ്വഭാവം എന്നു പറയാന്‍ അങ്ങനെ ഒന്നും തന്നെയില്ല. എന്നാലും, ഇന്നത്തെ പിള്ളാരല്ലേ, അതിപ്പോ കമ്പനി കൂടുമ്പോ ഒരമ്പതോ നൂറോ അടിക്കുമെന്നോ ഒരു ബീഡിയെങ്ങാനും പൊകയ്‌ക്കുമെന്നോ കൂട്ടിക്കോ. വേറേ അലമ്പു കമ്പനിയോ കൂട്ടുകെട്ടോ ഏ...ഹേ! വീടും വീട്ടുകാര്യങ്ങളും ആയിട്ട്‌ ഒതുങ്ങിക്കഴിയുന്നവന്‍. ഇവിടത്തെ ഒരു രീതീം കാര്യങ്ങളും ഒക്കെ വെച്ചു നോക്കിയപ്പോ എനിക്കു തോന്നി അച്ചായന്റെ കുടുംബത്തീ കേറ്റാന്‍ കൊള്ളാവുന്ന ഒരുത്തനാണെന്ന്‌. അല്ലങ്കില്‍ പിന്നെ ഞാന്‍ ഇതിവിടെ അവതരിപ്പിക്കില്ലല്ലോ, യേത്‌?"&lt;br /&gt;&lt;br /&gt;മേല്‍പ്പറഞ്ഞതിന്റെ ഏതാണ്ടു നടുക്കു ഭാഗത്ത്‌ പ്രതിശ്രുതവധു അച്ചാമ്മയുടെ ജീവിതത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാവുന്ന ചില സംഗതികള്‍ നിരന്നു കിടക്കുന്നുണ്ടെങ്കിലും അവസാനം അച്ചാമ്മയുടെ കുടുംബമഹിമ കൊണ്ട്‌ ഒരു ചൂണ്ടക്കൊളുത്തുണ്ടാക്കി എറിഞ്ഞപ്പോ അച്ചാമ്മേടപ്പന്‍ ഇടം വലം നോക്കാതെ കൊത്തി.&lt;br /&gt;&lt;br /&gt;ഭക്ഷണപ്രിയനായ അന്തോണിയെ പാട്ടിലാക്കാന്‍ എടക്കാരന്‍ കണ്ട വഴി അച്ചാമ്മ ഒരു പാചകറാണിയാണെന്നു പറഞ്ഞു പിടിപ്പിക്കുകയായിരുന്നു. അവസാനം പുകിലാകാണ്ടിരിക്കാന്‍ ചെറുക്കന്‍ നന്നായി ശാപ്പാടടിക്കുന്ന കൂട്ടത്തിലാ എന്നു പെണ്ണിന്റെ അമ്മയോട്‌ ഡാവിലൊന്നു സൂചിപ്പിക്കാനും മറന്നില്ല. എന്നിട്ടോ, കല്യാണമുറച്ച അന്നു മുതല്‍ കെട്ടിന്റെ തലേന്നു വരെ അച്ചാമ്മയ്‌ക്കു പാചകത്തിന്റെ ക്രാഷ്‌ കോഴ്‌സായിരുന്നു. ഇന്നും ഇതൊക്കെ നടപ്പുള്ളതാണേ! കെട്ടു കഴിഞ്ഞ്‌ "താനല്ലേടോ അവളൊരു പാചകറാണിയാണെന്നു പറഞ്ഞത്‌? പാചകം എന്നാണോ വാചകം എന്നാണോ താന്‍ അന്നു ശെരിക്കും പറഞ്ഞെ?" എന്നു ഉണ്ണിവറീതിനോട്‌ അന്തോണി ചോദിക്കാഞ്ഞതു നമ്മടെ അച്ചാമ്മേടെ മിടുക്ക്‌.&lt;br /&gt;&lt;br /&gt;പക്ഷേ അച്ചാമ്മയുടെ സ്ഥിതി മറിച്ചായിരുന്നു. ബീഡിപ്പുക എന്നതു അന്തോണിക്ക്‌ ജീവശ്വാസമാണെന്ന തിരിച്ചറിവ്‌. അതിന്‌ ഒരുപാടുനാളൊന്നും കാത്തിരിക്കേണ്ടിയും വന്നില്ല. പിന്നെ ആദ്യമൊക്കെ അത്ര ഇല്ലായിരുന്നെങ്കിലും അന്തിയാവുമ്പോ പണി കഴിഞ്ഞിട്ട്‌ അന്തോണി ഒന്നു മുങ്ങുന്നതു പതിവായി. ഇരുട്ടിക്കഴിയുമ്പോള്‍ പൊങ്ങും. മുങ്ങലും പൊങ്ങലും ഒക്കെ വെള്ളത്തിലേ നടക്കൂ എന്നു കൂട്ടിവായിക്കാനുള്ള ജി.കെ. ഒക്കെ വായനക്കാര്‍ക്കുണ്ടല്ലോ. പോരാഞ്ഞ്‌ സമാധാനപൂര്‍ണ്ണമായ അക്ഷമയോടെ ക്യൂ നില്‍ക്കാന്‍ അന്നു ബീവറേജൊന്നുമില്ല. സൊയമ്പന്‍ ചാരായം ഉള്ള കാലമാണ്‌. പുഴുങ്ങിയ മുട്ട കൂട്ടി ഒരു നൂറടിച്ചാല്‍ കല്ലു ചുമക്കുന്നവന്റെ വരെ മേലുവേദനയും കരളും അലിഞ്ഞു പോകും. നാട്ടിലാണെങ്കില്‍ ഇഷ്‌ടം പോലെ തെങ്ങും പനയും - 'എന്നെ ചെത്തി കള്ളെടുക്കാവോ?' എന്നും ചോദിച്ച്‌ നില്‍ക്കുന്നു. (ഇപ്പോ നമ്മുടെ നാട്ടില്‍ തേങ്ങായിടാന്‍ ആളെ കിട്ടില്ല, പക്ഷേ ചെത്തുകാര്‍ ഇഷ്‌ടം പോലെ ഉണ്ട്‌. 'ഡിമാന്‍ഡ്‌ മേക്‌സ്‌ പ്രൊഡക്റ്റ്‌സ്‌ ആന്‍ഡ്‌ പ്രൊഫഷണല്‍സ്‌' എന്നാണല്ലോ!) അപ്പോ മേനി പറഞ്ഞ ദു:ശ്ശീലരാഹിത്യം എന്ന ഗുണം പള്ളീച്ചെന്നു പറഞ്ഞാമതി എന്ന ഗതിയായി. ഇതൊരിക്കല്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ 'ഇതു ഞാന്‍ എപ്പളേ പ്രതീക്ഷിച്ചു' എന്ന മട്ടില്‍ അന്തോണി തിരിച്ചടിച്ചു:&lt;br /&gt;&lt;br /&gt;"ഞാന്‍ കള്ളുകണ്ടാല്‍ കാര്‍ക്കിച്ചു തുപ്പുന്നവനാണെന്നും ബീഡിപ്പുക കൊണ്ടാല്‍ ആസ്‌മാ വരുന്നോനാണെന്നും ഒന്നും പറഞ്ഞിട്ടില്ല. നിന്റേം നിന്റെ വീട്ടുകാരടേം വെളിവുകേടിന്‌ അങ്ങനെ കരുതിപ്പോയതിന്‌ ഞാനെന്നാ പെഴച്ചു? പകരം ഇങ്ങോട്ടു പറഞ്ഞതെന്നാ? നിന്റത്രേം വെച്ചു വെളമ്പാന്‍ കഴിവുള്ളവള്‍ ആ കരേല്‍ വേറേയില്ലന്നല്ലേ? ശരി, ഞാന്‍ വലിക്കുമെന്നും അല്‍പസൊല്‍പം കുടിക്കുമെന്നും അറിഞ്ഞപ്പോ നിന്റെ തെറ്റിദ്ധാരണയങ്ങു മാറി. ഇനി നിന്റെ വീട്ടുകാര്‍ എന്നെ എന്തെല്ലാം കള്ളം പറഞ്ഞാ തെറ്റിദ്ധരിപ്പിച്ചേക്കുന്നേന്നാര്‍ക്കറിയാം?"&lt;br /&gt;&lt;br /&gt;അച്ചാമ്മയുടെ ഉള്ളു നൊന്തു. പേടിക്കേണ്ട, പാചകറാണിപ്പട്ടം പോയാല്‍ തന്റെ കുടുംബക്കാര്‍ ആകമാനം നുണയന്മാരാണെന്ന്‌ അതിയാന്‍ പറഞ്ഞു കളയുമെന്ന പേടിയായിരുന്നു പുള്ളിക്കാരിക്ക്‌. കെട്ടിക്കേറിച്ചെല്ലുന്ന പെണ്ണിന്റെ കുടുംബം തരംതാണുപോയാല്‍ പിന്നെ അവള്‍ക്കവിടെ എന്താ വില? ഒരു കാര്യം നല്ലതാണെന്നു സ്ഥാപിക്കാനാണല്ലോ പ്രയാസം, നല്ലതല്ലെന്നു വരുത്താനാണെകില്‍ ഒരൊറ്റ മോശം കാര്യം ഉണ്ടായാല്‍ മതിയല്ലോ. ഒറ്റ ബഗ്ഗുണ്ടെങ്കില്‍ ആപ്‌ളിക്കേഷന്‍ ബഗ്‌-ഫ്രീ ആണെന്നു നമുക്കും പറയാന്‍ പറ്റില്ലല്ലോ.&lt;br /&gt;&lt;br /&gt;ആ ഒരൊറ്റ കാരണം കൊണ്ട്‌ അതീവ ശ്രദ്ധയോടെ അച്ചാമ്മ വെച്ചു വെളമ്പുന്നു, അന്തോണി ഇന്നും വായ്‌ക്കു രുചിയുള്ള ആഹാരം കഴിക്കുന്നു. (ഉപ്പല്‍പം കൂടിപ്പോയ കറി അച്ചാമ്മ തന്നെ തിന്നുന്നു.)&lt;br /&gt;&lt;br /&gt;ഗുണപാഠം: ഒരുപാടുണ്ട്‌, വാട്ടെവര്‍ യു ഫീല്‍, ടേക്കിറ്റ്‌ മാന്‍!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-623517422975321694?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/623517422975321694/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=623517422975321694' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/623517422975321694'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/623517422975321694'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/10/anthoniyude-tholvi.html' title='അന്തോണിയുടെ തോല്‌വിയും അച്ചാമ്മയുടെ അനിശ്ചിതത്വവും'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-3983444294355611240</id><published>2011-10-11T09:07:00.001+05:30</published><updated>2011-10-11T09:08:53.435+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><category scheme='http://www.blogger.com/atom/ns#' term='kavitha'/><title type='text'>നേരിന്റെ നിറം - ഒരന്വേഷണം</title><content type='html'>നേരിന്റെ നിറമന്വേഷിച്ച്‌ ദൂരേയ്ക്ക്‌&lt;br /&gt;ഞാനും ഒരു യാത്ര പോയി.&lt;br /&gt;വളരെയാളുകള്‍ പറഞ്ഞു&lt;br /&gt;ചോരച്ചെമപ്പുതന്നെ നേരിന്റെ നിറം.&lt;br /&gt;ജനകന്‍ ചാരിത്ര്യം കവര്‍ന്ന&lt;br /&gt;ഒരു പെണ്‍കുരുന്ന് അതു തെറ്റെന്നു സ്ഥാപിച്ചു.&lt;br /&gt;കെട്ടുതാലിയുടെ സ്വര്‍ണ്ണവര്‍ണ്ണമെന്നു ഒരുവള്‍.&lt;br /&gt;ഇണ വഞ്ചിച്ചവര്‍ അതു മായ്ച്ചുകളഞ്ഞു.&lt;br /&gt;സൗഹൃദമാണെന്നു മറ്റു ചിലര്‍.&lt;br /&gt;സൗഹൃദത്തിനു പലനിറമാണെന്നും&lt;br /&gt;ഒരു പാസ്‌വേഡിനപ്പുറം അതിനേറെ&lt;br /&gt;രഹസ്യങ്ങളുണ്ടെന്നും വാദിച്ചവര്‍&lt;br /&gt;നീലയാണ്‌ അതിന്റെ കാണാനിറമെന്ന് പറഞ്ഞു.&lt;br /&gt;അനന്തമായ ആകാശത്തിന്റെ നിറം നീല.&lt;br /&gt;ജീവന്‍ കുരുക്കുന്ന ഭൂമിയുടെ നിറവും&lt;br /&gt;ആഴക്കടലിന്റെയും സ്നേഹക്കണ്ണിന്റെയും&lt;br /&gt;നിറവും നീലയല്ലേ? ചിലര്‍ തിരിച്ചടിച്ചു.&lt;br /&gt;അവര്‍ തമ്മില്‍ യുദ്ധമായി.&lt;br /&gt;സംസ്‌കാരങ്ങള്‍ കലരുന്നതാണ്‌, പോരല്ല&lt;br /&gt;എന്നു ബുദ്ധിജീവികള്‍ അടക്കം പറഞ്ഞു.&lt;br /&gt;മരിച്ചവരെ കോടി പുതപ്പിച്ചു കിടത്തി.&lt;br /&gt;കവലകളില്‍ കരിങ്കൊടി നാട്ടി.&lt;br /&gt;അപ്പോള്‍ തിരിഞ്ഞു- സമാധാനത്തിന്റെ വെള്ളയും&lt;br /&gt;മരണത്തിന്റെ കറുപ്പുമാണ്‌ നേരിന്റെ നിറങ്ങള്‍.&lt;br /&gt;സമാധാനം കിട്ടാക്കനിയാകയാല്‍&lt;br /&gt;മരണക്കറുപ്പുമാത്രമാണ്‌ സത്യമുള്ള നിറം.&lt;br /&gt;തെളിവ്‌ - സത്യങ്ങള്‍ ഇരപിടിക്കാനിറങ്ങുന്ന&lt;br /&gt;കറുത്ത രാത്രികള്‍ കള്ളം പറയാറില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-3983444294355611240?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/3983444294355611240/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=3983444294355611240' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/3983444294355611240'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/3983444294355611240'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/10/nerinte-niram.html' title='നേരിന്റെ നിറം - ഒരന്വേഷണം'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-7149025374406413422</id><published>2011-10-05T01:32:00.001+05:30</published><updated>2011-10-05T01:34:20.328+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>സഫലയാത്രകള്‍</title><content type='html'>'ഈ യാത്ര സഫലമാവട്ടെ'&lt;br /&gt;&lt;br /&gt;ബസ്സില്‍ ഡ്രൈവറുടെ സീറ്റിനു പിന്നില്‍ മറയിടുന്ന ചില്ലില്‍ കണ്ട ഒരു സ്‌റ്റിക്കറിലെ വാചകം. അനിശ്ചിതത്വം നിറഞ്ഞ ഒരു ചിരികൊണ്ട്‌ ഞാന്‍ ആ ഭാവുകം സ്വീകരിച്ചു. മഴ മാറിയ മാനം തെളിയാന്‍ കൂട്ടാക്കാതെ മങ്ങി നിന്നു. ഇടയ്‌ക്കെല്ലാം ഓരോ ഗട്ടറിന്റെ കുലുക്കത്തില്‍ ഉലഞ്ഞ്‌ എറണാകുളത്തേക്ക്‌ ആ ബസ്സും ബസ്സിനെക്കാള്‍ വേഗത്തില്‍ ഞാനും പൊയ്‌ക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;രണ്ടുമൂന്നു ദിവസമായി ഒരു ഓട്ടത്തിലായിരുന്നു. എല്ലാം ഒരുവിധം ശരിപ്പെടുത്തിയിട്ടാണ്‌ ഇപ്പോള്‍ ഈ യാത്ര. രാവിലെ ആശുപത്രിയില്‍ നിന്നും ഫോണ്‍ വന്നിരുന്നു. രാമിന്റെ സ്ഥിതി വീണ്ടും വഷളാവുന്നു. എന്തോ പ്രധാനപ്പെട്ട ഇന്‌ജക്ഷന്‍ ഇന്നലെ മൂന്നു തവണ എടുത്തത്രേ. ഒരാഴ്ച കൂടി അതു തുടരേണ്ടിവരുമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്‌.&lt;br /&gt;&lt;br /&gt;പതിയെപ്പതിയെ നഗരത്തിന്റെ ലക്ഷണങ്ങള്‍ നിറഞ്ഞ കാഴ്‌ചകള്‍ കണ്ണുകളിലേക്കിരച്ചുകയറി. അര മണിക്കൂര്‍ കൂടിയുണ്ട്‌, ഒന്നു കൂടി മയങ്ങാം. മടിയിലെ ബാഗില്‍ രണ്ടുകൈകളും ചേര്‍ത്തുപിടിച്ചു. കയ്യില്‍ പണമാണ്‌. ഈ പണത്തിനു ചിലപ്പോള്‍ രാമിന്റെ ജീവന്റെ വിലയായിരിക്കും. ബാഗില്‍ ഞാന്‍ മുറുകെപ്പിടിച്ചു.&lt;br /&gt;&lt;br /&gt;**********&lt;br /&gt;&lt;br /&gt;"ഇനിയിപ്പോ എന്നാ ഇങ്ങോട്ടു വരിക? വിഷൂനോ?"&lt;br /&gt;&lt;br /&gt;കഴിഞ്ഞവര്‍ഷം രാമിനെ ഒരു അവധിക്കാലം കഴിഞ്ഞു യാത്രയാക്കാന്‍ നിന്നപ്പോഴാണ്‌ ഒരു നാട്ടുകാരന്‍ ആ ചോദ്യം ചോദിച്ചത്‌.&lt;br /&gt;&lt;br /&gt;"ഇടയ്‌ക്ക്‌ സമയം കിട്ടിയാല്‍ വരും. ഇനീപ്പൊ പരീക്ഷയൊക്കെ ഒരുപാടുണ്ടേ..!"&lt;br /&gt;&lt;br /&gt;"ഒക്കെ കഴിഞ്ഞിങ്ങോട്ട്‌ വന്നാ മതി. എന്നിട്ടിവിടെ ഒരു ആശൂത്രി തുടങ്ങണം. എന്നിട്ടു ഞങ്ങളെയെല്ലാം ചികില്‍സിക്കണം. ഈ നാടിന്റെ സ്വന്തം ഡോക്‌ടര്‍ ആയിട്ട്‌. ഞാനൊരു സ്ഥിരം രോഗി ആയിരിക്കും കെട്ടോ... വയസായില്ലേ, അസുഖത്തിനുണ്ടോ വല്ല പഞ്ഞോം?"&lt;br /&gt;&lt;br /&gt;"ഓ അതിനെന്താ, നമ്മുടെ നാട്ടുകാരെ ചികില്‍സിച്ചില്ലേല്‍ പിന്നെ ഞാനെന്തിനാ മെഡിസിന്‍ പഠിക്കുന്നേ?"&lt;br /&gt;&lt;br /&gt;"ആ, അതു നല്ല കാര്യം. ഇനി ഈ പഠിത്തം കഴിഞ്ഞ്‌ നല്ല ശമ്പളം കിട്ടുമെന്നു പറഞ്ഞ്‌ വേറെ എവിടെങ്കിലും പോവ്വോ അതോ പിന്നേം പഠിക്കാന്‍ പോവ്വോ വല്ലോം ചെയ്‌തുകളഞ്ഞേക്കല്ലേ! ഹ ഹ..!"&lt;br /&gt;&lt;br /&gt;"ഞാനിങ്ങോട്ടു തന്നെ വരും, വരാതെ ഞാന്‍ എങ്ങോട്ടു പോകാനാ ചേട്ടാ?"&lt;br /&gt;&lt;br /&gt;"ആ, ആയിക്കോട്ടെ, ബസ്സു വരുന്നുണ്ടെന്നാ തോന്നണെ. ഒച്ച കേക്കുന്നില്ലേ?"&lt;br /&gt;&lt;br /&gt;ഞങ്ങള്‍ തലകുലുക്കി.&lt;br /&gt;&lt;br /&gt;*************&lt;br /&gt;&lt;br /&gt;ഏറെ വൈകിയാണ്‌ അവന്റെ രക്തത്തിലെ അണുക്കള്‍ അവനോടു കുസൃതികാട്ടുകയാണെന്നു ഞങ്ങളെല്ലാവരും അറിഞ്ഞത്‌. അവന്‍ അതിനല്‍പം മുന്‍പും. ആദ്യമെല്ലാം ആരെയും അറിയിക്കാതെ, ഡോക്ടറുടെ വെള്ളക്കുപ്പായമിട്ടുവരുന്ന രാമിനെ സ്വീകരിക്കാന്‍ കാത്തുനിന്ന നാടിനെയും നാട്ടുകാരെയും വന്‍ പ്രതീക്ഷയില്‍ അവനെ മെഡിസിനു പഠിക്കാനയച്ച സാധാരണക്കാരായ അവന്റെ വീട്ടുകാരെയും ഒന്നും അറിയിക്കാതെ അവന്‍ സ്വയം ചികില്‍സ തേടി. നാട്ടിലേക്കുള്ള വരവു തീരെ ഇല്ലാതായി. എത്ര നാള്‍ ഒളിച്ചു കളിക്കാം എന്നു അറിയാമല്ലോ. ഒടുവില്‍ എല്ലാവരും അറിഞ്ഞു. വൈകിയാണു ചികില്‍സ തുടങ്ങിയതെങ്കിലും ആദ്യമൊക്കെ രോഗത്തെ വരുതിക്കു നിര്‍ത്താന്‍ അതുമതിയായിരുന്നു. പഠനം തുടരാന്‍ വിഷമമുണ്ടായില്ല. ഹൗസ്‌ സര്‍ജന്‍സി ചെയ്‌തുകൊണ്ടിരിക്കവേയാണ്‌ പെട്ടെന്നു നില തീരെ വഷളായത്‌. പഠനമൊക്കെ എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകാമെന്ന കണക്കുകൂട്ടലിലായിരുന്നു അവന്റെ അച്ഛന്‍. പുറമേ ഇപ്പോള്‍ ചികില്‍സയും. കഷ്‌ടപ്പെട്ടു, ഉള്ളതെല്ലാം വിറ്റുപെറുക്കി. ഒക്കെ അവന്റെ നന്മയ്‌ക്ക്‌. കുറെ നാട്ടുകാരും സഹായിച്ചു, പിന്നെ സുഹൃത്തുക്കള്‍ ഞങ്ങളും അവന്റെ സഹപാഠികളും. പണത്തിന്റെ ഇല്ലായ്‌മ കൊണ്ട്‌ ഒന്നിനും ഒരു കുറവുണ്ടാകരുതെന്ന്‌ ഞങ്ങള്‍ക്കെല്ലാവര്‍ക്കും നിര്‍ബന്ധമായിരുന്നു. അല്ലെങ്കില്‍ അവനില്‍ പ്രതീക്ഷവെച്ച ഒരു നാടിന്റെ സ്വപ്‌നമാണ്‌ വായനശാലയില്‍ ചില്ലിട്ടു വെച്ചിരിക്കുന്ന ആ പത്രവാര്‍ത്തയില്‍ ഇന്നും പുതുമയോടിരിക്കുന്നത്‌: "ചെത്തിമറ്റം ഗ്രാമത്തില്‍ നിന്നൊരു എന്‍ട്രന്‍സ്‌ വിജയഗാഥ".&lt;br /&gt;&lt;br /&gt;*************&lt;br /&gt;&lt;br /&gt;മുന്‍പ്‌ കണ്ടപ്പോള്‍ കറുപ്പു കോട്ടകെട്ടിയ അവന്റെ കണ്‍തടങ്ങള്‍ക്കു നടുവില്‍ അന്നുവരെ കാണാത്ത ഏതോ വേലിയേറ്റങ്ങള്‍ ഞാന്‍ കണ്ടു.&lt;br /&gt;&lt;br /&gt;"നിനക്കു ഭയമുണ്ടോ?" അവന്റെ കരം കവര്‍ന്നുകൊണ്ട്‌ ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"എന്തിന്‌..? മരിക്കാനോ?" അവന്റെ മറുചോദ്യത്തിന്‌ ഞാന്‍ മൗനം കൊണ്ട്‌ ഉത്തരം നല്‍കി.&lt;br /&gt;&lt;br /&gt;".... മരണത്തെ എന്തിനാടാ ഭയപ്പെടുന്നത്‌? ജീവിതത്തെയല്ലേ നാം എപ്പോഴും പേടിക്കേണ്ടത്‌? മരണത്തിന്‌ ഒരു ഗ്യാരന്റി ഉണ്ടെടാ, മോചനം! എല്ലാറ്റില്‍ നിന്നും, വേദനകളില്‍ നിന്നും സന്തോഷങ്ങള്‍ തീര്‍ക്കുന്ന വേലിക്കെട്ടുകളില്‍ നിന്നും സ്‌നേഹച്ചങ്ങലകളില്‍ നിന്നുമെല്ലാം... പക്ഷേ ജീവിച്ചുപോകാനല്ലേ പ്രയാസം? ചുള്ളിക്കാട്‌ പറഞ്ഞതുപോലെ, ജീവിതം എപ്പോഴും നമുക്കായി അപ്രതീക്ഷിതമായ എന്തോ ഒന്ന്‌ കാത്തുവെയ്‌ക്കുന്നു.."&lt;br /&gt;&lt;br /&gt;ഞങ്ങള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.&lt;br /&gt;&lt;br /&gt;***************&lt;br /&gt;&lt;br /&gt;"കലൂര്‌.. കലൂര്‌... കലൂരെറങ്ങാനുള്ളവര്‌ വന്നേ!"&lt;br /&gt;അനേകം ബഹളങ്ങള്‍ ഈ വാചകത്തിനു പിന്നാലെ എന്റെ കാതുകളിലേക്കിരച്ചുകയറി. തിടുക്കത്തില്‍ സീറ്റില്‍ നിന്നെഴുന്നേറ്റ്‌ ബസ്സിറങ്ങി. വെയില്‍ ചാഞ്ഞു തുടങ്ങി. ആശുപത്രിയിലേക്ക്‌ അടുത്ത ബസ്സുകയറി, ഒരു ചായ പോലും കുടിക്കാന്‍ നില്‍ക്കാതെ.&lt;br /&gt;&lt;br /&gt;ഓങ്കോളജി വിഭാഗം എന്ന ബോര്‍ഡിനു താഴെ പരിക്ഷീണരായ ഏതാനും മുഖങ്ങള്‍. എന്റെ വരവു കണ്ടിട്ട്‌ അവര്‍ എഴുന്നേറ്റു.&lt;br /&gt;&lt;br /&gt;"രാമിന്‌ എങ്ങനെയുണ്ടിപ്പോ? എന്താ നിങ്ങളെല്ലാരും ഇവിടെ നിക്കുന്നേ?" എന്റെ ചോദ്യത്തില്‍ അസാധാരണമായ ഒരു തിടുക്കമുണ്ടായിരുന്നെന്ന്‌ എനിക്കുപോലും തോന്നി.&lt;br /&gt;&lt;br /&gt;"അസുഖം രാവിലെ വല്ലാതെ കൂടി. പെട്ടെന്നു തന്നെ ഐ.സി.യു.വിലാക്കി. ഇതുവരെ ഡോക്‌ടര്‍മാര്‍ ഒന്നും വിട്ടുപറയുന്നില്ല." അയല്‍ക്കാരന്‍ മാധവന്‍കുട്ടിച്ചേട്ടന്‍ ആണിത്രയും പറഞ്ഞത്‌.&lt;br /&gt;&lt;br /&gt;ദേഹം തളരുന്നതുപോലെയും കയ്യിലെ ബാഗിനു ഭാരം വല്ലാതെ കൂടിയിരിക്കുന്നതായും എനിക്കു തോന്നി. ഹതാശനായി ഞാനും അവിടെക്കണ്ട ഒരു കസേരയിലിരുന്നു.&lt;br /&gt;&lt;br /&gt;************&lt;br /&gt;&lt;br /&gt;"ഇതാണു ശരി. ഇതാണു നേരായ വഴി. ഇനി നമ്മളൊക്കെ സന്തോഷിക്കുകയാണു വേണ്ടത്‌..!" ഇതു പറഞ്ഞതും മാധവന്‍കുട്ടിച്ചേട്ടനായിരുന്നു. യോഗം പിരിഞ്ഞു. ലൈബ്രറി ഹാളില്‍ നിന്നും ഓരോരുത്തരായി പുറത്തേക്കിറങ്ങി. ഞാനും.&lt;br /&gt;&lt;br /&gt;"എടാ, പോകല്ലേ, നീയൊന്നു വന്നേ.. ഇതൊന്നു നോക്കിയേച്ച്‌....."&lt;br /&gt;&lt;br /&gt;സെക്രട്ടറിയുടെ മേശയ്‌ക്കരികിലെത്തി. ലെറ്റര്‍ പാഡില്‍ ഒരു പാരഗ്രാഫ്‌ എഴുതി വെച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;"ചുമട്ടുതൊഴിലാളിയുടെ മകള്‍ക്ക്‌ പഠനസഹായമൊരുക്കി വായനശാല. ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ ഉന്നതവിജയം കൊയ്‌ത്‌ നാടിന്റെ അഭിമാനമായ ചെത്തിമറ്റം സ്വദേശിനി ആര്യയ്‌ക്ക്‌ ദേശസേവിനി വായനശാല പഠനസഹായം നല്‍കി. വായനശാലയില്‍ ചേര്‍ന്ന അനുമോദനയോഗത്തില്‍ വെച്ച്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഹായധനത്തിന്റെ ആദ്യഗഡു ആര്യയ്‌ക്കു കൈമാറി. ആര്യയുടെ അച്ഛന്‍ ശ്രീ. ഗോപാലന്‍ ചെത്തിമറ്റത്തെ ചുമട്ടുതൊഴിലാളിയാണ്‌. കഴിഞ്ഞ വര്‍ഷം അന്തരിച്ച വായനശാല മുന്‍ സെക്രട്ടറിയും മെഡിക്കല്‍ വിദ്യാര്‍ഥിയും ആയിരുന്ന രാംകുമാറിന്റെ ചികില്‍സാസഹായത്തിനായി രൂപീകരിച്ച ഫണ്ടാണ്‌ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം നിര്‍ദ്ധനവിദ്യാര്‍ഥികളെ സഹായിക്കാനുള്ള പദ്ധതിയായി മാറ്റിയത്‌. അടുത്ത വര്‍ഷം മുതല്‍ അഞ്ചു വിദ്യാര്‍ഥികളുടെ ഉന്നതപഠനം ഏറ്റെടുക്കാന്‍ തക്കവിധം സഹായനിധി വിപുലീകരിക്കുമെന്ന്‌ വായനശാലാ ഭാരവാഹികള്‍ അറിയിച്ചു....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-7149025374406413422?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/7149025374406413422/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=7149025374406413422' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/7149025374406413422'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/7149025374406413422'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/10/safalayathrakal.html' title='സഫലയാത്രകള്‍'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-5406889015844071504</id><published>2011-10-04T01:20:00.001+05:30</published><updated>2011-10-05T01:39:40.115+05:30</updated><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='non-veg'/><category scheme='http://www.blogger.com/atom/ns#' term='news'/><category scheme='http://www.blogger.com/atom/ns#' term='food'/><title type='text'>കട്ടപ്പനയില്‍ ഭക്ഷണത്തിന് തീവില (From Mathrubhumi)</title><content type='html'>Source: &lt;a href="http://www.mathrubhumi.com/idukki/news/1191028-local_news-Kattappana-%E0%B4%95%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8.html" target-"_blank"&gt;link&lt;/a&gt;&lt;br /&gt;&lt;br /&gt;കട്ടപ്പന: കട്ടപ്പന ടൗണിലെ ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് കഴിഞ്ഞദിവസം എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിപ്പിച്ചു.&lt;br /&gt;&lt;br /&gt;6 രൂപയായിരുന്ന ചായയ്ക്ക് 9 രൂപയായും 7 രൂപയായിരുന്ന കാപ്പിക്ക് 10 രൂപയായും വര്‍ധിപ്പിച്ചു. ബീഫ്‌ഫ്രൈ 50 രൂപയില്‍ നിന്ന് 75 രൂപയായും, ഊണിന് 35 രൂപയില്‍നിന്ന് 50 രൂപയായും വര്‍ധിപ്പിച്ചു. 6 രൂപയായിരുന്ന പൊറോട്ടയ്ക്ക് ഇപ്പോള്‍ വില 10 രൂപയാണ്. നാരങ്ങാവെള്ളത്തിന് 10 രൂപയായി വര്‍ധിപ്പിച്ചു. വില വര്‍ധിപ്പിച്ചെങ്കിലും വിലവിവരപ്പട്ടികയില്‍ പുതുക്കിയ നിരക്ക് രേഖപ്പെടുത്തിയിട്ടില്ല.&lt;br /&gt;&lt;br /&gt;അരി, പയര്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കുറയുകയാണ് ചെയ്തത്. പാലിനുമാത്രമാണ് വില വര്‍ധിച്ചത്. ഹോട്ടലുകളില്‍ തോന്നിയപോലെയാണ് വില ഈടാക്കുന്നത്.&lt;br /&gt;&lt;br /&gt;എന്നാല്‍ വില നിയന്ത്രിക്കുന്നതിനുള്ള താലൂക്ക്-ജില്ലാ ഭക്ഷ്യ ഉപദേശകസമിതി ഇതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല........&lt;br /&gt;--------------&lt;br /&gt;&lt;br /&gt;പണ്ട് , ഒരു പരിചയക്കാരന്‍ പത്രപ്രവര്‍ത്തകന്‍ (2003 ലാണ്) പറഞ്ഞിട്ടുണ്ട് , ഈ കേരളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഏറ്റവും വിലയുള്ളത് ഹൈറേഞ്ചിലാണെന്ന്. കുറെ യാത്ര ചെയ്തപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട് ഇതേകാര്യം. മറ്റുള്ളിടത്ത് എല്ലാ സ്ഥാപനങ്ങളിലും വില കുറവുണ്ടെന്നല്ല, മറിച്ച് തിരുവനന്തപുരത്തോ എറണാകുളത്തോ ആലപ്പുഴയിലോ ചെന്നാല്‍ വളരെക്കുറഞ്ഞ നിരക്കില്‍ നല്ല ഭക്ഷണം കിട്ടുന്ന ചെറുകിട സ്ഥാപനങ്ങള്‍ കാണാം. ഹൈറേഞ്ചില്‍ റെസ്റ്റോറന്റിലും നാടന്‍ ചായക്കടയിലും തട്ടുകടയിലും ഒരേ നിരക്കുതന്നെ.&lt;br /&gt;&lt;br /&gt;ഒരു ചേട്ടന്‍ നടത്തുന്ന ഒരു ചായക്കട ഉണ്ട്‌. പുള്ളി തന്നെയാണു ചായ അടിക്കുന്നതും കാശ്‌ വാങ്ങുന്നതും... ചെറിയ കടയാണ്‌. പുള്ളീടെ വീട്ടില്‍ നിന്നാണു പലഹാരം ഉണ്ടാക്കി കൊണ്ടുവരുന്നത്‌. ഈ വിലവര്‍ധനവു പുള്ളിയും പ്രാവര്‍ത്തികമാക്കും. 1000 രൂപയുടെ കച്ചവടം പുള്ളിക്കുണ്ടാരുന്നു ഇതു വരെ എന്നു കരുതുക, ഇനിമേല്‍ അതു വലിയ മുതല്‍ മുടക്കില്ലാതെ തന്നെ 1300 ആകുന്നു. അതാണു വ്യത്യാസം&lt;br /&gt;&lt;br /&gt;ബീഫിനു വില ഒരു കിലോയ്ക്ക്‌ രൂപ 20 കൂടിയിരിക്കാം, എന്നും കൊണ്ട്‌ ഒരു പ്ലേറ്റ്‌ ബീഫിനു ഒരു കിലോയ്ക്കുള്ളതിനെക്കാള്‍ വര്‍ധന ന്യായമാണോ?&lt;br /&gt;&lt;br /&gt;അസോസിയേഷന്‍കാര്‍ പറയുന്നു , ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍ ആണെന്ന്‌ - കസ്റ്റമറെ (രുചി കൊണ്ടും, വൃത്തി , ഗുണം, വില എന്നിവ കൊണ്ടും) ആകര്‍ഷിക്കാന്‍ കഴിവില്ലാത്ത എതു ബിസിനെസ്സും കൂപ്പുകുത്തും... ഇല്ലെങ്കില്‍ കുത്തിക്കണം. അതിനു ജനം വിചാരിക്കണം.&lt;br /&gt;&lt;br /&gt;ഒരു ചെറിയ കണക്കു പറയാം.&lt;br /&gt;350 രൂപ ശമ്പളമുള്ള ഹോട്ടല്‍ തൊഴിലാളിയുടെ കൂലി 50 രൂപ കൂടി എന്നു കരുതുക. അങ്ങനെ പത്തു തൊഴിലാളികള്‍ ഉള്ള ഒരു സ്ഥാപനം. മുതലാളിക്കു ശമ്പളയിനത്തില്‍ വരുന്ന അധികച്ചെലവ്‌ ദിവസം 500 രൂപ.&lt;br /&gt;&lt;br /&gt;40 പേര്‍ 3 പൊറൊട്ട വീതം തിന്നുന്നു ഒരു ദിവസം രാവിലെ. 120 പൊറൊട്ടയ്ക്ക്‌ നാലു രൂപ വര്‍ദ്ധിത നിരക്കില്‍ അധികവരുമാനം 480 രൂപ.&lt;br /&gt;ഇതേ നാല്‍പതു പേര്‍ ചായയും കുടിക്കുന്നു. 40 * 3(അധിക നിരക്ക്‌) = 120.&lt;br /&gt;ഇപ്പൊത്തന്നെ മുതലാളിയുടെ അധികച്ചെലവു മറികടന്നു.&lt;br /&gt;&lt;br /&gt;ഈ നാല്‍പതു പേരില്‍ പത്തു പേര്‍ ബീഫു കഴിച്ചെന്നു കരുതുക. ഒരുകിലോ ബീഫു പോലും ചെല്വാകുന്നില്ല, എങ്കിലും അസംസ്കൃത വസ്തുക്കളിന്മേല്‍ അന്‍പതു രൂപ അധികച്ചെലവു മുതലാളിക്കുണ്ടെന്നു കരുതിയാലും, 25 രൂപ വീതം അധികം 10 പെരില്‍ നിന്നു- അതായതു 50 രൂ. മുടക്കില്‍ മുതലാളി നേടുന്ന വരുമാനം 250 രൂപ. ഇതു നാല്‍പതു പേരുടെ സാമ്പിള്‍ കണക്കുമാത്രം. മറുവശത്ത്‌ വാടക, ഇന്ധനം, വൈദ്യുതി, പലചരക്കു-പച്ചക്കറി സാധനങ്ങള്‍, പണിക്കൂലി എന്നിവയുടെയെല്ലാം വര്‍ദ്ധന കണക്കിലെടുത്താലും ഒരു ദിവസത്തെ മുഴുവന്‍ കച്ചവടത്തില്‍ നിന്നുള്ള അധികലാഭം എത്രത്തോളം വരും?&lt;br /&gt;&lt;br /&gt;ഏതാനും നാളുകള്‍ക്കു മുന്‍പ് മില്‍മ പാല്‍‌വില ലിറ്ററൊന്നിനു മൂന്നു രൂപ കൂട്ടിയപ്പോള്‍, നമ്മുടെ ഹോട്ടലുകാര്‍ ചായയൊന്നിനു ഒരു രൂപ കൂട്ടി. ഈ വാര്‍ത്ത വരുന്നതിനു മുന്‍പുതന്നെ(ഓണക്കാലത്ത്) കട്ടപ്പനയില്‍ ചായവില 6 രൂപ ആയിട്ടുണ്ടായിരുന്നു. എന്തോരു യുക്തി ആണെന്നു നോക്കണേ. മൂന്നു ചാ‍യ വില്‍ക്കുമ്പോഴേക്കും മുതലിങ്ങുപോരും. ബാക്കിയോ?&lt;br /&gt;&lt;br /&gt;ഈ മൈയ്‌യ്‌ദാന്നു പറയുന്ന സാമാനത്തിനു എത്രമാത്രം വിലകൂടിയിട്ടാ പൊറൊട്ടയൊന്നിന് നാലു രൂപ വെച്ചു കൂട്ടിയത്? ഒരു കിലോ മൈദയില്‍ നിന്നും 15 പൊറോട്ട ഉണ്ടാക്കാമെങ്കില്‍ ഈ കിട്ടുന്ന 60 രൂപയുടെ അധികലാഭം കൊണ്ട് ഹോട്ടലുടമ തിന്നു കൊഴുക്കത്തേയുള്ളൂ. അസംസ്കൃതവസ്തുക്കളുടെ വിലവര്‍ദ്ധനവിനു ആനുപാതികമായി ഉല്പന്നങ്ങളുടെ വിലകൂട്ടിയാല്‍ നാമമാത്രമായ വര്‍ദ്ധനവേ ഉണ്ടാകൂ എന്നു നിസ്സംശയം പറയാം. പൊറോട്ടമേക്കറുടെ കൂലി, ഇന്ധനം, എണ്ണ എല്ലാത്തിന്റെയും കൂടി ഉയര്‍ച്ച പരിഗണിച്ചാലും ആറ്-ഏഴ് രൂപയുടെ സാധനത്തിനു പൊടുന്നനെ 10 രൂപ വിലയിട്ടതിനെ എങ്ങനെ ന്യായീകരിക്കാനാവും? അതുപോലെതന്നെയാണു ബസ് ചാര്‍ജ്ജ് വര്‍ദ്ധനയും. ഇന്നത്തെ(30 സെപ്റ്റം.) മാധ്യമം പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് - ഗതാഗതമന്ത്രിക്ക് അബദ്ധം പറ്റിയതുകൊണ്ട് പുതുക്കിയ ബസ് കൂലിനിരക്കുകളില്‍ പരക്കെ അപാകതകള്‍! ഇനി അതു പരിഹരിച്ചെന്നു തന്നെ ഇരിക്കട്ടെ, ഇത്രയും നാള്‍ പൊതുജനത്തിന്റെ കയ്യില്‍ നിന്നും KSRTCയും സ്വകാര്യബസ്സുകളും പിടുങ്ങിയ കോടിക്കണക്കിനു രൂപയ്ക്കു ആരു സമാധാനം പറയും? പ്രതിപക്ഷം പോലും ഇതു കണ്ടില്ലെന്നുണ്ടോ? സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളനിര്‍ണ്ണയത്തിലായിരുന്നു ഇത്തരം ഒരു പിഴവുവന്നതെങ്കില്‍(അനോമലി എന്നാണതിനെ പറയുക) ഇവിടെ എത്ര ദിവസം ഓഫീസുകള്‍ പ്രവര്‍ത്തിക്കാതിരുന്നേനെ? എത്ര രാഷ്ട്രീയക്കാര്‍ യുദ്ധകാഹളം മുഴക്കിയേനെ? ആനുപാതികമല്ലാത്തതും അശാസ്ത്രീയവും ഭീമവുമായ ഒരു വിലവര്‍ദ്ധനവ് അടിച്ചേല്‍പ്പിക്കുന്ന ഈ പകല്‍ക്കൊള്ള തടയാന്‍ ഇവിടെ ആരുണ്ട്?&lt;br /&gt;&lt;br /&gt;വന്നുവന്ന് ഒരു കൂട്ടുകാരനെ വഴിയില്‍ വെച്ചുകണ്ടാല്‍ “വാടാവ്വേ, ഒരു ചായ കുടിക്കാം..” എന്നു പോലും പറയാന്‍ പറ്റില്ലല്ലോ!&lt;br /&gt;&lt;br /&gt;പൊതുജനം കഴുത! ആദ്യത്തെ രണ്ടുമൂന്നു ദിവസം പഴിയും പരാതിയുമായി ഇങ്ങനെ നടക്കും. പിന്നെ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമായി കണ്ട് അങ്ങു സ്വീകരിക്കും. അതിപ്പോ പാലിനു വിലകൂടിയാലും ഇന്ധനത്തിനു വിലകൂടിയാലും ഭീകരാക്രമണം/ബോംബ് സ്ഫോടനം എന്നിവ ഉണ്ടായാലും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-5406889015844071504?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/5406889015844071504/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=5406889015844071504' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/5406889015844071504'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/5406889015844071504'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/10/from-mathrubhumi.html' title='കട്ടപ്പനയില്‍ ഭക്ഷണത്തിന് തീവില (From Mathrubhumi)'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-1215379912195263638</id><published>2011-09-26T22:15:00.001+05:30</published><updated>2011-09-26T22:18:45.006+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><category scheme='http://www.blogger.com/atom/ns#' term='നൊസ്റ്റാള്‍ജിയ'/><category scheme='http://www.blogger.com/atom/ns#' term='ഞാനെന്തായിങ്ങനെ'/><category scheme='http://www.blogger.com/atom/ns#' term='life'/><category scheme='http://www.blogger.com/atom/ns#' term='kavitha'/><title type='text'>എന്റെ മകളോട്‌...</title><content type='html'>ചിരിക്കാതിടംകൈയ്യാല്‍ വിടനല്‍കി നീയെന്നെ&lt;br /&gt;ഇന്നലെപ്പിന്നെയും യാത്രയാക്കി.&lt;br /&gt;ചുമരിലെച്ചിരിയോലും ചിത്രവും സമ്മാന-&lt;br /&gt;പ്പൊതികളും ചൊല്ലി നിന്‍ പ്രായമൊന്ന്‌.&lt;br /&gt;കനമുള്ള മാറാപ്പു തോളേറ്റി വഴിവക്കില്‍&lt;br /&gt;ഒരു മാത്ര നിന്നു തിരിഞ്ഞു നോക്കി.&lt;br /&gt;ചിരിയില്ലയപ്പൊഴും, നനവില്ല കണ്‍കളില്‍&lt;br /&gt;സുഖശാന്തമായ നിസ്സംഗഭാവം.&lt;br /&gt;കരയില്ല നീ! യാത്ര വേര്‍പാടെന്നറിയാത്ത&lt;br /&gt;തളിരാണു കുഞ്ഞേ, കുറച്ചു നാള്‍ നീ.&lt;br /&gt;പിരിയുന്ന വേളതന്‍ നോവറിയാത്തയീ&lt;br /&gt;വയസ്സാണു ജീവനില്‍ നല്ല കാലം.&lt;br /&gt;&lt;br /&gt;പലനാള്‍ കഴിഞ്ഞൊരു പുലര്‍കാലനേരത്തു&lt;br /&gt;കൊതിയോടെയോടിയണഞ്ഞീടവേ&lt;br /&gt;പിറവിയില്‍ത്തൊട്ടേ കരയാന്‍ പഠിച്ചതി-&lt;br /&gt;ങ്ങുറവയായ്‌ വന്നെന്‍ മുഖം കാണവേ!&lt;br /&gt;'അച്ഛനാ,ണാങ്ങൂന്നു വരികയാണെ'ന്നുള്ള&lt;br /&gt;വാക്കിനും നല്‍കി നീ പുല്ലുവില!&lt;br /&gt;എന്‍.എച്ചിലെപ്പൊടിയേറ്റയെന്‍ ദേഹവും&lt;br /&gt;മുള്ളുപോല്‍ നോവിക്കുമെന്‍ മീശയും&lt;br /&gt;ഏറുമാവേശത്തിലറിയാതുയര്‍ന്നൊരെന്‍ &lt;br /&gt;'മോളൂ' വിളി കേട്ടു നീ ഭയന്നോ?&lt;br /&gt;നീറ്റല്‍ പരത്തി മുഖം മാറ്റി നീ, തുടര്‍-&lt;br /&gt;ന്നമ്മ തന്‍ മാര്‍ച്ചൂടിലാഴ്‌ന്നമര്‍ന്നൂ.&lt;br /&gt;&lt;br /&gt;പിന്നെയും തെല്ലിട നേരം കഴിയെ നീ&lt;br /&gt;പുഞ്ചിരിതൂകിയെന്‍ ചാരെവന്നു!&lt;br /&gt;കൈകള്‍ നിന്‍ നേര്‍ക്കൊന്നു നീട്ടേണ്ട താമസം&lt;br /&gt;പൂവുടല്‍ എന്‍ നേര്‍ക്കു ചാഞ്ഞുവന്നു.&lt;br /&gt;'വേഗത്തിലച്ഛനോടൊത്തു ചേര്‍ന്നോ'യെന്ന&lt;br /&gt;ചോദ്യത്തെ നോക്കി നീ കണ്ണിറുക്കി!&lt;br /&gt;&lt;br /&gt;പിന്നെപ്പതുക്കെയീ താമസം മാറി നീ&lt;br /&gt;കാണുന്ന മാത്ര തിരിച്ചറിഞ്ഞു.&lt;br /&gt;അച്ഛന്‍ വരുന്ന നിമിഷം മനസ്സിലി-&lt;br /&gt;ട്ടെത്രയോ മുത്തങ്ങള്‍ നീ കൊതിപ്പൂ.&lt;br /&gt;&lt;br /&gt;എങ്കിലുമിപ്പോഴും പോരുന്ന നേരമ-&lt;br /&gt;തെന്തെന്നറിയാതെ കൈ വീശവേ,&lt;br /&gt;ചിന്തിച്ചു പോകുന്നു നീയിറ്റു സങ്കടം&lt;br /&gt;കണ്ടാലറിയാത്ത ഭാഗ്യവതി!&lt;br /&gt;&lt;br /&gt;അച്ഛന്‍ വരുന്നുവെന്നിന്നറിയുന്നപോല്‍&lt;br /&gt;പോവതും പോകെത്തിരിച്ചറിയും.&lt;br /&gt;കാണുന്ന നേരത്തെപ്പുഞ്ചിരിമുത്തിനെ&lt;br /&gt;അശ്രുരത്നങ്ങള്‍ കടത്തിവെട്ടും.&lt;br /&gt;അന്നും വഴിക്കല്‍ നിന്നൊന്നൂടി നോക്കുമ്പോള്‍&lt;br /&gt;നിന്റെയും കരളില്‍ ഞാന്‍ നോവു കാണും.&lt;br /&gt;അതുവരെ സങ്കടമറിയാതെ വാഴുന്ന&lt;br /&gt;തളിരാണു കുഞ്ഞേ, കുറച്ചു നാള്‍ നീ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6425434557037174768-1215379912195263638?l=olapeeppi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://olapeeppi.blogspot.com/feeds/1215379912195263638/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6425434557037174768&amp;postID=1215379912195263638' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/1215379912195263638'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6425434557037174768/posts/default/1215379912195263638'/><link rel='alternate' type='text/html' href='http://olapeeppi.blogspot.com/2011/09/blog-post_26.html' title='എന്റെ മകളോട്‌...'/><author><name>എം.എസ്. രാജ്‌ | M S Raj</name><uri>http://www.blogger.com/profile/02631186166425017546</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='29' height='32' src='http://1.bp.blogspot.com/-S54m1YeDOIA/TgXuEUPIeEI/AAAAAAAAAoo/GoliJL3A4SA/s220/024.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6425434557037174768.post-2900851658903094547</id><published>2011-09-20T01:11:00.002+05:30</published><updated>2011-09-20T01:22:14.363+05:30</updated><category scheme='http://www.blogger.com/atom/ns#' term='social'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='news'/><title type='text'>പെട്രോള്‍ വില കുത്തനെ താഴ്‌ന്നു; നാളെ മുതല്‍ തേനും പാലും</title><content type='html'>ന്യൂയോര്‍ക്ക്‌: ഇന്നലെ കേരളത്തില്‍ ഇന്ധന വിലവര്‍ദ്ധനയ്ക്കെതിരേ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന്‌ പെട്രോള്‍ വില കുത്തനെ ഇടിഞ്ഞു. എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ സമിതി അടിയന്തിരമായി യോഗം ചേര്‍ന്ന്‌ ക്രൂഡ്‌ ഓയിലിന്റെ രാജ്യാന്തര വിലയില്‍ ഇരുപതു ശതമാനം കുറവു വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. കെരളത്തിന്റെ പൊതുവികാരം ലോകസാമ്പത്തിക വ്യവസ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ആയതിനാലാണ്‌ ഈ തീരുമാനം കൈക്കൊണ്ടതെന്നു ഒപെക്‌ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.&lt;br /&gt;&lt;br /&gt;രാജ്യാന്തരവിലയില്‍ വന്ന വ്യതിയാനത്തെത്തുടര്‍ന്ന് കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിനു 14 രൂപ കുറയും. ഇതു കൂടാതെ സംസ്ഥാനം ഈടാക്കുന്ന വില്‍പന നികുതി പാടേ ഒഴിവാക്കാന്‍ ആലോചിക്കുന്നതായി ധനമന്ത്രി തിരുവനന്തപുരത്തു പ്രസ്താവിച്ചു. ഇന്നു വൈകുന്നേരം അടിയന്തിരമായി ചേരുന്ന കാബിനറ്റ്‌ യോഗം ഇതില്‍ തീരുമാനം എടുക്കും. തുടര്‍ന്ന് പുതുക്കിയ വില രാത്രി വൈകി
